Video Stories
സംസ്കരണത്തിന്റെ മൂന്നു ചുവടുകള്‍
ടി.എച്ച് ദാരിമി
‘കുഞ്ഞുമോനേ, നീ നമസ്കാരം നിലനിര്‍ത്തുകയും നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും നിനക്കു വന്നുഭവിക്കുന്ന വിഷമങ്ങളില്‍ ക്ഷമിക്കുകയും ചെയ്യുക. ഇവ ഉറപ്പിച്ചിരിക്കേണ്ട വിഷയങ്ങളില്‍ പെട്ടതത്രെ’ (ലുഖ്മാന്: 17) വിശുദ്ധ ഖുര്‍ആനിലെ മുപ്പത്തി ഒന്നാം അധ്യായത്തില്‍ അല്ലാഹു ഉദ്ധരിക്കുന്ന ലുഖ്മാന്റെ ഉപദേശങ്ങളില്‍ ഒന്നാണ് ഈ സൂക്തത്തിന്റെ ആശയം. ഈ അധ്യായത്തില്‍ 13 മുതല്‍ 19 കൂടിയ സൂക്തങ്ങളില്‍ അല്ലാഹു ഉദ്ധരിക്കുന്നത് ലുഖ്മാനുല്‍ ഹകീം തന്റെ മകനു നല്കിയ തത്വോപദേശങ്ങളാണ്. ഖുര്‍ആനില്‍ ആ ഉപദേശങ്ങള്‍ എടുത്തുദ്ധരിച്ചതിനു പിന്നിലെ ന്യായം, ആ ഉപദേശങ്ങളുടെ പ്രസക്തിയും സര്‍വകാലികതയുമാണ് എന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കാലത്തിന്റെ വികാസങ്ങളില്‍ അവഗണിക്കപ്പെട്ടുപോയേക്കാവുന്നതും എന്നാല്‍ ഏതു കാലവും കാത്തുസൂക്ഷിച്ചിരിക്കേണ്ടതുമായ ഉപദേശങ്ങളാണ് ലുഖ്മാന് മകന് നല്‍കുന്നതെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാകും. ഇപ്പോഴത്തെ വടക്കന്‍ സുഡാനിനും തെക്കന്‍ ഈജിപ്തിനുമിടക്ക് ജീവിച്ചിരുന്ന നൂബിയന്‍ വംശജനായ ഇടയനായിരുന്നു ലുഖ്മാനുല്‍ ഹകീം എന്നാണ് പ്രബലമായ ചരിത്രാനുമാനം. തെളിഞ്ഞ ചിന്തയും ചിന്തോദ്ദീപകമായ വാക്കുകളും ജീവിതത്തില്‍ പുലര്‍ത്തുന്ന ഉന്നത മൂല്യങ്ങളുംകൊണ്ട് ലുഖ്മാന് ശ്രദ്ധിക്കപ്പെട്ടു. ന്യൂനത കടന്നുവരാത്ത ജീവതത്തിനുടമയായതുകൊണ്ടായിരിക്കണം, അന്ത്യനാള്‍ വരേക്കും നിലനില്‍ക്കുന്ന വിശുദ്ധ ഖുര്‍ആനില്‍ അദ്ദേഹം പേരുകൊണ്ടും കാഴ്ചപ്പാടുകൊണ്ടും ഇടം നേടിയത്. ദാവൂദ് നബിയുടെ കാലക്കാരനായിരുന്നു. സച്ചരിതനായ ഒരു തത്വചിന്തകനായിരുന്നു, പ്രവാചകനായിരുന്നില്ല അദ്ദേഹം എന്നാണ് പ്രബലമായ പക്ഷം.
സ്വന്തം മകന് നല്ലവനായിത്തീരുക എന്നത് ഏതു പിതാവിന്റെയും മനസ്സിന്റെ നിഷ്ക്കളങ്കമായ ആഗ്രഹമാണ്. അതിനുവേണ്ടി നല്കുന്ന ഉപദേശങ്ങള്‍ അതുകൊണ്ടുതന്നെ പ്രത്യേകം പരിഗണിക്കേണ്ട അത്ര മൂല്യവത്തായിരിക്കും. ഈ അര്‍ഥത്തില്‍ അദ്ദേഹം സ്വന്തം മകന് നല്കുന്ന ഉപദേശങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഈ സൂക്തം. ഈ സൂക്തത്തിന്റെ കേന്ദ്ര ആശയം ആത്മസംസ്കരണമാണ്. വ്യക്തിയെ സ്ഫുടം ചെയ്തെടുക്കേണ്ട വഴി. അതിന് ഖുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്ന വഴിയും ലുഖ്മാനുല്‍ ഹകീമിന്റെ വഴിയും ഒന്നുതന്നെയാണ്. അതുകൊണ്ട് ഖുര്‍ആന്‍ അതിന്റെ ആശയം ലുഖ്മാനുല്‍ ഹകീമിന്റെ നാവിലൂടെ പറയുകയാണ്.
ആദ്യമായി പറയുന്നത് നമസ്കാരത്തെ കുറിച്ചാണ്. നമസ്കാരം മനുഷ്യനോട് അവന്റെ സ്രഷ്ടാവ് നിര്‍ദ്ദേശിച്ച ഏറ്റവും വലിയ ആരാധനയാണ്. മനുഷ്യകുലത്തിലെ എല്ലാ ജനവിഭാഗങ്ങളോടും നമസ്കാരം ജീവിതചിട്ടയായിട്ടെടുക്കാന്‍ അല്ലാഹു നിര്‍ദ്ദേശിച്ചിട്ടുണ്ട്. മനുഷ്യനില്‍ ആത്മീയവും വൈകാരികവും ശാരീരികം പോലുമായ എല്ലാ സ്വാധീനങ്ങളും ചെലുത്തുന്ന ഒന്നാണ് ഇസ്ലാം. കൃത്യമായ ഇടവേളകളില്‍ ഭക്തിപൂര്‍വം തന്റെ സ്രഷ്ടാവില്‍ സ്വയം സമര്‍പ്പിതനായി നമസ്കരിക്കുന്നവന് മനസ്സിന്റെ പിരിമുറുക്കങ്ങളില്‍ നിന്നും മോചിതനാകുന്നു. അവനില്‍ പ്രതീക്ഷകള്‍ നിറക്കുന്നു. ഭയാശങ്കകളില്‍ നിന്നും അവന് മുക്തനാകുന്നു. ഇതെല്ലാം അവന്റെ ആരോഗ്യത്തെയും സ്വഭാവ-ശൈലി വൈകാരികതകളെയും സാരമായി സ്വാധീനിക്കുകയും സുഖത്തിലേക്കും സമാധാനത്തിലേക്കും കൊണ്ടെത്തിക്കുകയും ചെയ്യുന്നു. നമസ്കാരം എല്ലാ നീചത്വങ്ങളില്‍ നിന്നും വെറുക്കപ്പെടുന്ന കാര്യങ്ങളില്‍ നിന്നും മനുഷ്യനെ തടയുന്നു എന്ന ഖുര്‍ആന്‍ പ്രസ്താവത്തിന്റെ (അന്കബൂത്ത്: 45) ആശയം ഇതാണ്. അഞ്ചു നേരത്തെ നമസ്കാരം സ്വന്തം വീടിനു മുമ്പിലൂടെ ഒഴുകുന്ന പുഴയില്‍ നിന്നും അഞ്ചുനേരം കുളിക്കുന്നതുപോലെയാണ് എന്ന നബി തിരുമേനിയുടെ ഉദാഹരണത്തില്‍ നിന്നും ഇതു വ്യക്തമാകുന്നു. മാനസിക ക്ലേശങ്ങളുടെ കാര്മേഘങ്ങളില് അകപ്പെടുന്ന അപൂര്‍വ അവസരങ്ങളില്‍ നമസ്കാരം വഴി അതില്‍ നിന്നും പുറത്തുകടക്കുന്ന നബിതിരുമേനിയുടെ ചിത്രം അതിന്റെ ദൃശ്യമാണ്. ഇതെല്ലാം പക്ഷേ നമസ്കാരത്തെ ജീവിത താളമാക്കി മാറ്റുക വഴി മാത്രമാണ് ലഭിക്കുക. അതുകൊണ്ടാണ് ലുഖ്മാന് മകനോട് നമസ്കരിക്കുക എന്നതിനുപരി നമസ്കാരം നിലനിര്‍ത്തുക എന്ന് ഉപദേശിക്കുന്നത്.
ഈ ആയത്തില്‍ പറയുന്ന രണ്ടാമത്തെ കാര്യം നന്മ കല്‍പ്പിക്കാനും തിന്മ തടയാനുമാണ്. ഇത് സംസ്കരണത്തിന്റെ രണ്ടാമത്തെ ചുവടാണ്. നമസ്കാരം മുറപോലെ അനുഷ്ഠിക്കുക വഴി മാനസികമായും ശാരീരികമായും വൈകാരികമായും വിശുദ്ധി പ്രാപിക്കുന്ന ഒരാള്‍ അനിവാര്യമായും തൊട്ടുടനെ പരിഗണിക്കേണ്ട വിഷയം. അതാണ് നന്മ കല്‍പ്പിക്കലും തിന്മയെ തടയലും. ഇമാം റാസി(റ) ഈ ചുവടുകളെ മനോഹരമായി തന്റെ തഫ്സീറില്‍ ചേര്‍ത്തുവെക്കുന്നുണ്ട്. അദ്ദേഹം പറയുന്നത് ഒരാള്‍ നമസ്കാരം മുറപോലെ അനുഷ്ഠിച്ച് വിശുദ്ധി നേടിക്കഴിഞ്ഞാല്‍ അത് തന്റെ ജീവിതത്തില്‍ കൈമോശം വരാതെ കാത്തുസൂക്ഷിക്കണമെന്നുണ്ടെങ്കില്‍ അതിന് പറ്റിയ സാഹചര്യവും ചുറ്റുപാടും ഉണ്ടായിരിക്കേണ്ടതുണ്ട്. പ്രതികൂലമായ സാഹചര്യത്തില്‍ പലര്‍ക്കും ജീവിതവിശുദ്ധി നിലനിര്‍ത്താന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. അതിനാല്‍, ചുറ്റുപാടുകള്‍ കൂടി വിശുദ്ധമാക്കിയെടുക്കാന്‍ അവന് ശ്രമിക്കേണ്ടതുണ്ട്. അതിനു വേണ്ടത് ചുറ്റിലും ഒരു പാട് നന്മകള് പൂത്തുലയുവാനും തിന്മകള് ഉണ്ടാകാതിരിക്കാനും ശ്രമിക്കുകയാണ്. അതാണ് ഈ ചുവടുകളുടെ സാംഗത്യം. ഈ ലക്ഷ്യം തന്നെയാണ് നന്മ കല്‍പ്പിക്കുന്നതിനെയും തിന്മ തടയുന്നതിനെയും വലിയ പാഠമായി ഇസ്ലാം പരിഗണിക്കുന്നതിലും അവതരിപ്പിക്കുന്നതിലും വ്യക്തമാകുന്നത്. അത് ഒരു സമൂഹത്തിന്റെ ശരിയായ നിലനില്‍പ്പിന് അവശ്യം ആവശ്യമാണ് എന്നതാണ് ഇസ്ലാമിന്റെ നിലപാട്.
ഇമാം തുടരുന്നു. പക്ഷെ, നന്മ കല്‍പ്പിക്കാനും തിന്മ തടയാനും ഇറങ്ങുമ്പോള്‍ സമൂഹത്തില്‍ നിന്നും പ്രതികരണങ്ങളുണ്ടാകും. അവ ചിലപ്പോള്‍ അനുകൂലമായിരിക്കും. മറ്റു ചിലപ്പോള്‍ പ്രതികൂലവും. അനുകൂലമെങ്കില്‍ അത് മനസ്സിന് കൂടുതല്‍ ശക്തി പകരും. പ്രതികൂലമാണെങ്കിലോ അത് നിരാശയും മുരടിപ്പുമുണ്ടാക്കിയേക്കും. ഇവിടെയാണ് ആയത്തില്‍ പറയുന്ന മൂന്നാമത്തെ ചുവടിലേക്ക് കാലു വെക്കേണ്ടത്. അത് ക്ഷമയാണ്. നിനക്കുണ്ടാകുന്ന സകല പ്രയാസങ്ങളെയും നീ ക്ഷമയോടെ മറികടക്കുക എന്ന് ലുഖ്മാനുല്‍ ഹകീം സ്വന്തം മകനെ ഉപദേശിക്കുന്നു. സമൂഹം എന്ന ചുറ്റുപാടിന്റെ സ്വാധീനം ഏതു മനുഷ്യന്റെയും ജീവിതത്തില്‍ വളരെ വലുതാണ്. ജീവിതത്തിന് നിറവും താളവുമെല്ലാം ലഭിക്കുന്നത് ഈ ചുറ്റുപാടില്‍ നിന്നാണ്. അതിനാല്‍ സമൂഹത്തിന്റെയും സമുദായത്തിന്റെയും സമുദ്ധാരണം ഒരോരുത്തരും പ്രത്യേകം പരിഗണിക്കണം എന്നാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. ഒരാള്‍ തന്നിലേക്കുതന്നെ ചുരുണ്ടുകൂടുന്ന സ്വാര്‍ഥത മുതല്‍ ഭൗതിക ബന്ധങ്ങളില്‍ നിന്ന് ഓടിയൊളിക്കുന്ന സന്ന്യാസം വരേയുള്ളവ ഇസ്ലാം നിരുത്സാഹപ്പെടുത്തുന്നതും ഇതുകൊണ്ടാണ്. സാമൂഹ്യമായ ഇടപെടലുകള്‍ മുടങ്ങിപ്പോകരുത് എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നതുകൊണ്ടാണ് ക്ഷമക്ക് ഇസ്ലാം വലിയ സ്ഥാനം കല്‍പ്പിക്കുന്നത്. കാരണം ആ മേഖലയില്‍ നിന്നുണ്ടാകുന്ന പ്രതികൂല അനുഭവങ്ങളില്‍ മനസ്സ് മടുത്തും നിരാശപ്പെട്ടുമാണ് പലരും ആ രംഗത്തുനിന്നും പിന്മാറുക. ക്ഷമയെ വിശ്വാസത്തിന്റെ തന്നെ അര്‍ദ്ധാംശമായാണ് പ്രമാണം പരിഗണിക്കുന്നത്. സമൂഹം എന്ന ചുറ്റുപാടിന്റെ സ്വാധീനം ഏതു മനുഷ്യന്റെയും ജീവിതത്തില്‍ വളരെ വലുതാണ്. ജീവിതത്തിന് നിറവും താളവുമെല്ലാം ലഭിക്കുന്നത് ഈ ചുറ്റുപാടില്‍ നിന്നാണ്. പ്രതികൂലമായ പ്രതികരണങ്ങളില്‍ ഉടക്കി സാമൂഹ്യപരിഷ്കര്‍ത്താക്കളും സേവകരും സേവനം നിര്‍ത്തിവെച്ചിരുന്നുവെങ്കില്‍ ഇന്നത്തെ സാമൂഹ്യചിത്രം വളരെ നിരാശാജനകമാകുമായിരുന്നു.
ഇസ്ലാമിക സംസ്കൃതി പറയുന്നത് ഏറ്റവും കൂടുതല്‍ ക്ഷമ കാണിച്ചിട്ടുള്ളത് പ്രവാചകന്മാരായിരുന്നു എന്നാണ്. അത് നാം പറഞ്ഞുവരുന്ന എല്ലാ വസ്തുതകളെയും സാക്ഷ്യപ്പെടുത്തുന്നു. തികച്ചും പ്രതികൂലമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നവരായിരുന്നു പ്രവാചകന്മാര്. കടുത്ത പരിഹാസങ്ങള്‍ മുതല്‍ ശാരീരിക മര്‍ദ്ദനങ്ങള്‍ വരെ അവയിലുണ്ടായിരുന്നു. പക്ഷെ അതെല്ലാം അവര്‍ ക്ഷമിക്കാന്‍ തയ്യാറായതോടെ തങ്ങളുടെ വഴികളില്‍ ഉറച്ചുനില്ക്കാനും ലക്ഷ്യങ്ങള്‍ നേടാനും അവര്‍ക്കു കഴിഞ്ഞു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india19 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News21 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala20 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി

