Connect with us

Video Stories

വിഡ്ഢിത്തത്തിന്റെ ആണ്ട്-പി.കെ ഫിറോസ്

Published

on

2016 നവംബര്‍ എട്ടിന്റെ അര്‍ദ്ധരാത്രിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ നോട്ട് നിരോധന ഒറ്റയാള്‍ പ്രഖ്യാപനത്തിന് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയാകുന്ന വ്യക്തിക്ക് ഒരു മിനിമം മാനസികാരോഗ്യം ഉണ്ടെന്ന് ഉറപ്പുവരുത്താനുള്ള വ്യവസ്ഥാപരമായ രീതികള്‍ നമ്മുടെ ഭരണഘടനയില്‍ ഇല്ലാത്തതിന്റെ കെടുതി ഇപ്പോഴും തുടരുകയാണ്. വിശ്വ വിഖ്യാതമായ മൂക്ക് എന്ന കൃതിയിലൂടെ ബഷീര്‍ അവതരിപ്പിച്ച വിശ്വവിഖ്യാതനായ വിഡ്ഢി നമ്മുടെ പ്രധാനമന്ത്രിയാണെന്ന് രാഷ്ട്രത്തിന് മുമ്പാകെ തുറന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് യൂത്ത്‌ലീഗ് നവംബര്‍ 8 വിഡ്ഢി ദിനമായി ആചരിക്കുന്നത് നോട്ട് നിരോധനത്തെ ന്യായീകരിക്കുന്ന മോദി ഭക്തരുടെ പ്രചാരവേലകള്‍ തുറന്ന് കാട്ടുകയാണ് ദിനാചരണ ലക്ഷ്യം.
അവസാനത്തെ വിഭവവും ഊറ്റിയെടുത്താണ് ബ്രീട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി 1947ല്‍ ഇന്ത്യ വിടുന്നത്. ഇന്ത്യയിലെ പരകോടികള്‍ക്ക് ഒരു നേരത്തെ അന്നം നല്‍കാന്‍ പോലും ഗതിയിലാത്ത സാഹചര്യം. ഭക്ഷ്യ വിഭവങ്ങള്‍ക്കായി പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന് ലോക രാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ കൈ നീട്ടേണ്ട അവസ്ഥ. മൃഗങ്ങള്‍ക്ക് നല്‍കുന്ന മുതിര പോലും അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത് മനുഷ്യന്റെ വിശപ്പടക്കിയ കാലഘട്ടം. ബ്രിട്ടണില്‍ കാറ് വാങ്ങാന്‍ ചെന്ന രാജസ്ഥാനിലെ നാട്ടു രാജാവിനോട് ഇന്ത്യക്കാരന് കാറ് തന്നാല്‍ കാറിന്റെ മാര്‍ക്കറ്റ് ഇടിയുമെന്ന് പരിഹസിച്ച സാഹചര്യം. ആ നാണക്കേടില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും ഇന്ത്യയെ ഇന്നത്തെ അവസ്ഥയിലെത്തിച്ചത് മുന്‍കാല ഭരണകൂടങ്ങളുടെ ധിഷണാപരമായ ഇടപെടലുകളായിരുന്നു.
കെടുതിയുടെ കാലത്ത് പോലും സാമ്പത്തിക ഭദ്രത കൊണ്ട് വികസിത രാഷ്ട്രങ്ങളെ പോലും ഇന്ത്യ അതിശയിപ്പിച്ചു. ലോകത്തിന്റെ നെറുകയിലേക്ക് കുതിക്കുന്ന ഈ രാഷ്ട്രത്തെയാണ് ഒരൊറ്റ രാത്രി കൊണ്ട് മോദി പിറകോട്ട് വലിച്ചിരിക്കുന്നത്. തനിക്ക് ലഭിക്കാവുന്ന വീര പരിവേശത്തെ കുറിച്ച് മാത്രം ചിന്തിച്ച അദ്ദേഹം ഇത് രാജ്യത്തിന് ഏല്‍പ്പിക്കുന്ന മാരകമായ പ്രഹരത്തെക്കുറിച്ച് ഓര്‍ത്തതേ ഇല്ല. ജനങ്ങളില്‍ നിന്നും രാഷ്ട്രതന്ത്രജ്ഞരില്‍ നിന്നും അകന്ന് പ്രചരണക്കൊടുമുടിയില്‍ സ്തുതിപാടകരുടെ മധ്യത്തില്‍ ഉണ്ണുകയും ഉറങ്ങുകയും ചിന്തിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്ന ഒരു പ്രധാനമന്ത്രിയില്‍ നിന്നും ഒരു രാഷ്ട്രത്തിന് ഏല്‍ക്കാവുന്ന ഏറ്റവും വലിയ പ്രഹരമായിരുന്നു ഇത്. ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ച ഗ്രാമങ്ങളില്‍ പ്രകടമാവാത്തതിനെ കുറിച്ചാണ് പ്രഥമ പ്രധാനമന്ത്രി ചിന്തിച്ചത്. അന്ന് അദ്ദേഹം ഇത് പഠിക്കുന്നതിന് പ്രത്യേക കമ്മീഷനെ നിയോഗിച്ചിരുന്നു. രാജ്യത്തെ സമ്പത്ത് ഏതാനും കോര്‍പ്പറേറ്റുകളില്‍ ഒതുങ്ങുന്നതായും ഈ വളര്‍ച്ച രാജ്യത്തിന്റെ വളര്‍ച്ചയായി വ്യാഖ്യാനിക്കപ്പെടുന്നതായും മേല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി. തുടര്‍ന്ന് ഈ അവസ്ഥയില്‍ മാറ്റം വരുത്തുന്നതിനുള്ള ഇടപെടലുകളാണ് അദ്ദേഹം നടത്തിയത്.
അദ്ദേഹത്തെ തുടര്‍ന്ന് രാജ്യത്തെ നയിച്ചവരും ഈ വികസന നിലപാട് തുടര്‍ന്നു. എന്നാല്‍ നരേന്ദ്രമോദി പഴയ ഇന്ത്യയിലേക്കാണിപ്പോള്‍ കൊണ്ടുപോകുന്നത്. രാജ്യത്തെ കര്‍ഷകരുടെയും തൊഴിലാളികളുടെയും ചെറുകിട സംരംഭകരുടെയും സ്വരം കേള്‍ക്കാതെ ഏതാനും ചില കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമായി അദ്ദേഹം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.
ലോകമെങ്ങും ഏറ്റവും കൂടുതല്‍ സ്വീകരിക്കപ്പെട്ട പണമിടപാടുകള്‍ ക്യാഷ് ഇടപാടാണ്. ക്യാഷ് ഇടപാടിന്റെ ലോക ശരാശരി 85% ആണ്. ചില വികസിത രാജ്യങ്ങളില്‍ മാത്രമാണ് ഇത് 80% കുറവുള്ളത്. ഇന്ത്യയില്‍ ഇത് 95% ആണ്. പെട്ടെന്നുള്ള ലഭ്യത, നിശ്ചിതത്വം, എക്‌സ് ചാര്‍ജ്ജുകളുടെ അഭാവം എന്നിവയാണ് ജനങ്ങളെ ക്യാഷ് ഇടപാടിലേക്ക് പ്രേരിപ്പിക്കുന്നത്. ഈ 95% ഇടപാടുകളെയാണ് ഒറ്റ രാത്രികൊണ്ട് മോദി മാറ്റിമറിച്ചത്. ഇത് ബാധിച്ചത് ഇന്ത്യയുടെ ഏതാണ്ടെല്ലാ സാമ്പത്തിക മേഖലകളെയുമാണ്. ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ പ്രധാന പ്രത്യേകത ഇപ്പോഴും അതിന്റെ 45 ശതമാനവും അനൗദ്യോഗിക മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതാണ്. അനൗദ്യോഗികമായതെല്ലാം നിയമ വിരുദ്ധമാകണമെന്നില്ല. പക്ഷെ അവരുടെ പണമിടപാടുകള്‍ ഏറിയ കൂറും ക്യാഷിലാണ് നടക്കുക. ഇതിന്റെ അടിത്തറയാണ് മോദി തകര്‍ത്തത്. ഇന്ത്യയിലെ സാമ്പത്തിക മൂലധന ശേഖരത്തിന്റെ 40% സംഭാവന ചെയ്യുന്നത് ഈ അനൗദ്യോഗിക മേഖലയാണെന്ന് മോദി മറന്നുപോയി.
ഇന്ത്യയുടെ 80% ജോലികളും ഉത്പാദിപ്പിക്കപ്പെടുന്നതും അനൗദ്യോഗിക മേഖലയിലാണ് എന്നതാണ് വേറെ കാര്യം. കാര്‍ഷിക മേഖല, ചെറുകിട വ്യവസായം, വ്യക്തിഗത വ്യവസായങ്ങള്‍, സ്വയം തൊഴില്‍, നിര്‍മ്മാണ ടെക്‌സ്റ്റൈല്‍ രംഗം എന്നിവ ഉള്‍ക്കൊള്ളുന്ന ഈ മേഖലയുടെ തളര്‍ച്ച രാഷ്ട്രത്തിന്റെ സാമ്പത്തിക നിലയെ സാരമായി ബാധിച്ചു. ജി.ഡി.പിയില്‍ 40 അടിസ്ഥാന പോയിന്റുകളുടെ കുറവുണ്ടായി. അഥവാ രണ്ട് ശതമാനം വീഴ്ച. ചുരുങ്ങിയത് രണ്ട് കോടിയെങ്കിലും തൊഴില്‍നഷ്ടം.
(മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending