More
എല്‍ ക്ലാസിക്കോ; ഞായറാഴ്ചയാണ് ആ കളി
മിയാമി: 35 വര്‍ഷത്തിനിടെ ഇതാദ്യമായി സ്പാനിഷ് ബദ്ധവൈരികളായ ബാഴ്സലോണയും റയല്‍ മാഡ്രിഡും വിദേശ മണ്ണില്‍ എല്‍ ക്ലാസിക്കോയ്ക്കായി ബൂട്ടു കെട്ടുന്നു. ഞായറാഴ്ച (30ന് ) രാവിലെ ഇന്ത്യന്‍ സമയം 5.35നാണ് ലോകം കാത്തിരിക്കുന്ന മത്സരം. ലാ ലീഗ സീസണു മുന്നോടിയായുള്ള സന്നാഹ മത്സരത്തിനാണ് മിയാമിയിലെ ഹാര്‍ഡ് റോക് സ്റ്റേഡിയം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.
അമേരിക്കയില്‍ ഇരു ടീമുകളും ആദ്യമായി ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. 1982ലാണ് ഇതിനു മുമ്പ് അവസാനമായി ഇരു ടീമുകളും വിദേശ മണ്ണില്‍ ഏറ്റുമുട്ടിയത്. ലോകകപ്പിന് തൊട്ട് മുമ്പ് നടന്ന മത്സരം യൂറോപില്‍ ടെലിവിഷനില്‍ പോലും പ്രദര്‍ശിപ്പിച്ചതുമില്ല. സന്നാഹ മത്സരമാണെങ്കിലും ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ് മത്സരത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ അത് വരും വര്‍ഷങ്ങളില്‍ പോലും കായിക കലണ്ടറില്‍ സ്ഥിരമായി രേഖപ്പെടുത്തുമെന്ന് ഉറപ്പാണ്. മത്സരത്തിന്റെ നിമിഷങ്ങള്‍ പ്രേക്ഷകരിലെത്തിക്കാന്‍ ടിവി ചാനലായ ഇ.എസ്.പി.എന്‍ 25 റിപ്പോര്‍ട്ടര്‍മാരെയാണ് മിയാമിയിലെത്തിച്ചിരിക്കുന്നത്.
ഇത് തന്നെ മത്സരത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ്. 65,326 സീറ്റുകളുള്ള സ്റ്റേഡിയത്തില്‍ മത്സരത്തിനായുള്ള ടിക്കറ്റുകള്‍ നേരത്തെ തന്നെ വിറ്റഴിഞ്ഞതാണ്. കരിഞ്ചന്തയില്‍ ടിക്കറ്റുകള്‍ വില്‍ക്കുന്നത് 900 ഡോളറിനാണ് (57,000ല്‍ അധികം ഇന്ത്യന്‍ രൂപ). ട്രാവല്‍ കമ്പനികള്‍ ടിക്കറ്റ്, താമസം എന്നിവ അടങ്ങിയ എല്‍ ക്ലാസിക്കോ പാക്കേജുകള്‍ പോലും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ആരംഭിക്കുന്നത് തന്നെ 750 ഡോളറിന് മുകളിലാണ്. ഇരു ടീമുകളും സീസണു മുന്നോടിയായുള്ള സന്നാഹ മത്സരങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചയായി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ കളിച്ചു കൊണ്ടിരിക്കുകയാണ്.
എങ്കിലും റയലും ബാഴ്സയും തമ്മില്‍ നേര്‍ക്കു നേര് ഏറ്റുമുട്ടുമ്പോള്‍ സവിശേഷതകള്‍ ഏറുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ബാഴ്സ വിട്ട് പാരീസ് സെന്റ് ജര്‍മയ്നിലേക്കു കൂടുമാറുമെന്ന അഭ്യൂഹത്തിനിടെ കഴിഞ്ഞ രണ്ട് സന്നാഹ മത്സരങ്ങളിലും ടീമിന് ജയം നേടിക്കൊടുത്ത ബ്രസീല്‍ താരം നെയ്മറിന്റെ പ്രകടനമാണ് ബാഴ്സ ടീമില്‍ ഏവരും ഉറ്റു നോക്കുന്നത്.
ഒപ്പം പുതിയ കോച്ച് ഏണസ്റ്റോ വാല്‍വര്‍ദേ ചുമതല ഏറ്റ ശേഷം റയലിനെ നേരിടുന്ന ആദ്യ മത്സരം എന്ന സവിശേഷതയും നാളത്തെ മത്സരത്തിനുണ്ട്. യുവന്റസ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ കരുത്തന്മാരെ തോല്പിച്ച് പ്രീ സീസണില്‍ ഇതുവരെ മികച്ച പ്രകടനമാണ് ബാഴ്സ കാഴ്ചവെച്ചിട്ടുള്ളത്. അതേ സമയം സീസണു മുന്നോടിയായി സ്റ്റാര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ കൂടാതെ സന്നാഹ മത്സരത്തിനിറങ്ങിയ സിദാന്റെ സംഘം പ്രീമിയര്‍ ലീഗിലെ കരുത്തന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയോട് 4-1നും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് പെനാല്‍റ്റി ഷൂട്ടൗട്ടിലും തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു. റൊണാള്‍ഡോയുടെ അഭാവത്തില്‍ ഗാരത് ബെയ്ല്, കരീം ബെന്‍സീമ, ഇസ്കോ ത്രയമായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ സിദാന് റയലിന്റെ മുന്‍ നിരയില്‍ ഇറക്കിയിരുന്നത്.
ഇതേ കോമ്പിനേഷന്‍ തന്നെയായിരിക്കും ബാഴ്സക്കെതിരേയും ഇറങ്ങുകയെന്നാണ് സൂചന. അതേ സമയം മധ്യ നിരയില്‍ മാറ്റിയോ കോവാസിച്ചിന് പകരം ടോണി ക്രൂസ് ഇറങ്ങിയേക്കും. അതേ സമയം പരിക്കേറ്റ ജെറാഡ് ഡീലോഫ്യൂ, റഫീഞ്ഞ എന്നിവര്‍ ബാഴ്സ നിരയില്‍ കളിച്ചേക്കില്ല. മെസി, സുവാരസ്, നെയ്മര്‍ എം.എസ്.എന്‍ ത്രയം തന്നെയാണ് ബാഴ്സക്കു വേണ്ടി മുന്‍നിരയില്‍ കളിക്കുക. മത്സരം ഇന്ത്യയില്‍ സോണി ടെന്‍ 2, സോണി ടെന്‍ 2 എച്ച്.ഡി ചാനലുകളിലും സോണി ലിവില്‍ തത്സമം കാണാം.
More
പുരുഷന്മാര് മാത്രമുള്ള എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം; രൂക്ഷ വിമര്‍ശനവുമായി ഇടത് അനുഭാവികൾ
പുരുഷ മാനിഫെസ്റ്റോ…പുരുഷന്മാരില് എഴുതപ്പെട്ട് പുരുഷന്മാര് പ്രകാശനം ചെയ്ത ഫെസ്റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്
എല്‍ഡിഎഫ് പ്രകടനപത്രികയുടെ പ്രകാശനത്തില്‍ സ്ത്രീകളെ പങ്കെടുപ്പിക്കാതെ പാര്‍ട്ടി. സംഭവത്തില്‍ ഇടത് പക്ഷക്കാരുള്‍പ്പടെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകയായ കെ.കെ ഷാഹിന അടക്കമുള്ളവര്‍ വിമര്‍ശിച്ചു. ”എല്‍ഡിഎഫ് മാനിഫെസ്റ്റോ റിലീസ് ആണ്. ഇടത് പക്ഷക്കാരായ സുഹൃത്തുക്കള്‍ക്ക് ഇത് കണ്ടിട്ട് എന്ത് തോന്നുന്നു എന്നറിയാന്‍ താത്പര്യമുണ്ട്” എന്നാണ് ഷാഹിനയുടെ ഫേസ്ബുക്ക് പോസ്റ്റ്.
വിമര്‍ശനം ശരിവെച്ചുകൊണ്ട് നിരവധിപേര്‍ കമന്റ് ബോക്സില്‍ അഭിപ്രായം പറയുന്നുണ്ട്. പുരുഷ മാനിഫെസ്റ്റോ…പുരുഷന്മാരില് എഴുതപ്പെട്ട് പുരുഷന്മാര് പ്രകാശനം ചെയ്ത ഫെസ്റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്, എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്, ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, മാത്യു ടി തോമസ് തുടങ്ങിയ നേതാക്കളാണ് പ്രകാശന ചടങ്ങില്‍ പങ്കെടുത്തത്.
More
സുഹൃത്തുക്കള്‍ തമ്മില്‍ വാക്ക് തര്‍ക്കം; തിരുവനന്തപുരത്ത് 18 കാരന് കുത്തേറ്റ് മരിച്ചു
സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
തിരുവനന്തപുരത്ത് 18 കാരന് കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ചെങ്കല്‍ചൂള രാജാജി നഗര്‍ സ്വദേശി അലന് ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തിരുവന്തപുരം മോഡല്‍ സ്കൂളില്‍ നടന്ന ഫുട്ബോള്‍ മത്സരത്തെ തുടര്‍ന്നുള്ള തകര്‍ക്കമാണ് അലന്റെ കൊലപാതകത്തില്‍ എത്തിയത്.
More
രണ്ട് ഘട്ടമായി പരീക്ഷ; ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു
അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.
സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. രണ്ട് ഘട്ടമായാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് ആദ്യഘട്ടം. അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.
ഡിസംബര്‍ 24 മുതല്‍ ജനുവരി നാലുവരെയാണ് ക്രിസ്മസ് അവധി. നേരത്തെ ക്രിസ്മസ് അവധിക്ക് മുമ്പ് മുഴുവന്‍ പരീക്ഷകളും നടത്താനായിരുന്നു തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് മാറ്റം.
-
GULF16 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india3 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
News5 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

