Connect with us

india

സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്തണം: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ബി.ജെ.പി കശ്മീരികളെ ബഹുമാനിക്കുകയോ ജനാധിപത്യത്തെ ഉയര്‍ത്തിപ്പിടിക്കുകയോ ചെയ്യുന്നില്ലെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. 

Published

on

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ അഞ്ചാം വാര്‍ഷികത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഖാര്‍ഗെ ആവശ്യപ്പെട്ടു. ബി.ജെ.പി കശ്മീരികളെ ബഹുമാനിക്കുകയോ ജനാധിപത്യത്തെ ഉയര്‍ത്തിപ്പിടിക്കുകയോ ചെയ്യുന്നില്ലെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
‘ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുന്നത് വഴി ജമ്മു കശ്മീരിനെ സമ്പൂര്‍ണമായി സംയോജിപ്പിക്കാനും സാമ്പത്തികമായി വികസിപ്പിക്കാനും ഭീകരവാദവും വിഘടനവാദവും തടയാനും കഴിയുമെന്നാണ് മോദി സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ യാഥാര്‍ത്ഥ്യം ഇതില്‍നിന്ന് വളരെ വ്യത്യസ്തമാണ്,’ എന്ന് ഖാര്‍ഗെ ചൂണ്ടിക്കാട്ടി.
2019 മുതല്‍ ജമ്മു കശ്മീരിലുണ്ടായ 683 ഭീകരാക്രമണങ്ങളിലായി 258 സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്തസാക്ഷികളായി. 170 സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നും ഖാര്‍ഗെ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നാം സത്യപ്രതിജ്ഞയ്ക്ക് ശേഷം ജമ്മു കശ്മീരില്‍ 25 ഭീകരാക്രമണങ്ങള്‍ ഉണ്ടായി. 15 സൈനികര്‍ക്ക് ജീവന്‍ നഷ്ടമാവുകയും 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകം തുടര്‍ക്കഥയാവുകയാണ്. 2019 മുതല്‍ കശമീരിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ 65 ശതമാനം നിയമനങ്ങള്‍ ഒഴിഞ്ഞ് കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് വര്‍ഷത്തിനുള്ളില്‍ തൊഴില്‍ രഹിതരുടെ എണ്ണം 10 ശതമാനത്തില്‍ നിന്ന് 18.3 ശതമാനത്തിലേക്ക് ഉയര്‍ന്നു. 2015ലെ പ്രധാനമന്ത്രിയുടെ വികസന പദ്ധതി പ്രകാരമുള്ള പാക്കേജിലെ 40 ശതമാനം പ്രവൃത്തികളും ഇനിയും പൂര്‍ത്തികരിച്ചിട്ടില്ല. ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങള്‍ ഇന്ത്യയിലെ മറ്റ് സാധാരണക്കാരെപ്പോലെ ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ ഖാര്‍ഗെ പറയുകയുണ്ടായി.
സുപ്രീം കോടതി നിശ്ചയിച്ച സമയപരിധികള്‍ക്കുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോണ്‍ഗ്രസ് ശക്തമായി ആവശ്യപ്പെടുകയാണ്. അതിലൂടെ ജനങ്ങള്‍ക്ക് സ്വന്തം പ്രധിനിധികളെ തെരഞ്ഞെടുക്കാനും ഭരണഘടനാപരമായ അവകാശങ്ങള്‍ ഉറപ്പാക്കാനും സാധിക്കുമെന്നും ഖാര്‍ഗെ പറയുകയുണ്ടായി.
2019 ഓഗസ്റ്റ് അഞ്ചിനാണ് കേന്ദ്ര സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. തുടര്‍ന്ന് സംസ്ഥാനത്തെ ലഡാക്ക്, ജമ്മു കശ്മീര്‍ എന്നിങ്ങനെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം ശരിവെക്കുകയും സെപ്റ്റംബര്‍ 30നകം തെരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം കോണ്‍ഗ്രസ് ശക്തമാക്കുന്നത്.
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

നിമിഷപ്രിയക്കായി നയതന്ത്ര- മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിനോട് ഉന്നയിക്കാന്‍ സുപ്രിംകോടതി അനുമതി

നിമിഷപ്രിയക്കായി നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിനോട് ഉന്നയിക്കാന്‍ ആക്ഷന്‍ കൗണ്‍സിലിന് സുപ്രിംകോടതി അനുമതി നല്‍കി.

Published

on

ന്യൂഡല്‍ഹി: നിമിഷപ്രിയക്കായി നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിനോട് ഉന്നയിക്കാന്‍ ആക്ഷന്‍ കൗണ്‍സിലിന് സുപ്രിംകോടതി അനുമതി നല്‍കി. നിമിഷ പ്രിയയെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആക്ഷന്‍ കൗണ്‍സലിന്റെ ഹരജി അടുത്ത മാസം 14 ന് പരിഗണിക്കാന്‍ മാറ്റി.

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനുള്ള തിയ്യതി തീരുമാനിച്ചിട്ടുണ്ടോയെന്നാണ് ഹരജി പരിഗണിക്കുമ്പോള്‍ ആദ്യം ജഡ്ജി ചോദിച്ചത്. എന്നാല്‍ ശിക്ഷ നീട്ടിവെക്കുകയും ദിയാദനം ഉള്‍പ്പെടെയുള്ള ചര്‍ച്ച നടത്താന്‍ ഒരു സംഘത്തെ രൂപികരിക്കേണ്ടതുണ്ടെന്നും ഇതിനായി സംഘത്തെ നിയോഗിക്കണമെന്ന ആവശ്യമാണ് അഭിഭാഷകന്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

ആക്ഷന്‍കൗണ്‍സില്‍ ഒരു അപേക്ഷ നല്‍കട്ടെയെന്നും അത് പരിഗണിക്കണമെന്ന ആവശ്യം തന്നെയാണ് കേന്ദ്ര സര്‍ക്കാരിനെ സുപ്രീം കോടതി അറിയിച്ചത്. അപേക്ഷ ലഭിച്ചാല്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Continue Reading

india

ഡല്‍ഹിയിലെ 20-ലധികം സ്‌കൂളുകള്‍ക്ക് ഇമെയില്‍ വഴി ബോംബ് ഭീഷണി: തിരച്ചില്‍ നടത്തി പോലീസ്

ഡല്‍ഹിയിലെ പശ്ചിമ വിഹാറിലെ റിച്ച്മണ്ട് ഗ്ലോബല്‍ സ്‌കൂളിന് ബോംബ് ഭീഷണിയുണ്ടെന്ന് പോലീസ് അറിയിച്ചു.

Published

on

ഡല്‍ഹിയിലെ 20 ലധികം സ്‌കൂളുകള്‍ക്ക് ഇമെയിലുകള്‍ വഴി ബോംബ് ഭീഷണി ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയിലെ പശ്ചിമ വിഹാറിലെ റിച്ച്മണ്ട് ഗ്ലോബല്‍ സ്‌കൂളിന് ബോംബ് ഭീഷണിയുണ്ടെന്ന് പോലീസ് അറിയിച്ചു.

ബോംബ് ഭീഷണിയെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമന സേനയും ഡല്‍ഹി പോലീസും സ്ഥലത്തെത്തിയെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസസ് വകുപ്പ് അറിയിച്ചു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ദേശീയ തലസ്ഥാനത്തെ പത്തോളം സ്‌കൂളുകള്‍ക്കും ഒരു കോളേജിനും ഇമെയില്‍ വഴി ബോംബ് ഭീഷണികള്‍ ലഭിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത് സംഭവിക്കുന്നത്. ഇത് പോലീസ് നടപടിക്കും താല്‍ക്കാലിക അടച്ചുപൂട്ടലിനും പ്രേരിപ്പിച്ചു.

സ്‌കൂള്‍ ക്ലാസ് മുറികളില്‍ സ്ഫോടകവസ്തുക്കള്‍ വെച്ചിട്ടുണ്ടെന്ന് നിങ്ങളെ അറിയിക്കാനാണ് ഞാന്‍ എഴുതുന്നത്. സ്ഫോടകവസ്തുക്കള്‍ കറുത്ത പ്ലാസ്റ്റിക് കവറുകളില്‍ വിദഗ്ധമായി ഒളിപ്പിച്ചിരിക്കുന്നു. അവസാനത്തെ എല്ലാവരെയും ഞാന്‍ ഈ ലോകത്ത് നിന്ന് മായ്ക്കും. ഒരാത്മാവും രക്ഷപ്പെടില്ല.’

നേരത്തെ, ബുധനാഴ്ച രാവിലെ, പോലീസിന്റെ ഉപദേശപ്രകാരം സര്‍ദാര്‍ പട്ടേല്‍ വിദ്യാലയം ഒരു ദിവസം അടച്ചിടുമെന്ന് പ്രഖ്യാപിച്ചു.

ദ്വാരകയിലെ സെന്റ് തോമസ് സ്‌കൂള്‍, വസന്ത് കുഞ്ചിലെ വസന്ത് വാലി സ്‌കൂള്‍, ഹൗസ് ഖാസിലെ ദ മദേഴ്സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, പശ്ചിമ വിഹാറിലെ റിച്ച്മണ്ട് ഗ്ലോബല്‍ സ്‌കൂള്‍, ലോധി എസ്റ്റേറ്റിലെ സര്‍ദാര്‍ പട്ടേല്‍ വിദ്യാലയം തുടങ്ങിയ സ്‌കൂളുകള്‍ക്കാണ് ഭീഷണിയുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു.

മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി പോലീസിന്റെയും ബോംബ് സ്‌ക്വാഡിന്റെയും ഉദ്യോഗസ്ഥരെ സ്‌കൂള്‍ പരിസരത്ത് വിന്യസിച്ചു. ദുരന്തബാധിത പ്രദേശങ്ങളിലേക്ക് ഫയര്‍ ടെന്‍ഡറുകളും അയച്ചിട്ടുണ്ട്.

ഇ-മെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് സെന്റ് തോമസ് സ്‌കൂള്‍, വസന്ത് വാലി സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് ഫയര്‍ ടെന്‍ഡര്‍മാരെയും പോലീസ് സംഘങ്ങളെയും അയച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് അഗ്‌നിശമനസേന അറിയിച്ചു.

നേരത്തെ ഡല്‍ഹി സര്‍വകലാശാലയിലെ സെന്റ് സ്റ്റീഫന്‍സ് കോളജിനും ബോംബ് ഭീഷണിയുണ്ടായിരുന്നു. ലൈബ്രറിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഇമെയിലില്‍ അവകാശപ്പെട്ടതായി അധികൃതര്‍ പറഞ്ഞു.

ലൊക്കേഷനുകള്‍ ഒഴിപ്പിച്ചു, ഡല്‍ഹി പോലീസ് ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, ഡല്‍ഹി അഗ്‌നിശമന സേന ടീം, സ്‌പെഷ്യല്‍ സ്റ്റാഫ് ടീം എന്നിവ സ്ഥലത്തുണ്ട്. ഇത് വളയുകയും സമഗ്രമായ എഎസ് പരിശോധന നടത്തുകയും ചെയ്തു. ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.

മറ്റൊരു കോളേജും ഇത്തരത്തില്‍ ഒരു വിവരവും തങ്ങള്‍ക്ക് ഇതുവരെ നല്‍കിയിട്ടില്ലെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കി.

തിങ്കളാഴ്ച ഡല്‍ഹിയിലെ ചാണക്യപുരിയിലെയും ദ്വാരകയിലെയും രണ്ട് സ്‌കൂളുകള്‍ക്കും ഡല്‍ഹി പോലീസിന്റെ മെയില്‍ വഴി ബോംബ് ഭീഷണിയുണ്ടായിരുന്നു. പരിശോധനയില്‍ സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല.

Continue Reading

india

നിമിഷപ്രിയയുടെ മോചനം; ആറംഗ നയതന്ത്ര സംഘത്തെ നിയോഗിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടും

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയ്ക്കായി ഇടപെടലാവശ്യപ്പെട്ട ഹരജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും.

Published

on

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയ്ക്കായി ഇടപെടലാവശ്യപ്പെട്ട ഹരജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. നയതന്ത്ര ഇടപെടലുകള്‍ക്ക് പരിമിതികളുണ്ടെന്നും അനൗദ്യോഗിക മാര്‍ഗങ്ങളിലൂടെ ശ്രമിക്കുന്നുണ്ടെന്നും കഴിഞ്ഞ തവണ ഹരജി പരിഗണിക്കവേ കേന്ദ്രം അറിയിച്ചിരുന്നു. വിഷയത്തില്‍ കേന്ദ്രം എന്ത് ചെയ്തെന്ന കാര്യം ഇന്ന് കോടതിയെ അറിയിക്കണം.

നിമിഷപ്രിയയുടെ മോചന ശ്രമത്തിനായി ആറംഗ സംഘത്തെ കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കണമെന്ന് സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍. സുപ്രീംകോടതിയില്‍ ആക്ഷന്‍ കൗണ്‍സില്‍ ഈ ആവശ്യം ഉന്നയിക്കും. രണ്ടുപേര്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളും രണ്ടു പേര്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാറിന്റെ പ്രതിനിധികളും രണ്ടു പേര്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥരും എന്ന രീതിയില്‍ സംഘത്തെ നിയോഗിക്കാനാണ് കൗണ്‍സില്‍ ആവശ്യപ്പെടുക.

കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കുന്നതിനും ബ്ലഡ് മണി ചര്‍ച്ചകള്‍ നടത്തുന്നതിനുമാണ് സംഘത്തെ നിയോഗിക്കാന്‍ ആവശ്യപ്പെടുന്നത്.

ഈ മാസം 16നായിരുന്നു നിമിഷപ്രിയയുടെ വധശിക്ഷ നടക്കേണ്ടിയിരുന്നത്. കാന്തപുരത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് വധശിക്ഷ നീട്ടിവെക്കുകയായിരുന്നു. ജസ്റ്റിസ് വിക്രംനാഥാണ് കേസ് പരിഗണിക്കുക.

Continue Reading

Trending