Connect with us

Video Stories

സി.പി.എമ്മിന്റെ സമുദ്ധാരണവും രാഷ്ട്രീയ ലക്ഷ്യങ്ങളും

Published

on

പി.കെ സലാം
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തോട് പറഞ്ഞത് സംഘ്പരിവാറിന്റെ ദുഷ്ടലാക്കിന്റെ ചാക്കില്‍കെട്ടി കേരളത്തിലെ ശബരിമല വിശ്വാസികളെ വലിച്ചെറിയാന്‍ വയ്യെന്നാണ്. അവിടെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് പറയുന്നവര്‍ ആര്‍.എസ്.എസുകാരല്ലെന്നാണ്. വിശ്വാസികളെ മുഴുവന്‍ ഭീകരരവാദികള്‍ (ആര്‍.എസ്.എസ്) ആയി ചാപ്പയടിക്കുന്ന പണി ആര് ചെയ്താലും അതിന് മുസ്‌ലിം കേരളത്തിന്റെ പിന്തുണയില്ലെന്നാണ്. അത് പറയേണ്ടതാണ്. അദ്ദേഹം തന്നെ പറയേണ്ടതാണ്. വിശ്വാസാചാരാനുഷ്ഠാനങ്ങളില്‍ വല്ല മാറ്റവും വേണമെങ്കില്‍ അത് ചെയ്യേണ്ടത് വിശ്വാസികള്‍ തന്നെയാണെന്നുകൂടിയാണ് പറഞ്ഞുവെക്കുന്നത്. അതാവട്ടെ എണ്‍പതുകളുടെ മധ്യത്തില്‍ ഇതേപോലൊരു സുപ്രീംകോടതി വിധിയുടെ മറപിടിച്ച് ഇസ്‌ലാമിക ശരീഅത്തിനെ ആക്രമിച്ച മാര്‍ക്‌സിസ്റ്റുകാരോട് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ പറഞ്ഞതിന്റെ ആവര്‍ത്തനമാണ്.
ശബരിമലയിലെ ആചാരത്തില്‍ ഇടപെട്ട് സുപ്രീംകോടതി വിധിയുണ്ടായപ്പോഴോ മുമ്പോ മുസ്‌ലിംകളില്‍നിന്ന് ആരും പ്രത്യേക നിലപാട് സ്വീകരിച്ചിട്ടില്ല. ഇതരരുടെ ദൈവങ്ങളെയും പൂജ്യവസ്തുക്കളെയും ആചാരങ്ങളെയും ബഹുമാനിക്കുകയെന്നത് മുസ്‌ലിംകള്‍ക്ക് സ്വന്തം വിശ്വാസത്തിന്റെ ഭാഗമാണ്. ഏറെ വ്യത്യസ്താഭിപ്രായങ്ങള്‍ പുലര്‍ത്തുമ്പോഴും ശബരിമലക്കാര്യത്തില്‍ മുസ്‌ലിം സംഘടനകളൊന്നും പക്ഷം പിടിച്ചിട്ടില്ല. പിടിച്ചുവെങ്കില്‍ അത് വിശ്വാസികള്‍ക്കൊപ്പം എന്ന നിലപാടാണ്.
ജനുവരി രണ്ടിന് പാതി രാത്രി രണ്ട് യുവതികളെ ശബരിമല സന്നിധാനത്ത് നൂലില്‍ കെട്ടിയിറക്കി ആചാരഭംഗം ഉണ്ടാക്കിയപ്പോള്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഈ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. വിശ്വാസാചാര സംരക്ഷണത്തിനായി ആഗ്രഹിക്കുന്ന വിശ്വാസി സമൂഹത്തെ വേദനിപ്പിക്കുന്നതാണ് സര്‍ക്കാറിന്റെ ചെയ്തി. ആ വേദനക്കൊപ്പം എന്ന് പ്രഖ്യാപിക്കേണ്ടത് വിശ്വാസി സമൂഹത്തിന്റെ കടമയാണ്. ഇവിടെ മറ്റൊരു ദൗത്യംകൂടി സാദിഖലി തങ്ങള്‍ നിര്‍വഹിക്കുകയുണ്ടായി. ശബരിമല വിശ്വാസികളെന്നാല്‍ സംഘ്പരിവാറല്ല. യുവതീപ്രവേശനത്തെ എതിര്‍ക്കുന്നവരെയെല്ലാം സംഘികളാക്കി മുദ്രകുത്തി വിശ്വാസി സമൂഹത്തിന്റെ പ്രതിനിധാനം ആര്‍.എസ്.എസിന് കല്‍പിച്ചുകൊടുക്കുകയാണ് സര്‍ക്കാര്‍. സമാധാനം ആഗ്രഹിക്കുകയും എന്നാല്‍ ആചാര സംരക്ഷണത്തിനായി പ്രാര്‍ഥിക്കുകയും ചെയ്യുന്ന ലക്ഷങ്ങള്‍ കേരളത്തിലെ ഹിന്ദു സമൂഹത്തിലുണ്ട്. ആര്‍.എസ്.എസും സമാധാനകാംക്ഷികളായ ഹിന്ദു സമൂഹവും രണ്ടാണ്, സര്‍ക്കാറും പരിവാരങ്ങളും വരുത്തിത്തീര്‍ക്കാനാഗ്രഹിക്കുന്നത് പോലെ ഒന്നല്ല എന്ന് പ്രഖ്യാപിക്കുകയായിരുന്നു സാദിഖലി തങ്ങള്‍.
ശബരിമല യുവതീ പ്രവേശനത്തിന് വേണ്ടി ഇപ്പോള്‍ ആക്രമണോത്സുകമായി വാദിക്കുന്നവര്‍ പോലും സുപ്രീംകോടതി വിധിക്ക് മുമ്പെ സമൂഹത്തില്‍ ഇതിന് വേണ്ടി ചെറുവിരലനക്കിയിട്ടില്ല. ശബരിമല യുവതീ പ്രവേശനം ആവശ്യപ്പെട്ട് ഹരജി സുപ്രീംകോടതിയില്‍ വന്നപ്പോള്‍ അന്നത്തെ കേരള സര്‍ക്കാര്‍ (യു.ഡി.എഫ്) ആചാരം നിലനിര്‍ത്തണമെന്നാണ് ആവശ്യപ്പെട്ടത്. അന്ന് അതിനെതിരെ ആരും സംസാരിച്ചിട്ടില്ല. ഇടതു സര്‍ക്കാര്‍ സത്യവാങ്മൂലം യുവതീപ്രവേശനത്തിന് അനുകൂലമെന്ന് തിരുത്തി. അപ്പോള്‍ പോലും ഹിന്ദു പണ്ഡിതരുടെ കമ്മീഷനെവെച്ചിട്ട് മതിയെന്ന് ആവശ്യപ്പെട്ടത് വിശ്വാസാചാരത്തില്‍ സമൂഹത്തിനുള്ള താല്‍പര്യം പരിഗണിച്ചാണ്. യുവതിപ്രവേശനം അത്യന്താപേക്ഷിതമാണെന്ന നിലപാട് കോടതി വിധി വരുന്നതിന് മുമ്പെ ഇടതു സര്‍ക്കാറിനുണ്ടായിരുന്നെങ്കില്‍ എന്തിന് കമ്മീഷനെ നിര്‍ദേശിക്കണം? അതും ഹിന്ദു പണ്ഡിതരുടെ കമ്മീഷനെ?
ടി.പി ചന്ദ്രശേഖരനെ വധിക്കാന്‍ പോയ വാനിലൊട്ടിച്ച മാഷാ അല്ലാഹ് സ്റ്റിക്കര്‍ പോലെ മാറ്റി ഒട്ടിക്കാവുന്ന ഒന്നാണ് സി.പി.എമ്മിന് സമുദായോദ്ധാരണം. ഹിന്ദു വോട്ട് വേണ്ടപ്പോള്‍ മുസ്‌ലിം സ്ത്രീകളെയാവും ഉദ്ധരിക്കേണ്ടത്. ഷാബാനുകേസിനെതുടര്‍ന്ന് മുസ്‌ലിം വ്യക്തിനിയമത്തെ കാടന്‍ നിയമമാക്കി സമൂഹമധ്യേ അവതരിപ്പിച്ചപ്പോള്‍ മുസ്‌ലിം കേരളം ഒറ്റക്കെട്ടായി അതിനെ നേരിട്ടു. ഇപ്പോള്‍ വേണ്ടത് ന്യൂനപക്ഷ വോട്ടാണ്. അതുകൊണ്ട് വേറെ നവോത്ഥാനം.
വിശ്വാസി സമൂഹത്തിന് ശബരിമല കോടതി വിധിയില്‍ ആശങ്കയുണ്ടാവുക സ്വാഭാവികം. നേരത്തെ യുവതീപ്രവേശനത്തിന് അനൂകൂലമായിരുന്നതിനാല്‍ പ്രതിസന്ധിയിലായിരുന്നു സംഘ് പരിവാരം. എങ്ങനെയും വിധി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി മുന്നിലിറങ്ങിയപ്പോള്‍ വിശ്വാസി സമൂഹത്തിനുണ്ടായ ഉത്കണ്ഠ മുതലെടുക്കാന്‍ ബി.ജെ.പി ചാടിപ്പുറപ്പെടുകയായിരുന്നു. മുന്‍ സര്‍ക്കാറിന്റെ കാലത്തുതന്നെ ആചാര സംരക്ഷണമെന്ന നയം സ്വീകരിച്ച യു.ഡി.എഫ് ആ നിലപാട് തുടര്‍ന്നു. പിന്നെ കേരളം സാക്ഷ്യം വഹിച്ചത് സി.പി.എം- ബി.ജെ.പി തെരുവുയുദ്ധത്തിനാണ്. ഇരു കൂട്ടരും പ്രത്യേകം ശ്രദ്ധിച്ചത് ഈ പോരാട്ടത്തിലെവിടെയും യു.ഡി.എഫിന്റെ ശബ്ദം കേട്ടില്ലെന്ന് വരുത്താനാണ്.
ആര്‍.എസ്.എസിന് സംഘടനാശക്തിയുള്ള സംസ്ഥാനമായിട്ടുകൂടി അവര്‍ക്ക് ഹിന്ദു സമുദായത്തില്‍ കാര്യമായ സ്വാധീനം ഉണ്ടാക്കാന്‍ കഴിയാതെ പോയതിന് കാരണം ഇവിടെ എല്ലാ സമുദായങ്ങളും പരസ്പരം സഹകരിക്കുന്നതാണ്. ആഘോഷങ്ങളിലും ആചാരങ്ങളിലും പോലും ഒന്നിച്ചുപോകുന്നു. ഇതിന് വിള്ളല്‍ വീഴാതിരിക്കാന്‍ സമുദായ നേതൃത്വങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്യുന്നു. എവിടെ അസ്വസ്ഥതയുണ്ടാകുന്നുവോ അവിടെ ഓടിയെത്തി സമുദായ സഹവര്‍ത്തിത്തം ഉറപ്പുവരുത്തുന്നു. ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ കേരളത്തിലെ മുസ്‌ലിം നേതൃത്വം സ്വീകരിച്ച നിലപാടിനെ സന്മനസ്സുള്ളവരെല്ലാം വാഴ്ത്തിയിട്ടുണ്ടല്ലോ.
നവോത്ഥാന സംഘടനകളുടെ യോഗത്തില്‍ നിന്ന് മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ഒഴിവാക്കിയത് ഈ സമുദായങ്ങള്‍ നവോത്ഥാനത്തില്‍ പങ്കാളികളല്ലാത്തതുകൊണ്ടല്ല, ആര്‍.എസ്.എസ് മുതലെടുക്കുമെന്ന് ഭയന്നിട്ടാണെന്ന് മുഖ്യമന്ത്രി തന്നെ വിശദീകരിച്ചു. വെള്ളാപ്പള്ളിയെയും സുഗതനെയും പോലുള്ളവരുടേതാണ് നവോത്ഥാന മൂല്യ സംരക്ഷണ സമിതിയെങ്കില്‍ അതില്‍ പങ്കാളിയാവാതിരിക്കുന്നതാണ് ശരിയെന്ന് സമുദായവും ആലോചിച്ചിരിക്കണം. എന്നാല്‍ ഈ സമിതിക്ക്‌വേണ്ടി സര്‍ക്കാര്‍ വഹയായി പെണ്‍മതില്‍ കെട്ടിയപ്പോള്‍ മുസ്‌ലിം, ക്രിസ്ത്യന്‍ വനിതകളെ ചേര്‍ക്കാന്‍ ശ്രദ്ധിച്ചു. മുഖംമൂടിപ്പര്‍ദയിട്ട് പോലും മുസ്‌ലിം വനിതകള്‍ മതിലില്‍ അണിയായതിന് മാധ്യമ വെളിച്ചം ലഭിക്കുകയും ചെയ്തു. കമ്മിറ്റിയിലെടുത്താല്‍ ആര്‍.എസ്.എസിന് ആയുധമായേക്കാവുമെന്ന് ഭയന്ന മുഖ്യമന്ത്രി പക്ഷേ മതിലില്‍ ഈ സമുദായങ്ങള്‍ക്ക്് അയിത്തം കല്‍പിച്ചില്ലെന്ന് മാത്രമല്ല, കടം വാങ്ങിയെങ്കിലും പര്‍ദയിട്ട് ചെല്ലണമെന്ന് നിഷ്‌കര്‍ഷിച്ചു. നവോത്ഥാനത്തിന്റെ കൊടിയടയാളമായി പരിണമിക്കാന്‍ പര്‍ദക്ക് സാധ്യമായി. വിശ്വാസികള്‍ക്കൊപ്പം എന്ന് പ്രഖ്യാപിക്കുന്നവര്‍ രാമക്ഷേത്ര നിര്‍മാണക്കാര്യത്തില്‍ ഇതേ നിലപാട് സ്വീകരിക്കുമോ? ശ്രീരാമന്റെ ജന്മദേശത്ത് ഒരു ക്ഷേത്രം വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അതിനെ ആരെങ്കിലും എതിര്‍ക്കുന്നുണ്ടോ? അത് പള്ളി പൊളിച്ചുവേണ്ട എന്നല്ലേ പറയൂ. അങ്ങനെയല്ലേ പറയാവൂ. സി.പി.എം സര്‍ക്കാറുകള്‍ പോലും അംഗീകരിച്ച നിലവിലുള്ള ഒരു ആചാരം ആ സമൂഹം ആഗ്രഹിക്കുന്ന കാലത്തോളം തുടരുന്നതാണ് ശരിയെന്ന ഒരു ശരിയെ ശരിവെക്കാതെ വയ്യല്ലോ.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending