News
എക്സൈസ് മന്ത്രി രാജേഷ് മദ്യക്കമ്പനിയുടെ വക്താവിനെപ്പോലെ സംസാരിക്കുന്നു : രമേശ് ചെന്നിത്തല
സിപിഎമ്മിന്റെ പ്രത്യേക താല്പര്യത്തിന്റ കാരണവും നമുക്ക് ഇതുവഴി വ്യക്തമായിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ ഇതിനെ ശക്തമായി എതിര്‍ക്കും. എതിര്‍ത്തു തോല്പിക്കും.

പാലക്കാട് എലപ്പുള്ളിയില്‍ ഡിസ്റ്റിലറി തുടങ്ങുന്നതിനെതിരെ ഇന്നലെ വരെ ശക്തമായ നിലപാട് എടുത്ത സിപിഐ, ആര്‍ജെഡി തുടങ്ങിയ എല്‍ഡിഎഫ് ഘടകകക്ഷികള്‍ ബുധനാഴ്ച വൈകിട്ടോടെ നിലപാട് മാറ്റിയിരിക്കുകയാണ്. എല്‍ഡിഎഫ് യോഗത്തില്‍ ഇതേക്കുറിച്ച് ഒരക്ഷരം ഈ പാര്‍ട്ടികള്‍ ഒരക്ഷരം ഉരിയാടിയിട്ടില്ല. കഴിഞ്ഞ ദിവസം വരെ അതിതീവ്ര നിലപാട് എടുത്തവര്‍ക്കാണ് ഈ മാറ്റം വന്നിരിക്കുന്നത്. ഒയാസിസ് കമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ സാമ്പത്തിക ശക്തി ഈ സംഭവത്തോടെ കൃത്യമായി തെളിഞ്ഞിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല എംഎല് എ ആരോപിച്ചു. സിപിഎമ്മിന്റെ പ്രത്യേക താല്പര്യത്തിന്റ കാരണവും നമുക്ക് ഇതുവഴി വ്യക്തമായിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ ഇതിനെ ശക്തമായി എതിര്‍ക്കും. എതിര്‍ത്തു തോല്പിക്കും.
കേരളത്തില്‍ മദ്യക്കമ്പനികളെ കൊണ്ടു വന്ന് വന്‍തുക തട്ടാന്‍ സിപിഎമ്മിന്റെ ശ്രമം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 2018 ല്‍ ഈ ശ്രമം ഞങ്ങള്‍ ചെറുത്തു തോല്പിച്ചതാണ്. അന്ന് കേരളത്തില്‍ നിരവധി ഡിസ്റ്റിലറി /ബ്രുവറികള്‍ കൊണ്ടു വരാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയതും അന്ന് പ്രതിപക്ഷനേതാവായിരുന്ന എന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ഒന്നടങ്കം ആ ശ്രമം തകര്‍ത്തതും കേരളം മറന്നിട്ടില്ലെന്നും രമേശ് ചെന്നിത്തല ഓര്‍മ്മിപ്പിച്ചു.
ഡല്‍ഹി മദ്യക്കേസില്‍ പെട്ട കമ്പനിയാണ് ഒയാസിസ്. അതിനെയാണ് സിപിഎം ഇവിടെ ആനയിച്ചു കൊണ്ടു വന്നിരിക്കുന്നത്. അഴിമതിക്കേസുകളില്‍ കറുത്ത ചരിത്രമുള്ള കമ്പനിയാണിവര്‍. അവര്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ എന്ന വ്യാജേനെയാണ് ഇവിടെ സ്ഥലം വാങ്ങിയത്. അവിടെയാണ് ഇപ്പോള്‍ ഡിസ്റ്റിലറി തുടങ്ങുന്നുത്. ചുരുക്കത്തില്‍ വളരെ മുന്‍കൂട്ടി കൃത്യമായി പ്ളാന്‍ ചെയ്തുള്ള വരവാണ്. അവര്‍ അപേക്ഷ കൊടുത്ത ശേഷമാണ് ആ അപേക്ഷയ്ക്ക് അനുസൃതമായി മദ്യനയം കേരള സര്‍ക്കാര്‍ പൊളിച്ചെഴുതിയത്. എന്തു കൊണ്ടാണ് സര്‍ക്കാരിന്റെ ഒരു പോളിസി തന്നെ ഒരു കമ്പനിയുടെ അപേക്ഷയ്ക്ക് അനുസൃതമായി പൊളിച്ചെഴുതുന്നത് എന്നതിന്റെ കാരണം അധികം ആലോചിച്ചു ബുദ്ധിമുട്ടേണ്ടതില്ല. ചെന്നിത്തല ആരോപിച്ചു.
ഈ വിഷയം ഘടകകക്ഷികള്‍ അറിയാതെയാണ് മന്ത്രിസഭാ യോഗത്തില്‍ അജണ്ടയായി പ്രത്യക്ഷപ്പെട്ടത്. മറ്റെല്ലാ വകുപ്പുമായും ആലോചിച്ചു എന്നായിരുന്നു മന്ത്രി രാജേഷിന്റെ വാദം. എന്നാല്‍ ഒരു വകുപ്പും അറിഞ്ഞിരുന്നില്ലെന്ന് സര്‍ക്കാരിന്റെ തന്നെ വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. വ്യവസായം വരുന്നതായതു കൊണ്ട് വ്യവസായ വകുപ്പുമായി കൂടിയാലോചിക്കേണ്ടതായിരുന്നു. അതുപോലും ഉണ്ടായില്ല. ജലവകുപ്പുമായും ആലോചിച്ചിട്ടില്ല.
മന്ത്രിസഭയെ പൂര്‍ണമായും ഹൈജാക്ക് ചെയ്താണ് ഒയാസിസിന്റെ പ്രൊപ്പോസല്‍ പാസാക്കിയിരിക്കുന്നത്. മറ്റൊരു വകുപ്പുമായും കൂടി ആലോചിച്ചിട്ടില്ല എന്നു വിവരാവകാശപ്രകാരം ലഭിച്ച കാബിനറ്റ് നോട്ടില്‍ വ്യക്തമായി പറയുന്നുണ്ടെങ്കിലും മന്ത്രി ഈ വിഷയത്തില്‍ കളവ് ആവര്‍ത്തിക്കുകയാണ്. എല്ലാവരും കൂടിയാലോചിച്ചാണ് എന്നാണ് മന്ത്രി പറയുന്നത്. ഈ കളവ് പറച്ചില് സത്യപ്രതിജ്ഞാലംഘനമാണ്. സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രി മന്ത്രിസഭയില്‍ തുടരാന്‍ പാടില്ലെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഈ വിഷയത്തില്‍ മദ്യക്കമ്പനിയായ ഒയാസിസിന്റെ വക്താവിനെപ്പോലെ ആണ് കേരളത്തിലെ എക്സൈസ് മന്ത്രി സംസാരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കേരളജനതയുടെ മുഖത്തു നോക്കി പച്ചക്കള്ളം പറയാന്‍ യാതൊരു ലജ്ജയുമില്ലാത്ത അവസ്ഥയില്‍ എത്തിയിരിക്കുന്നു മന്ത്രി. ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ ഭാഗമായാണ് ഡിസ്റ്റിലറിക്കു അനുമതി നല്‍കിയത് എന്നായിരുന്നു ഇതുവരെ വാദം. എന്നാല്‍ ഇതാണ് ഉദ്ദേശമെങ്കില്‍, വ്യവസായ നയത്തിന്റെ ഭാഗമാണെങ്കില്‍ ചുരുങ്ങിയ പക്ഷം വ്യവസായ വകുപ്പുമായിട്ടെങ്കിലും കൂടിയാലോചിക്കേണ്ടതുണ്ട്. ഇത്തരം കൂടിയാലോചനകള്‍ ഒന്നും നടന്നിട്ടില്ലെന്ന് കാബിനറ്റ് നോട്ടില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയേറെ വെള്ളത്തിന്റെ ഉപയോഗം വരുന്ന സ്ഥിതിക്ക് ജലവിഭവ വകുപ്പ് മന്ത്രിയും ഫയല്‍ കാണേണ്ടതാണ്.
റൂള്‍ ഓഫ് പ്രൊസീജ്യറും റൂള്‍സ് ഓഫ് ബിസിനസും കാറ്റില്‍ പറത്തിയാണ് ഇവിടെ ഈ അനധികൃത തീരുമാനം എടുത്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
യാതൊരു നടപടിക്രമങ്ങളും പാലിക്കാതെയാണ് ഇ കമ്പനിക്ക്് അനുമതി നല്‍കിയത്. ഈ കമ്പനിയെ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം എന്താണ്….? എങ്ങനെയാണ് തെരഞ്ഞെടുത്തത്. എന്തുകൊണ്ടാണ് മറ്റൊരു കമ്പനിയും ഡിസ്റ്റിലറിക്കായി വരാതിരുന്നത്. ഏതെങ്കിലും കമ്പനികളില്‍ നിന്ന് സമാന അപേക്ഷ ലഭിച്ചിട്ടുണ്ടോ…? ഈ കമ്പനിയുടെ കയ്യില്‍ നിന്ന് അപേക്ഷ വാങ്ങി മന്ത്രിസഭയുടെ മുന്നില്‍ അനുമതിക്കു സമര്‍പ്പിച്ചത് എക്സൈസ് മന്ത്രിയാണ്. ഈ കമ്പനിയില്‍ രാജേഷിനും ഇടതു സര്‍ക്കാരിനുമുള്ള പ്രത്യേക താല്പര്യം വെളിവാക്കണം.
എല്ലാ ചട്ടങ്ങളും പാലിച്ചുവെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. മറ്റൊരു കമ്പനിക്കും അവസരം നല്‍കാതെ, ഒരു കമ്പനിയെ മാത്രം ക്ഷണിച്ചു വരുത്തി എന്തു ചട്ടമാണ് പാലിച്ചത്. കേരളത്തില്‍ 17 ല്‍പരം ഡിസ്റ്റിലറികളില്‍ ENA ഉല്പാദനത്തിന് ലൈസന്‍സ് നല്‍കിയിട്ടുള്ള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ മലബാര്‍ ഡിസ്റ്റിലറീസിന് എന്തുകൊണ്ടാണ് അനുമതി നല്‍കാതിരുന്നത്. തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയില്‍ സ്വകാര്യമേഖലയിലെ സൂപ്പര്‍ സ്റ്റാര്‍ ഡിസ്റ്റിലറീസ് എന്ന സ്ഥാപനത്തില്‍ മരച്ചീനിയില്‍ നിന്ന് മദ്യം ഉല്പാദിപ്പിക്കാന് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥയെന്താണ്.
2018 ലെ ബ്രൂവറി/ഡിസ്റ്റിലറി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച നികുതിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് നാളിതുവരെയായി പുറത്തുവിട്ടിട്ടില്ല. അതില്‍ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ട്. പുതിയ ഡിസ്റ്റിലറികള്‍ സംസ്ഥാനത്ത് തുടങ്ങാന്‍ പാടില്ല എന്നു ആ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നതു കൊണ്ടാണ് ഇതുവരെ അത് വെളിച്ചം കാണിക്കാത്തത്. അത് പുറത്തു വിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മാത്രമല്ല പുതുതായി ഡിസ്റ്റലറികള്‍ തുടങ്ങുന്നതിനെതിരെ 1999 ല്‍ ഒരു എക്സിക്യുട്ടീവ് ഓര്‍ഡറും പുറപ്പെടുവിച്ചിരുന്നു. ആ ഉത്തരവ് ഇപ്പോഴും നിയമപരമായി നിലനില്ക്കുന്നു. ഈ സാഹചര്യത്തില്‍ എല്ലാ പഠനങ്ങളെയും ശുപാര്‍ശകളെയും മറി കടന്ന് മന്ത്രിസഭ ഇത്തരത്തില്‍ അനുമതി നല്‍കിയതിനു പിന്നില്‍ വന്‍ അഴിമതിയല്ലാതെ മറ്റൊന്നുമല്ല. ഇത് സിപിഎമ്മിന് പണമുണ്ടാക്കാനുള്ള ഇടപാടാണ്. രഹസ്യമായി മന്ത്രിസഭായോഗത്തില്‍ വിഷയം കൊണ്ടുവന്ന് അനുമതി കൊടുക്കുകയായിരുന്നു.
(കൈക്കൂലി വാങ്ങിയതിന് തെളിവുണ്ടോ എന്നൊക്കെയാണ് സിപിഎമ്മിന്റെ ചോദ്യം. ബാങ്ക് ഡ്രാഫ്റ്റ് വഴിയോ ജി പേ വഴിയോ അല്ല കൈക്കൂലി നല്‍കുന്നത്, അതിന്റ രേഖകള്‍ ഹാജരാക്കാന്‍. കൈക്കൂലി നല്‍കിയതിന്റെ തെളിവുകള്‍ മുഴുവന്‍ തേച്ചുമാച്ചു കളയാന്‍ സിപിഎമ്മിന് നിഷ്പ്രയാസം സാധിക്കും. അപ്പോഴാണ് നമ്മള് സാഹചര്യ തെളിവുകള്‍ നോക്കേണ്ടത്. ഞാന്‍ തൊട്ടു മുമ്പില്‍ പറഞ്ഞ ഓരോ വസ്തുതയും നോക്കുക, സ്ഥലം വാങ്ങിയത്, മദ്യനയം തിരുത്തിയത്, മറ്റു വകുപ്പുകള്‍ അറിയാതിരുന്നത്, കമ്പനിയുടെ കൈക്കൂലി ചരിത്രം – ഇതെല്ലാം മുന്നോട്ടു വെക്കുന്ന അഴിമതിയുടെ വലിയൊരു ചിത്രം നമുക്കു മുന്നില്‍ തെളിഞ്ഞു നില്‍ക്കുകയാണ്.
india
നഗ്ന പൂജ; ഭാര്യയുടെയും അമ്മായിയമ്മയുടെയും ചിത്രം പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്
ഭാര്യയുടെ സഹോദരന്റെ വിവാഹം നടക്കുന്നതിനു വേണ്ടിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം ഇരുവരെയും യുവാവ് ചതിയില്‍പ്പെടുത്തുകയായിരുന്നു.

മുംബൈ: നഗ്ന പൂജ നടത്തി ഭാര്യയുടെയും അമ്മായിയമ്മയുടെയും ചിത്രം പ്രചരിപ്പിച്ച കേസില്‍ യുവാവിനെതിരെ കേസ്. ഭാര്യയുടെ സഹോദരന്റെ വിവാഹം നടക്കുന്നതിനു വേണ്ടിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം ഇരുവരെയും യുവാവ് ചതിയില്‍പ്പെടുത്തുകയായിരുന്നു. നഗ്ന പൂജ നടത്തി ചിത്രം പ്രചരിപ്പിച്ച മുപ്പതുകാരന് നവി മുംബൈയിലാണ് പിടിയിലായത്. ഈ വര്‍ഷം ഏപ്രിലിനും ജൂലൈയ്ക്കും ഇടയിലുള്ള കാലയളവിലായിരുന്നു സംഭവം.
പ്രതി ഭാര്യയെയും അമ്മായിയമ്മയെയും നിര്‍ബന്ധിച്ച് ഇയാള്‍ നഗ്നപൂജയില്‍ പങ്കാളികളാക്കുകയായിരുന്നു. പലപ്പോഴായി നടന്ന പൂജയ്ക്കിടയില്‍ യുവാവ് ഇരുവരുടെയും ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. എന്നാല്‍ ജൂണ്‍ അവസാനത്തോടെ ഇയാള്‍ ഇരുവരുടെയും നഗ്ന ചിത്രങ്ങള്‍ ഭാര്യയുടെ പിതാവിനും സഹോദരനും അയച്ചു കൊടുക്കുകയായിരുന്നു.
ഭാരതീയ ന്യായ് സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ ദേവ്രിയ സ്വദേശികളാണ് ഇവര്‍.
india
ഹിമാചല്‍ പ്രദേശ് വെള്ളപ്പൊക്കത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു, മരണസംഖ്യ 75 ആയി
സംസ്ഥാനത്ത് മഴ, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, മേഘവിസ്ഫോടനം എന്നിവ അനുഭവപ്പെടുന്നുണ്ട്.

ഹിമാചല്‍ പ്രദേശിലെ വെള്ളപ്പൊക്ക ബാധിത ജില്ലയായ മാണ്ഡി ജില്ലയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 75 ആയി ഉയര്‍ന്നതോടെ തിരച്ചില്‍ സംഘങ്ങള്‍ തിരച്ചില്‍ തുടരുകയാണ്. സംസ്ഥാനത്ത് മഴ, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, മേഘവിസ്ഫോടനം എന്നിവ അനുഭവപ്പെടുന്നുണ്ട്.
പ്രളയബാധിതര്‍ക്ക് സഹായം എത്തിക്കുന്നതിന്റെ ഭൂമിശാസ്ത്രപരമായ കാരണങ്ങളാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അപൂര്‍വ് ദേവ്ഗണ് പറഞ്ഞു.
‘തുനാഗിലെ പ്രധാന റോഡ് ഇന്ന് മോട്ടോര്‍ യോഗ്യമാക്കി. കുറച്ച് സപ്ലൈ വാഹനങ്ങളും അവിടെ സ്ഥാപിച്ചിട്ടുണ്ട്. കോവര്‍കഴുതകളുടെ സഹായത്തോടെ സാധനങ്ങള്‍ അയച്ചിട്ടുണ്ട്… കാണാതായവരുടെ എണ്ണം ഇപ്പോഴും 31 ആണ്. കാണാതായ ആളുകളുടെ എണ്ണം ഇതുവരെ കണ്ടെത്തിയിട്ടില്ല. 250 ഓളം വരുന്ന സംസ്ഥാന ദുരന്ത നിവാരണ സേനയുടെ സ്പെഷ്യല്‍ ഫോഴ്സ് മുഴുവന്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്.
മണ്‍സൂണിനിടയിലും അടുത്ത മാസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതകള്‍ക്കിടയിലും ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാനുള്ള വെല്ലുവിളി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
‘ഭൂമിശാസ്ത്രപരമായതിനാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വെല്ലുവിളി നിറഞ്ഞതാണ്. ആവാസകേന്ദ്രങ്ങളിലെത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്… ഇത് കാലവര്‍ഷത്തിന്റെ തുടക്കമാണ്. അടുത്ത മൂന്ന് മാസത്തേക്ക് മഴ പെയ്യാന്‍ പോകുകയാണ്. മഴക്കാലത്ത് ദുരിതാശ്വാസ, പുനരധിവാസ, പുനരുദ്ധാരണ പരിപാടികള്‍ നടത്തണം എന്നതാണ് ഞങ്ങളെ സംബന്ധിച്ചിടത്തോളം അധിക വെല്ലുവിളി. സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്, എല്ലാ വിഭവങ്ങളും നല്കുന്നു…’ അദ്ദേഹം പറഞ്ഞു.
ദുരന്ത ബാധിത പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് അടിയന്തര സഹായം നല്‍കുന്നതിനായി എസ്ഡിആര്എഫിന്റെ ഒരു സംഘം ശനിയാഴ്ച പഞ്ചായത്ത് ജറോഡിലെ ഒരു ഗ്രാമത്തില്‍ ഫീല്‍ഡ് സന്ദര്‍ശനം നടത്തുകയും ആഘാതബാധിത പ്രദേശങ്ങള്‍ സര്‍വേ ചെയ്യുകയും അടിയന്തര സഹായം ആവശ്യമുള്ള ദുര്‍ബലരായ വ്യക്തികളെ കണ്ടെത്തുകയും ചെയ്തു.
അടിയന്തര പ്രതികരണ ശ്രമത്തിന്റെ ഭാഗമായി ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് അടിസ്ഥാന ആവശ്യത്തിനുള്ള കിറ്റുകളും മെഡിക്കല്‍ കിറ്റുകളും ഉള്‍പ്പെടെയുള്ള ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്തു.
നിരവധി ഗ്രാമീണരുടെ ആരോഗ്യസ്ഥിതിയും സംഘം വിലയിരുത്തുകയും അടിയന്തര പരിചരണം ആവശ്യമുള്ളവര്‍ക്ക് അവശ്യമരുന്നുകള്‍ സ്ഥലത്തുതന്നെ നല്‍കുകയും ചെയ്തു.
ഔട്ട്റീച്ചിന്റെ ഭാഗമായി, SDRF ഉദ്യോഗസ്ഥര്‍ പ്രദേശവാസികളുമായി ആശയവിനിമയം നടത്തി, നിറവേറ്റാത്ത ആവശ്യങ്ങളെക്കുറിച്ചും അധിക പിന്തുണ ആവശ്യകതകളെക്കുറിച്ചും വിവരങ്ങള്‍ ശേഖരിക്കുന്നു. ഈ കണ്ടെത്തലുകള്‍ സമയബന്ധിതവും തുടര്‍ ദുരിതാശ്വാസ നടപടികളും ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടവുമായി പങ്കിട്ടു.
അതിനിടെ, മാണ്ഡി ജില്ലയില്‍ അടുത്തിടെയുണ്ടായ മേഘവിസ്ഫോടനത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്നായ തുനാഗില്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ (ഐടിബിപി) ഒരു സംഘം എത്തിയിട്ടുണ്ട്. ദുരന്ത ബാധിത പ്രദേശങ്ങളില്‍ ജീവനക്കാര്‍ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനും കാണാതായവരെ തിരയാനും കുടിയിറക്കപ്പെട്ട കുടുംബങ്ങളെ സഹായിക്കാനും ഐടിബിപി ടീം പ്രാദേശിക ഭരണകൂടവും എന്‍ഡിആര്‍എഫും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നു.
ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വീന്ദര് സിംഗ് സുഖു, ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനും, ദുരിതമനുഭവിക്കുന്ന എല്ലാവരിലേക്കും ദുരിതാശ്വാസം എത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മാണ്ഡി ജില്ലാ ഭരണകൂടത്തോട് നിര്‍ദ്ദേശിച്ചു.
സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ (SEOC) പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ഹിമാചല്‍ പ്രദേശിലെ മണ്‍സൂണ്‍ സീസണില്‍ മരണസംഖ്യ 75 ആയി ഉയര്‍ന്നു.
2025 ജൂണ്‍ 20 മുതല്‍ ജൂലൈ 4 വരെയുള്ള കാലയളവില്‍ SEOC പുറത്തുവിട്ട ഡാറ്റ, മലയോര സംസ്ഥാനത്തുടനീളം വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ കാണിച്ചു.
മലയോര സംസ്ഥാനത്തുടനീളമുള്ള നാശത്തിന്റെ ഒരു ഭീകരമായ ചിത്രം അത് വരച്ചു. മൊത്തം 288 പേര്‍ക്ക് പരിക്കേറ്റു, പൊതു അടിസ്ഥാന സൗകര്യങ്ങള്‍ക്കും സ്വകാര്യ സ്വത്തിനും വ്യാപകമായ നാശനഷ്ടം കണക്കാക്കിയ നഷ്ടം 541.09 കോടി രൂപയായി ഉയര്‍ത്തി.
kerala
നിപ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര സംഘം കേരളത്തിലേക്ക്
നാഷണല്‍ ഔട്ട്ബ്രേക്ക് റെസ്പോണ്‍സ് ടീമാണ് സംസ്ഥാനത്ത് എത്തുക.

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നിപ രോഗബാധ വീണ്ടും റിപ്പോര്‍ട്ട് ചെയ്ത സാഹര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര സംഘം കേരളത്തിലേക്ക്. നാഷണല്‍ ഔട്ട്ബ്രേക്ക് റെസ്പോണ്‍സ് ടീമാണ് സംസ്ഥാനത്ത് എത്തുക. സംഘം ഒരാഴ്ചയ്ക്കുള്ളില്‍ എത്തുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. നിപ രോഗബാധ നിയന്ത്രണവിധേയമാക്കുന്നതിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനത്തെ അറിയിച്ചു. നിപയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് വിലയിരുത്തല്‍.
അതേസമയം പാലക്കാട് നിപ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. യുവതിയുടെ സമ്പര്‍ക്കപ്പെട്ടികയില്‍ ഇതുവരെ രോഗ ബാധ സ്ഥിരീകരിച്ചിട്ടില്ല. സമ്പര്‍ക്കപ്പട്ടികയിലിരിക്കെ പനി ബാധിച്ച മൂന്ന് കുട്ടികളുടെ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവാണ്. കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് പരിശോധനാഫലം നെഗറ്റീവായത്.
-
kerala2 days ago
നിപ്പ സമ്പര്‍ക്കപ്പട്ടിക: ആകെ 345 പേര്; കൂടുതൽ മലപ്പുറത്ത്
-
kerala3 days ago
പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; പുണെയിലെ ഫലവും പോസിറ്റീവ്
-
kerala3 days ago
വിട നല്കി നാട്; ബിന്ദുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു
-
kerala2 days ago
ബിന്ദുവിന്റെ മരണം: ജീവന് അപഹരിച്ചത് മന്ത്രിമാരുടെ നിരുത്തരവാദിത്തം: പിഎംഎ സലാം
-
kerala2 days ago
കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
kerala3 days ago
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
-
kerala2 days ago
‘കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന മരണം ഗുരുതര വീഴ്ച’; മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി യൂത്ത് കോൺഗ്രസ്
-
kerala2 days ago
സൂംബയെ വിമര്‍ശിച്ച അധ്യാപകനെതിരായ സര്‍ക്കാര്‍ നടപടി ഉത്തരേന്ത്യന്‍ മോഡല്‍: പി.കെ കുഞ്ഞാലിക്കുട്ടി