Connect with us

kerala

അഭിനവ് തൊട്ടാല്‍ ഏത് ബള്‍ബും കത്തും

കേടായ എല്‍ ഇ ഡി ബള്‍ബ് മാത്രമല്ല ഇലക്ട്രിക് ടോര്‍ച്ചും എമര്‍ജന്‍സിയും സിഎഫ്എലും ഹെഡ് ലൈറ്റും ഒക്കെ നന്നാക്കി തരും.

Published

on

നൗഫല്‍ പനങ്ങാട്

താമരശ്ശേരി:കേടായ ബള്‍ബും മറ്റ് ഇല്‌ക്ടോണിക് ഉല്‍പ്പനങ്ങളും വലിച്ചെറിയാന്‍ വരട്ടെ. അത് നിങ്ങളൊന്നു അഭിനവിന്റെ കയ്യില്‍ കൊടുത്തുനോക്കൂ.അല്‍പ്പ സമയത്തിനകം ഉപയോഗപ്രദമായ രീതിയിലാക്കിത്തരും അടിവാരം സ്വദേശിയായ ഈ ഒമ്പതാം ക്ലാസുകാരന്‍. കേടായ എല്‍ ഇ ഡി ബള്‍ബ് മാത്രമല്ല ഇലക്ട്രിക് ടോര്‍ച്ചും എമര്‍ജന്‍സിയും സിഎഫ്എലും ഹെഡ് ലൈറ്റും ഒക്കെ നന്നാക്കി തരും.
ആദ്യം സ്വന്തമായി നടത്തിയ പരീക്ഷണങ്ങള്‍ വിജയിച്ചതോടെ അയല്‍പക്കത്തുള്ളവരായി അഭിനവിന്റെ ആദ്യ ഉപഭോക്താക്കള്‍.
മൂന്നാം ക്ലാസില്‍ ചെറിയൊരു ബോട്ട് ഉണ്ടാക്കിയാണ് അഭിനവ് ഇലക്ട്രോണിക്‌സിനോടുള്ള അഭിരുചി അറിയിച്ചത്. അഞ്ചാം ക്ലാസുമുതല്‍ ഇത്തരം പരീക്ഷണങ്ങള്‍ ചെയ്തു തുടങ്ങി.

ലോക്ക്ഡൗണ്‍ കാലത്ത് മറ്റുള്ള വിദ്യാര്‍ത്ഥികള്‍ വീട്ടകങ്ങളില്‍ മൊബൈല്‍ഫോണിനും ടിവിക്കുംമുന്നില്‍ തളച്ചിട്ടപ്പോള്‍ വെറുതെയിരിക്കുകയായിരുന്നില്ല അഭിനവ് ചെയ്തത്. കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനായിരുന്നു സമയം കണ്ടെത്തിയത്. അങ്ങനെയാണ്
എല്‍ ഇ ഡി ബള്‍ബ്, എമര്‍ജന്‍സി ടോര്‍ച്ച്, സി എഫ്, എല്‍, ഹെഡ് ലൈറ്റ്, ചാര്‍ജര്‍, ടേബിള്‍ ഫാന്‍ എന്നിവയിലെല്ലാം കൈവനെക്കാന്‍ തുടങ്ങിയത്. ഇന്ന് നാട്ടില്‍ അറിയപ്പെടുന്ന മെക്കാനിക്കാണ് അഭിനവ്. സാധനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നത് മള്‍ട്ടി മീറ്റര്‍ ഉപയോഗിക്കുന്ന രീതി യു ട്യൂബ് നോക്കിയാണ് പഠിച്ചത്. ഒരു വസ്തുവിന്റെ പ്രശ്‌നം എന്താണെന്ന് കണ്ടെത്തിയാല്‍ അതിന് അനുസരിച്ച് അത് നന്നാക്കും.

ശാസ്ത്രീയമായി ഇക്കാര്യത്തില്‍ ഇതുവരെ ഒന്നും പഠിച്ചിട്ടില്ലാത്ത അഭിനവിന് ഇത് മൂന്നാം ക്ലാസ് മുതലുള്ള താല്‍പര്യമാണ്. പക്ഷേ, വിദ്യാര്‍ത്ഥിയുടെ താല്‍പര്യത്തിന് പ്രോത്സാഹനമായി അധ്യാപകരും രംഗത്തെത്തി. പുതുപ്പാടി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭിനവിന് ക്ലാസ് ടീച്ചര്‍ ആയ മഞ്ജുഷ ടീച്ചര്‍ ഇലക്ട്രോണിക്‌സുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ ലൈബ്രറിയില്‍ നിന്ന് എടുത്തു നല്‍കാറുണ്ട്.

സ്റ്റുഡന്റ് പൊലീസ് കേഡറ്റിലും അംഗമാണ്. എസ് പി സിയുടെ ഇന്‍-ചാര്‍ജുള്ള ടീച്ചറായ അജില ടീച്ചര്‍ കേടായ ഇലക്ട്രിക് സാധനങ്ങള്‍ പരീക്ഷണം നടത്തുന്നതിനു വേണ്ടി എത്തിച്ചു തരാറുണ്ടെന്നും അഭിനവ് പറഞ്ഞു. ആദ്യകാലങ്ങളില്‍ പരീക്ഷണത്തിന് ആവശ്യമായ സാധനങ്ങളെല്ലാം വാങ്ങി നല്‍കിയിരുന്നത് അമ്മയുടെ സഹോദരി ഷൈനി ആയിരുന്നു.

സാധനങ്ങള്‍ നന്നാക്കാന്‍ ആളുകള്‍ അന്വേഷിച്ച് വരാന്‍ തുടങ്ങിയതോടെ സമീപത്തെ കടയില്‍ കൈപ്പടയില്‍ തയ്യാറാക്കിയ ചെറിയ കുറിപ്പ് ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ നല്‍കി പതിച്ചു. അതില്‍ ഏതൊക്കെ ഉപകരണങ്ങള്‍ സര്‍വീസ് ചെയ്യുമെന്നും ഏതൊക്കെ സര്‍വീസ് ചെയ്യില്ലെന്നും വ്യക്തമാക്കുന്നു. ‘ഉപകരണങ്ങള്‍ കൊണ്ടുവരുന്നവര്‍ സര്‍വീസ് ചെയ്യേണ്ട ഉപകരണമിടുന്ന കവറില്‍ പേരും ഫോണ്‍ നമ്പരും ഒരു കടലാസില്‍ എഴുതി വെയ്ക്കണം. ഉപകരണം നന്നായാലും നന്നായില്ലെങ്കിലും ഫോണില്‍ വിളിച്ചറിയിക്കും’ – അഭിനവിന്റെ കൈയെഴുത്തില്‍ തയ്യാറാക്കിയ പോസ്റ്ററിലെ വാചകങ്ങളാണിത്.ഇത് കണ്ട് പലരും ഈ മിടുക്കനെ വിളിച്ചു അഭിനന്ദിക്കുന്നുണ്ട്. ഈ മിടുക്കനാണ് ഇത് നന്നാക്കിയതെന്നറിയുമ്പോള്‍ കൗതുകവാക്കുകള്‍ ചൊരിയുന്നവരുമുണ്ടെന്ന് ഇവന്‍ പറയുന്നു.

കൈതപ്പൊയിലില്‍ തയ്യല്‍ തൊഴിലാളിയാണ് അച്ഛന്‍ ചന്ദ്രനും അമ്മ സരിതയും പൂര്‍ണപിന്തുണയുമായി ഈ കൊച്ചുമിടുക്കനൊപ്പമുണ്ട്. ആറാം ക്ലാസില്‍ പഠിക്കുന്ന അഭിനന്ദ് സഹോദരനും നാലാം ക്ലാസില്‍ പഠിക്കുന്ന ആര്യനന്ദ സഹോദരിയുമാണ്. ഭാവിയില്‍ ഇലക്ട്രോണിക്‌സ് എഞ്ചിനിയര്‍ ആകാനാണ് താല്‍പര്യമെന്ന് പറയുമ്പോള്‍ അത് വെറും വാക്ക് പറയുകയല്ലെന്ന് അഭിനവിനെ അറിയുന്നവര്‍ പറയും.

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം

തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്.

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം. കോഴിക്കോട് കുറ്റിച്ചിറയില്‍ സ്ലിപ് വിതരണം നടത്തിയിരുന്ന എല്‍ഡിഎഫ്‌ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്ഇബി എന്‍ജിനീയര്‍ കുഞ്ഞിത്താന്‍ മാളിയേക്കല്‍ കെ എം അനീസ് അഹമ്മദ് (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പാലക്കാട് രണ്ടുപേരാണ് കുഴഞ്ഞുവീണ് മരിച്ചത്. ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയില്‍ വോട്ട് ചെയ്യാനെത്തിയ വോട്ടറാണ് ഇതില്‍ ഒരാള്‍. വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍ (68) ആണു മരിച്ചത്. വോട്ട് ചെയ്ത ശേഷമാണു കുഴഞ്ഞു വീണത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തേങ്കുറുശ്ശിയില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചതാണ് പാലക്കാട്ടെ രണ്ടാമത്തെ സംഭവം. വടക്കേത്തറ ആലക്കല്‍ വീട്ടില്‍ സ്വാമിനാഥന്റെ മകന്‍ എസ് ശബരി (32) ആണ് മരിച്ചത്. വടക്കേത്തറ ജിഎല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു മടങ്ങുമ്പോഴാണ് സംഭവം.

മലപ്പുറത്ത് വോട്ടെടുപ്പിനിടെ രണ്ടുപേരാണ് മരിച്ചത്. തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ധിഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്.

Continue Reading

kerala

കേരളത്തിന്റെ പകുതിയും പോളിങ് ബൂത്തിലെത്തി

0 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്.

Published

on

കേരളത്തിന്റെ പൊളിങ് ശതമാനം 50ല്‍. സംസ്ഥാനത്തെ പകുതി വോട്ടര്‍മാരും പോളിങ് ബൂത്തിലെത്തി. 50 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. വെയിലിനെ വകവെക്കാതെയാണ് പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ എത്തിയത്. അതേസമയം വോട്ടെടുപ്പിനിടെ ആറു മരണവും സംഭവിച്ചിട്ടുണ്ട്.

പോളിങ് ശതമാനം മണ്ഡലം തിരിച്ച്

1. തിരുവനന്തപുരം-48.56

2. ആറ്റിങ്ങല്‍-51.35

3. കൊല്ലം-48.79

4. പത്തനംതിട്ട-48.40

5. മാവേലിക്കര-48.82

6. ആലപ്പുഴ-52.41

7. കോട്ടയം-49.85

8. ഇടുക്കി-49.06

9. എറണാകുളം-49.20

10. ചാലക്കുടി-51.95

11. തൃശൂര്‍-50.96

12. പാലക്കാട്-51.87

13. ആലത്തൂര്‍-50.69

14. പൊന്നാനി-45.29

15. മലപ്പുറം-48.27

16. കോഴിക്കോട്-49.91

17. വയനാട്-51.62

18. വടകര-49.75

19. കണ്ണൂര്‍-52.51

20. കാസര്‍ഗോഡ്-51.42

 

 

Continue Reading

kerala

പോളിംഗ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും

Published

on

പരപ്പനങ്ങാടി: ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70)നാണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 12.30 ഓടെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടക്കലിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു.

ഇന്ന് പകല്‍ 9.30 മണിയോടെ പോളിംഗ് ബൂത്തായ ബിഇഎം എല്‍പി സ്‌കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ലോറി ആംബുലന്‍സിന് സൈഡ്‌കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ലോറി ഇദ്ധേഹത്തിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു . വോട്ട് ചെയ്യാൻ വരുന്നതിനിടെയാണ് സംഭവം.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഭാര്യ: റസിയ മക്കൾ : ബാബു മോൻ, അർഷാദ്, ഷെഫിനീത്, അബ്ദുൽഗഫൂർ, ഹസീന, ഷെറീന, മരുമക്കൾ: ഹാജറ, സെലീന, ജാസ്മിൻ, മുർഷിദ.

Continue Reading

Trending