Connect with us

Video Stories

നായകനെ തുറുങ്കിലടച്ചാൽ അഴിമതി വിരുദ്ധ പോരാട്ടം അവസാനിക്കില്ല

Published

on

കെ.എം.എ റഷീദ്‌

കേരള മന്ത്രിസഭയിലെ മന്ത്രിമാർക്കെതിരെ വ്യക്തമായ തെളിവ് നിരത്തി അഴിമതി പുറത്ത് കൊണ്ട് വന്ന യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ.ഫിറോസിനെതിരെ വിവിധ വകുപ്പുകൾ ചാർത്തി കേസെടുക്കുവാൻ പിണറായി ഗവൺമെന്റ് തയ്യാറായിരിക്കുന്നു. അഴിമതിക്കെതിരെ ശബ്ദിക്കുന്നവരെ നിശബ്ദരാക്കാൻ ശ്രമിക്കുക വഴി പിണറായി വിജയൻ രക്തദാഹിയായ ‘ഡ്രാക്കുള’യാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. കെ.ടി.ജലീലിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ കെ.ടി.അദീബിനെ പുറത്താക്കുക വഴിയും അനധികൃതമായാണ് നിയമനമെന്ന് നിയമസഭയിൽ പറയുക വഴിയും ശരിയാണെന്ന് സമ്മതിക്കപ്പെട്ടതാണ്. കോലിയക്കോടിന്റെ ബന്ധുവിനെ നിയമിച്ചത് അനധികൃതമായാണെന്ന് ജയിംസ് മാത്യു MLA തന്നെ അംഗീകരിച്ചിരിക്കുന്നു. കിർത്താഡ് സിൽ നിയമിച്ചത് യോഗ്യതയില്ലാത്തവരെയാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. എവിടെയാണ് വ്യാജ ആരോപണങ്ങൾ. ആരോപണങ്ങൾ തടിക്ക് പിടിക്കുമ്പോൾ കേസെടുത്ത് വിരട്ടാൻ നോക്കുന്നത് ഭീരുവായ ഭരണാധികാരിക്കേ ചേരൂ.’ മലപ്പുറത്തെ സുൽത്താന്റെ ‘ ഉപദേശം ‘പോത്തിന്റെ ‘ വേദവാക്യമായേ നാം കാണുന്നുള്ളൂ.

കാസർകോട് മുതൽ പാറശ്ശാല വരെയുള്ള യുവജനങ്ങളുടെ ഹൃദയാന്തരാളത്തിൽ ജീവിക്കുന്ന അക്ഷരത്രയമാണ് ഫിറോസ്. സാധാരണ എം.എസ്.എഫ്‌ പ്രവർത്തകനായി പൊതുജീവിതം ആരംഭിച്ച യുവജന നായകൻ കേരളത്തിലെ യൂത്ത് ലീഗ് പ്രവർത്തകരുടെ ആശയും പ്രതീക്ഷയുമാണ്. കടന്ന് പോയ വഴികളിൽ കല്ലും മുള്ളും തൃണവൽക്കരിച്ച് മുന്നേറിയ പടനായകൻ എതിരാളികളുടെ അതിക്രമത്തിനിരയാകുമ്പോൾ ഉയർത്തിപിടിച്ച അസാമാന്യ ധൈര്യം ഇന്നും മനസിലുണ്ട്. ജനാധിത്യ മുന്നണിക്ക് ബാലികേറാമലയായിരുന്ന കോഴിക്കോട് ഗവ.പോളി ടെക്നിക്കിൽ ഹരിത പതാക ഉയർത്തി എസ്.എഫ്.ഐ കുത്തക തകർത്തപ്പോൾ അനുഭവിച്ചത് ക്രൂര പീഡനമായിരുന്നു. തുടർന്ന് ഗവ.ലോകോളേജിൽ എസ്.എഫ്.ഐ ക്കാരന്റെ വധശ്രമത്തിന് ഇരയായി കിടക്കുമ്പോൾ അദ്ദേഹം പ്രകടിപ്പിച്ച അസാമാന്യ ധീരത ഉരുക്കു മനുഷ്യന്റേത് തന്നെയായിരുന്നു.

കേരളത്തിലുടനീളം മുസ്ലിം യൂത്ത് ലീഗിനെ ഒരു സമര സംഘടനയായി പരിവർത്തിപ്പിക്കുന്നതിൽ പ്രവർത്തകരോടൊപ്പം നിന്ന് യത്നിക്കുന്ന പടനായകനാണ് പി.കെ. സി.പി.എം കാപാലികരാൽ കൊല്ലപ്പെട്ട നാദാപുരത്തെ മുഹമ്മദ് അസ്ലമിന്റെ ന്യായമായി ലഭിക്കേണ്ട നഷ്ട പരിഹാരം വാങ്ങിയെടുക്കാൻ കലക്ട്രേറ്റിന് മുന്നിൽ നിന്ന് പടനയിച്ച് ആ തുക വാങ്ങി കൊടുത്തിട്ടേ അദ്ദേഹം പിൻവാങ്ങിയുള്ളൂ. പെരിന്തൽമണ്ണ ഓഫീസ് ആക്രമിച്ച കേസിൽ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച പ്രവർത്തകർ മോചിതരായപ്പോൾ മുദ്രാവാക്യം വിളിച്ച് സ്വീകരിച്ച് പ്രവർത്തകർക്ക് ആത്മവീര്യം പകർന്ന നേതാവ് യൂത്ത് ലീഗ് നേതാക്കളിൽ അദ്വിതീയനാണ്. കൊണ്ടോട്ടിയിൽ അഴിമതി വീരൻ കൊച്ചാപ്പ ജലീലിനെതിരെ പ്രതിഷേധിച്ച പ്രവർത്തകരെ ജയിലിലടച്ചപ്പോൾ പോലീസ് സ്റ്റേഷനിൽ എത്തി മോചനമൊരുക്കിയ പി.കെ, സംവരണ അട്ടിമറിക്കെതിരെ നടf പ്രസിഡന്റായിരിക്കെ പ്രതിഷേധം നയിച്ച് 14 ദിവസം തലസ്ഥാന ജയിലിൽ കിടന്ന നേതാവ് .ബ്രൂവറി -ഡി സ്റ്റിലറി അഴിമതിക്കെതിരെ നടന്ന സമരത്തിൽ പേരാമ്പ്രയിൽ നനഞ്ഞൊട്ടിയ വസ്ത്രവുമായി മുദ്രാവാക്യം വിളിച്ച് കൊടുത്ത നായകൻ, തോമസ് ചാണ്ടിയുടെ അഴിമതിക്കെതിരെ ശബ്ദിച്ച് ജയിലിൽ പോയവൻ, ‘അവൻ ആർക്ക് വേണ്ടിയും കാത്തു നിൽക്കാതെ പോരാട്ടത്തിന്റെ വഴി വെട്ടുകയായിരുന്നു. അങ്ങനെ ഒരാളെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിൽ മുമ്പിൽ നിന്ന് പട നയിച്ചതിന്റെ പേരിൽ തുറുങ്കിലടക്കാൻ ഒരു വേട്ടനായ്ക്കൾക്കും ഞങ്ങൾ വിട്ടുകൊടുക്കില്ല. പോരാട്ടം തെരുവിൽ ശക്തമാക്കുക തന്നെ ചെയ്യും. ഇപ്പോഴില്ലെങ്കിൽ പിന്നെ എപ്പോഴാണ് ഇനിയും കാത്തു നിൽക്കാനാവില്ല .നായകനെ തുറുങ്കിലടച്ചാൽ അഴിമതി വിരുദ്ധ പോരാട്ടം അവസാനിക്കുമെന്ന് വിചാരിക്കുന്ന സർ.സി.പി. മാർക്കെതിരെയുള്ള പ്രതിഷേധം അലയടിക്കട്ടെ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

‘ഈ സ്ഥലം ഞങ്ങളുടേതാണ്’, ഫലസ്തീന്‍ രാഷ്ട്രം ഉണ്ടാകില്ല’: നെതന്യാഹു

ഫലസ്തീന്‍ രാഷ്ട്രം ഉണ്ടാകില്ലെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒരു സെറ്റില്‍മെന്റ് വിപുലീകരണ പദ്ധതിയുമായി ഔദ്യോഗികമായി മുന്നോട്ട് വന്നതിനുപിന്നാലെയാണ് ഈ പ്രഖ്യാപനം.

Published

on

ഫലസ്തീന്‍ രാഷ്ട്രം ഉണ്ടാകില്ലെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒരു സെറ്റില്‍മെന്റ് വിപുലീകരണ പദ്ധതിയുമായി ഔദ്യോഗികമായി മുന്നോട്ട് വന്നതിനുപിന്നാലെയാണ് ഈ പ്രഖ്യാപനം. അത് ഭാവിയില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ ഫലത്തില്‍ അസാധ്യമാക്കും.

വെസ്റ്റ് ബാങ്കിനെ വിഭജിക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള കരാറില്‍ നെതന്യാഹു വ്യാഴാഴ്ച ഒപ്പുവച്ചു.

‘ഫലസ്തീന്‍ രാഷ്ട്രം ഉണ്ടാകില്ല എന്ന ഞങ്ങളുടെ വാഗ്ദാനം ഞങ്ങള്‍ നിറവേറ്റാന്‍ പോകുന്നു. ഈ സ്ഥലം ഞങ്ങളുടേതാണ്,’ ജറുസലേമിന് കിഴക്കുള്ള ഇസ്രായേല്‍ സെറ്റില്‍മെന്റായ മാലെ അദുമിമില്‍ നടന്ന ചടങ്ങില്‍ നെതന്യാഹു പറഞ്ഞു.

”ഞങ്ങള്‍ നഗരത്തിലെ ജനസംഖ്യ ഇരട്ടിയാക്കാന്‍ പോകുന്നു.”

ഇസ്രാഈലി കുടിയേറ്റക്കാര്‍ക്കായി 3,400 പുതിയ വീടുകള്‍ ഉള്‍പ്പെടുന്ന വികസന പദ്ധതി, അധിനിവേശ കിഴക്കന്‍ ജറുസലേമില്‍ നിന്ന് വെസ്റ്റ് ബാങ്കിന്റെ ഭൂരിഭാഗവും വിച്ഛേദിക്കും. അതേസമയം പ്രദേശത്തെ ആയിരക്കണക്കിന് ഇസ്രായേലി സെറ്റില്‍മെന്റുകളെ ബന്ധിപ്പിക്കും.

കിഴക്കന്‍ ജറുസലേമിന് ഫലസ്തീനികള്‍ ഭാവി പലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനം തിരഞ്ഞെടുക്കുന്നതിന് പ്രത്യേക പ്രാധാന്യം നല്‍കുന്നു.

1967 മുതല്‍ അധിനിവേശമുള്ള വെസ്റ്റ് ബാങ്കിലെ എല്ലാ ഇസ്രാഈലി സെറ്റില്‍മെന്റുകളും അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നു,

കിഴക്കന്‍ ജറുസലേം തലസ്ഥാനമായുള്ള ഫലസ്തീന്‍ രാഷ്ട്രമാണ് മേഖലയിലെ സമാധാനത്തിന്റെ താക്കോലെന്ന് ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്‍ഷ്യല്‍ വക്താവ് നബീല്‍ അബു റുദീനെ വ്യാഴാഴ്ച പറഞ്ഞു.

അന്താരാഷ്ട്ര നിയമപ്രകാരം ഇസ്രാഈലി കുടിയേറ്റങ്ങള്‍ നിയമവിരുദ്ധമാണെന്ന് റുഡൈന്‍ അപലപിക്കുകയും നെതന്യാഹു ‘മുഴുവന്‍ പ്രദേശത്തെയും അഗാധത്തിലേക്ക് തള്ളിവിടുകയാണെന്ന്’ ആരോപിച്ചു.

ഐക്യരാഷ്ട്രസഭയിലെ 149 അംഗരാജ്യങ്ങള്‍ ഇതിനകം പലസ്തീനെ അംഗീകരിച്ചിട്ടുണ്ടെന്നും ഇതുവരെ അങ്ങനെ ചെയ്യാത്ത എല്ലാ രാജ്യങ്ങളും ഉടന്‍ തന്നെ പലസ്തീനിയന്‍ രാഷ്ട്രത്തെ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Sports

ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം സംബന്ധിച്ച അടിയന്തര ഹര്‍ജി സുപ്രീംകോടതി തള്ളി

പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിനും ശേഷമുള്ള സാഹചര്യത്തില്‍ പാകിസ്താനുമായി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത് ദേശീയ അന്തസ്സിനും പൊതുവികാരത്തിനും വിരുദ്ധമാണെന്ന വാദം ഉന്നയിച്ചുകൊണ്ടാണ് ഉര്‍വശി ജെയിന്റെ നേതൃത്വത്തിലുള്ള നാല് നിയമ വിദ്യാര്‍ഥികള്‍ ഹര്‍ജി നല്‍കിയത്.

Published

on

ന്യൂഡല്‍ഹി: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-പാക് മത്സരം റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി . മത്സരം നടക്കട്ടെയെന്ന് വ്യക്തമാക്കിയ കോടതി, ”ഇക്കാര്യത്തില്‍ എന്തിനാണ് ഇത്രയും തിടുക്കം” എന്നും ചോദിച്ചു.

ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ചിനുമുന്നിലാണ് വ്യാഴാഴ്ച ഹര്‍ജി സമര്‍പ്പിച്ചത്. സെപ്റ്റംബര്‍ 14-ന് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിനും ശേഷമുള്ള സാഹചര്യത്തില്‍ പാകിസ്താനുമായി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത് ദേശീയ അന്തസ്സിനും പൊതുവികാരത്തിനും വിരുദ്ധമാണെന്ന വാദം ഉന്നയിച്ചുകൊണ്ടാണ് ഉര്‍വശി ജെയിന്റെ നേതൃത്വത്തിലുള്ള നാല് നിയമ വിദ്യാര്‍ഥികള്‍ ഹര്‍ജി നല്‍കിയത്.

നാളെ കേസ് പരിഗണിക്കില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ, ഹര്‍ജിക്ക് ഇനി നിലനില്‍ക്കാനുള്ള സാധ്യതയില്ല. ഞായറാഴ്ചയാണ് മത്സരം നടക്കുക.

Continue Reading

GULF

ഐഫോണ്‍ 17 യു എ ഇയില്‍ എത്തി; പ്രീ ബുക്കിങ് സെപ്റ്റംബര്‍ 19 മുതല്‍ ആരംഭിക്കും

ഐഫോണ്‍ 17 മോഡലുകള്‍ ഔദ്യോഗികമായി അവതരിപ്പിച്ച് യു എ ഇയില്‍ പ്രീ ബുക്കിങ് സെപ്റ്റംബര്‍ 19 മുതല്‍ ആരംഭിക്കും. ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആപ്പിള്‍ സ്റ്റോറുകള്‍ സന്ദര്‍ശിച്ച് ബുക്ക് ചെയ്യാവുന്നതാണ്.

Published

on

ദുബൈ: ഐഫോണ്‍ 17 മോഡലുകള്‍ ഔദ്യോഗികമായി അവതരിപ്പിച്ച് യു എ ഇയില്‍ പ്രീ ബുക്കിങ് സെപ്റ്റംബര്‍ 19 മുതല്‍ ആരംഭിക്കും. ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആപ്പിള്‍ സ്റ്റോറുകള്‍ സന്ദര്‍ശിച്ച് ബുക്ക് ചെയ്യാവുന്നതാണ്.

256 ജിബി ഐഫോണ്‍ 17 മോഡലിന് ഏകദേശം 3,399 ദിര്‍ഹം വില പ്രതീക്ഷിക്കപ്പെടുന്നു. ഐഫോണ്‍ എയര്‍ 4,299 ദിര്‍ഹം, ഐഫോണ്‍ 17 പ്രൊ 4,699 ദിര്‍ഹം, ഐഫോണ്‍ 17 പ്രൊ മാക്സ് 5,099 ദിര്‍ഹം വിലയുണ്ടാകും. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഓരോ മോഡലിനും ഏകദേശം 10,000 രൂപവരെ വിലക്കുറവാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

യു എ ഇയില്‍ ഐഫോണിന് വലിയ ആരാധകരാണ് ഉള്ളത്. അതിനാല്‍ സെപ്റ്റംബര്‍ 19 നകം ഫോണുകള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നതിന് അധികൃതര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Continue Reading

Trending