Connect with us

kerala

കൊടുവള്ളിയിലെ ജനങ്ങള്‍ക്ക് തെറ്റ് തിരുത്താനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പ്: എംകെ രാഘവന്‍ എംപി

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംഭവിച്ചുപോയ തെറ്റ് തിരുത്താനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പെന്ന് എം കെ രാഘവന്‍ എം പി

Published

on

കൊടുവള്ളി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംഭവിച്ചുപോയ തെറ്റ് തിരുത്താനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പെന്ന് എം കെ രാഘവന്‍ എം പി. കൊടുവള്ളി നിയോജകമണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി എം കെ മുനീറിന്റെ പ്രചാരണാര്‍ത്ഥം തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ കൊടുവള്ളിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവിച്ചുപോയ അബദ്ധം ആചാരമാക്കാന്‍ ഒരിക്കലും അനുവദിക്കരുത്. ഈ തെരഞ്ഞെടുപ്പ് ഫലം വരുന്നത്തോടെ എല്‍ ഡി എഫിന്റെ അവസാന സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറും. എല്‍ ഡി എഫിന്റെ ഭരണം കൊണ്ട് യാതൊരു നേട്ടവും മണ്ഡലത്തിനോ സംസ്ഥാനത്തിനോ ഉണ്ടായിട്ടില്ല. ഇതിന്റെ പ്രതികരമെന്നോളമാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊടുവള്ളി മണ്ഡലത്തിലെ ആറില്‍ ആറ് പഞ്ചായത്തിലും ഒരു മുനിസിപ്പാലിറ്റിയിലും യു ഡി എഫ് വിജയിച്ചു കയറിയതെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് തവണ മന്ത്രിയായിരുന്ന കാലഘട്ടങ്ങളില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ട പദ്ധതികള്‍ക്ക് രൂപം നല്‍കിയ വ്യക്തിത്വമാണ് എം കെ മുനീര്‍. ഏറ്റെടുത്ത ദൗത്യം നിര്‍വഹിക്കാന്‍ സാധിക്കുന്ന നായകനാണ് സി എച്ചിന്റെ മകന്‍ കൂടിയായ എം കെ മുനീര്‍. 2016 ല്‍ സംഭവിച്ച തെറ്റ് തിരുത്തുന്നതിനായി എം കെ മുനീറിന്റെ ഭൂരിപക്ഷം 50,000 ആയി ഉയര്‍ത്തണം. 13 നിയോജക മണ്ഡലങ്ങള്‍ കോഴിക്കോട് ജില്ലയിലുണ്ടെങ്കിലും രണ്ട് എം എല്‍ എമാര്‍ മാത്രമാണ് യു ഡി എഫിനുള്ളത്. അത് ഈ തെരഞ്ഞെടുപ്പില്‍ എട്ട് എം എല്‍ എമാരായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

കൊടുവള്ളി സി എച്ച് മുഹമ്മദ് കോയ സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല മുഖ്യ പ്രഭാഷണം നടത്തി.

എം കെ മുനീറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ വലിയ അനുഗ്രഹമാണ് കൊടുവള്ളിയിലെ ജനങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭരണം ജനങ്ങളലെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഇതിനൊരു മാറ്റം ഉണ്ടാകണമെങ്കില്‍ യു ഡി എഫ് അധികാരത്തില്‍ വരണം. സംസ്ഥാനത്തില്‍ യു ഡി എഫ് ഭരണത്തിലെത്തുന്നതോടെ ക്രമേണ കേന്ദ്രത്തിലും യു പി എ അധികാരത്തിലെത്തും.
ജനങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കി വോട്ട് പിടിക്കുകയെന്ന ബി ജെ പി നയമാണ് എല്‍ ഡി എഫ് പിന്തുടരുന്നത്. ഇത് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ മനസ്സിലാക്കും. വര്‍ഗീയത എത്ര പറഞ്ഞാലും സംസ്ഥാനത്തെ ജനങ്ങള്‍ ഉള്‍ക്കൊള്ളില്ല. നിലവില്‍ ഐക്യ ജനാധിപത്യ മുന്നണിക്ക് അനുകൂല സാഹചര്യമാണുള്ളത്. എങ്കിലും ചില സങ്കീര്‍ണമായ പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഏവരും സൂക്ഷ്മതയോടെ തെരഞ്ഞെടുപ്പിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ എ അരവിന്ദന്‍ അധ്യക്ഷത വഹിച്ചു.

പിതാവിനെ സ്‌നേഹിച്ചവരുടെ കുടുംബത്തിലേക്ക് വന്ന സന്തോഷമാണ് കൊടുവള്ളിയിലെത്തിയപ്പോഴുള്ളതെന്ന് എം കെ മുനീര്‍ പറഞ്ഞു. തന്നെ തിരഞ്ഞെടുക്കുന്നതിലൂടെ ഒരു കൊടുവള്ളിക്കാരനും തലകുനിക്കേണ്ടി വരില്ല. എല്ലാവര്‍ക്കും സന്തോഷം തരികയെന്നതാണ് എന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ പാര്‍ട്ടികളില്‍ നിന്ന് മുസ്ലിം ലീഗിലെത്തിയവര്‍ക്ക് എം കെ മുനീര്‍ മെമ്പര്‍ഷിപ്പ് നല്‍കി.

കെ സി അബു, എം എ റസാഖ് മാസ്റ്റര്‍, വി എം ഉമ്മര്‍ മാസ്റ്റര്‍, ലത്തീഫ് തുറയൂര്‍, ചോലക്കര മുഹമ്മദ് മാസ്റ്റര്‍, എന്‍ സി അബൂബക്കര്‍, സി കെ വി യൂസുഫ്, ഇബ്രാഹിം എളേറ്റില്‍, പി സി ഹബീബ് തമ്പി, സി ടി ഭരതന്‍ മാസ്റ്റര്‍, എം എം വിജയകുമാര്‍, പി പി കുഞ്ഞായിന്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍, വേളാട്ട് മുഹമ്മദ് മാസ്റ്റര്‍, വി ഇല്യാസ്, കെ പി മുഹമ്മദന്‍സ്, എ പി മജീദ് മാസ്റ്റര്‍, യു കെ അബു, വി കെ അബ്ദുഹാജി, എം എ ഗഫൂര്‍, കെ കെ എ കാദര്‍, വെള്ളറ അബ്ദു, പി കെ മനോജ് കുമാര്‍, എം നസീഫ്, കെ ടി റഹൂഫ്, ദേവദാസ് കുട്ടന്‍പോര്‌സംസാരിച്ചു.
ടി കെ മുഹമ്മദ് മാസ്റ്റര്‍ സ്വാഗതവും വി ഇല്യാസ് നന്ദിയും പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending