Connect with us

Video Stories

ആത്മപരിശോധനക്കുള്ള അവസരം

Published

on

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി വിധി നമ്മുടെ നാട്ടിലെ മാധ്യമങ്ങളും പൊലീസും ഭരണകൂടവുമെല്ലാം കാലാ കാലങ്ങളായി വിവിധ സംഭവങ്ങളില്‍ തങ്ങള്‍ സ്വീകരിച്ചുപോരുന്ന സമീപനങ്ങളെ ഒരു ആത്മ പരിശോധനക്കുള്ള അവസരമായി കാണേണ്ടിയിരിക്കുന്നു. രണ്ടര പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ കേസില്‍ പരാതിക്കാരന് അനുകൂലമായ വിധി വരുമ്പോഴും ഒരു വ്യക്തിക്ക് മാത്രമല്ല, ഒരു ജനതക്ക് തന്നെയും സംഭവിച്ചിട്ടുള്ള നികത്താനാവാത്ത നഷ്ടങ്ങള്‍ വിസ്മരിക്കാന്‍ കഴിയുന്നതിലുമപ്പുറമാണ്. രാജ്യത്തിന്റെ അഭിമാനമായ ഒരു ശാസത്രജ്ഞന് 50 ദിവസം കസ്റ്റഡിയില്‍ കഴിയേണ്ടി വന്നു എന്ന് മാത്രമല്ല മാനസികമായും ശാരീരികമായും പീഡന പര്‍വങ്ങള്‍ ഏല്‍ക്കേണ്ടി വന്നു എന്നതാണ് വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിനുണ്ടായ നഷ്ടം.
വിദേശ രാഷ്ട്രത്തു വെച്ച് സ്‌കോളര്‍ഷിപ്പോടെ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുകയും ആ രാഷ്ട്രം പൗരത്വം വാഗ്ദാനം ചെയ്തിട്ടും അത് സ്വീകരിക്കാതെ തന്റെ കഴിവുകള്‍ മാതൃരാജ്യത്തിന് വേണ്ടി ഉപയോഗപ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്ത ഒരു വ്യക്തിക്കാണ് ഈ ദുര്യോഗമുണ്ടായത് എന്നറിയുമ്പോഴാണ് അയാള്‍ അനുഭവിച്ചിട്ടുള്ള ദൗര്‍ഭാഗ്യത്തിന്റെ ആഴം ബോധ്യമാകുന്നത്. ഉന്നത ഉദ്യോഗസ്ഥന് താങ്കളോട് എന്തോ ചോദിക്കാനുണ്ടെന്ന് പറഞ്ഞ് പൊലീസ് ജീപ്പിന്റെ മുന്‍ സീറ്റിലിരുത്തിക്കൊണ്ടു പോയ ആയാത്രയുടെ അന്ത്യത്തിലാണ് കസ്റ്റഡിയില്‍ എടുക്കപ്പെടുന്നതും പിന്നീട് ക്രൂര മര്‍ദനത്തിന് വിധേയനാക്കപ്പെടുന്നതും, ചോദ്യം ചെയ്യലിനിടെ ഒരു ഗ്ലാസ് വെള്ളം പോലും ലഭിക്കാന്‍ അര്‍ഹതയില്ലാത്തവനായി മാറിയതും. തന്റെ നേതൃത്വത്തില്‍ നടന്ന റോക്കറ്റ് ലോഞ്ചിങ് സമയത്ത് ഒരേ ഒരു കസേര മാത്രമുള്ള മുറിയിലേക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രി കടന്നുവന്നപ്പോള്‍ പോലും എഴുനേറ്റ് നില്‍ക്കേണ്ടി വന്നിട്ടില്ലാത്ത അതേ വ്യക്തിക്കു തന്നെയാണ് ഏതാനും വര്‍ഷങ്ങള്‍ക്കിപ്പുറത്ത് പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യലിനിടെ ഇരുന്ന കസേര തട്ടിത്തെറിപ്പിക്കപ്പട്ട് മലര്‍ന്നടിച്ചുവീണ് മൂക്കില്‍ നിന്ന് രക്തം ഒഴുകുന്ന ദാരുണമായ അനുഭവമുണ്ടായത്. കുടുംബം ഒറ്റപ്പെട്ടു. ഭാര്യുയം മക്കളും രാജ്യത്തെ ഒറ്റുകൊടുത്ത കൊടുംകുറ്റവാളിക്ക് കൂട്ടു നിന്നവരായി മാറി.
25 വര്‍ഷക്കാലത്തെ ആരോഗ്യവും ബുദ്ധിയുമെല്ലാം നിയമപരമായ വ്യവഹാരത്തിന് ഉപയോഗപ്പെടുത്തേണ്ടി വന്നതിലൂടെ ഒരു ശാസ്ത്രപ്രതിഭയുടെ കഴിവുകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയാതെ പോയി എന്നതാണ് രാജ്യത്തിന് ഈ കേസ് വരുത്തിവെച്ച നഷ്ടം. 53 ാം വയസില്‍ രാജ്യത്തിന് മുന്നില്‍ അദ്ദേഹം കാഴ്ചവസ്തുവായി മാറിയതിലൂടെ ഐ.എസ്.ആര്‍.ഒ എന്ന ജവഹര്‍ലാല്‍ നെഹ്‌റുസ്ഥാപിച്ച ശാസ്ത്രഗവേഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തെ പോലും അത് സാരമായി ബാധിച്ചു. നമ്പിനാരായണന്റെ അനുഭവം ഇവിടുത്തെ പ്രതിഭാധനരായ ശ്‌സ്ത്രജ്ഞന്‍മാരെ കേവലം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരാക്കി മാറ്റി.
ഇത്രമേല്‍ ഭീകരമായ രീതിയില്‍ ഒരു വ്യക്തി തകര്‍ക്കെപ്പെടുകയും അതിന്റെ പ്രത്യാഘാതം രാജ്യത്തിന്റെ സാമൂഹ്യ മണ്ഡലത്തില്‍ പ്രതിഫിലക്കുകയും ചെയ്യത്തക്ക വിധം അദ്ദേഹം വേട്ടയാടപ്പെടാന്‍ മാത്രം മാധ്യമങ്ങളേയും പൊലീസിനെയും ഭരണകൂടത്തേയുമെല്ലം പ്രേരിപ്പിച്ചതെന്താണെന്ന ചോദ്യമാണ് ഇപ്പോള്‍ ബാക്കിയാവുന്നത്. മറിയം റഷീദയെന്ന മാലിക്കാരി യുവതി കൂട്ടുകാരി ഫൗസിയ ഹസനോടൊപ്പം തിരുനന്തപുരത്തെത്തുകയും വിസാ കാലാവധി തീര്‍ന്നിട്ടും ഇവിടെ തങ്ങുകയും അറസ്റ്റിലാവുകയും ചെയ്തതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമിടുന്നത്. ഉടന്‍ തന്നെ ഐ.എസ്.ആര്‍.ഒ യുടെ സാങ്കേതിക രഹസ്യങ്ങള്‍ പാകിസ്ഥാന് കൈമാറാന്‍ വന്ന ചാരസുന്ദരികളായി ഇവര്‍ ചിത്രീകരിക്കപ്പെട്ടു. പിന്നീട് കഥകളും ഉപകഥകളുമെല്ലാം പൊടിപ്പും തൊങ്ങലും വെച്ച് യഥേഷ്ടം പുറത്തിറങ്ങി. ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ സാമാന്യബുദ്ധിക്ക് നിരക്കാത്തതായിട്ട് പോലും നമ്മുടെ മാധ്യമങ്ങളും പൊലീസുമൊന്നും ഒരു തരത്തിലുള്ള പുനരാലോചനക്കും തയ്യാറായില്ല. താരതമ്യേന വിദ്യാഭ്യാസം കുറഞ്ഞ രണ്ടു സ്ത്രീകള്‍ ഇന്ത്യപോലെ ഒരു രാജ്യത്തിന്റെ സങ്കീര്‍ണമായ നീക്കങ്ങള്‍ ചോര്‍ത്താന്‍ നിയോഗിക്കപ്പെടുമോ എന്ന സംശയംപോലും ഒരു കോണില്‍ നിന്നും ഉയര്‍ത്തപ്പെട്ടില്ല.
്്്‌സംഭവത്തിന് പിന്നിലെ ഗൂഡാലോചന മണത്ത്, പുറത്തുവരുന്ന അപസര്‍പ്പക കഥകളിലെ അവ്യക്തതകള്‍ തുറന്നു കാട്ടി ഇരകൊള്‍ക്കൊപ്പം ധീരമായി നിലകൊണ്ട ചന്ദ്രിക യുടെ നിലപാടുപോലും അതിനിഷിതമായി വിമരശിക്കപ്പെട്ടു. ചന്ദ്രിക നിയമസഭയില്‍ ഉയര്‍ത്തിപ്പിടിച്ച് അന്ന് എം.എല്‍.എ ആയിരുന്ന പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തിലെ ചോദ്യം ‘മറിയം റഷീദ വന്നത് ചാര പ്രവര്‍ത്തനത്തിനല്ലെന്നാണ് ചന്ദ്രികയില്‍ എഴുതിയിരിക്കുന്നത്. എവിടെ നിന്ന് കിട്ടി ഈ വിവരം….’ എന്നായിരുന്നു. ‘മറിയം റഷീദ മുസ്‌ലിമായതുകൊണ്ടാണോ ചന്ദ്രിക ഇങ്ങിനെ എഴുതിയത്’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
ഇവിടെയാണ് കേസിലെ വിധിപ്രസ്താവവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നടത്തിയിട്ടുള്ള നിരീക്ഷണങ്ങള്‍ പ്രസക്തമാകുന്നത്. വാര്‍ത്തകള്‍ മെനഞ്ഞുണ്ടാക്കിയ മാധ്യമങ്ങളെയും പ്രതിചേര്‍ക്കപ്പെട്ടയാളെ മാനസികമായും ശാരീരികമായും തകര്‍ത്തുകളഞ്ഞ പൊലീസിനെയും സ്വാഭാവിക നീതി നടപ്പാക്കുന്നതില്‍ പരാജയപ്പെട്ട ഭരണകൂടങ്ങളേയും ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. പരാതിക്കാരന്റെ സ്വാതന്ത്ര്യവും, അന്തസും അട്ടിമറിക്കപ്പെട്ടതായി വിധിന്യായത്തില്‍ കോടതി വ്യക്തമാക്കുന്നുണ്ട്. ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശം ഗുരുതരമായി ലംഘിക്കപ്പെട്ടു. പ്രശസ്തനായ ശാസ്ത്രജ്ഞന് കടുത്ത അപമാനത്തിലൂടെ കടന്നുപോകേണ്ടി വന്നു എന്നതിന് തരിമ്പു പോലും സംശയമില്ല. ആരെയും അറസ്റ്റ് ചെയ്തു കസ്റ്റഡിയില്‍ വെക്കാമെന്ന പൊലീസിന്റെ നിലപാട് കാരണം നമ്പി നാരായണന് അപകീര്‍ത്തി അനുഭവിക്കേണ്ടി വന്നുവെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.
രണ്ടര പതിറ്റാണ്ടുകാലത്തെ പോരാട്ടത്തിനൊടുവില്‍ സുപ്രീംകോടതി വിധിയിലൂടെ അദ്ദേഹത്തിന് നീതിലഭിച്ചു എന്നത് ആശ്വാസകരവും രാജ്യത്തെ നീതിപീഠത്തിലുള്ള വിശ്വാസം ഊട്ടി ഉറപ്പിക്കുന്നതുമാണ്. എത്രശക്തമായി പ്രതിരോധിക്കാന്‍ ശ്രമിച്ചാലും നീതിയുടെ തീനാളങ്ങള്‍ ജ്വലിച്ചുയരുക തന്നെ ചെയ്യുമെന്ന സന്ദേശം ഈ വിധി നല്‍കുന്നുണ്ട്. എന്നാല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതുവഴി അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്ന ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്കും ശാസ്ത്രജ്ഞന്‍ എന്ന നിലിയല്‍ അദ്ദേഹത്തിന് എത്തിപ്പെടാമായിരുന്ന ഔന്നിത്യങ്ങള്‍ നിഷേധിക്കപ്പെട്ടതിനും ആര് പകരം നല്‍കും എന്ന ചോദ്യം അന്തരീക്ഷത്തില്‍ ഉയര്‍ന്നു നില്‍ക്കുകയാണ്. വളരെ ലഘുവായ ഒരുസംഭവത്തെ നെല്ലും പതിരും നോക്കാതെ സംസ്ഥാനത്തിന്റെ രാഷ്ട്രീയമണ്ഡലത്തില്‍ കോളിളക്കം സൃഷ്ടിക്കുന്ന രീതിയില്‍ ആഘോഷമാക്കിയവരുടെ ഉള്ളില്‍ അത് ചാരത്തില്‍ പുകയുന്ന ഒരു കനലായി മാറുക തന്നെ ചെയ്യും.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending