Connect with us

Video Stories

നായകനെ തുറുങ്കിലടച്ചാൽ അഴിമതി വിരുദ്ധ പോരാട്ടം അവസാനിക്കില്ല

Published

on

കെ.എം.എ റഷീദ്‌

കേരള മന്ത്രിസഭയിലെ മന്ത്രിമാർക്കെതിരെ വ്യക്തമായ തെളിവ് നിരത്തി അഴിമതി പുറത്ത് കൊണ്ട് വന്ന യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ.ഫിറോസിനെതിരെ വിവിധ വകുപ്പുകൾ ചാർത്തി കേസെടുക്കുവാൻ പിണറായി ഗവൺമെന്റ് തയ്യാറായിരിക്കുന്നു. അഴിമതിക്കെതിരെ ശബ്ദിക്കുന്നവരെ നിശബ്ദരാക്കാൻ ശ്രമിക്കുക വഴി പിണറായി വിജയൻ രക്തദാഹിയായ ‘ഡ്രാക്കുള’യാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. കെ.ടി.ജലീലിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ കെ.ടി.അദീബിനെ പുറത്താക്കുക വഴിയും അനധികൃതമായാണ് നിയമനമെന്ന് നിയമസഭയിൽ പറയുക വഴിയും ശരിയാണെന്ന് സമ്മതിക്കപ്പെട്ടതാണ്. കോലിയക്കോടിന്റെ ബന്ധുവിനെ നിയമിച്ചത് അനധികൃതമായാണെന്ന് ജയിംസ് മാത്യു MLA തന്നെ അംഗീകരിച്ചിരിക്കുന്നു. കിർത്താഡ് സിൽ നിയമിച്ചത് യോഗ്യതയില്ലാത്തവരെയാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. എവിടെയാണ് വ്യാജ ആരോപണങ്ങൾ. ആരോപണങ്ങൾ തടിക്ക് പിടിക്കുമ്പോൾ കേസെടുത്ത് വിരട്ടാൻ നോക്കുന്നത് ഭീരുവായ ഭരണാധികാരിക്കേ ചേരൂ.’ മലപ്പുറത്തെ സുൽത്താന്റെ ‘ ഉപദേശം ‘പോത്തിന്റെ ‘ വേദവാക്യമായേ നാം കാണുന്നുള്ളൂ.

കാസർകോട് മുതൽ പാറശ്ശാല വരെയുള്ള യുവജനങ്ങളുടെ ഹൃദയാന്തരാളത്തിൽ ജീവിക്കുന്ന അക്ഷരത്രയമാണ് ഫിറോസ്. സാധാരണ എം.എസ്.എഫ്‌ പ്രവർത്തകനായി പൊതുജീവിതം ആരംഭിച്ച യുവജന നായകൻ കേരളത്തിലെ യൂത്ത് ലീഗ് പ്രവർത്തകരുടെ ആശയും പ്രതീക്ഷയുമാണ്. കടന്ന് പോയ വഴികളിൽ കല്ലും മുള്ളും തൃണവൽക്കരിച്ച് മുന്നേറിയ പടനായകൻ എതിരാളികളുടെ അതിക്രമത്തിനിരയാകുമ്പോൾ ഉയർത്തിപിടിച്ച അസാമാന്യ ധൈര്യം ഇന്നും മനസിലുണ്ട്. ജനാധിത്യ മുന്നണിക്ക് ബാലികേറാമലയായിരുന്ന കോഴിക്കോട് ഗവ.പോളി ടെക്നിക്കിൽ ഹരിത പതാക ഉയർത്തി എസ്.എഫ്.ഐ കുത്തക തകർത്തപ്പോൾ അനുഭവിച്ചത് ക്രൂര പീഡനമായിരുന്നു. തുടർന്ന് ഗവ.ലോകോളേജിൽ എസ്.എഫ്.ഐ ക്കാരന്റെ വധശ്രമത്തിന് ഇരയായി കിടക്കുമ്പോൾ അദ്ദേഹം പ്രകടിപ്പിച്ച അസാമാന്യ ധീരത ഉരുക്കു മനുഷ്യന്റേത് തന്നെയായിരുന്നു.

കേരളത്തിലുടനീളം മുസ്ലിം യൂത്ത് ലീഗിനെ ഒരു സമര സംഘടനയായി പരിവർത്തിപ്പിക്കുന്നതിൽ പ്രവർത്തകരോടൊപ്പം നിന്ന് യത്നിക്കുന്ന പടനായകനാണ് പി.കെ. സി.പി.എം കാപാലികരാൽ കൊല്ലപ്പെട്ട നാദാപുരത്തെ മുഹമ്മദ് അസ്ലമിന്റെ ന്യായമായി ലഭിക്കേണ്ട നഷ്ട പരിഹാരം വാങ്ങിയെടുക്കാൻ കലക്ട്രേറ്റിന് മുന്നിൽ നിന്ന് പടനയിച്ച് ആ തുക വാങ്ങി കൊടുത്തിട്ടേ അദ്ദേഹം പിൻവാങ്ങിയുള്ളൂ. പെരിന്തൽമണ്ണ ഓഫീസ് ആക്രമിച്ച കേസിൽ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച പ്രവർത്തകർ മോചിതരായപ്പോൾ മുദ്രാവാക്യം വിളിച്ച് സ്വീകരിച്ച് പ്രവർത്തകർക്ക് ആത്മവീര്യം പകർന്ന നേതാവ് യൂത്ത് ലീഗ് നേതാക്കളിൽ അദ്വിതീയനാണ്. കൊണ്ടോട്ടിയിൽ അഴിമതി വീരൻ കൊച്ചാപ്പ ജലീലിനെതിരെ പ്രതിഷേധിച്ച പ്രവർത്തകരെ ജയിലിലടച്ചപ്പോൾ പോലീസ് സ്റ്റേഷനിൽ എത്തി മോചനമൊരുക്കിയ പി.കെ, സംവരണ അട്ടിമറിക്കെതിരെ നടf പ്രസിഡന്റായിരിക്കെ പ്രതിഷേധം നയിച്ച് 14 ദിവസം തലസ്ഥാന ജയിലിൽ കിടന്ന നേതാവ് .ബ്രൂവറി -ഡി സ്റ്റിലറി അഴിമതിക്കെതിരെ നടന്ന സമരത്തിൽ പേരാമ്പ്രയിൽ നനഞ്ഞൊട്ടിയ വസ്ത്രവുമായി മുദ്രാവാക്യം വിളിച്ച് കൊടുത്ത നായകൻ, തോമസ് ചാണ്ടിയുടെ അഴിമതിക്കെതിരെ ശബ്ദിച്ച് ജയിലിൽ പോയവൻ, ‘അവൻ ആർക്ക് വേണ്ടിയും കാത്തു നിൽക്കാതെ പോരാട്ടത്തിന്റെ വഴി വെട്ടുകയായിരുന്നു. അങ്ങനെ ഒരാളെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിൽ മുമ്പിൽ നിന്ന് പട നയിച്ചതിന്റെ പേരിൽ തുറുങ്കിലടക്കാൻ ഒരു വേട്ടനായ്ക്കൾക്കും ഞങ്ങൾ വിട്ടുകൊടുക്കില്ല. പോരാട്ടം തെരുവിൽ ശക്തമാക്കുക തന്നെ ചെയ്യും. ഇപ്പോഴില്ലെങ്കിൽ പിന്നെ എപ്പോഴാണ് ഇനിയും കാത്തു നിൽക്കാനാവില്ല .നായകനെ തുറുങ്കിലടച്ചാൽ അഴിമതി വിരുദ്ധ പോരാട്ടം അവസാനിക്കുമെന്ന് വിചാരിക്കുന്ന സർ.സി.പി. മാർക്കെതിരെയുള്ള പ്രതിഷേധം അലയടിക്കട്ടെ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending