Culture
രാജി സന്നദ്ധതകള്‍ക്കൊണ്ട് എന്ത് കാര്യം
രണ്ടു രാജിസന്നദ്ധതകള്‍ക്ക് രാഷ്ട്രീയ കേരളം കഴിഞ്ഞ ദിവസം സാക്ഷിയാവുകയുണ്ടായി. മകന്‍ ബിനോയി കോടിയേരി ആരോപണ വിധേയനായ പീഡനക്കേസില്‍ സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേതാണ് ഒന്നാമത്തേത്. താന്‍ പണിത കെട്ടിടത്തിന് അനുമതി ലഭിക്കാത്തതിനാല്‍ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ജീവിതം അവസാനിപ്പിച്ച വിഷയത്തില്‍ ആരോപണ വിധേയയായ ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയാണ് രണ്ടാമത്തെയാള്‍. കോടിയേരി പാര്‍ട്ടി യോഗത്തിലാണ് സ്ഥാന ത്യാഗത്തെക്കുറിച്ച് സമ്മതമറിയിച്ചതെങ്കില്‍ ശ്യാമള രാജി സന്നദ്ധത അറിയിച്ച കാര്യം വെളിപ്പെടുത്തിയത് പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ആന്തൂരില്‍ നടന്ന സി.പി.എമ്മിന്റെ വിശദീകരണ യോഗത്തില്‍ വെച്ചാണ്.
കോടിയേരിയുടെ രാജി സന്നദ്ധത തള്ളിയ അവയ്‌ലബിള്‍ പി.ബിയും സംസ്ഥാന സെക്രട്ടറിയേറ്റും മകനേയും മകന്റെ പ്രവര്‍ത്തനങ്ങളെയും തള്ളിപ്പറയാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ശ്യാമളയുടെ കാര്യത്തില്‍ നേതൃത്വം ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല. ജില്ലാ കമ്മറ്റി എടുക്കുന്ന അന്തിമ തീരുമാനവും നിലവിലെ സാഹചര്യത്തില്‍ ചെയര്‍ പേഴ്‌സണ് അനുകൂലമാകാന്‍ തന്നെയാണ് സാധ്യത. സംഭവത്തിന്റെ തുടക്കം തൊട്ടേ വീഴ്ച്ചയുടെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ മേല്‍ കെട്ടിവെക്കുന്ന പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും സമീപനം അക്കാര്യം പ്രകടമാക്കുന്നുണ്ട്.
മകനുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോടിയേരി സ്വീകരിക്കുന്ന നിലപാട് പാര്‍ട്ടി അണികളെ ബോധ്യപ്പെടുത്താന്‍ പര്യാപ്തമായേക്കാമെങ്കിലും സാംസ്‌കാരിക കേരളത്തിന് അതുള്‍ക്കൊള്ളാന്‍ കഴിയില്ല.
കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരിക്ക് മകനെ തള്ളിപ്പറയുകയും അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ നിഷേധിക്കാതിരിക്കുകയും ചെയ്യേണ്ടി വന്നത് ബീഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ കഴമ്പുണ്ട് എന്ന ബോധ്യമുള്ളത് കൊണ്ടാണ്.
കുടുംബാംഗം തെറ്റ് ചെയ്തു എന്നത് പാര്‍ട്ടി അംഗത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്നില്ലെന്നും പാര്‍ട്ടി അനുശാസിക്കുന്ന കാര്യങ്ങളില്‍ എന്തെങ്കിലും വീഴ്ച്ച സംഭവിച്ചാല്‍ മാത്രമേ അയാള്‍ കുറ്റക്കാരനായി മാറുന്നുള്ളൂ എന്നുമാണ് സംസ്ഥാന സെക്രട്ടറിയുടെ കാര്യത്തില്‍ സി.പി.എമ്മിന്റെ ന്യായം. എന്നാല്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ എന്ന ലേബലിലാണ് ബിനോയ് കോടിയേരി അറിയപ്പെടുന്നത്.
ആ സൗകര്യം അദ്ദേഹം പലപ്പോഴും ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആ ഉത്തരവാദിത്വത്തില്‍ നിന്നു ഒഴിഞ്ഞു മാറാന്‍ അദ്ദേഹത്തിന് ഒരിക്കലും കഴിയില്ല. കേസന്വേഷണത്തില്‍ ഒരു തരത്തിലും താനോ പാര്‍ട്ടിയോ ഇടപെടില്ലെന്ന് തറപ്പിച്ച് പറയുന്ന അദ്ദേഹത്തിന് മകനെ അന്വേഷണ സംഘത്തിന് മുന്നിലെത്തിക്കുക എന്ന പ്രാഥമിക സൗകര്യമെങ്കിലും ചെയ്തു കൊടുക്കാനുള്ള ബാധ്യതയുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ കോടിയേരിയുടെ കുടുംബം ഇടപെട്ടു എന്ന പരാതിക്കാരിയുടെ പരാമര്‍ശവും പരോക്ഷമായി അദ്ദേഹത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.
മറ്റേതെങ്കിലും പാര്‍ട്ടി നേതാവിന്റെ മകനു നേരെയായിരുന്നു ഇത്തരമൊരു ആരോപണമുയര്‍ന്നതെങ്കില്‍ കേരളത്തില്‍ എന്തായിരുന്നു ഇപ്പോള്‍ സംഭവിച്ചിട്ടുണ്ടാവുക എന്നത് സ്വയം ബുദ്ധി മറ്റാരുടെയെങ്കിലും അരമനയില്‍ പണയം വെച്ചിട്ടില്ലാത്തവര്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. തെരുവ് വിചാരണയും ജനജീവിതം സ്തംഭിപ്പിക്കലും പൊതുമുതല്‍ നശിപ്പിക്കലുമെല്ലാമായി ഈ നാട് കുട്ടിച്ചോറാകുമായിരുന്നു. എന്നാല്‍ സ്വന്തം നേതാവിന്റെ കാര്യത്തില്‍ നാണിപ്പിക്കുന്ന മൗനവും മുടന്തന്‍ ന്യായങ്ങളുമായി അവര്‍ കടിച്ചു തൂങ്ങുകയാണ്.
ആന്തൂര്‍ വിഷയത്തിലും സി.പി.എം നടത്തുന്ന ന്യായീകരണങ്ങള്‍ ജനാധിപത്യ കേരളത്തെ വെല്ലുവിളിക്കുന്നതാണ്. ജീവിതത്തിന്റെ വസന്തമായ യൗവന കാലഘട്ടത്തിന്റെ ഏറിയ പങ്കും വിദേശത്ത് ചെലവഴിച്ച് താന്‍ സമ്പാദിച്ചതു മുഴുവന്‍ സൊരുക്കൂട്ടി ഒരു സംരംഭത്തിന് തുടക്കമിട്ട് ശിഷ്ടകാലം പിറന്നു വീണ മണ്ണില്‍ ചെലവഴിക്കാന്‍ ആഗ്രഹിച്ച ഒരു യുവാവിന് ആ ആഗ്രഹത്തിന് പകരമായി നല്‍കേണ്ടി വന്നത് സ്വന്തം ജീവനാണ്. അതിനു വഴിവെച്ചതാകട്ടെ നഗരസഭാ ചെയര്‍പേഴ്‌സണിന്റെ ഈഗോ ഒന്നു മാത്രമാണ്. പത്തുകോടിയില്‍ തീര്‍ക്കാമെന്ന് കരുതി തുടങ്ങിയ പ്രൊജക്ട് നഗരസഭയുടെ ദുര്‍വാശി ഒന്നുകൊണ്ട് മാത്രം അവസാനിച്ചത് പതിനെട്ട് കോടിയിലാണ്. അപ്പോഴേക്കും സാമ്പത്തികമായും മാനസികമായും ആ യുവാവ് തകര്‍ന്ന് തരിപ്പണമായിരുന്നു.
നഗരസഭ നിഷേധിച്ച അനുമതി നേടിയെടുക്കാന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ സമീപിച്ചു എന്ന ഒറ്റക്കാര്യമാണ് സി.പി.എം അനുഭാവിയായ ആ യുവാവിനോട് ചെയര്‍പേഴ്‌സണും നഗരസഭക്കും കുടിപ്പക രൂപപ്പെടാന്‍ കാരണം. സ്വാധീനം ഉപയോഗിച്ച് അനുമതി നേടിയെടുക്കാനാണ് ശ്രമമെങ്കില്‍ താന്‍ ഈ കസേരയില്‍ ഉള്ളിടത്തോളം കാലം അതു നടക്കില്ല എന്നാണ് ജില്ലാ സെക്രട്ടറിയെ സമീപിച്ച കാര്യം അറിഞ്ഞപ്പോള്‍ ചെയര്‍പേഴ്‌സണ്‍ പ്രതികരിച്ചത്. അനുമതി നിഷേധിക്കപ്പെട്ടപ്പോര്‍ തന്നെ പിന്നീട് എന്ത് കൊണ്ട് സമീപിച്ചില്ല എന്ന് ചോദിച്ചപ്പോള്‍ ചെയര്‍പേഴ്‌സണ്‍ അറിഞ്ഞാല്‍ ജീവിക്കാന്‍ കഴിയില്ല എന്ന് ഭയപ്പെട്ടിട്ടാണെന്നാണ് സാജന്റെ ഭാര്യ തന്നെ സന്ദര്‍ശിച്ച ജയരാജനോട് പറഞ്ഞത്.
സി.പി.എം കൗണ്‍സിലര്‍മാര്‍ മാത്രമുള്ള, പകുതിയിലധികം സീറ്റുകളിലും പാര്‍ട്ടിക്കാര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഒരു നഗരസഭയില്‍ ഇത്തരമൊരു ദാരുണ സംഭവമുണ്ടായപ്പോള്‍ അതിന്റെ ഉത്തരവാദിത്തം ഉദേ്യാഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച് പാര്‍ട്ടി നേതൃത്വത്തെ രക്ഷിച്ചെടുക്കാന്‍ സി.പി.എം നേതൃത്വം നടത്തിയ ശ്രമത്തെ ലജ്ജാകര മെന്നേ വിശേഷിപ്പിക്കാനാകൂ. ഒടുവില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് ബോധ്യമായപ്പോള്‍ ചെയര്‍പേഴ്‌സണ്‍ രാജി സന്നദ്ധത അറിയിച്ചു എന്നത് ആനക്കാര്യമായി പ്രചരിപ്പിക്കുകയാണ് നേതൃത്വം. ഉേദ്യാഗസ്ഥന്‍മാരെ നാലു ചീത്ത വിളിച്ച് പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധ തിരിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും ശ്രമമാണ് ഏറെ ദയനീയം.
ജിവിതം അവസാനിപ്പിക്കാനുള്ള സാജന്റെ തീരു ഒരു സുപ്രഭാതം കൊണ്ടുണ്ടായതല്ല എന്ന് കുടുംബം തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബാങ്കിലുണ്ടായിരുന്ന അവസാന സമ്പാദ്യം വരെ നുള്ളിപ്പെറുക്കി തുടങ്ങിയ സംരംഭത്തില്‍ നിന്ന് ഒരു രൂപ പോലും തിരികെ ലഭിക്കില്ലെന്ന ഉറപ്പില്‍ നിന്നാണ് ആ ആത്മഹത്യ രൂപപ്പെടുന്നത്. സാജന്റെ മരണത്തോടെ പാര്‍ട്ടി ഗ്രാമമായിരുന്ന കീഴാറ്റൂരിന്റെ അതേ ഗതിയിലേക്കാണ് ആന്തൂരും നീങ്ങാന്‍ പോകുന്നത്.
പാര്‍ട്ടിയിലും ഭരണത്തിലും കനത്ത പ്രതിസന്ധികള്‍ ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ ഇരുട്ട് ഓട്ടയടക്കാനാണ് സി.പി.എം ശ്രമം. പ്രശ്‌നങ്ങളെ അതിന്റെ ഗൗരവത്തില്‍ കാണാനോ തെറ്റുകള്‍ തിരുത്താനോ തങ്ങള്‍ സന്നദ്ധരല്ലെന്നാണ് ഈ രണ്ടു രാജി പ്രഖ്യാപനങ്ങളും തെളിയിക്കുന്നത്. ലോക സഭാ തെരഞ്ഞെടുപ്പ് നല്‍കിയ കനത്ത മുന്നറിയിപ്പ് പോലും പാഠമാകുന്നില്ലെങ്കില്‍ ആ പാര്‍ട്ടിയെ കുറിച്ച് സഹതപിക്കാനേ നിര്‍വാഹമുള്ളൂ.
Film
വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.
കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.
ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.
കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.
ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.
Film
RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല; രാജമൗലിയെ പ്രശംസിച്ച് ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ്
പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.
ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ് എസ്.എസ്. രാജമൗലിയുടെ സംവിധാനത്തില്‍ റാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ അഭിനയിച്ച RRR ചിത്രത്തെ പുകഴ്ത്തി. ‘RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല” എന്നാണ് താരം പറഞ്ഞത്.
തന്റെ പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.
‘അവിശ്വസനീയമായ മേക്കിങ്ങാണ് RRR ന്റെത്. ഹോളിവുഡിന്റെയും ഇന്ത്യന്‍ സിനിമയുടെയും ശൈലിയുടെ അതുല്യമായ സംയോജനമാണ് ആ ചിത്രം. RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ലെന്നതാണ് എന്റെ വിശ്വാസം,” – ജെസി ഐസന്‍ബെര്‍ഗ് പറഞ്ഞു.
താന്‍ ഇതുവരെ ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല എങ്കിലും നേപ്പാളില്‍ എത്തിയിട്ടുണ്ടെന്നും, നേപ്പാളിന് ഇന്ത്യയോട് സാമ്യമുണ്ടെന്ന് തോന്നിയെന്നും താരം കൂട്ടിച്ചേര്‍ത്തു.
രാജമൗലിയുടെ മുമ്പത്തെ ഹിറ്റ് ചിത്രങ്ങളായ ബാഹുബലി 1, 2 എന്നിവ ഇന്ത്യന്‍ സിനിമയുടെ പുതിയ ചരിത്രം രചിച്ചതാണ്. എന്നാല്‍ RRR അതിനെ മറികടന്ന് ലോകമൊട്ടാകെ ഇന്ത്യന്‍ സിനിമയുടെ മാനം ഉയര്‍ത്തിയ ചിത്രമായി മാറി. ജെയിംസ് കാമറൂണ്‍, സ്റ്റീഫന്‍ സ്പില്‍ബെര്‍ഗ്, ക്രിസ് ഹെംസ്വര്‍ത്ത് തുടങ്ങിയ ഹോളിവുഡ് പ്രതിഭകളും ചിത്രത്തെ പുകഴ്ത്തിയിരുന്നു.
ഇതിനിടെ, രാജമൗലി ഇപ്പോള്‍ മഹേഷ് ബാബു നായകനായും പൃഥ്വിരാജ് സുകുമാരന്‍ വില്ലനായും എത്തുന്ന പുതിയ ചിത്രത്തിന്റെ ഒരുക്കങ്ങളിലാണ്. അതേസമയം, ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങളും ചേര്‍ത്ത ‘ദി എപ്പിക്ക്’ തിയറ്ററുകളില്‍ ആവേശം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
Film
“നിലാ കായും”; മമ്മൂട്ടി ചിത്രം കളങ്കാവലിലെ ആദ്യ ഗാനം പുറത്ത്, ചിത്രം നവംബർ 27ന്…
ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് ആരാധകരും സിനിമാ പ്രേമികളും കളങ്കാവൽ കാത്തിരിക്കുന്നത്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. “നിലാ കായും” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തത്. മുജീബ് മജീദ് സംഗീതം നൽകിയ ഈ ഗാനം രചിച്ചത് വിനായക് ശശികുമാറാണ്. ഗാനം ആലപിച്ചത് സിന്ധു ഡെൽസൺ. അന്ന റാഫിയാണ് ഈ ലിറിക്കൽ വീഡിയോ ഒരുക്കിയത്. നവംബർ 27 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് ആരാധകരും സിനിമാ പ്രേമികളും കളങ്കാവൽ കാത്തിരിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.
ചിത്രത്തിന്റെ ട്രെയ്‌ലർ ഉടൻ പുറത്തു വരുമെന്നാണ് സൂചന. ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ ടീസറിന്, വമ്പൻ പ്രേക്ഷക പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിച്ചത്. ചിത്രത്തിന്റെ പോസ്റ്ററുകളും പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റാണ്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ.
മമ്മൂട്ടി എന്ന മഹാനടൻ്റെ ഗംഭീര അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രമായിരിക്കും കളങ്കാവൽ എന്നാണ് ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും നൽകുന്ന സൂചന. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ഒരിടവേളക്ക് ശേഷം മമ്മൂട്ടിയെ ബിഗ് സ്‌ക്രീനിൽ വരവേൽക്കാനുള്ള ആവേശത്തിലാണ് ആരാധകരും സിനിമാ പ്രേമികളും. വലിയ പ്രതീക്ഷയും ആകാംഷയുമാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്കുള്ളത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം – മുജീബ് മജീദ്, എഡിറ്റർ – പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ് – എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ – വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ് – ലിജു പ്രഭാകർ, സംഘട്ടനം – ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ – കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ – എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ – ഡിക്സൻ പി ജോ, വിഎഫ്എക്സ് – വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് – സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ – ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
-
GULF12 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
kerala24 hours agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

