Video Stories
ഉന്നതരുടെ ബന്ധം വ്യക്തമാക്കുന്ന കത്ത്

ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ നിജസ്ഥിതി പുറത്തുവന്ന് സര്‍ക്കാര്‍ പ്രതിസന്ധിയിലകപ്പെട്ടപ്പോള്‍ ഒരു കടല്‍ച്ചിറ പോലെ താനും തന്റെ കീഴുദ്യോഗസ്ഥരും അവര്‍ക്കൊപ്പം നിന്നെന്നും ഇപ്പോള്‍ തങ്ങള്‍ക്കൊരു പ്രശ്‌നം വന്നപ്പോള്‍ അവരില്ല എന്നത് ഞെട്ടലുളവാക്കുന്നു എന്നും പറഞ്ഞു കൊണ്ടാണ് വന്‍സാര കത്തിലൂടെ സര്‍ക്കാറിനെതിരെയുള്ള ആക്ഷേപം തുടങ്ങുന്നത്.’ഈ സര്‍ക്കാറിന് ഞങ്ങളെ സംരക്ഷിക്കാന്‍ ഒരു താല്‍പര്യവും ഇല്ലെന്ന് എനിക്ക് ബോധ്യമായി. മാത്രമല്ല, ഞങ്ങളെ ജയിലറക്കുള്ളില്‍തന്നെ ഒതുക്കി അന്വേഷണ ഉദ്യോഗസ്ഥരില്‍നിന്ന് തങ്ങളുടെ മുഖം രക്ഷിക്കുകയും രാഷ്ട്രീയ ലാഭം കൊയ്യുകയുമാണ് അവര്‍ ചെയ്യുന്നതെന്നും വ്യക്തമായി. എന്നാല്‍ ഏറ്റുമുട്ടല്‍ കൊലകള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഈ സര്‍ക്കാര്‍ കൊയ്ത രാഷ്ട്രീയ നേട്ടങ്ങള്‍ ചെറുതല്ല എന്ന കാര്യം എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ട്.
കേസില്‍ സര്‍ക്കാറിന് ജാഗ്രതയും ആത്മാര്‍ത്ഥതയും ഉണ്ടായത് സൊഹ്‌റാബുദ്ദീന്‍ കേസുമായി ബന്ധപ്പെട്ട് അക്കാലത്ത് ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായെ സി.ബി. ഐ അറസ്റ്റ് ചെയ്ത ശേഷം മാത്രമാണ്. ഹൈകോടതി മുതല്‍ സുപ്രീം കോടതി വരെ അദ്ദേഹത്തിനു വേണ്ടി ഹാജരായത് രാജ്യത്തെ മുതിര്‍ന്ന അഭിഭാഷകനായ രാം ജത്മലാനിയാണ്. സി. ബി.ഐ കോടതി മുതല്‍ സുപ്രീം കോടതി വരെ അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു. അതേസമയം, എനിക്കും എന്നോടൊപ്പം അറസ്റ്റിലായ ദിനേശ് എം.എന്നിനും രാജ്കുമാര്‍ പാണ്ഡ്യനും നിയമ സഹായം നല്‍കാന്‍ സര്‍ക്കാര്‍ താല്‍പര്യം കാണിച്ചില്ല. ഗുജറാത്ത് സി. ബി.ഐയില്‍നിന്ന് കേന്ദ്ര സി.ബി.ഐയിലേക്ക് കേസന്വേഷണം മാറ്റാതിരിക്കാനും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടെ അറസ്റ്റ് തടയാനും സര്‍ക്കാര്‍ തകൃതിയായി ശ്രമം നടത്തി; എന്നാല്‍, ഞങ്ങള്‍ക്ക് ജാമ്യം നിഷേധിക്കുകയും ചെയ്തു.
രാജ്കുമാര്‍ പാണ്ഡ്യനും ദിനേശിനും സ്വന്തം നിലയില്‍ ജാമ്യം ലഭിച്ചപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ട് അത് തടയുകയായിരുന്നു. സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചുവെന്നതാണ് അവര്‍ ചെയ്ത ഏക കുറ്റം. അമിത് ഷാ തന്റെ വ്യക്തി താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇരു കേസുകള്‍ക്കും ഒറ്റ വിചാരണ ആവശ്യപ്പെട്ടത്. അതോടെ, മുംബൈയില്‍ ഉയര്‍ന്ന ചെലവില്‍ കേസ് നടത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി. അതിന്റെ ഫലമാണ് ഞങ്ങള്‍ തലോജ ജയിലില്‍ അനുഭവിച്ചത്. ഒരൊറ്റ വിചാരണയിലൂടെ അമിത് ഷാ അദ്ദേഹത്തിന്റെ അറസ്റ്റ് ഒഴിവാക്കുകയും ഞങ്ങള്‍ക്കുള്ള ജാമ്യനിഷേധം ഉറപ്പുവരുത്തുകയുമായിരുന്നു ചെയ്തത്.’
ഇതെല്ലാം മാറി വരുന്ന ഒരു ദിവസം വരുമെന്ന പ്രതീക്ഷയിലാണ് ഞാന്‍ കഴിഞ്ഞ ആറ് വര്‍ഷമായി ജയിലില്‍ കഴിഞ്ഞത്. എന്നാല്‍, ആ വിശ്വാസമെല്ലാം ഈ സര്‍ക്കാര്‍ തകര്‍ത്തുകളഞ്ഞു. ‘ഗവണ്‍മെന്റിന് മനഃസാക്ഷിയില്ല; ആത്മാവില്ലാത്ത അച്ചുകൂടമാണ് സ്റ്റേറ്റ്’ എന്ന മഹാത്മാ ഗാന്ധിയുടെ പ്രസ്താവന സത്യമാണെന്ന് എനിക്ക് ബോധ്യമായിരിക്കുന്നു. ഏറെ ധാര്‍ഷ്ട്യത്തോടെയാണ് ആറ് വര്‍ഷമായി ഈ സര്‍ക്കാര്‍ ഞങ്ങളോട് പെരുമാറുന്നത്. ഞങ്ങള്‍ക്ക് നീതി ലഭിക്കാനായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല എന്നറിയുമ്പോള്‍ തികഞ്ഞ നിരാശയാണ് തോന്നുന്നത്. അതിനാല്‍, ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ യഥാര്‍ത്ഥ കുറ്റക്കാരെ തുറന്നുകാണിക്കാന്‍ എനിക്ക് ധാര്‍മികമായി അവകാശമുണ്ടെന്നും
സര്‍ക്കാറിന്റെ നയങ്ങള്‍ നടപ്പാക്കുന്ന ഉപകരണങ്ങള്‍ മാത്രമാണ് പൊലീസുകാരെന്നും സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറിക്കയച്ച പത്ത് പേജ് വരുന്ന രാജിക്കത്തില്‍ വന്‍സാര ആരോപിക്കുന്നു. കത്തില്‍ ആഭ്യന്തര സഹ മന്ത്രിയെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. നരേന്ദ്രമോദി തനിക്ക് ദൈവം പോലെയാണെന്നും എന്നാല്‍ ആ ദൈവം അവസരത്തിനൊത്തുയര്‍ന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. സംസ്ഥാന സര്‍ക്കാറാണ് തങ്ങളെ ഇത്തരം വ്യാജ ഏറ്റുമുട്ടലിന് നിയോഗിച്ചതെന്ന് വ്യക്തമായി കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
‘2002-07 കാലയളവില്‍ എ.ടി.എസിലും ഗുജറാത്ത് ക്രൈംബ്രാഞ്ചിലുമെല്ലാം ജോലി ചെയ്ത ഞങ്ങളെപ്പോലുള്ള ഉദ്യോഗസ്ഥര്‍, അന്നത്തെ സര്‍ക്കാറിന്റെ ഉത്തരവനുസരിച്ച് അവരുടെ പോളിസിക്കനുസൃതമായി പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.’ ‘….സര്‍ക്കാറിന്റെ ഉന്നത തലങ്ങളില്‍ നിന്നു വന്ന ഒരു തീരുമാനം തന്നെയായിരുന്നു അത്.
ഗുജറാത്ത് പൊലീസ് പൊതുവായും എ.ടി.എസും ക്രൈംബ്രാഞ്ചും സവിശേഷമായും ഈ ഉദ്യമത്തില്‍ പങ്കാളിയായി. അതിന്റെ ഫലമായി നിരവധി തീവ്രവാദി സംഘടനകളെ കണ്ടെത്തുന്നതിനും അവരുടെ പ്രവര്‍ത്തനം ഇല്ലാതാക്കുന്നതിനും സാധിച്ചു. ഇതിനായി പല ഏറ്റുമുട്ടലുകളും നടന്നു. എന്നെയും സഹപ്രവര്‍ത്തകരെയും സി.ബി. ഐ അറസ്റ്റ് ചെയ്തത് നാല് ഏറ്റുമുട്ടല്‍ കേസുകളുമായി ബന്ധപ്പെട്ടാണ്. അവ അത്രയും വ്യാജമാണെന്നായിരുന്നു അവരുടെ ആരോപണം. അത് ശരിയെന്നിരിക്കട്ടെ. എങ്കില്‍, അതിന് നിര്‍ദേശം നല്‍കിയവരെയും നയം രൂപവത്കരിച്ചവരെയും സി.ബി.ഐ അറസ്റ്റ് ചെയ്യണം. ഫീല്‍ഡ് ഓഫീസര്‍മാര്‍ എന്ന നിലയില്‍ ഞങ്ങള്‍ മുകളില്‍ നിന്നുള്ള ഉത്തരവ് നടപ്പാക്കുക മാത്രമാണ് ചെയ്തത്.
അങ്ങനെയൊരു അറസ്റ്റ് നടപ്പാക്കുകയാണെങ്കില്‍, ഈ സര്‍ക്കാര്‍ പിന്നെ സബര്‍മതി സെന്‍ട്രല്‍ ജയിലിലും തലോജ സെന്‍ട്രല്‍ ജയിലിലുമായിരിക്കുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. പരസ്പര സംരക്ഷണവും സഹകരണവും സര്‍ക്കാറും പൊലീസും തമ്മിലുള്ള അലിഖിത നിയമമാണ്. ഇവിടെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി സര്‍ക്കാര്‍ പൊലീസിനെ മരണത്തിന്റെ വായിലേക്ക് എറിഞ്ഞുകൊടുക്കുകയാണ് ചെയ്തത്. അമിത് ഷായുടെ നാണംകെട്ട കളികളാണ് ഇതിനെല്ലാം പിന്നില്‍. ഒരുകാലത്ത് രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനയായിരുന്നു ഗുജറാത്തിലേത്. സര്‍ക്കാര്‍തന്നെയാണ് ഈ വകുപ്പിനെ തകര്‍ത്ത് തരിപ്പണമാക്കിയത്.
ഇത്രയും കാലം മൗനം ദീക്ഷിച്ചത്, ഞാന്‍ ദൈവത്തെപ്പോലെ കാണുന്ന മുഖ്യമന്ത്രി നരേന്ദ്ര മോദി എന്നെ രക്ഷിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍, അമിത് ഷായുടെ ദൂഷ്യവലയില്‍പെട്ട എന്റെ ദൈവം രക്ഷക്കത്തെിയില്ലെന്ന് ദുഃഖത്തോടെ പറയട്ടെ. മുഖ്യമന്ത്രിയുടെ കണ്ണും കാതും അദ്ദേഹം മൂടിവെച്ചിരിക്കുകയാണ്. കഴിഞ്ഞ 12 വര്‍ഷമായി ആടിനെ പട്ടിയാക്കിയും പട്ടിയെ ആടാക്കിയും അമിത് ഷാ അദ്ദേഹത്തെ വഴി തിരിച്ചു കൊണ്ടിരിക്കുന്നു.ഈയൊരവസ്ഥയില്‍, നട്ടെല്ലില്ലാത്ത സര്‍ക്കാറിന് കീഴിലെ സര്‍വീസില്‍ തുടരാന്‍ എനിക്കാവില്ല. അതിനാല്‍, സര്‍വീസ് കാലത്തിന് ശേഷം ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഒഴിവാക്കി ഞാന്‍ രാജിവെക്കുകയാണ്.
സര്‍ക്കാര്‍ ഉത്തരവിന് കാത്തിരിക്കാതെ തന്നെ ഞാന്‍ പദവി ഒഴിഞ്ഞതായി അറിയിക്കുന്നു. ഇന്നേ ദിവസത്തോടെ, ഗുജറാത്തിലെയും മുംബൈയിലേയും ജയിലുകളില്‍ ഞാന്‍ ആറു വര്‍ഷം പിന്നിട്ട കാര്യവും ഇതോടൊപ്പം അറിയിക്കുന്നു. അതുകൊണ്ട്, 33 വര്‍ഷത്തെ സേവനത്തിന് ശേഷം ഗുജറാത്ത് പൊലീസിനോട് ഞാന്‍ വിട പറയുകയാണ്.’ഇതാണ് പത്ത് പേജുള്ള വന്‍സാരയുടെ കത്തിന്റെ ചുരുക്കം. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ ചുരുളഴിക്കുന്ന ഈ കത്തിന് ശേഷവും ജുഡീഷ്യറിയും ഭരണസംവിധാനങ്ങളുമൊന്നും ഉറക്കറ വിട്ടിട്ടില്ല; നാലാം തൂണ് പിന്നെ, ധ്രുവക്കരടികളെപ്പോലെ സീസണനുസരിച്ചാണല്ലോ പണ്ടേ കണ്ണ് തുറക്കുക.
(തുടരും)
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.
രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
india2 days ago
ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം
-
india3 days ago
ജമ്മുകശ്മീരിലെ ബുധ്ഗാമില്‍ നിന്ന് മൂന്ന് ഭീകരരെ പിടികൂടി
-
kerala3 days ago
ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി
-
kerala3 days ago
നെടുമ്പാശ്ശേരിയില്‍ യുവാവിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവം; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്
-
kerala2 days ago
മെസി കേരളത്തിലേക്കില്ല; ഉത്തരവാദിത്തം സ്പോണ്‍സറുടെ തലയില്‍ചാരി കായിക മന്ത്രി
-
india2 days ago
ഇന്ത്യാ- പാക് സംഘര്‍ഷം: നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും
-
News2 days ago
ഒറ്റ രാത്രികൊണ്ട് നൂറോളം ഗസ്സക്കാര്‍ കൊല്ലപ്പെട്ടാലും ലോകം അത് ശ്രദ്ധിക്കില്ല; വിവാദപരാമര്‍ശം നടത്തി ഇസ്രാഈല്‍ എംപി
-
kerala2 days ago
പാക്കിസ്ഥാനെതിരായ നയതന്ത്രനീക്കം; സര്‍വ്വകക്ഷി സംഘത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും