columns
സ്ത്രീത്വവും വേഷ സുരക്ഷയും
ലിംഗപരമായ വേഷങ്ങള്‍ വീണ്ടും ചര്‍ച്ചാവിഷമായിരിക്കുന്നു. വേഷം കൊണ്ട് ആണിനെയും പെണ്ണിനെയും വേലി കെട്ടിത്തിരിക്കുന്നത് എന്തിനെന്ന ചിന്ത പല മനസ്സുകളിലും മുള പൊട്ടിയിരിക്കുന്നു എന്നത് സത്യമാണ്. ഇതിലേക്ക് വളരുന്ന ന്യൂട്രല്‍ യൂണിഫോം, ന്യൂട്രല്‍ ക്ലാസ്‌റൂം തുടങ്ങിയ ആശയങ്ങള്‍ എറിഞ്ഞ്‌കൊടുത്ത് ഗവണ്‍മെന്റ് തല്‍ക്കാലം പിന്നോട്ട് വലിഞ്ഞുനില്‍ക്കുന്നു എങ്കിലും ചില കലാലയങ്ങളുടെ കാമ്പസുകള്‍ മുതല്‍ വാഹനം കാത്തിരിപ്പിടങ്ങളില്‍ വരെ ഇത് പ്രയോഗവത്കരിക്കാനുള്ള ചിലരുടെ ത്വര അതാണ് സൂചിപ്പിക്കുന്നത്. ഇപ്പോള്‍ ചര്‍ച്ചയും വിവാദവും ചുറ്റിപ്പറ്റുന്നത് വസ്ത്രത്തെയാണെങ്കിലും ലക്ഷ്യം സ്ത്രീ പുരുഷ സമ്പൂര്‍ണ സമത്വമാണ്. ലിംഗത്വത്തിന്റെ വേലി പൊളിച്ച് സ്വതന്ത്ര ലൈംഗികത നുകരാനുള്ള വെമ്പല്‍ ഈ വാദമുയര്‍ത്തുന്നവരുടെയും നടപ്പിലാക്കുന്നവരുടെയും ചെയ്തികളില്‍ പ്രകടമാണ്. കാരണം അവര്‍ അഴിച്ചിടുന്നതും അഴിപ്പിക്കുന്നതും സ്ത്രീയുടെ വസ്ത്രം മാത്രമാണ്.

ടി.എച്ച് ദാരിമി
ലിംഗപരമായ വേഷങ്ങള്‍ വീണ്ടും ചര്‍ച്ചാവിഷമായിരിക്കുന്നു. വേഷം കൊണ്ട് ആണിനെയും പെണ്ണിനെയും വേലി കെട്ടിത്തിരിക്കുന്നത് എന്തിനെന്ന ചിന്ത പല മനസ്സുകളിലും മുള പൊട്ടിയിരിക്കുന്നു എന്നത് സത്യമാണ്. ഇതിലേക്ക് വളരുന്ന ന്യൂട്രല്‍ യൂണിഫോം, ന്യൂട്രല്‍ ക്ലാസ്‌റൂം തുടങ്ങിയ ആശയങ്ങള്‍ എറിഞ്ഞ്‌കൊടുത്ത് ഗവണ്‍മെന്റ് തല്‍ക്കാലം പിന്നോട്ട് വലിഞ്ഞുനില്‍ക്കുന്നു എങ്കിലും ചില കലാലയങ്ങളുടെ കാമ്പസുകള്‍ മുതല്‍ വാഹനം കാത്തിരിപ്പിടങ്ങളില്‍ വരെ ഇത് പ്രയോഗവത്കരിക്കാനുള്ള ചിലരുടെ ത്വര അതാണ് സൂചിപ്പിക്കുന്നത്. ഇപ്പോള്‍ ചര്‍ച്ചയും വിവാദവും ചുറ്റിപ്പറ്റുന്നത് വസ്ത്രത്തെയാണെങ്കിലും ലക്ഷ്യം സ്ത്രീ പുരുഷ സമ്പൂര്‍ണ സമത്വമാണ്. ലിംഗത്വത്തിന്റെ വേലി പൊളിച്ച് സ്വതന്ത്ര ലൈംഗികത നുകരാനുള്ള വെമ്പല്‍ ഈ വാദമുയര്‍ത്തുന്നവരുടെയും നടപ്പിലാക്കുന്നവരുടെയും ചെയ്തികളില്‍ പ്രകടമാണ്. കാരണം അവര്‍ അഴിച്ചിടുന്നതും അഴിപ്പിക്കുന്നതും സ്ത്രീയുടെ വസ്ത്രം മാത്രമാണ്. ആണുങ്ങളെ ആരും വസ്ത്രാക്ഷേപം ചെയ്യുന്നില്ല. സ്ത്രീകളെ കൊണ്ട് ആണുങ്ങളുടെ വസ്ത്രം ഉടുപ്പിക്കുക എന്നാണ് അവര്‍ പറയാതെ പറയുന്ന ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ നിര്‍വചനം. അതുകൊണ്ട്തന്നെ ആഴമുള്ള ചര്‍ച്ചകളിലേക്ക് പോകാതെതന്നെ ഇതിനെ പുരുഷ കോയ്മയുടെ മറ്റൊരു ധാര്‍ഷ്ട്യമായി കാണാം. പെണ്ണുങ്ങളെ മനോഹരമായി പറഞ്ഞുപറ്റിച്ച് ഒരു വിലയും ഒടുക്കാതെ ഒരു ബാധ്യതയും വഹിക്കാതെ അനുഭവിക്കാനുള്ള ശ്രമമായേ ഇത് ചിന്തിക്കുന്നവര്‍ കാണൂ.
ഇതു പറയുമ്പോള്‍ കലഹിക്കുക ഇസ്‌ലാം മാത്രമായിരിക്കും. ഇതു പറയുന്നവര്‍ക്ക് കലഹിക്കാനുള്ളതും ഇസ്‌ലാമിനോട് മാത്രമായിരിക്കും. മറ്റുള്ള മതങ്ങള്‍ സ്‌ത്രൈണതയുടെ ധാര്‍മികതയെ കുറിച്ച് പറയുന്നുണ്ടെങ്കിലും അതില്‍ വാശിപിടിക്കുക ഇസ്‌ലാം മാത്രമായിരിക്കും. കാരണം, ഇസ്‌ലാം സമ്പൂര്‍ണ ജീവിത രീതിയാണ്. അത് മനുഷ്യന്റെ സര്‍വ കാര്യങ്ങളെകുറിച്ചും പറയുന്നു. അത് ദൈവ ദാനമാണ്. ദൈവമാകട്ടെ അകാലിയാണ്. ഭൂതം, വര്‍ത്തമാനം, ഭാവി എന്നിങ്ങനെ അംശിക്കാവുന്നതല്ല ദൈവത്തിന്റെ പരിധി. അതിനാല്‍ അവന്റെ നിയമങ്ങള്‍ ഭൂതകാലം തെളിയിച്ചതും വര്‍ത്തമാന കാലം അര്‍ഹിക്കുന്നതും ഭാവികാലത്തെ ഗുണപരമായി സ്വാധീനിക്കുന്നതുമായ നന്മകളെ ഉള്‍ക്കൊള്ളുന്നു. അവന്റെ ഓരോ നിയമങ്ങളുടെയും പൊതുഗുണമാണിത്. അവന്‍ വ്യഭിചരിക്കരുത് എന്ന് പറയുമ്പോള്‍ അത് കേവലം ഒരു അധാര്‍മിക ചെയ്തിക്ക് മാര്‍ക്കിടുക മാത്രമല്ല ചെയ്യുന്നത് എന്നത് ഉദാഹരണം. ഭൂതകാലത്തില്‍ അതുണ്ടാക്കിയ അനര്‍ഥങ്ങളും വര്‍ത്തമാന കാലത്ത് അതുണ്ടാക്കുന്ന താളഭംഗങ്ങളും ഭാവി കാലത്ത് അത് ഉണ്ടാക്കിയേക്കാവുന്ന സാമൂഹ്യ ദുരന്തങ്ങളും ഒരേസമയം ഉള്‍ക്കൊള്ളുന്നു. ഇവ്വിധം പൂര്‍ണ യുക്തിഭദ്രതയുള്ളതാണ് ഇസ്‌ലാമിന്റെ നയനിയമങ്ങളെല്ലാം. അതുകൊണ്ടാണ് വിശ്വാസികള്‍ക്ക് അതില്‍ വെള്ളം ചേര്‍ക്കാന്‍ കഴിയാതെവരുന്നത്.
നവ ജെന്‍ഡറിസത്തിന്റെ വാക്താക്കളുടെ ലക്ഷ്യം അവരത് അത്ര പച്ചക്ക് പറയുന്നില്ലെങ്കിലും ഇസ്‌ലാമാണ്. അല്ലെങ്കില്‍ മതങ്ങള്‍ ഉയര്‍ത്തുന്ന ധാര്‍മിക സദാചാര നിലപാടാണ്. ഇതില്‍ ഇസ്‌ലാമിനെതിരെയുള്ള നീക്കങ്ങള്‍ അവയുടെ വക്താക്കള്‍ വിജയിപ്പിക്കുന്നത് ഇസ്‌ലാമിനെ കുറിച്ച് തെറ്റായ ചില ആമുഖങ്ങള്‍ സ്ഥാപിച്ചെടുത്താണ്. ഒട്ടും ആഴത്തിലിറങ്ങാതെയും പശ്ചാത്തലം പരിശോധിക്കാതെയും കാടടച്ച് വെടിവെച്ചിട്ടാണ് ഇത് സാധിപ്പിച്ചെടുക്കുന്നത്. സ്ത്രീയെ ഇസ്‌ലാം കറുപ്പില്‍ കെട്ടിപ്പൊതിഞ്ഞു, അവളുടെ സ്വാതന്ത്യം തടഞ്ഞിരിക്കുന്നു, അവള്‍ക്ക് സ്വത്ത് നിഷേധിച്ചിരിക്കുന്നു എന്നൊക്കെയാണ് അവര്‍ തൊടുത്തുവിടുന്ന ആരോപണങ്ങള്‍. വികാരവും വിചാരവും രണ്ട് വിപരീതങ്ങളാണല്ലോ. ഒന്നുള്ളിടത്ത് മറ്റേതുണ്ടാവില്ല. അതുകൊണ്ട് എന്നിട്ട് പതിനാലു നൂറ്റാണ്ടുകാലം ഇത്രയും വലിയ ഒരു സമുദായത്തിന്റെ പാതിക്ക് എന്തൊക്കെ പരിക്കുപറ്റി എന്നു പോലും അവര്‍ ചിന്തിക്കാന്‍ ശ്രമിക്കില്ല. ഇങ്ങനെയാണ് ഓരോ ആരോപണവും വേരുപിടിക്കുന്നത്.
ഇസ്‌ലാം ഇക്കാര്യത്തില്‍ ഒരു വാശിയും പിടിക്കുന്നില്ല എന്നതാണ് വാസ്തവം. ഇസ്‌ലാം ആകെ ചെയ്യുന്നത് സ്ത്രീയെ ജൈവപരമായും വൈകാരികമായും പരിഗണിക്കുക മാത്രമാണ്. ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ അമൂല്യ വിഭവമാണ് സ്ത്രീ. വിഭവം എന്ന് പറയുമ്പോള്‍ ആര്‍ക്ക് എന്നത് വിഷയമാകും. അപ്പോള്‍ നേരെ എതിര്‍വശത്ത് പുരുഷന്‍ മാത്രമേയുള്ളുവല്ലോ. അതിനാല്‍ അവള്‍ പുരുഷന്‍മാരുടെ ആകര്‍ഷണ കേന്ദ്രമാണ്. അവളെ കാണുമ്പോഴും കേള്‍ക്കുമ്പോഴും സ്പര്‍ശിക്കുമ്പോഴും അവളെ കുറിച്ച് ചിന്തിക്കുമ്പോഴും പുരുഷന്‍ അവാജ്യമായ ആനന്ദവും ആശ്വാസവും അനുഭവിക്കുന്നുണ്ട്. അതിനു മാത്രം ആകര്‍ഷകത്വമുള്ള ശരീരവും മൃദുലതയും സൗന്ദര്യവും ശാരീരിക സൗകുമാര്യവും ശബ്ദവും അംഗവിക്ഷേപങ്ങളും മറ്റും സ്രഷ്ടാവ് അവര്‍ക്ക് നല്‍കിയിട്ടുള്ളത് അതിനു വേണ്ടിയാണ്. അവള്‍ക്ക് ലഭിച്ച ഈ ജൈവ സവിശേഷതകള്‍ അമൂല്യങ്ങളാണ്. എന്തു ചെയ്തും എത്ര വില കൊടുത്തും പുരുഷന് സ്വായത്തമാക്കാന്‍ കഴിയാത്ത സവിശേഷതകള്‍. ഈ അമൂല്യതകള്‍ സംരക്ഷിക്കപ്പെടണം, അതിന് നിലയും വിലയും ഉണ്ടാവണം എന്ന വാശി മാത്രമേ ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ ഇസ്‌ലാമിനുള്ളൂ. ഒരു ഉപാധിയുമില്ലാതെ, ഒരു നിയന്ത്രണവുമില്ലാതെ എല്ലാവര്‍ക്കും മുമ്പില്‍ തുറന്നിടുമ്പോള്‍ അവളുടെ സ്‌ത്രൈണതയുടെ നിറവും മണവും അപ്രസക്തമാകും.
അതിനാല്‍ അത് ഒരു പങ്കാളിക്ക് പതിച്ചു നല്‍കുകയാണ് ഇസ്‌ലാം. നിയമപരമായും എല്ലാവരും അറിഞ്ഞും അവളെ ഏറ്റെടുക്കുന്നവന്‍ മാത്രം അവളെ അനുഭവിക്കുമ്പോള്‍ മാത്രമേ അവള്‍ക്കു വിലയുണ്ടാകൂ. അതിനാല്‍ അവളുടെ വിലപ്പെട്ട സ്ത്രീത്വം എന്ന അനുഭൂതി മറ്റുള്ളവര്‍ക്ക് മുമ്പില്‍ തുറന്നിടരുത് എന്ന് ഇസ്‌ലാം പറയുന്നു. ആകര്‍ഷണ ഭാഗങ്ങള്‍ അവര്‍ പൊതു ദൃശ്യതയില്‍നിന്ന് മറച്ചുപിടിക്കണം. അല്ലെങ്കില്‍ അന്യ കണ്ണുകള്‍ അവയെ പിന്തുടരുകയും അവയുടെ ഉടമകളുടെ മനസ്സില്‍ അതുണ്ടാക്കുന്ന വൈകാരിക ആന്ദോളനങ്ങള്‍ പലവിധ കുഴപ്പങ്ങളിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുകയും ചെയ്യും. ഇക്കാര്യം ഇതേ അര്‍ഥത്തില്‍ വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്. അതിന്റെ ഗൗരവം പരമാവധി പ്രകടിപ്പിക്കാനായിരിക്കാം സൂറത്തുല്‍ അഹ്‌സാബില്‍ ഇക്കാര്യം പറയാന്‍ വേറിട്ട ഒരു രീതിതന്നെ ഖുര്‍ആന്‍ സ്വീകരിച്ചതു കാണാം. വിശുദ്ധകളായ നബി പത്‌നിമാരെ അഭിസംബോധനം ചെയ്താണ് ഇക്കാര്യം പറയുന്നത്. മറ്റുള്ളവരുടെ കാമക്കണ്ണുകള്‍ നിങ്ങളില്‍ പതിക്കാതിരിക്കാനാണിത് എന്നതിനാവട്ടെ വിഷയമാക്കിയിരിക്കുന്നത് ശബ്ദത്തെയുമാണ്. അല്ലാഹു പറയുന്നു: നബി പത്‌നിമാരേ, മറ്റൊരു വനിതയെയും പോലെയല്ല നിങ്ങള്‍; ധര്‍മനിഷ്ഠരാണെങ്കില്‍ അപരരോട് സംസാരിക്കുമ്പോള്‍ നിങ്ങള്‍ വിധേയത്വപ്രകടനം നടത്തരുത്. അങ്ങനെ ചെയ്താല്‍ ഹൃദയത്തില്‍ രോഗമുള്ളവന് ദുര്‍മോഹം ജനിക്കും. നിങ്ങള്‍ ഉദാത്തമായ സംസാരം നടത്തുകയും സ്വഗൃഹങ്ങളില്‍ അടങ്ങിയൊതുങ്ങിക്കഴിയുകയും ചെയ്യുക; പുരാതന അജ്ഞാനയുഗത്തിലേതു പോലുള്ള സൗന്ദര്യപ്രകടനം നടത്തരുത്; മുറപ്രകാരം നമസ്‌കാരമനുഷ്ഠിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവിനെയും ദൂതനെയും അനുസരിക്കുകയും ചെയ്യുക (അഹ്‌സാബ്: 31 മുതല്‍).
സൂക്തത്തില്‍ പറഞ്ഞ ദുര്‍മോഹം തന്നെയാണ് ഈ നിലപാടിന്റെ അകക്കാമ്പ്. പെണ്ണിലേക്കുള്ള ആകര്‍ഷണം നിഷേധിക്കാനാവാത്ത സത്യമാണ്. ഇങ്ങനെ പറഞ്ഞുവരുമ്പോള്‍ പിന്നെ ചോദിക്കുക പെണ്ണിനെ ഇങ്ങനെ എന്തിനാണ് ഒരാണിന്റെ കീഴില്‍ ഒതുക്കാന്‍ ശ്രമിക്കുന്നത്, അവള്‍ക്കും അവനെ പോലെ സ്വതന്ത്രയായി തന്നെ ജീവിച്ചു കൂടെ എന്നായിരിക്കും. ഈ ചോദ്യത്തിനുത്തരം ലഭിക്കാന്‍ മനുഷ്യന്റെ പൊതുവെയും സ്ത്രീയുടെ പ്രത്യേകിച്ചുമുള്ള ജീവിത ചക്രം പരിശോധിക്കണം. ജീവിത ചക്രം എന്നത് വലിയ യാഥാര്‍ഥ്യമാണ്. ഇവിടെ നമുക്ക് എടുക്കാനും അടിവരയിടാനുമുള്ളത് ഏതൊരാള്‍ക്കും എന്തുതന്നെ ചെയ്താലും പ്രായമാകുമെന്നതും പ്രായമാകുമ്പോള്‍ പരാശ്രയം വേണ്ടി വരും എന്നുമുള്ള സത്യമാണ്. പെണ്ണിന്റെ ജീവിതം പുരുഷനേക്കാള്‍ ദുര്‍ബലമാണ്. ശരാശരി പുരുഷന് ജീവിതമാര്‍ഗങ്ങള്‍ കൊണ്ട് സ്വാശ്രയത്വം പുലര്‍ത്താവുന്ന അത്ര ഒരു സ്ത്രീക്ക് പുലര്‍ത്താന്‍ കഴിയില്ല. അഥവാ യവ്വനത്തില്‍ സ്ത്രീക്ക് താന്‍ എന്തിനും പോന്നവളാണ് എന്നും തനിക്ക് പുരുഷനെ പോലെ ജീവിക്കണമെന്നുമൊക്കെ തോന്നുമെങ്കിലും ഇത്തിരി പ്രായമായാല്‍ അവളുടെ ജീവിതം പ്രയാസകരമാണ്. അവളുടെ കരുത്തെല്ലാം കുടികൊള്ളുന്നത് അവളുടെ ഭംഗിയിലാണ്. അത് വെച്ചാണ് അവള്‍ സ്വീകരിക്കപ്പെട്ടവളാകുന്നത്. ആ ഭംഗിയും കരുത്തും ഒരു പുരുഷന് സമര്‍പ്പിക്കുക വഴി അവള്‍ തന്റെ നട്ടെല്ലുറപ്പിക്കുകയാണ്. ആ വിധേയത്വം വഴി ജീവിത കാലത്തേക്ക് മുഴുവനുമുള്ള സംരക്ഷണ ഊര്‍ജ്ജം അവള്‍ സ്വന്തമാക്കുകയാണ്. അപ്പോള്‍ ഈ ദാനം ഉണ്ടാക്കുന്ന കെട്ടഴിക്കാനാവാത്ത കടപ്പാടിന്റെ പേരില്‍ സൗന്ദര്യം മങ്ങിയാലും സൗകുമാര്യം നഷ്ടപ്പെട്ടാലും അവള്‍ക്ക് സംരക്ഷകര്‍ ഉണ്ടായിത്തീരുന്നു. തന്നെത്തന്നെ സമര്‍പ്പിച്ച ജീവിത പങ്കാളി, അവള്‍ തന്റെ ദാനകാലത്ത് പ്രസവിച്ചുണ്ടാക്കി വെച്ച മക്കള്‍ എന്നിവര്‍ അവളെ ജീവിതകാലം മുഴുവന്‍ ശ്രദ്ധിക്കും. അതേസമയം അവള്‍ അവളുടെ സൗന്ദര്യം ഒരു നിശ്ചിത ആള്‍ക്കല്ലാതെ എല്ലാവര്‍ക്കും വാരിക്കോരി നല്‍കി ഉദാരത കാണിച്ചാല്‍ അവള്‍ക്കു പ്രായമായാല്‍ അവളോട് ചിരിച്ചവരോ അവളെ അനുഭവിച്ചവളോ ആരും ഒരു കടപ്പാടും കാണിക്കില്ല. ഈ പറയുന്നതൊന്നും ആഴമുള്ള ശാസ്ത്രങ്ങളൊന്നുമല്ല. നമ്മുടെ ജീവിത പരിസരത്തെ വീക്ഷിച്ചാല്‍ കാണാവുന്ന സത്യങ്ങളാണ്. ഇതില്‍ ഒരു മതത്തിന്റെയും വാശിയില്ല. ഇത് സ്ത്രീയുടെ നന്‍മയാണ്. അവളുടെ രക്ഷയാണ്. എന്നിട്ടും അവളെ പറഞ്ഞു പറ്റിക്കുന്നത് കാണുമ്പോള്‍ ഇങ്ങനെ പ്രതികരിക്കാതെ കഴിയില്ല.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
Film19 hours ago
പൂര്‍ണ ആരോഗ്യത്തോടെ മമ്മൂട്ടി തിരിച്ചു വരുന്നു; ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച് ജോര്‍ജും ആന്റോ ജോസഫും
-
india3 days ago
എസ്.ഐ.ആറില്‍ നിന്ന് പിന്മാറില്ല; ആരോപണങ്ങളില്‍ അന്വേഷണമില്ല -തെരഞ്ഞെടുപ്പ് കമ്മീഷന്
-
kerala3 days ago
കണ്ണൂരില്‍ എംഡിഎംഎയുമായി ഷുഹൈബ് കൊലക്കേസ് പ്രതി ഉള്‍പ്പടെ ആറ് പേര് പിടിയില്‍
-
kerala3 days ago
കോട്ടയത്ത് റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
india3 days ago
ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്ഫോടനം; ഏഴ് പേര് മരിച്ചു
-
kerala2 days ago
സുല്‍ത്താന്‍ ബത്തേരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടില്‍ മരിച്ച നിലയില്‍
-
kerala3 days ago
വനിതകള്‍ അമ്മയുടെ തലപ്പത്തേക്ക് വരണമെന്നത് നേരത്തെയുള്ള അഭിപ്രായമായിരുന്നു; ആസിഫ് അലി
-
Film2 days ago
വീണ്ടും ഞെട്ടിക്കാൻ മമ്മൂട്ടി; “കളങ്കാവൽ” പുത്തൻ പോസ്റ്റർ പുറത്ത്