Video Stories
പ്രതിരോധത്തിനില്ല, ആക്രമണത്തിന്
ഗോവയില്‍ ജനം വോട്ട് ചെയ്തത് ബി.ജെ.പിയുടെ ഭരണത്തിനെതിരായാണ്. അവര്‍ക്ക് അതില്‍ നിന്ന് മോചനം കിട്ടിയില്ല. രാഷ്ട്രീയത്തിലായാലും പ്രൊഫഷനലിസം എല്ലാ പോരായ്മകളെയും തീര്‍ക്കുമെന്ന് തെളിയിക്കുകയാണ് മനോഹര്‍ പരീക്കറിന്റെ കേന്ദ്ര പ്രതിരോധ മന്ത്രിയില്‍ നിന്ന് വീണ്ടും ഗോവമുഖ്യമന്ത്രിപദത്തിലേക്കുള്ള മാറ്റം. പരീക്കര്‍ ആഗ്രഹിച്ചതുമതാണ്. ഗോവയിലെ ബി.ജെ.പി നിരീക്ഷകന് നിതിന്‍ ഗഡ്കരി ആ ഓപറേഷനെ പറ്റി ഒരു മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുകയുണ്ടായി. 40 അംഗ സഭയില്‍ 13 സീറ്റ് മാത്രം ലഭിച്ച ബി.ജെ.പി ഇപ്പോള്‍ ഗോവ ഭരിക്കുകയാണ്. തീരുമാനങ്ങള്‍ അതിവേഗം എടുക്കാനുള്ള കഴിവാണ് ബി.ജെ.പിയെ ഭരണം നിലനിര്‍ത്താന്‍ സഹായിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ ചിത്രം വ്യക്തമായതോടെ തന്നെ അഖിലേന്ത്യാ പ്രസിഡന്റ് അമിത്ഷായുമായി ബന്ധപ്പെട്ട് അതിവേഗം ബഹുദൂരം കാര്യങ്ങള്‍ നീക്കി. അങ്ങനെയാണ് കേന്ദ്ര മന്ത്രിയെ മുഖ്യമന്ത്രിയാക്കി വിമാനത്തിലിറക്കി ഭരണം പിടിച്ചത്. 17 സീറ്റുമായി വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ് ആ തീരുമാനം എടുക്കാനുള്ള കഴിവു കേടിന്റെ പേരില്‍ നേതൃത്വത്തെ പഴിക്കുന്നു. പ്രതിഷേധിച്ച് ഒരു അംഗം രാജി വെക്കുകയും ചെയ്തു. സ്ഥലം ഗോവയാണ്. നാലു ബി.ജെ.പിക്കാര്‍ രാജി വെച്ചതിനെ തുടര്‍ന്ന് പരീക്കര്‍ക്ക് തന്നെ മുമ്പ് മുഖ്യമന്ത്രി പദം ഒഴിയേണ്ടിവന്ന ഗോവ. ബി.ജെ.പിയെ വെല്ലുവിളിച്ച മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടിയുടെയും ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടെയും മുമ്മൂന്ന് അംഗങ്ങളുടെയും യു.പി.എയുടെ ഭാഗമായ എന്‍.സി.പിയുടെ ഒരംഗത്തിന്റെയും മൂന്നു സര്‍വതന്ത്ര സ്വതന്ത്രന്മാരുടെയും പിന്തുണയോടെ അധികാരത്തിലേറാന്‍ പരീക്കര്‍ക്ക് കഴിഞ്ഞെങ്കിലും അല്പം കാത്തിരുന്നാല്‍ അവസരം വരുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ.
2012ല്‍ ഗോവന്‍ ജനത പരീക്കറിന് വോട്ട് ചെയ്യുകയും അദ്ദേഹം മുഖ്യമന്ത്രിയാവുകയും ചെയ്തതാണ്. നരേന്ദ്രമോദി കേന്ദ്രത്തിലെത്തിയപ്പോള്‍ പ്രതിരോധ വകുപ്പ് ഭരിക്കാന്‍ പരീക്കറിനെ പനാജിയില്‍ നിന്ന് വിളിപ്പിച്ചു. രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും കൂറുമാറ്റത്തിനും കുപ്രസിദ്ധമായ ഗോവയില്‍ നിന്ന് പാര്‍ട്ടിയെ ഒരു തരത്തില്‍ രക്ഷിച്ചെടുക്കുകയായിരുന്നു മോദി. ലക്ഷ്മികാന്ത് പര്‍സേകര്‍ക്ക് മുഖ്യമന്ത്രിക്കസേര ഒഴിഞ്ഞുകൊടുത്ത് ന്യൂഡല്‍ഹിയിലേക്ക് വിമാനം കയറിയ പരീക്കര്‍ പക്ഷെ എല്ലാ ആഴ്ചയും പനാജിയിലെത്തുമായിരുന്നു. അത് ഡല്‍ഹിയില്‍ വര്‍ത്തമാനവുമായി. ഇങ്ങനെയുമുണ്ടോ ഒരു കുടുംബ സ്നേഹം. അതും ഭാര്യയെ എന്നോ ഉപേക്ഷിച്ച പ്രധാനമന്ത്രിയുടെ നാട്ടിലും പാര്‍ട്ടിയിലും. പരീക്കറുടെ കുടുംബ സ്നേഹം പ്രസിദ്ധമാണ്. ഭാര്യ മേധ വളരെ നേരത്തെ അര്‍ബുദം ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് രണ്ട് ആണ്മക്കളുടെയും കാര്യങ്ങള്‍ അച്ഛന് നേരിട്ടാണ് നോക്കിയത്. മുഖ്യമന്ത്രിയായിരുന്നപ്പോഴും സ്വന്തം വീട്ടിലായിരുന്നു താമസം. മക്കളോടൊപ്പം ചെലവിടാന്‍ മുഖ്യമന്ത്രി സമയം കണ്ടെത്തുകയും ചെയ്തിരുന്നു.
മുംബൈ ഐ.ഐ.ടിയില്‍ നിന്ന് മെറ്റലര്‍ജിയില്‍ എഞ്ചിനീയറിങ് ബിരുദം നേടിയ മനോഹര്‍ ഗോപാലകൃഷ്ണപ്രഭു പരീക്കര്‍ സ്വയമ്പന്‍ ആര്.എസ്.എസുകാരനാണ്. തന്റെ ചിട്ടയും രാജ്യസ്നേഹവും മനുഷ്യസ്നേഹവുമെല്ലാം സംഘത്തില്‍ നിന്ന് വന്നു ചേര്‍ന്നതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സംഘ് ചാലക് ആയി ഉയര്‍ന്നിരുന്നു. പിന്നീട് സംഘത്തിന്റെ മുഖ്യ ശിക്ഷക് വരെയായി. 1994ല്‍ ആദ്യം എം.എല്‍.എയാവുമ്പോള്‍ വയസ്സ് 39. അപ്പോള്‍ തന്നെ പ്രതിക്ഷ നേതാവായി. 2000ല്‍ വീണ്ടും പനാജിയില്‍ നിന്ന് നിയമസഭയിലെത്തുമ്പോള്‍ മുഖ്യമന്ത്രിക്കസേര കാത്തു കിടന്നു. 2002ല്‍ പരീക്കറുടെ നേതൃത്വത്തില്‍ ഭരണം തുടരാന്‍ ജനവിധി കിട്ടിയെങ്കിലും കാലാവധി തീരുന്നതിന് മുമ്പ് 2005ല്‍ നാലു ബി.ജെ.പിക്കാര്‍ കൂറുമാറി. കോണ്‍ഗ്രസിലെ പ്രതാപ് സിങ് റാണെ മുഖ്യമന്ത്രിയായി വന്നു. 2007ലെ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനായിരുന്നു ജയം. ദിഗംബര്‍ കാമത്ത് മുഖ്യമന്ത്രിയായി.
2014ല്‍ മോദിയുടെ മന്ത്രിസഭയില്‍ പ്രതിരോധച്ചുമതല ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കായിരുന്നു. പിന്നെയാണ് പരീക്കര്‍ ഗോവയില്‍ നിന്ന് പോന്നത്. അദ്ദേഹത്തിന് രാജ്യസഭാ പ്രവേശനം സാധ്യമാക്കിയത് ഉത്തര്‍പ്രദേശില്‍ നിന്നാണ്. ആഗസ്റ്റ ഹെലിക്കോപ്റ്റര്‍ ഇടപാടെടുത്തിട്ട് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാമോ എന്ന് പരിശോധിച്ചുകൊണ്ടിരിക്കുമ്പോഴാണ് പനാജിയില്‍ നിന്ന് വിളി വരുന്നത്. പരീക്കറില്ലെങ്കില്‍ ഗോവയില്‍ ബി.ജെ.പിയുടെ സര്‍ക്കാറില്ലെന്ന്. വൈദ്യന് കല്പിച്ച പാല് മോന്തും പോലെയാണ് പരീക്കറിപ്പോള്‍ പനാജിയില്‍ പറന്നെത്തിയതെങ്കിലും അദ്ദേഹം ആഗ്രഹിച്ചതാണെന്നാണ് വിമര്‍ശകരും അടുപ്പക്കാരും ഒരു പോലെ പറയുന്നത്.
മുഖ്യമന്ത്രിയായിരിക്കെ രണ്ടു വിദേശ യാത്രകള്‍ പരീക്കറിനെ പ്രതിരോധത്തിലാക്കിയതാണ്. മാലിന്യ പരിപാലനം പഠിക്കാനായി ജനപ്രതിനിധികളുടെ ഒരു സംഘത്തെ യൂറോപ്യന്‍ രാജ്യങ്ങളിലയച്ചതാണ് ഇതിലൊന്ന്. ഇതിന് ആകെ ചെലവായത് ഒരു കോടി രൂപ മാത്രം. രണ്ടാമത്തേത് ബ്രസീലിലേക്ക് ലോക കപ്പ് ഫുട്ബോള്‍ കാണാന്‍ ജനപ്രതിനിധി സംഘത്തെ അയച്ചതായിരുന്നു. അതിന് 89 ലക്ഷം രൂപയേ ചെലവായുള്ളൂ. 2004ല്‍ അന്താരാഷ്ട്ര ഗോവ ചലച്ചിത്രമേള തുടങ്ങിയത് പരീക്കറാണ്. ഇന്ത്യയിലെ ഒന്നാം നമ്പര്‍ അന്താരാഷ്ട്ര മേളയുടെ സ്ഥിരം വേദിയായി ഗോവ മാറി. 2012ല്‍ സി.എന്‍.എന്‍.- ഐ.ബി.എന്‍ മികച്ച നേതാവായി തെരഞ്ഞെടുത്തത് പരീക്കറിനെയായിരുന്നു.
മുന്‍ മുഖ്യമന്ത്രിമാര്‍ രണ്ടു പേര് കോണ്‍ഗ്രസ് നിയമസഭാ പാര്‍ട്ടിയിലുണ്ട്. അതിലൊരാളുടെ മകനാണ് നിയമസഭാംഗത്വം രാജി വെച്ചത്. ബി.ജെ.പിയിലും മുന്‍ മുഖ്യമന്ത്രി ലക്ഷ്മി കാന്ത് നിയമസഭാംഗമായിട്ടുണ്ട്. കാത്തിരിക്കുക. ഇത് ഗോവയാണ്.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
News1 day agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala1 day agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
india2 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
india2 days agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
kerala1 day agoപത്തനംതിട്ടയില്‍ ഓട്ടോ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു
-
kerala2 days ago‘ ചേട്ടാ എന്നു വിളിക്കണ്ട ‘ സഞ്ചാരികളെ ശകാരിച്ച് എഎസ്ഐ; മൂന്നാറിലെ സംഭവം വിവാദത്തില്‍
-
Health2 days agoകൊളസ്ട്രോള്‍ ഉയരുന്നത് ഹൃദയാരോഗ്യത്തിന് വലിയ ഭീഷണി; കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ എന്തെല്ലാം !!

