Connect with us

Views

ഷോക്ക്ട്രീറ്റ്‌മെന്റ്: വീണ്ടും വൈദ്യുതി നിരക്ക് കൂട്ടി

Published

on

തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് മേല്‍ കനത്ത ഭാരം അടിച്ചേല്‍പിച്ച് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. പുതുക്കിയ നിരക്ക് ഇന്നുമുതല്‍ നിലവില്‍ വരും. വൈദ്യുതി നിരക്കുവര്‍ധനയുമായി ബന്ധപ്പെട്ട് ചേര്‍ന്ന റെഗുലേറ്ററി കമ്മീഷന്‍ യോഗത്തിലാണ് തീരുമാനം.

യൂണിറ്റിന് 10 മുതല്‍ 30 പൈസ വരെ വര്‍ധിപ്പിക്കാനാണു കമ്മീഷന്‍ അംഗീകാരം നല്‍കിയത്. നിരക്കുവര്‍ധന സംബന്ധിച്ച ശിപാര്‍ശകള്‍ നേരത്തേ കമ്മീഷന്‍ തയാറാക്കിയിരുന്നു. 0-50 യൂണിറ്റ് വരെ 10 പൈസയും 50-100 വരെ 20 പൈസയും 100 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് 30 പൈസയും വര്‍ധിപ്പിക്കാനാണ് നിര്‍ദേശം. ആയിരം വാട്ട് കണക്ടഡ് ലോഡിന് താഴെയുള്ള ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് 40 യൂണിറ്റുവരെ നിലവിലുള്ള സൗജന്യം തുടരും. 40 യൂണിറ്റില്‍ താഴെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധന ബാധകമാവില്ല.

ഗാര്‍ഹിക, വ്യാവസായിക ഉപയോക്താക്കളെയായിരിക്കും നിരക്കുവര്‍ധന കാര്യമായി ബാധിക്കുക. അതേസമയം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പരമാവധി കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഇവര്‍ക്ക് ബിപിഎല്‍ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കും. നിലവില്‍ യൂണിറ്റിന് 2.80 രൂപാ നിരക്കില്‍ നല്‍കിവരുന്നത് ഇനി 1.50 രൂപക്ക് ലഭിക്കും. നിരക്കു വര്‍ധനയിലൂടെ വൈദ്യുതി ബോര്‍ഡിന് പ്രതിവര്‍ഷം 500 മുതല്‍ 550 കോടി രൂപവരെ അധികം ലഭിക്കും. പുതുക്കിയ നിരക്കനുസരിച്ച് 100 യൂണിറ്റ് വരെ പ്രതിമാസം വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ആനുപാതികമായി 60 രൂപമുതല്‍ 80 രൂപവരെ ദൈ്വമാസ വൈദ്യുതി ബില്‍ത്തുക വര്‍ധിക്കും.
അതേസമയം കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതി നിരക്കില്‍ വര്‍ധനയില്ല. കാര്‍ഷിക വിളകള്‍ക്ക് നല്‍കിവരുന്ന കുറഞ്ഞ നിരക്ക് തുടരും. നിലവിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് ബോര്‍ഡിനെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്നും ഇതു പരിഹരിക്കാന്‍ നിരക്ക് വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നുമാണ് വൈദ്യുതി ബോര്‍ഡ് കമ്മീഷന്‍ മുമ്പാകെ സ്വീകരിച്ച നിലപാട്. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിലൂടെ മാസം 75 കോടിയോളം രൂപയുടെ നഷ്ടമുണ്ടാകുന്നതായി ബോര്‍ഡ് കമ്മീഷനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിവര്‍ഷം 500 കോടിയിലേറെ രൂപയുടെ വരുമാന വര്‍ധനവുണ്ടാക്കാന്‍ ലക്ഷ്യമിട്ട് നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്.
വിവിധ ജില്ലകളില്‍ നടത്തിയ സിറ്റിംഗില്‍ പങ്കെടുത്ത വ്യക്തികളും സംഘടനകളും നിരക്കു വര്‍ധന പാടില്ലെന്ന് കമ്മീഷനെ അറിയിച്ചിരുന്നു. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, തൃശൂര്‍, പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളില്‍ കമ്മീഷന്‍ സിറ്റിംഗ് നടത്തിയിരുന്നു. ഇവിടെയല്ലാം പങ്കെടുത്തവര്‍ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കരുതെന്ന ആവശ്യമാണ് മുന്നോട്ടുവെച്ചത്. എന്നാല്‍ ഇവയൊന്നും കണക്കിലെടുക്കാതെയാണ് വര്‍ധന ശിപാര്‍ശ ചെയ്യാന്‍ റെഗുലേറ്ററി കമ്മീഷന്‍ ശിപാര്‍ശ ചെയ്തത്. നിരക്ക് കൂട്ടാന്‍ റെഗുലേറ്ററി കമ്മീഷന്‍ സ്വമേധയാ സ്വീകരിച്ച നടപടികള്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജിയുണ്ട്. എന്നാല്‍ ഹൈക്കോടതിയില്‍ നിന്നും സ്റ്റേ ഓര്‍ഡറോ മറ്റ് നിര്‍ദേശങ്ങളോ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ റെഗുലേറ്ററി കമ്മീഷന്റെ ശിപാര്‍ശ നടപ്പിലാക്കുന്നതില്‍ ബോര്‍ഡിന് തടസമുണ്ടാകില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈദ്യുതിക്ക് 19 പൈസ സര്‍ച്ചാര്‍ജ് ഡിസംബറിലും

കൂട്ടിയ നിരക്കിന് പുറമേയാണ് സര്‍ച്ചാര്‍ജും ഈടാക്കുന്നത്.

Published

on

വൈദ്യുതിക്ക് ഡിസംബറിലും 19 പൈസ സര്‍ച്ചാര്‍ജ് തുടരും. കെഎസ്ഇബി സ്വന്തം നിലയ്ക്ക് യൂണിറ്റിന് 10 പൈസ ഈടാക്കാന്‍ വിജ്ഞാപനമിറക്കി. റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച ഒന്‍പത് പൈസ ഈടാക്കുന്നതും തുടരും. കൂട്ടിയ നിരക്കിന് പുറമേയാണ് സര്‍ച്ചാര്‍ജും ഈടാക്കുന്നത്.

ഒക്ടോബര്‍ വരെ വൈദ്യുതി വാങ്ങുന്നതിനുണ്ടായ അധികച്ചെലവാണ് അടുത്തമാസം ഈടാക്കുന്നത്. 85.05 കോടിയാണ് അധികച്ചെലവ്. ഇത് ഈടാക്കാന്‍ യൂണിറ്റിന് യഥാര്‍ഥത്തില്‍ 24 പൈസ ചുമത്തണം. എന്നാല്‍ സ്വന്തംനിലയ്ക്ക് പരമാവധി 10 പൈസ ഈടാക്കാനേ കമ്മീഷന്‍ ബോര്‍ഡിനെ അനുവദിച്ചുള്ളൂ.

Continue Reading

EDUCATION

പ്രഥമ പി.എം ഹനീഫ് മെമ്മോറിയൽ അവാർഡ് കാട്ടിലങ്ങാടി പി.എം.എസ്.എ കോളേജ് മാഗസിന് 

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, കൃത്യം ഒന്നേ ഇരുപത്തൊന്ന് എന്ന തലവാചകത്തോടെ തയ്യാറക്കപ്പെട്ട മാഗസിനാണ് അവാർഡിന് അർഹമായത്.

Published

on

പ്രഥമ പി.എം ഹനീഫ് മെമ്മോറിയൽ അവർഡ് കാട്ടിലങ്ങാടി പി.എം.എസ്.എ കോളേജ് മാഗസിന്. മികച്ച ക്യാമ്പസ് മാഗസിന് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നൽകുന്ന അവാർഡാണ് പി.എം ഹനീഫ് മെമ്മോറിയൽ അവർഡ്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, കൃത്യം ഒന്നേ ഇരുപത്തൊന്ന് എന്ന തലവാചകത്തോടെ തയ്യാറക്കപ്പെട്ട മാഗസിനാണ് അവാർഡിന് അർഹമായത്. മൂന്ന് ഘട്ടങ്ങളിലായി നടന്ന അവർഡ് നിർണയത്തിലൂടെയാണ് പ്രസ്തുത മാഗസിൻ തെരഞ്ഞെടുത്തത്.

ക്യാമ്പസ് മാഗസിനുകൾ പുതിയ കാലത്തെ ചിന്തകളെയാണ് പ്രകാശിപ്പിക്കുന്നത്. വിദ്യാർത്ഥികളുടെ സർഗാത്മക ഇടപെടലുകളും പ്രതിരോധവുമാണ് ക്യാമ്പസ് മാഗസിനുകൾ നിർവഹിക്കുന്ന സാമൂഹിക ഉത്തരവാദിത്വം. കലാലയങ്ങളിലെ വിദ്യാർത്ഥി പ്രശ്നങ്ങളിൽ ഇടപെടുമ്പോൾ തന്നെ കലാലയങ്ങൾക്ക് പുറത്തുള്ള രാഷ്ട്രീയ, സാമൂഹിക ജീവിതങ്ങളെയും പ്രശ്നങ്ങളെയും വിലയിരുത്താൻ ക്യാമ്പസ് മാഗസിനുകൾ പ്രാപ്തമാക്കുന്നു.

അവാർഡ് നേടിയ മാഗസിനും പുതിയ കാലത്തെ സാമൂഹിക ജീവിതങ്ങളെ കൃത്യമായി നിരീക്ഷിച്ച് ക്രിയാത്മകമായ വിലയിരുത്തലും വിമർശനവും നടത്തുന്നുണ്ട്. പൊള്ളയായ ചിന്തകളോട് കലഹിക്കുന്നതോടൊപ്പം യാഥാർത്ഥ്യ ബോധത്തോടെ സംവദിക്കാനും മാഗസിൻ ശ്രമിക്കുന്നു.

അവസാനഘട്ടത്തിൽ തെരഞ്ഞെടുത്ത മാഗസിനുകളിൽ ദേവഗിരി സെന്റ് ജോസഫ് കോളേജ് മാഗസിൻ ‘തിരിഞ്ഞ് തിരിഞ്ഞ് തിരിഞ്ഞ് ‘, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് മാഗസിൻ ‘വെള്ളിരേഖ’, തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് മാഗസിൻ ‘ ഒന്നേ സമം രണ്ട്’, എന്നീ മാഗസിനുകൾ പ്രത്യേക ജൂറി പ്രശംസക്ക് അർഹമായി. അവാർഡിന്റെ ആദ്യ പതിപ്പിൽ തന്നെ ക്യാമ്പസ് മാഗസിനുകളുടെ പങ്കാളിത്തം ശ്രദ്ധേയമായി.

Continue Reading

Film

മമ്മൂട്ടി നായകനായെത്തുന്ന ‘ടര്‍ബോ’യില്‍ കന്നഡ സൂപ്പര്‍ താരം രാജ്. ബി. ഷെട്ടിയും

ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാര്‍ലി എന്നീ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനും സംവിധായകനും തിരക്കഥാകൃത്തുമാണ് രാജ് ബി ഷെട്ടി.

Published

on

മമ്മൂട്ടി നായകനായെത്തുന്ന വൈശാഖ് ചിത്രം ‘ടര്‍ബോ’യില്‍ കന്നഡ സൂപ്പര്‍ താരം രാജ്. ബി. ഷെട്ടിയും. മിഥുന്‍ മാനുവല്‍ തോമസാണ് ആക്ഷന്‍- എന്റര്‍ടൈനര്‍ ഴോണറില്‍ പുറത്തിറങ്ങുന്ന ടര്‍ബോയ്ക്ക് തിരക്കഥയെഴുതുന്നത്.

ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാര്‍ലി എന്നീ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനും സംവിധായകനും തിരക്കഥാകൃത്തുമാണ് രാജ് ബി ഷെട്ടി. മമ്മൂട്ടിയും രാജ് ബി ഷെട്ടിയും ഒരു സിനിമയില്‍ ഒന്നിക്കുമ്പോള്‍ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ വളരെ പ്രതീക്ഷയിലാണ്.

ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായാണ് താരം എത്തുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മധുരരാജ എന്ന ചിത്രത്തിന് ശേഷം വൈശാഖ്- മമ്മൂട്ടി കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് ടര്‍ബോ. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീത സംവിധാനം. തമിഴില്‍ നിന്നും അര്‍ജുന്‍ ദാസും തെലുങ്കില്‍ നിന്നും സുനിലും വന്നതോട് കൂടി പാന്‍ ഇന്ത്യന്‍ ലെവലിലേക്കാണ് സിനിമ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

Continue Reading

Trending