Connect with us

india

റെയില്‍വേ; സ്വകാര്യ മേഖലക്ക് കൈമാറരുതെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി

റെയില്‍വേയുടെ പ്രധാനപ്പെട്ട മേഖലകളെല്ലാം സ്വകാര്യ മേഖലക്ക് കൈമാറുന്ന അപകടകരമായ അവസ്ഥാ വിശേഷം ഗൗരവമായി കാണണമെന്നും സര്‍ക്കാര്‍ ഇതില്‍ നിന്ന് പിന്തിരിഞ്ഞിട്ടില്ലെങ്കില്‍ രാജ്യത്തിന് താങ്ങാനാകുന്നതിനേക്കാളേറെ നഷ്ടമായിരിക്കും സംഭവിക്കുകയെന്നും ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇ.ടി.മുഹമ്മദ് ബഷീര്‍

Published

on

റെയില്‍വേയുടെ പ്രധാനപ്പെട്ട മേഖലകളെല്ലാം സ്വകാര്യ മേഖലക്ക് കൈമാറുന്ന അപകടകരമായ അവസ്ഥാ വിശേഷം ഗൗരവമായി കാണണമെന്നും സര്‍ക്കാര്‍ ഇതില്‍ നിന്ന് പിന്തിരിഞ്ഞിട്ടില്ലെങ്കില്‍ രാജ്യത്തിന് താങ്ങാനാകുന്നതിനേക്കാളേറെ നഷ്ടമായിരിക്കും സംഭവിക്കുകയെന്നും ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. പാര്‍ലമെന്റില്‍ റെയില്‍വേയുടെ ഉപധനഭ്യാര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വിലപ്പെട്ട സ്വത്ത് സ്വകാര്യ മേഖലയെ ഏല്‍പിക്കുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്. ഈ വര്‍ഷം തന്നെ 109 ദിക്കുകളിലേക്ക് സ്വകാര്യ ട്രെയിനുകള്‍ ഓടിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലെത്തിയിരിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ അമ്പരിപ്പിക്കുന്നതാണ്. റെയില്‍വേ മന്ത്രി തന്നെ പറഞ്ഞിട്ടുള്ള കാര്യം സര്‍ക്കാറിന് കൂടുതല്‍ ഓഹരിയുള്ള റെയില്‍വേ കാറ്ററിംഗ് & ടൂറിസം കോര്‍പറേഷന്‍ ഇപ്പോള്‍ ഡെല്‍ഹി – ലഖ്നൗ റൂട്ടിലും മുംബൈ അഹമ്മദാബാദ് സെക്ടറിലും ഒരു തുടക്കം എന്ന നിലയില്‍ സ്വകാര്യ മേഖലയില്‍ തേജസ് ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കുന്നു എന്നതാണ്. ഇത് മറ്റൊരു അപകട സൂചനയാണ് കാണിക്കുന്നത്. റെയില്‍ വേ ഇപ്പോള്‍ അവരുടെ ജോലി സ്വകാര്യ മേഖലയെ ഏല്‍പിക്കുന്ന വിനാശകരമായ പ്രവര്‍ത്തനം ചെയ്യുന്നു എന്നത് ഏതൊരു ദേശ സ്നേഹിയേയും ദു:ഖിപ്പിക്കുന്ന കാര്യമാണ്.
സര്‍ക്കാര്‍ ഇത്തരത്തിലുള്ള നീക്കങ്ങളില്‍ നിന്ന് പിന്തിരിയണമെന്ന് എം.പി ആവശ്യപ്പെട്ടു. കേരളത്തിന്റെ കാര്യത്തില്‍ എന്നും റെയില്‍വേ അവഗണന മാത്രമാണ് കാണിച്ചിട്ടുള്ളത് . കേരളത്തില്‍ നിരവധി റെയില്‍വേ വികസന പദ്ധതികള്‍ തീരുമാനമാകാതെ കിടക്കുകയാണ്. തിരുനാവായ – ഗുരുവായൂര്‍ റെയില്‍ പാതയും നിലമ്പൂര്‍ – നഞ്ചന്‍കോഡ് റെയില്‍വേ പാതയുമൊക്കെ ഇനിയും വെളിച്ചം കാണാതെ കിടക്കുകയാണ്. അതു പോലെ മെമു സര്‍വ്വീസിന്റെ കാര്യത്തില്‍ തിരുവനന്തപുരം – പാലക്കാട് ഡിവിഷനുകളില്‍ കുറെയെറെ നീക്കങ്ങള്‍ ഇനിയും അടിയന്തരമായി നടക്കേണ്ടതുണ്ട്. അത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധ പതിപ്പിക്കാത്തത് കേരളത്തോട് കാണിക്കുന്ന വലിയ അവഗണനയാണ്. റെയില്‍വേയുടെ മുമ്പില്‍ ഇപ്പോള്‍ രണ്ട് പ്രധാനപ്പെട്ട ദൗത്യങ്ങള്‍ നിര്‍വ്വഹിക്കാനുണ്ട് . അത് കോവിഡ് 19ന്റെ സാമ്പത്തിക ആഘാതത്തില്‍ നിന്ന് തകര്‍ന്നടിഞ്ഞ്പോയ നമ്മുടെ സമ്പത് വ്യവസ്ഥയും ഏറ്റവും അധികം അത് ബാധിച്ചിട്ടുള്ള റെയില്‍വേയെയും എങ്ങനെ രക്ഷപ്പെടത്തിയെക്കാം എന്നുള്ളതാണ്. രണ്ട് വഴിയെ മുമ്പിലുള്ളൂ ചെലവുകള്‍ കുറക്കുക, ബജറ്റില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിനു ഉപരിയായി ബജറ്റേതര വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുക എന്നുള്ളതാണ്. ചെലവുകള്‍ ചുരുക്കുന്ന കാര്യത്തില്‍ നടപടിയെടുക്കുന്ന സമയത്ത് വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്യേണ്ട ഒരു കാര്യമാണിത് . ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ നിയമനങ്ങള്‍ തീരെ ഇല്ലാതാക്കുക, തൊഴിലാളികളുടെ എണ്ണം കുറക്കുക, ആദായകരമല്ല എന്ന് പറഞ്ഞു പല റെയില്‍വേ റൂട്ടുകളും ഇല്ലാതാക്കുക എന്നിത്യാദി വളരെ വിഷമകരമായ തീരുമാനങ്ങള്‍ എടുത്തു മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു എന്നാണ്. കോവിഡ് 19 സൃഷ്ടിച്ച സാമ്പത്തിക പ്രയാസങ്ങള്‍ എല്ലാവര്‍ക്കും മനസ്സിലാക്കാവുന്നതാണ്. അതിന് വ്യവസ്ഥപിതമായ വിധത്തിലുള്ള മറ്റു മേഖലകളില്‍ ചെലവ് ചുരുക്കുന്നതിനുള്ള നടപടി എടുക്കുന്നതിന് പകരം അത്യാവശ്യമായി സര്‍ക്കാര്‍ ചെയ്യേണ്ട മേഖലകളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുന്നത് തെറ്റായ നടപടിയാണ്. കോവിഡ് 19ന്റെ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയുള്ള രാജ്യത്തിന്റെ ഏതൊരു നീക്കത്തിനും കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും കൈകോര്‍ത്ത് നില്‍ക്കേണ്ടതുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. പ്രതിപക്ഷം എന്ന നിലയില്‍ ഞങ്ങള്‍ എല്ലാം അതിന് നില്‍ക്കേണ്ടവരാണ്. സര്‍ക്കാര്‍, സന്ദര്‍ഭത്തിന് അനുസരിച്ച് ഉയര്‍ന്ന് എല്ലാവരെയും സഹകരിപ്പിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും എം.പി പാര്‍ലമെന്റില്‍ ചൂണ്ടിക്കാട്ടി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബീഹാർ വോട്ടർപട്ടിക പുതുക്കൽ; സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്ത് മുസ്‌ലിം ലീഗ്

അഡ്വ. ഹാരിസ് ബീരാൻ എംപിയാണ് ഹരജി ഫയൽ ചെയ്തത്

Published

on

ന്യൂഡൽഹി: ബിഹാറിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി നിർവധിപേർ വോട്ടേഴ്സ് ലിസ്റ്റിൽ നിന്നും പുറത്തായ സാഹചര്യത്തിൽ വോട്ടേഴ്സ് റോളുകളുടെ പ്രത്യേക പരിശോധനക്കായി തിരഞ്ഞെടുപ്പ് കമ്മീഷൻ 2025 ജൂൺ 24-ന് പുറപ്പെടുവിച്ച സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ് ഐ ആർ) റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി സുപ്രീം കോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്തു. മുസ്ലിം ലീഗിന്റെ ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയാണ് സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടി ഭരണഘടനാവിരുദ്ധമാണെന്നും വോട്ടർമാരുടെ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും ബിഹാറിലെ 18-ാമത് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയിരിക്കെ, തിരഞ്ഞെടുപ്പ് കമ്മീഷൻ പെട്ടെന്ന് പ്രത്യേക തീവ്ര പരിശോധന പ്രഖ്യാപിച്ചത് അനുചിതമാണെന്നും ചൂണ്ടിക്കാട്ടിയാണ് റിട്ട് ഹരജി ഫയൽ ചെയ്തിരിക്കുന്നത്.

Continue Reading

india

ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ

ദുബ്റി, ഗോൽപറ ജില്ലകളിലെ കുടിയിറക്കപ്പെട്ട ഇടങ്ങളാണ് സംഘം സന്ദർശിച്ചത്

Published

on

ഗുവാഹത്തി: ആസാമിൽ കുടിയിറക്കപ്പെട്ട കുടുംബങ്ങളെ മുസ്ലിം ലീഗ് ദേശീയ പ്രതിനിധി സംഘം സന്ദർശിച്ചു. ദേശീയ സെക്രട്ടറി സികെ സുബൈർ, അസിസ്റ്റൻറ് സെക്രട്ടറി അഡ്വ. ഫൈസൽ ബാബു, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി തൗസീഫ ഹുസൈൻ എംഎസ്എഫ് ദേശീയ സെക്രട്ടറി ദഹറുദ്ദീൻ ഖാൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

ദുബ്റി, ഗോൽപറ ജില്ലകളിലെ കുടിയിറക്കപ്പെട്ട ഇടങ്ങളാണ് സംഘം സന്ദർശിച്ചത്. സർക്കാർ ഭൂമി കയ്യേറ്റം പറഞ്ഞ് 4000 കുടുംബങ്ങളെയാണ് ബിജെപിയുടെ ഹേമന്ത് വിശ്വസർമ സർക്കാർ പുറത്താക്കിയിരിക്കുന്നത്. പകരം സർക്കാർ കൊടുക്കുമെന്ന് പറഞ്ഞ സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങൾ പോലും ഏർപ്പെടുത്തിയിട്ടില്ല. വംശീയമായ തുടച്ചുനീക്കലിന്റെ സ്വഭാവം ഈ നടപടിക്കുണ്ടെന്ന് ലീഗ് സംഘം ആരോപിച്ചു.

സ്വാതന്ത്ര്യത്തിനു മുന്നേ ആസാമിൽ വന്നു താമസിച്ചവരെയാണ് വിദേശ മുദ്രകുത്തി തുടച്ചുനീക്കാൻ സർക്കാർ പദ്ധതിയിടുന്നത്. കോർപ്പറേറ്റ് ഭീമന്മാർക്ക് ഭൂമി പതിച്ചു നൽകാനുള്ള അജണ്ടയും ഇതിൻറെ പിന്നിൽ ഉണ്ടെന്ന് പ്രതിനിധി സംഘം പറഞ്ഞു. ലീഗ് പ്രതിനിധി സംഘത്തെ ഉന്നത പോലീസ് സംഘം പലയിടങ്ങളിൽ ഡിഎസ്പി അംബരീഷ് ശർമ്മയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു.

വിവിധ ക്യാമ്പുകളിലേക്ക് പുറപ്പെടാൻ സമ്മതിച്ചില്ല. ഇതൊരു സാമുദായിക പ്രശ്നമല്ല പാർപ്പിടസംബന്ധമായ രേഖകളുടെ സാധാരണ വിഷയമാണെന്നാണ് അധികൃതരുടെ പക്ഷം. എങ്കിൽ പിന്നെ ഒരു പ്രത്യേക സമുദായത്തെ മാത്രം എന്തിന് ലക്ഷ്യം വെക്കുന്നു എന്നാണ് ലീഗ് പ്രതിനിധി സംഘം അധികൃതരോട് ചോദിച്ചത്.

അതിനിടെ ഈ വിഷയത്തിൽ നിയമ പോരാട്ടം നടത്താൻ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് തീരുമാനിച്ചു. അനധികൃതമായ കുടിയേറ്റത്തെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഡൽഹിയിൽ ഇടി മുഹമ്മദ് ബഷീർ എംപിയുടെ വസതിയിൽ ഇത് സംബന്ധമായ ആലോചന നടത്തി നിയമപോരാട്ടത്തിലേക്ക് പാർട്ടി കടക്കും.

Continue Reading

india

നുണ പറയുന്നത് മാത്രമാണ് മോദിയുടെ ജോലി; രൂക്ഷവിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

നിരവധി തൊഴില്‍ വാഗ്ദാനം സൃഷ്ട്ടിക്കുമെന്നും ഒബിസി വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. പക്ഷെ ഇത്തരം നുണകള്‍ പറയുന്നത് മാത്രമാണ് നരേന്ദ്ര മോദി ആകെ ചെയ്തത് എന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.

Published

on

നുണ പറയുന്നത് മാത്രമാണ് മോദിയുടെ ജോലിയെന്നും നുണ പറയുന്ന ഒരു പ്രധാനമന്ത്രിക്ക് രാജ്യത്തിന് നന്മ ചെയ്യാന്‍ കഴിയില്ലെന്നും വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

‘ആര്‍എസ്എസും ബിജെപിയും വിഷത്തിന് സമമാണ്. വിഷം രുചിച്ചാല്‍ നിങ്ങള്‍ ഇല്ലാതെയാകും. ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് ജനങ്ങളെ ഭിന്നിപ്പിക്കുവാനാണ് ശ്രമിക്കുന്നത്. നമ്മള്‍ ഒറ്റക്കെട്ടായി പോരാടണം’- ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെ ഭാഗീദാരി ന്യായ് മഹാസമ്മേളനത്തിന്റെ വേദിയിലായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം.

നിരവധി തൊഴില്‍ വാഗ്ദാനം സൃഷ്ട്ടിക്കുമെന്നും ഒബിസി വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. പക്ഷെ ഇത്തരം നുണകള്‍ പറയുന്നത് മാത്രമാണ് നരേന്ദ്ര മോദി ആകെ ചെയ്തത് എന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.

Continue Reading

Trending