Connect with us

Culture

രാജി സന്നദ്ധതകള്‍ക്കൊണ്ട് എന്ത് കാര്യം

Published

on

രണ്ടു രാജിസന്നദ്ധതകള്‍ക്ക് രാഷ്ട്രീയ കേരളം കഴിഞ്ഞ ദിവസം സാക്ഷിയാവുകയുണ്ടായി. മകന്‍ ബിനോയി കോടിയേരി ആരോപണ വിധേയനായ പീഡനക്കേസില്‍ സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേതാണ് ഒന്നാമത്തേത്. താന്‍ പണിത കെട്ടിടത്തിന് അനുമതി ലഭിക്കാത്തതിനാല്‍ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ജീവിതം അവസാനിപ്പിച്ച വിഷയത്തില്‍ ആരോപണ വിധേയയായ ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയാണ് രണ്ടാമത്തെയാള്‍. കോടിയേരി പാര്‍ട്ടി യോഗത്തിലാണ് സ്ഥാന ത്യാഗത്തെക്കുറിച്ച് സമ്മതമറിയിച്ചതെങ്കില്‍ ശ്യാമള രാജി സന്നദ്ധത അറിയിച്ച കാര്യം വെളിപ്പെടുത്തിയത് പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ആന്തൂരില്‍ നടന്ന സി.പി.എമ്മിന്റെ വിശദീകരണ യോഗത്തില്‍ വെച്ചാണ്.

കോടിയേരിയുടെ രാജി സന്നദ്ധത തള്ളിയ അവയ്‌ലബിള്‍ പി.ബിയും സംസ്ഥാന സെക്രട്ടറിയേറ്റും മകനേയും മകന്റെ പ്രവര്‍ത്തനങ്ങളെയും തള്ളിപ്പറയാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ശ്യാമളയുടെ കാര്യത്തില്‍ നേതൃത്വം ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല. ജില്ലാ കമ്മറ്റി എടുക്കുന്ന അന്തിമ തീരുമാനവും നിലവിലെ സാഹചര്യത്തില്‍ ചെയര്‍ പേഴ്‌സണ് അനുകൂലമാകാന്‍ തന്നെയാണ് സാധ്യത. സംഭവത്തിന്റെ തുടക്കം തൊട്ടേ വീഴ്ച്ചയുടെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ മേല്‍ കെട്ടിവെക്കുന്ന പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും സമീപനം അക്കാര്യം പ്രകടമാക്കുന്നുണ്ട്.
മകനുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോടിയേരി സ്വീകരിക്കുന്ന നിലപാട് പാര്‍ട്ടി അണികളെ ബോധ്യപ്പെടുത്താന്‍ പര്യാപ്തമായേക്കാമെങ്കിലും സാംസ്‌കാരിക കേരളത്തിന് അതുള്‍ക്കൊള്ളാന്‍ കഴിയില്ല.

കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരിക്ക് മകനെ തള്ളിപ്പറയുകയും അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ നിഷേധിക്കാതിരിക്കുകയും ചെയ്യേണ്ടി വന്നത് ബീഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ കഴമ്പുണ്ട് എന്ന ബോധ്യമുള്ളത് കൊണ്ടാണ്.
കുടുംബാംഗം തെറ്റ് ചെയ്തു എന്നത് പാര്‍ട്ടി അംഗത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്നില്ലെന്നും പാര്‍ട്ടി അനുശാസിക്കുന്ന കാര്യങ്ങളില്‍ എന്തെങ്കിലും വീഴ്ച്ച സംഭവിച്ചാല്‍ മാത്രമേ അയാള്‍ കുറ്റക്കാരനായി മാറുന്നുള്ളൂ എന്നുമാണ് സംസ്ഥാന സെക്രട്ടറിയുടെ കാര്യത്തില്‍ സി.പി.എമ്മിന്റെ ന്യായം. എന്നാല്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ എന്ന ലേബലിലാണ് ബിനോയ് കോടിയേരി അറിയപ്പെടുന്നത്.

ആ സൗകര്യം അദ്ദേഹം പലപ്പോഴും ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആ ഉത്തരവാദിത്വത്തില്‍ നിന്നു ഒഴിഞ്ഞു മാറാന്‍ അദ്ദേഹത്തിന് ഒരിക്കലും കഴിയില്ല. കേസന്വേഷണത്തില്‍ ഒരു തരത്തിലും താനോ പാര്‍ട്ടിയോ ഇടപെടില്ലെന്ന് തറപ്പിച്ച് പറയുന്ന അദ്ദേഹത്തിന് മകനെ അന്വേഷണ സംഘത്തിന് മുന്നിലെത്തിക്കുക എന്ന പ്രാഥമിക സൗകര്യമെങ്കിലും ചെയ്തു കൊടുക്കാനുള്ള ബാധ്യതയുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ കോടിയേരിയുടെ കുടുംബം ഇടപെട്ടു എന്ന പരാതിക്കാരിയുടെ പരാമര്‍ശവും പരോക്ഷമായി അദ്ദേഹത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.

മറ്റേതെങ്കിലും പാര്‍ട്ടി നേതാവിന്റെ മകനു നേരെയായിരുന്നു ഇത്തരമൊരു ആരോപണമുയര്‍ന്നതെങ്കില്‍ കേരളത്തില്‍ എന്തായിരുന്നു ഇപ്പോള്‍ സംഭവിച്ചിട്ടുണ്ടാവുക എന്നത് സ്വയം ബുദ്ധി മറ്റാരുടെയെങ്കിലും അരമനയില്‍ പണയം വെച്ചിട്ടില്ലാത്തവര്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. തെരുവ് വിചാരണയും ജനജീവിതം സ്തംഭിപ്പിക്കലും പൊതുമുതല്‍ നശിപ്പിക്കലുമെല്ലാമായി ഈ നാട് കുട്ടിച്ചോറാകുമായിരുന്നു. എന്നാല്‍ സ്വന്തം നേതാവിന്റെ കാര്യത്തില്‍ നാണിപ്പിക്കുന്ന മൗനവും മുടന്തന്‍ ന്യായങ്ങളുമായി അവര്‍ കടിച്ചു തൂങ്ങുകയാണ്.

ആന്തൂര്‍ വിഷയത്തിലും സി.പി.എം നടത്തുന്ന ന്യായീകരണങ്ങള്‍ ജനാധിപത്യ കേരളത്തെ വെല്ലുവിളിക്കുന്നതാണ്. ജീവിതത്തിന്റെ വസന്തമായ യൗവന കാലഘട്ടത്തിന്റെ ഏറിയ പങ്കും വിദേശത്ത് ചെലവഴിച്ച് താന്‍ സമ്പാദിച്ചതു മുഴുവന്‍ സൊരുക്കൂട്ടി ഒരു സംരംഭത്തിന് തുടക്കമിട്ട് ശിഷ്ടകാലം പിറന്നു വീണ മണ്ണില്‍ ചെലവഴിക്കാന്‍ ആഗ്രഹിച്ച ഒരു യുവാവിന് ആ ആഗ്രഹത്തിന് പകരമായി നല്‍കേണ്ടി വന്നത് സ്വന്തം ജീവനാണ്. അതിനു വഴിവെച്ചതാകട്ടെ നഗരസഭാ ചെയര്‍പേഴ്‌സണിന്റെ ഈഗോ ഒന്നു മാത്രമാണ്. പത്തുകോടിയില്‍ തീര്‍ക്കാമെന്ന് കരുതി തുടങ്ങിയ പ്രൊജക്ട് നഗരസഭയുടെ ദുര്‍വാശി ഒന്നുകൊണ്ട് മാത്രം അവസാനിച്ചത് പതിനെട്ട് കോടിയിലാണ്. അപ്പോഴേക്കും സാമ്പത്തികമായും മാനസികമായും ആ യുവാവ് തകര്‍ന്ന് തരിപ്പണമായിരുന്നു.

നഗരസഭ നിഷേധിച്ച അനുമതി നേടിയെടുക്കാന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ സമീപിച്ചു എന്ന ഒറ്റക്കാര്യമാണ് സി.പി.എം അനുഭാവിയായ ആ യുവാവിനോട് ചെയര്‍പേഴ്‌സണും നഗരസഭക്കും കുടിപ്പക രൂപപ്പെടാന്‍ കാരണം. സ്വാധീനം ഉപയോഗിച്ച് അനുമതി നേടിയെടുക്കാനാണ് ശ്രമമെങ്കില്‍ താന്‍ ഈ കസേരയില്‍ ഉള്ളിടത്തോളം കാലം അതു നടക്കില്ല എന്നാണ് ജില്ലാ സെക്രട്ടറിയെ സമീപിച്ച കാര്യം അറിഞ്ഞപ്പോള്‍ ചെയര്‍പേഴ്‌സണ്‍ പ്രതികരിച്ചത്. അനുമതി നിഷേധിക്കപ്പെട്ടപ്പോര്‍ തന്നെ പിന്നീട് എന്ത് കൊണ്ട് സമീപിച്ചില്ല എന്ന് ചോദിച്ചപ്പോള്‍ ചെയര്‍പേഴ്‌സണ്‍ അറിഞ്ഞാല്‍ ജീവിക്കാന്‍ കഴിയില്ല എന്ന് ഭയപ്പെട്ടിട്ടാണെന്നാണ് സാജന്റെ ഭാര്യ തന്നെ സന്ദര്‍ശിച്ച ജയരാജനോട് പറഞ്ഞത്.

സി.പി.എം കൗണ്‍സിലര്‍മാര്‍ മാത്രമുള്ള, പകുതിയിലധികം സീറ്റുകളിലും പാര്‍ട്ടിക്കാര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഒരു നഗരസഭയില്‍ ഇത്തരമൊരു ദാരുണ സംഭവമുണ്ടായപ്പോള്‍ അതിന്റെ ഉത്തരവാദിത്തം ഉദേ്യാഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച് പാര്‍ട്ടി നേതൃത്വത്തെ രക്ഷിച്ചെടുക്കാന്‍ സി.പി.എം നേതൃത്വം നടത്തിയ ശ്രമത്തെ ലജ്ജാകര മെന്നേ വിശേഷിപ്പിക്കാനാകൂ. ഒടുവില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് ബോധ്യമായപ്പോള്‍ ചെയര്‍പേഴ്‌സണ്‍ രാജി സന്നദ്ധത അറിയിച്ചു എന്നത് ആനക്കാര്യമായി പ്രചരിപ്പിക്കുകയാണ് നേതൃത്വം. ഉേദ്യാഗസ്ഥന്‍മാരെ നാലു ചീത്ത വിളിച്ച് പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധ തിരിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും ശ്രമമാണ് ഏറെ ദയനീയം.

ജിവിതം അവസാനിപ്പിക്കാനുള്ള സാജന്റെ തീരു ഒരു സുപ്രഭാതം കൊണ്ടുണ്ടായതല്ല എന്ന് കുടുംബം തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബാങ്കിലുണ്ടായിരുന്ന അവസാന സമ്പാദ്യം വരെ നുള്ളിപ്പെറുക്കി തുടങ്ങിയ സംരംഭത്തില്‍ നിന്ന് ഒരു രൂപ പോലും തിരികെ ലഭിക്കില്ലെന്ന ഉറപ്പില്‍ നിന്നാണ് ആ ആത്മഹത്യ രൂപപ്പെടുന്നത്. സാജന്റെ മരണത്തോടെ പാര്‍ട്ടി ഗ്രാമമായിരുന്ന കീഴാറ്റൂരിന്റെ അതേ ഗതിയിലേക്കാണ് ആന്തൂരും നീങ്ങാന്‍ പോകുന്നത്.

പാര്‍ട്ടിയിലും ഭരണത്തിലും കനത്ത പ്രതിസന്ധികള്‍ ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ ഇരുട്ട് ഓട്ടയടക്കാനാണ് സി.പി.എം ശ്രമം. പ്രശ്‌നങ്ങളെ അതിന്റെ ഗൗരവത്തില്‍ കാണാനോ തെറ്റുകള്‍ തിരുത്താനോ തങ്ങള്‍ സന്നദ്ധരല്ലെന്നാണ് ഈ രണ്ടു രാജി പ്രഖ്യാപനങ്ങളും തെളിയിക്കുന്നത്. ലോക സഭാ തെരഞ്ഞെടുപ്പ് നല്‍കിയ കനത്ത മുന്നറിയിപ്പ് പോലും പാഠമാകുന്നില്ലെങ്കില്‍ ആ പാര്‍ട്ടിയെ കുറിച്ച് സഹതപിക്കാനേ നിര്‍വാഹമുള്ളൂ.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending