Video Stories
കേരളത്തെ കേള്‍ക്കാന്‍ രാഹുല്‍
മുല്ലപ്പള്ളി രാമചന്ദ്രന്
(കെ.പി.സി.സി പ്രസിഡന്റ്)
രാജ്യം സുപ്രധാന പൊതുതെരഞ്ഞെടുപ്പിലേക്കു നീങ്ങുകയാണ്. ഇന്ത്യയെ ഇനി ആരു ഭരിക്കണം? മോദിയോ, രാഹുലോ? രാജ്യത്തെ വിഭജനത്തിലേക്കും അഴിമതിയിലേക്കും സാമ്പത്തിക തകര്‍ച്ചയിലേക്കും തള്ളിയിട്ട, വാഗ്ദാനങ്ങളെല്ലാം ലംഘിച്ച, തികഞ്ഞ പരാജയമായ മോദി ഒരു വശത്ത്. നിര്‍ഭയനും വിനയാന്വിതനും ഭാവനാസമ്പന്നനുമായ യുവാവായ രാഹുല്‍ ഗാന്ധി മറുവശത്ത്.
ലോകത്തിലെതന്നെ ഏറ്റവും കൂടുതല്‍ യുവജനങ്ങളുള്ള ഇന്ത്യയെ നയിക്കാന്‍ 48 കാരനായ രാഹുല്‍ ഏറ്റവും അനുയോജ്യന്‍. ഇംഗ്ലണ്ടിലെ വിഖ്യാതമായ കേംബ്രിഡ്ജ് ട്രിനിറ്റി കോളജില്‍ നിന്നും ഡവലപ്മെന്റ് സ്റ്റഡീസില്‍ എംഎഫില്‍ നേടിയ രാഹുലിന് ഇന്ത്യയെപ്പോലെ അതിവേഗം വളരേണ്ട ഒരു രാജ്യത്തെ നയിക്കാനുള്ള ബൗദ്ധികമായ പിന്‍ബലമുണ്ട്. ലോകമെമ്പാടും യുവനേതാക്കള്‍ വിജയകരമായി രാജ്യം ഭരിച്ചവരാണ്. ഫാന്സില് ഇമ്മാനുവല്‍ മാക്രോണ്‍ (39), ഇന്ത്യയില്‍ രാജീവ് ഗാന്ധി (40), ബ്രിട്ടനില്‍ ടോണി ബ്ലയറും (43), ഡേവിഡ് കാമറണും (43), കാനഡയില്‍ ജസ്റ്റിന് ട്രൂഡോ (43), അമേരിക്കയില്‍ ബറാക് ഒബാമ (47) തുടങ്ങിയ ചെറുപ്പക്കാര്‍ രാജ്യം നയിച്ചവരാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ മഹത്തായ പാരമ്പര്യം പേറുന്ന കുടുംബത്തില്‍നിന്നു കടന്നുവരുന്ന രാഹുല്‍ ഗാന്ധി, തികഞ്ഞ മതേതരവാദിയും ജനാധിപത്യവാദിയും സഹിഷ്ണതയുടെ വക്താവുമാണ്. വിനയമാണ് ഈ ചെറുപ്പക്കാരന്റെ മുഖമുദ്ര. ഗാന്ധിജിയേയും നെഹ്റുവിനേയും നെഞ്ചിലേറ്റിയ ഭാരതത്തില്‍ വിനയമില്ലാത്ത ഒരാള്‍ക്ക് രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിയില്ലെന്നു രാഹുല്‍ പറയുന്നു. രാജ്യത്തെ വ്യക്തമായി മനസിലാക്കാനും മുന്നോട്ടുകൊണ്ടുപോകാനുമുള്ള കരുത്താണ് വിനയം. രാജ്യത്തെ അസഹിഷ്ണുതയിലേക്കും കലാപത്തിലേക്കും നയിക്കുന്നവരില്‍നിന്നു വ്യത്യസ്തമായി എല്ലാവരെയും കേള്‍ക്കാനും ഉള്‍ക്കൊള്ളാനും രാഹുല്‍ തയാറാണ്. ഞാന്‍ മരിക്കുന്ന നിമിഷംവരെ എന്റെ കാതും ഹൃദയവും തുറന്നുവച്ചിരിക്കും. നിങ്ങള്‍ ഏതു രാഷ്രട്രീയ ചിന്താഗതിക്കാരും ഭാഷ സംസാരിക്കുന്നവരും മതത്തില്‍ വിശ്വസിക്കുന്നവരുമാകട്ടെ, നിങ്ങളെ കേള്‍ക്കാന്‍ ഞാന്‍ സന്നദ്ധനാണ്. ദുബൈയില്‍ മുഴങ്ങിയ ഈ ശബ്ദം വിദ്യുത്തരംഗം പോലെയാണ് രാജ്യത്തും വിദേശത്തും കത്തിപ്പടര്‍ന്നത്. സമകാലിക ഇന്ത്യ കാത്തിരുന്ന ഒരു പ്രഖ്യാപനമായിരുന്നു അത്
2004ലും 2009ലും അമേത്തിയില്‍നിന്ന് എം.പിയായ രാഹുലിന് യു.പി.എ സര്‍ക്കാരില്‍ ഏതു താക്കോല്‍ സ്ഥാനവും ലഭ്യമായിരുന്നെങ്കിലും അദ്ദേഹം അധികാരത്തില്‍നിന്നു മാറിനിന്നു. 2007ല്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ രാഹുല്‍ പിന്നെയും 10 വര്‍ഷം കഴിഞ്ഞാണ് പ്രസിഡന്റായത്. അതും ഒരു തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ. ഒരു സംവത്സരക്കാലം അദ്ദേഹം ഇന്ത്യയെ അടുത്തറിയാന്‍ ശ്രമിച്ചു. ഗ്രാമീണ വീടുകളില്‍ അന്തിയുറങ്ങിയും തട്ടുകടകളില്‍നിന്നു ഭക്ഷണം കഴിച്ചും സെക്കന്‍ഡ് ക്ലാസ് ട്രെയിനില്‍ യാത്ര ചെയ്തും ഇന്ത്യയുടെ ആത്മാവിനെ കണ്ടെത്തി. ആഴത്തിലുള്ള ആദര്‍ശങ്ങളുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതിനെ അടുത്തറിയാന്‍ സാവകാശം വേണമെന്നായിരുന്നു കാത്തിരിപ്പിനു രാഹുല്‍ നല്കിയ ന്യായീകരണം.
കോണ്‍ഗ്രസ് മുക്തഭാരതമാണു ബി.ജെ.പിയുടെ ലക്ഷ്യമെന്നു വ്യക്തമാക്കിയപ്പോള്‍, അവര്‍ കൂടി ഉള്‍പ്പെട്ട ഒരു ഭാരതമാണ് തന്റെ മനസിലുള്ളതെന്ന് രാഹുല്‍. അദ്ദേഹത്തെ അടക്കി ആക്ഷേപിച്ചവരുണ്ട്. ആയിരങ്ങളെ അണിനിരത്തി നുണഫാക്ടറികളിലൂടെ സംഘ്പരിവാറിന്റെ സോഷ്യല്‍ മീഡിയ രാഹുലിനെതിരേ ആര്‍ത്തലച്ചു. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരേ മോദി സര്‍ക്കാര്‍ കള്ളക്കേസുകള്‍ പടച്ചുണ്ടാക്കി. ഒരു വശത്ത് വ്യക്തിഹത്യ. മറുവശത്ത് കല്‍പ്പിത കഥകള്‍ സൃഷ്ടിച്ച് മോദി കരുത്തനെന്ന വ്യാജ ഇമേജ് നിര്‍മിക്കുകയായിരുന്നു. സൂര്യനെയും സത്യത്തെയും അധികനാള്‍ ഇരുട്ടില്‍ നിര്‍ത്താന്‍ കഴിയില്ലല്ലോ. രാഹുല്‍ അവയെ എല്ലാം അതിജീവിച്ച് ഇന്ന് മോദിയെക്കാള്‍ വലിയ ജനപ്രീതിയുള്ള നേതാവായി മാറി. ദുബൈ സന്ദര്‍ശനവേളയില്‍ വന്‍ ജനാവലിയെയാണ് രാഹുല്‍ ആകര്‍ഷിച്ചത്. കുറിക്കുകൊള്ളുന്ന ഉപമകളോടെ രാഹുല്‍ സംസാരിച്ചപ്പോള്‍ ജനം ഇളകി മറിഞ്ഞെങ്കിലും പ്രതിപക്ഷ ബഹുമാനം തെല്ലും കൈവിട്ടില്ല.
രാജ്യത്തെ കര്‍ഷരുടെ വേദനയാണ് രാഹുല്‍ ഏറ്റെടുത്ത പ്രധാന വിഷയം. മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള ഭ്രാന്തന് നയങ്ങള്‍മൂലം അസംഖ്യം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം ലാഭം നല്‍കുമെന്നായിരുന്നു മോദിയുടെ പൊള്ളയായ വാഗ്ദാനം. എന്നാല്‍, ലക്ഷക്കണക്കിനു കര്‍ഷകര്‍ കടക്കെണിയിലായി. രാജ്യമെമ്പാടും കര്‍ഷക പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. രാഹുല്‍ അവരോടൊപ്പം അണിചേര്‍ന്നു. കര്‍ഷകരുടെ കടം എഴുതിത്തള്ളണം എന്നാവശ്യപ്പെടുക മാത്രമല്ല, കോണ്‍ഗ്രസ് അധികാരത്തിലേറിയ സംസ്ഥാനങ്ങളില്‍ അത് നടപ്പാക്കുകയും ചെയ്തു. വാക്കിനു വിലയുള്ള നേതാവായി രാഹുലിനെ ഇന്നു ജനങ്ങള്‍ കാണുന്നു. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്കാന് തന്റെ പേര് നരേന്ദ്രമോദിയല്ല എന്ന് രാഹുല്‍ പരിഹസിച്ചു. കുതിച്ചുയരുന്ന തൊഴിലില്ലായ്മയാണ് രാഹുലിനെ അസ്വസ്ഥനാക്കുന്ന മറ്റൊരു വിഷയം. പ്രതിവര്‍ഷം രണ്ടു കോടി യുവാക്കള്‍ക്ക് തൊഴില്‍ നല്കുമെന്നു വ്യാമോഹിപ്പിച്ച് അധികാരത്തിലേറിയ മോദി സര്‍ക്കാര്‍, ഒരു ദിവസം തൊഴില്‍ നല്‍കുന്നത് 450 പേര്‍ക്കുമാത്രം. പ്രതിവിവര്‍ഷം 1.64 ലക്ഷം തൊഴില്‍ മാത്രം. ചൈനയില്‍ ദിനംപ്രതി അര ലക്ഷം പേര്‍ക്കാണ് തൊഴില്‍ നല്കുന്നതെന്നു രാഹുല്‍ ചൂണ്ടിക്കാട്ടുന്നു.
2012ല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് അന്തര്‍ദേശീയ ലേലപ്രകാരം ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത ഫ്രഞ്ച് റഫാല്‍ വിമാന നിര്‍മാതാക്കളായ ഡാസോ ഏവിയേഷനുമായി സര്‍ക്കാര്‍ ചര്‍ച്ചനടത്തുകയും 126 റഫാല്‍ യുദ്ധവിമാനങ്ങള്‍ സേനക്ക് വാങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു. ഒരു റഫാല്‍ വിമാനത്തിന്റെ വില 526.10 കോടി രൂപയായി നിശ്ചയിച്ചു. മോദി സര്‍ക്കാര്‍ 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നു. ഒരു വിമാനത്തിന് 1670.0 കോടി രൂപ. യു.പി.എ സര്‍ക്കാരിന്റെ നിരക്കനുസരിച്ച് 36 യുദ്ധ വിമാനങ്ങള്‍ക്ക് 18,940 കോടിയും മോദി സര്‍ക്കാരിന്റെ നിരക്കനുസരിച്ച് 60,145 കോടി രൂപയുമാകും. അതായത് 41,205 കോടി രൂപയാണ് അധികം നല്‍കുന്നത്. ഇതാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി.
പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിനു പകരം 30,000 കോടി രൂപയുടെ റഫാല്‍ കരാര്‍ നല്‍കിയത് വെറും 13 ദിവസം മുമ്പ് രൂപീകരിച്ച റിലയന്‍സിന്റെ കമ്പനിക്ക്. റഫാല്‍ ഇടപാട് നടന്ന ഫ്രാന്‍സ് സന്ദര്‍ശനവേളയില്‍ പ്രതിരോധമന്ത്രിയെ ഒഴിവാക്കി പ്രധാനമന്ത്രി കൊണ്ടുപോയത് അനില്‍ അംബാനിയെയാണ്. റിലയന്‍സിനു കരാര്‍ നല്‍കിയത് മോദി സര്‍ക്കാരിന്റെ താല്‍പര്യപ്രകാരമെന്ന് അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലോന്ദ് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിരോധ സംഭരണ ചട്ടങ്ങള്‍ പാടേ ലംഘിച്ച ഇടപാടില്‍ റഫാല്‍ കരാറിലെ വ്യവസ്ഥകളും വിമാനത്തിന്റെ യഥാര്‍ത്ഥ വിലയും കേന്ദ്രം പുറത്തുവിടുന്നില്ല. രാജ്യത്തിന്റെ കാവല്ക്കാരന് കള്ളനെന്നു മോദിയുടെ മുഖത്തുനോക്കി രാഹുല്‍ വിളിച്ചിട്ടും അദ്ദേഹം പ്രതികരിച്ചില്ല.
യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കൈവരിച്ച 10 ശതമാനത്തോളം സാമ്പത്തിക വളര്‍ച്ച നോട്ട് നിരോധനം, അശാസ്ത്രീയമായി നടപ്പാക്കിയ ജി.എസ്.ടി തുടങ്ങിയ ഭീമാബദ്ധങ്ങള്‍മൂലം കുത്തനെ നിലംപൊത്തി. നോട്ടു മാറ്റിയെടുക്കാന്‍ ജനലക്ഷങ്ങള്‍ ക്യൂ നിന്നപ്പോള്‍ രാഹുല്‍ ഗാന്ധിയും അവരോടൊപ്പം ക്യൂവില്‍ ഉണ്ടായിരുന്നു. നിരോധിച്ച 99.30 ശതമാനം നോട്ടുകള്‍ തിരികെ എത്തിയതോടെ കള്ളപ്പണവേട്ട വെറും വീണ്വാക്കായി. ജി.എസ്.ടിയെ ഗബ്ബാര്‍ സിങ് കൊള്ള എന്നാണു രാഹുല്‍ വിശേഷിപ്പിച്ചത്. പെട്രോളിനും ഡീസലിനും ലോകത്തൊരിടത്തും ഇല്ലാത്ത വില ഏര്‍പ്പെടുത്തിയപ്പോള്‍ ജനജീവിതം ദു:സഹമായി. പെട്രോള്‍ വില 87.39 രൂപയും ഡീസല്‍ വില 80.74 രൂപയുമായി സര്‍വകാല റിക്കാര്‍ഡിട്ടു.
പ്രശസ്ത എഴുത്തുകാരന് ഗോവിന്ദ് പന്‍സാരെ, മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ്, സാമൂഹിക പ്രവര്ത്തകന് നരേന്ദ്ര ധബോല്‍ക്കര്‍, മുന്‍ വൈസ് ചാന്‍സലര്‍ എം.എം കല്‍ബുര്‍ഗി തുടങ്ങിയവരെ ഫാസിസ്റ്റ് ശക്തികള്‍ കൊന്നൊടുക്കിയപ്പോള്‍ രാഹുല്‍ ആഞ്ഞടിച്ചു. ഗോ സംരക്ഷണത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കശാപ്പുനിയന്ത്രണ വിജ്ഞാപനം സംഘ്പരിവാരങ്ങള്‍ നടപ്പാക്കിയപ്പോള്‍ നൂറുകണക്കിന് ആളുകളുടെ ജീവന് നഷ്ടപ്പെട്ടു. എന്തു കഴിക്കണം, ധരിക്കണം, കാണണം, കേള്‍ക്കണം, ചിന്തിക്കണം, വിശ്വസിക്കണം എന്നൊക്കെ ഭരണകൂടം നിശ്ചയിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യയുടെ ബഹുസ്വരത കത്തിച്ചാമ്പലായി. അസഹിഷ്ണുതമൂലം വിഭജിക്കപ്പെട്ട ഇന്ത്യയെ വീണ്ടെടുക്കുമെന്ന് രാഹുല്‍ ഉറപ്പുനല്‍കുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 44 സീറ്റായി ചുരുങ്ങിയ കോണ്‍ഗ്രസിനെ പോരാട്ടപാതയിലേക്കു നയിക്കാന്‍ രാഹുല്‍ ഗാന്ധിക്കു സാധിച്ചത് സമീപകാല രാഷ്ട്രീയത്തിലെ വിസ്മയകരമായ ഏടാണ്. ഇക്കഴിഞ്ഞ രാജസ്ഥാന്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നേരിട്ടുള്ള പോരാട്ടത്തിലാണ് ബി.ജെ.പിയെ മലര്‍ത്തിയടിച്ചത്. കര്‍ണാടകയില്‍ തന്ത്രപരമായ നീക്കത്തിലൂടെ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തി. ഗുജറാത്തില്‍ ബി.ജെ.പിയെ വിറപ്പിച്ചുവിട്ടു. പഞ്ചാബ് കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍, ഗോവ, മണിപ്പൂര്‍, മേഘാലയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. തെരഞ്ഞെടുപ്പു പരാജയങ്ങളെ അതിജീവിച്ച ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. അതിശക്തമായ തിരിച്ചുവരവ് 2019ല്‍ ആവര്‍ത്തിക്കും.
ബി.ജെ.പിക്കെതിരേ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ശക്തമായ മതേതകര, ജനാധിപത്യ പ്രതിപക്ഷനിര രൂപപ്പെട്ടു കഴിഞ്ഞു. ചന്ദ്രബാബു നായിഡു (തെലുങ്കുദേശം), ശരത്പവാര്‍ (എന്‍.സി.പി), എം.കെ. സ്റ്റാലിന് (ഡി.എം.കെ), സീതാറാം യെച്ചൂരി (സി.പി.എം), അഖിലേഷ് യാദവ് (സമാജ്വാദി പാര്‍ട്ടി), തേജസ്വിനി യാദവ് (രാഷ്ട്രീയജനതാദള്‍), എച്ച്.ഡി ദേവഗൗഡ (ജെ.ഡി.എസ്), ഉമര്‍ അബ്ദുള്ള (നാഷണല്‍ കോണ്‍ഫറന്‍സ്) പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍, ദലിത് നേതാവ് ജിഗ്നേഷ് മേവാനി തുടങ്ങിയ നിരവധി നേതാക്കള്‍ പ്രതിപക്ഷ നിരയിലുണ്ട്. കൂടുതല്‍ പാര്‍ട്ടികളെ ഈ നിരയില്‍ ഉടന്‍ പ്രതീക്ഷിക്കാം. കൊല്‍ക്കത്തയില്‍ നടന്ന പ്രതിപക്ഷ സംഗമത്തില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് ഡല്‍ഹിയിലും ആന്ധ്രയിലും നടക്കാന്‍ പോകുന്ന സംഗമത്തില്‍ കൂടുതല്‍ പാര്‍ട്ടികള്‍ അണിനിരക്കും.
തെരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയാക്കിയാണ് രാഹുല്‍ എ.ഐ.സി.സി അധ്യക്ഷനായത്. സീനിയര്‍ നേതാക്കളെയും യുവാക്കളെയും ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുന:സംഘടിപ്പിച്ചു. അനുഭവസമ്പത്തിനേയും ചെറുപ്പത്തേയും കോര്‍ത്തിണക്കിയാണ് കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നത്. സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റികളും പോഷക സംഘടനകളും പുതിയ ഭാരവാഹികളെ ഉള്‍പ്പെടുത്തി ചലനോത്മകമാക്കി. സോഷ്യല്‍ മീഡിയയില്‍ അച്ചടക്കത്തോടെ വലിയ മുന്നേറ്റം കൈവരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി നേരിട്ടു ബന്ധപ്പെടുന്ന ശക്തി ഡിജിറ്റല്‍ പദ്ധതി വന്‍ വിജയമായി. കോണ്‍ഗ്രസ് വലിയ ആത്മവിശ്വാസവും പോരാട്ട വീര്യവും കൈവരിച്ചിരിക്കുന്നു.
രാഹുല്‍ ഗാന്ധി ജനങ്ങളില്‍ നിന്നോ, മീഡിയയില്‍ നിന്നോ ഒളിച്ചോടുന്നില്ല. മീഡിയയുടെ എല്ലാ ചോദ്യങ്ങളെയും അദ്ദേഹം പുഞ്ചിരിയോടെ നേരിടുന്നു. എല്ലാ വിഭാഗം ജനങ്ങളുമായും തുടര്‍ച്ചയായി സംവദിക്കുന്നു. ഭരണഘടനയേയും ഭരണഘടനാവകാശങ്ങളെയും ബഹുമാനിക്കുന്നു. എല്ലാവരേയും കേള്‍ക്കുന്നു. ട്രാന്‍സ്ജണ്ടറിനെ മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാക്കിയ വിശാലമായ കാഴ്ചപ്പാട്. സമകാലിക ഇന്ത്യയുടെ സമസ്യകള്‍ക്ക് രാഹുല്‍ ഗാന്ധിയാണ് ഉത്തരം. ഇനി രാജ്യത്തെ രാഹുല്‍ നയിക്കും.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF3 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india1 day agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala1 day agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala7 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports1 day agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ

