Connect with us

Video Stories

ഒന്നും മറന്നിട്ടില്ലാലോ നമ്മള്‍

Published

on

രാജ്യത്തൊരിടത്ത് തീവണ്ടി അപകടത്തില്‍ പൗരന്മാര്‍ മരിച്ചതിനെതുടര്‍ന്ന് റെയില്‍വേമന്ത്രി രാജിവെച്ച ഇന്ത്യയില്‍ തന്നെയാണ് പൊലീസിന് തുടര്‍ച്ചയായ വീഴ്ചകള്‍ ഉണ്ടായിട്ടും അതിന്റെ ഫലമായി ചെറുപ്പക്കാര്‍ നിരവധിപേര്‍ കൊല ചെയ്യപ്പെട്ടിട്ടും ആഭ്യന്തരം കൈകാര്യം ചെയ്യുന്ന തന്നെ ആരും വിമര്‍ശിക്കുക പോലും അരുതെന്ന് പിണറായി വിജയന്‍ പറയുന്നത്. വഴിയില്‍ കിടക്കുന്ന ചെണ്ടയല്ല ഞാന്‍, ഇരിക്കുന്ന സീറ്റ് ഇതല്ലായിരുന്നെങ്കില്‍ കണക്കിന് പറയുമായിരുന്നുവെന്നുംകൂടി കേരള രാഷ്ട്രീയത്തില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രി പറയുകയാണ്.
അതല്ലല്ലോ അദ്ദേഹം തന്നെ കേരള ജനതക്ക് മുമ്പില്‍ ഇക്കാലമത്രയും അവതരിപ്പിച്ചത്. ഏത് മുഖ്യമന്ത്രിയെയാണ്, നേതാവിനെയാണ്, മതാധ്യക്ഷനെയാണ് മുഖ്യമന്ത്രി പദമേറുന്നതുവരെയുള്ള കാലത്ത് പിണറായി വെറുതെവിട്ടത്? പൊലീസിന് വീഴ്ച വന്നാല്‍ സര്‍ക്കാറിനെയും ആഭ്യന്തര മന്ത്രിയെയും വിമര്‍ശിക്കരുതെന്നാവില്ല അദ്ദേഹം ഉദ്ദേശിച്ചത്. കാരണം പെരുമ്പാവൂരിലെ ജിഷ കൊലപാതകത്തില്‍ മാധ്യമങ്ങള്‍ അഴിച്ചുവിട്ട പ്രചാരണത്തിന്റെ അലയിലാണ് ഇടതുപക്ഷം 2016ലെ നിയമസഭാ തെരഞ്ഞെടുപ്പു തന്നെ ജയിച്ചത്. ആ കൊലപാതകത്തില്‍ പൊലീസിന് കേസ് തേച്ചുമായ്ച്ചു കളയുകയായിരുന്നു പ്രധാന ജോലിയെന്നും മൃതദേഹം എളുപ്പം സംസ്‌കരിച്ചുവെന്നും പോസ്റ്റ്‌മോര്‍ട്ടം മര്യാദക്ക് നടത്തിയില്ലെന്നും കൊല നടന്ന സ്ഥലത്ത് ഒരു തെളിവും വെക്കാതെ പൊലീസ് വൃത്തിയാക്കിയെന്നുമൊക്കെയുള്ള പ്രചാരണം അന്ന് ഇതേ ചാനല്‍ മുറികളില്‍ നിന്നും പത്രത്താളുകളില്‍നിന്നും പുറത്തുവന്നതാണല്ലോ. (ആ കേസിന് പിന്നെ എന്ത് സംഭവിച്ചുവെന്നും കണ്ടു) ഇതെല്ലാം ഏറ്റുപിടിച്ച് കേരളത്തില്‍ സ്ത്രീകള്‍ക്ക് രക്ഷയില്ലെന്ന് മാത്രമല്ല ആഭ്യന്തരം ശരിയല്ലെന്ന് കൂടി എത്ര ഉച്ചത്തില്‍ വിളിച്ചുപറഞ്ഞവരാണ് താനും തനിക്ക് ചുറ്റുമിരിക്കുന്നവരെന്നും ഓര്‍ക്കാലോ. അതൊന്നും മറന്നിട്ടില്ലാലോ നമ്മള്‍. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള താന്‍ വഴിയിലെ ചെണ്ടയല്ല എന്ന് പറഞ്ഞ അതേ ശ്വാസത്തില്‍ എസ്.ഐ മുതല്‍ ജില്ലാ സൂപ്രണ്ട് വരെയുള്ള തന്റെ ഉദ്യോഗസ്ഥര്‍ക്ക് അസാധാരണമായ പിഴവുകള്‍ പറ്റിയെന്ന് സമ്മതിക്കുന്നുണ്ടദ്ദേഹം. ഒരു പെണ്‍കുട്ടിയും ഒരു പിതാവും പരാതിയുമായി സമീപിച്ചിട്ടും താന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാഡ്യൂട്ടിയിലാണെന്ന് പറഞ്ഞ് അവഗണിച്ചതുകൊണ്ടാണ് ആ യുവാവ് മരിച്ചതെന്ന്കൂടി ചൂണ്ടിക്കാട്ടിയപ്പോള്‍ ആദ്യം എസ്.ഐക്ക് സുരക്ഷാ ഡ്യൂട്ടിയില്ലെന്ന് പറഞ്ഞു, പിന്നെ ഉണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അത് ഏര്‍പ്പാടാക്കിയവരോട് ചോദിക്കണമെന്ന് പറഞ്ഞു. ആരാണ് അദ്ദേഹത്തിന് വേണ്ടി ഇതൊക്കെ ചെയ്യുന്നത്? ഇത്രയൊക്കെ സംഭവിച്ചിട്ടും ഇതിന്റെ ഉത്തരവാദിത്വത്തെക്കുറിച്ച് തന്നെ ചോദ്യം ചെയ്യരുതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഏതോ ടീച്ചര്‍ പച്ച ബ്ലൗസിട്ടതിനും പച്ച ബോര്‍ഡ് സ്ഥാപിച്ചതിനും മന്ത്രിയുടെ രാജി ചോദിച്ച് മാര്‍ച്ച് നടത്തിയവര്‍ക്ക് ഇത് രേഖപ്പെടുത്തിവെക്കാവുന്നതാണ്.
1998 മുതല്‍ 2005 വരെ- കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം സി.പി.എം സംസ്ഥാന സെക്രട്ടറി പദത്തിലിരുന്നത് പിണറായി വിജയനാണ്. ഇക്കാലയളവില്‍ പിണറായിയുടെ നാവിന്റെ ചൂടറിയാത്തവര്‍ ചുരുങ്ങും. ക്രിസ്തീയ സഭാധ്യക്ഷന്‍ പോള്‍ ചിറ്റിലപ്പള്ളിയെ നികൃഷ്ട ജീവിയെന്നും എന്‍.കെ പ്രേമചന്ദ്രനെ പരനാറിയെന്നും വിശേഷിപ്പിച്ച പിണറായി മാതൃഭൂമി പത്രാധിപര്‍ ഗോപാലാകൃഷ്ണനെ എടോ ചേര്‍ത്തുവിളിച്ചുവെച്ച് അരിശം കാട്ടിയപ്പോള്‍ ചിന്തകനായ പ്രൊഫ.എം.എന്‍ വിജയന്‍ മരിച്ചപ്പോള്‍ കോളജ് ‘അധ്യാപകന്‍’ എന്ന് തിരിച്ചറിയാനുള്ള ‘മാന്യത’ കാട്ടി. ആര്‍.എസ്.എസുകാരുടെ കൊലക്കത്തികള്‍ക്കിടയിലൂടെ ബ്രണ്ണന്‍ കോളജില്‍ പിണറായി നടക്കുമ്പോള്‍ അവിടെ അധ്യാപകനായിരുന്നല്ലോ വിജയന്‍മാഷ്. കെ.എസ്.എഫിലും പിന്നീട് എസ്.എഫ്.ഐയിലും പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമല്ല, 1964ല്‍ പിണറായി പാര്‍ട്ടി അംഗമാകുമ്പോഴും വിജയന്‍മാഷ് ബ്രണ്ണനിലുണ്ട്. ജയകൃഷ്ണന്‍ മാഷെ സ്‌കൂള്‍ ക്ലാസിലിട്ട് വെട്ടിയപ്പോള്‍ അതിനെ ന്യായീകരിക്കാനും വിജയന്‍മാഷുണ്ടായി. പക്ഷേ ടി.പി ചന്ദ്രശേഖരന്റെ കൊലയിലെത്തിയപ്പോഴേക്കും മാഷ് പോയിരുന്നു.
1996 മുതല്‍ ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്തെ ലാവ്‌ലിന്‍ കേസാണ് മുഖ്യമന്ത്രി പദം തന്നില്‍നിന്ന് ഇത്രയും കാലം അകറ്റിനിര്‍ത്തിയതെന്ന് അദ്ദേഹം വിശ്വസിക്കുന്നുണ്ടാകാം. 375 കോടി രൂപ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കിയ അന്താരാഷ്ട്ര കരാര്‍ അന്നത്തെ മന്ത്രിയറിയാതെയെന്ന് സമ്മതിക്കാന്‍ ആര്‍ക്കും പറ്റിയെന്ന് വരില്ല. 2016ലെ തെരഞ്ഞെടുപ്പിലും വി.എസിനെ മുന്നില്‍ നിര്‍ത്തേണ്ടിവന്നതും ഇതിനാല്‍. ലാവ്‌ലിന്റെ പേരില്‍ തന്നെ വെയിലത്തുനിര്‍ത്തിയതില്‍ പ്രധാനം മാധ്യമങ്ങളാണെന്നതു കൊണ്ടാവാം മുഖ്യമന്ത്രിയായി ആദ്യ തീരുമാനങ്ങളിലൊന്ന് മന്ത്രിസഭായോഗ ശേഷമുള്ള മാധ്യമ സമ്മേളനം ഉപേക്ഷിച്ചതാണ്. വിവാദം തലയില്‍ കത്തിനിന്നപ്പോള്‍ പോലും മുന്‍ മുഖ്യന്മാര്‍ വാര മാധ്യമ സമ്മേളനം ഒഴിവാക്കിയിട്ടില്ല. നാലു കൊല്ലമായിട്ടും മോദി ഒരു മാധ്യമ സമ്മേളനം പോലും നടത്തിയിട്ടില്ലല്ലോ എന്ന് ഇതിന് ന്യായീകരണമുണ്ടായേക്കും.
ഇ.എം.എസിന്റെയും നായനാരുടെയും വി.എസിന്റെയും കാലത്തെല്ലാം ശക്തനായ പാര്‍ട്ടി സെക്രട്ടറി ഉണ്ടായിരുന്നുവെങ്കില്‍ ഇന്ന് എല്ലാം മുഖ്യമന്ത്രിയാണ്. വി.എസിന്റെ കാലത്ത് എല്ലാ മന്ത്രിമാരും മുഖ്യമന്ത്രിമാരായിരുന്നുവല്ലോ. ചെങ്ങന്നൂരിലെ വിജയം തീര്‍ച്ചയായും പിണറായിക്ക് പിടിവള്ളി തന്നെയാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മേല്‍വിലാസം ഉണ്ടാക്കിക്കൊടുക്കേണ്ടത് കേരളമാണ്, അഥവാ പിണറായിയാണ്. ഈ ഭരണം തുടര്‍ന്നാല്‍ പി.എസ്‌സി പിരിച്ചുവിടേണ്ടിവരും. നിയമനം മുഴുവന്‍ പൊലീസ് അതിക്രമത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കായി നീക്കിവെക്കേണ്ടിവരും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending