Culture
പിതാവിന്റെ വഴിയേ കരുത്തനായി മുനീര്‍
കോഴിക്കോട്: ഡോ. എം.കെ മുനീര്‍ മുസ്്ലിംലീഗ് നിയമസഭാകക്ഷി നേതാവാകുമ്പോള്‍ മഹത്തായ ചരിത്രം ആവര്‍ത്തിക്കപ്പെടുകയാണ്. മുസ്്ലിംലീഗിന്റെ സമുന്നതനായ നേതാവ് സി.എച്ച് മുഹമ്മദ്കോയയുടെ പുത്രന് പിതാവിന്റെ പാത പിന്തുടര്ന്ന് നിയമസഭയില്‍ പാര്‍ട്ടിയെ നയിക്കുമ്പോള്‍ അന്തസ്സാര്‍ന്ന ഒരു രാഷ്ട്രീയ പാരമ്പര്യമാണ് യാഥാര്‍ത്ഥ്യമാകുന്നത്. കോഴിക്കോട് ജില്ലയില്‍ നിന്ന് നിയമസഭയില്‍ എത്തിയ സമാജികന് കക്ഷിനേതാവാകുന്ന ആദ്യത്തെ നേതാവാണ് മുനീര്‍ എന്ന പ്രത്യേകതയും ഉണ്ട്. സി.എച്ച്്് ലീഗിന്റെ നിയമസഭാ കക്ഷിനേതാവായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചുവെങ്കിലും മലപ്പുറം ജില്ലയുടെ പ്രതിനിധയായിരുന്നു. 1957 മുതല്‍ നിയമസഭയില്‍ ലീഗിന്റെ കക്ഷിനേതാവായിരുന്നു സി.എച്ച് മുഹമ്മദ്കോയ. പാര്‍ലമെന്റ് മത്സരത്തിനായി രംഗമൊഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ സി.എച്ച് മരണം വരെ ആ സ്ഥാനത്ത് തുടര്‍ന്നു. 1983 സെപ്റ്റംബര്‍ 28ന് സി.എച്ച് മരണമടയുമ്പോള്‍ സി.എച്ച് ഉപമുഖ്യമന്ത്രിയും മരാമത്ത് വകുപ്പിന്റെ ചുമതലക്കാരനുമായിരുന്നു. 1959 കാലയളവില്‍ സീതിസാഹിബും സി.എച്ച് മരിച്ചതിനുശേഷം ഇടക്കാലത്ത് അവുക്കാദര്‍കുട്ടി നഹയും നിയമസഭാകക്ഷി നേതാക്കളായി. സി.എച്ചിന്റെ മരണസമയം എം.കെ മുനീര്‍ എം.ബി.ബി.എസിന് പഠിക്കുകയായിരുന്നു. അന്ന് കെ. കരുണാകരനായിരുന്നു മുഖ്യമന്ത്രി. മുനീറിന്റെ പഠനത്തിനുള്ള സഹായം സര്‍ക്കാര്‍ അനുവദിക്കുകയായിരുന്നു.
പിതാവിന്റെ പാത പിന്തുടര്ന്ന് രാഷ്ട്രീയത്തില്‍ സജീവമായ മുനീര്‍ 1987ല്‍ കോഴിക്കോട് കോര്പറേഷന് കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തുടക്കമിട്ടത്. സി.എച്ച് കോര്‍പറേഷനിലേക്ക് മത്സരിച്ച കുറ്റിച്ചിറ വാര്‍ഡില്‍ നിന്നായിരുന്നു മുനീറിന്റെയും തുടക്കം. 1991ലും 96ലും കോഴിക്കോട് രണ്ടില്‍ നിന്ന് നിയമസഭയില്‍ എത്തിയ മുനീര്‍ 2001ല്‍ മലപ്പുറത്ത് നിന്ന് വിജയം നേടി. പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി. 2011ല്‍ കോഴിക്കോട്ട് നിന്ന്്് വീണ്ടും നിയമസഭയില്‍ എത്തിയ മുനീര്‍ പഞ്ചായത്ത്, സാമൂഹികനീതി വകുപ്പ് മന്ത്രിയായി. 2016ല്‍ കോഴിക്കോട് നിന്ന് വീണ്ടും നിയമസഭയില്‍ എത്തിയ ഡോ. മുനീര്‍ ഐ.എന്‍.എല്ലിലെ എ.പി അബ്ദുല്‍വഹാബിനെയാണ് പരാജയപ്പെടുത്തിയത്.
രാഷ്ട്രീയനേതാവ് എന്നതില്‍ ഉപരിയായി ഗ്രന്ഥകര്‍ത്താവ്, സാംസ്കാരിക പ്രവര്ത്തകന്, ഗായകന്, ചിത്രകാരന് എന്നീ നിലകളിലെല്ലാം മുനീറിന്റെ സാന്നിധ്യം കേരളത്തിന് ലഭിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്ത വേളയില്‍ മുനീര്‍ പ്രകടിപ്പിച്ച വൈദഗ്ധ്യം ഏറെ പ്രശംസിക്കപ്പെട്ടു. 2011ല്‍ സാമൂഹ്യനീതിവകുപ്പിന്റെ ചുമതല വഹിച്ചപ്പോള്‍ ജെന്‍ഡര്‍ പാര്‍ക്ക് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കി. ക്ഷേമപെന്‍ഷനുകള്‍ സമയബന്ധിതമായി വിതരണം ചെയ്യാനുള്ള ക്രമീകരണം വരുത്തിയതും ഇദ്ദേഹമാണ്. അതിന്റെ ഗുണഫലങ്ങള്‍ സമൂഹം ഇന്നും അനുഭവിക്കുകയാണ്. 1991 മുതല്‍ മുസ്ലിംലീഗ് നിയമസഭാ കക്ഷി നേതാവായി തുടരുന്ന പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെതുടര്‍ന്നാണ് സ്ഥാനം ഒഴിയുന്നത്.
ഫാഷിസവും സംഘപരിവാറും എന്ന പേരില്‍ മുനീര്‍ എഴുതിയ പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. കോഴിക്കോട്ടെ സാമൂഹിക, സാംസ്കാരികമേഖലയില്‍ മുനീര്‍ നടത്തുന്ന ഇടപെടലുകള്‍ ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. ചിത്രകാരന് എന്ന നിലയില്‍ മുനീര്‍ വരച്ച ചിത്രങ്ങളും കാര്‍ട്ടൂണുകളും നിയമസഭയില്‍ വരെ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. നിയമസഭാകക്ഷി നേതാവെന്നനിലയില്‍ മികച്ച പ്രവര്‍ത്തനം നടത്താന്‍ മുനീറിന് കഴിയുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. മുസ്്ലിംലീഗ് എന്ന രാഷ്ട്രീയപ്രസ്ഥാനത്തെ നയിക്കു്ന്നതോടൊപ്പം ചന്ദ്രികയെ ദീര്‍ഘകാലം എഡിറ്റര്‍ എന്ന നിലയില്‍ നയിക്കുകയും ചെയ്ത സി.എച്ച് മുഹമ്മദ്കോയയുടെ പാത പിന്തുടര്‍ന്ന്്് മുനീറും മുസ്്ലിംലീഗ് പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കുകയാണ്.് ചന്ദ്രിക ഡയറക്ടര്‍ എന്ന നിലയിലും മുനീറിന്റെ സേവനം പാര്‍ട്ടിക്കും സമുദായത്തിനും ലഭിക്കുന്നു.
Film
‘ജയിലര്‍ 2’ല്‍ മോഹന്‍ലാല്‍; ചിത്രീകരണം പൂര്‍ത്തിയായി
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 3യിലെ ജോര്‍ജുകുട്ടിയായി തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് താരം ‘മാത്യു’ ആയി വീണ്ടും സെറ്റിലെത്തിയത്.
നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം ജയിലര്‍ ന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തില്‍ മോഹന്‍ലാല്‍ പങ്കുചേര്‍ന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 3യിലെ ജോര്‍ജുകുട്ടിയായി തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് താരം ‘മാത്യു’ ആയി വീണ്ടും സെറ്റിലെത്തിയത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ജയിലര്‍ 2യുടെ ചിത്രീകരണം പൂര്‍ണമായും അവസാനിച്ചിരിക്കുകയാണ്. 2023ല്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ക്കെതിരെ മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആശ്വാസമായി എത്തിയത് ജയിലര്‍ ചിത്രത്തിലെ മാത്യുവായുള്ള അദ്ദേഹത്തിന്റെ കരിഷ്മയാര്‍ന്ന പ്രകടനമായിരുന്നു. പ്രധാനമായും രണ്ട് രംഗങ്ങളിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടതെങ്കിലും അവ വലിയ സ്വീകരണമാണ് നേടിയത്.
മുത്തുവേല്‍ പാണ്ട്യന്റെ സുഹൃത്തും അധോലോകത്തെ രാജാവുമായ മാത്യുവായി മോഹന്‍ലാല്‍ തിളങ്ങിയ ഒന്നാം ഭാഗം കേരളത്തില്‍ മാത്രം 60 കോടിയോളം രൂപ കളക്ഷന്‍ നേടി റെക്കോഡ് സൃഷ്ടിച്ചിരുന്നു. താരത്തിന്റെ ലുക്കും ആക്ഷന്‍ സ്റ്റൈലും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായിരുന്നു.
രണ്ടാം ഭാഗത്തില്‍ മോഹന്‍ലാല്‍ മാത്രമല്ല, സുരാജ് വെഞ്ഞാറമ്മൂട്, വിനായകന്, ചെമ്പന്‍ വിനോദ്, കോട്ടയം നസീര്‍, മിര്‍ന തുടങ്ങിയ മലയാള താരങ്ങളുടെയും വമ്പന്‍ നിര ജയിലര്‍ 2 ല്‍ ഉണ്ടായിരിക്കും. ചിത്രം ജൂണ്‍ 12ന് ലോകവ്യാപകമായി റിലീസ് ചെയ്യും.
ഒന്നാം ഭാഗത്തിന്റെ ഇന്‍ഡസ്ട്രി ഹിറ്റ് വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Film
ഹിന്ദിയിലേക്ക് റീമേക്കിന് ഒരുങ്ങി തുടരും
ആമീര്‍ ഖാന്റെയും അജയ് ദേവ്ഗണിന്റെയും കമ്പനികള്‍ തന്നെ സമീപിച്ചിരുന്നുവെന്നാണ് തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി
ബെന്‍സ് എന്ന ടാക്സി ഡ്രൈവറുടെ വേഷത്തില്‍ മോഹന്‍ലാലിന്റെ ത്രില്ലര്‍ സിനിമ തുടരും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് തരുണ്‍ മൂര്‍ത്തി. അജയ് ദേവ്ഗണിനെ നായകനാക്കിയാണ് റീമേക്കിന് സാധ്യത എന്നാണ് തരുണ്‍ മൂര്‍ത്തി സൂചിപ്പിച്ചത്. ആമീര്‍ ഖാന്റെയും അജയ് ദേവ്ഗണിന്റെയും കമ്പനികള്‍ തന്നെ സമീപിച്ചിരുന്നുവെന്നാണ് തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി.
ഹിന്ദിയില്‍ നിന്നും തെലുങ്കില്‍ നിന്നും അന്വേഷണങ്ങള്‍ വരുന്നു. ഹിന്ദിയില്‍ നിന്ന് ഞാന്‍ തന്നെ സംവിധാനം ചെയ്യാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ എനിക്ക് തുടര്‍ച്ചയായി സിനിമകള്‍ ഉള്ളതിനാല്‍ എപ്പോഴാണ് ചെയ്യാന്‍ കഴിയുക എന്ന് അറിയില്ല. അജയ് ദേവ്ഗണിനെ നായകനാക്കി ഹിന്ദിയില്‍ ചിത്രം റീമേക്ക് ചെയ്യാനുള്ള ചര്‍ച്ച നടക്കുന്നുണ്ട്. പക്ഷേ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്നും തരുണ്‍ മൂര്‍ത്തി വ്യക്തമാക്കി.
ഇതുവരെ ചിത്രം 232.60 കോടി ആഗോളതലത്തില്‍ നേടിയിട്ടുണ്ട്. കേരള ബോക്സ് ഓഫീസില്‍ 100 കോടി നേടിയ ആദ്യ മലയാള ചിത്രമാണ് തുടരും. കേരളത്തില്‍ മാത്രം ആകെ 118.75 കോടിയിലധികം രൂപ നേടിയിട്ടുണ്ട്.
മോഹന്‍ലാലിനു പുറമേ ശോഭന, പ്രകാശ് വര്‍മ്മ, ബിനു പപ്പു, ഫര്ഹാന് ഫാസില്‍, തോമസ് മാത്യു, മണിയന്‍പിള്ള രാജു, ഇര്‍ഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിന്‍ ബിനോ, ആര്‍ഷ ചാന്ദിനി, ഷോബി തിലകന്, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിങ് നിഷാദ് യൂസഫും ഷഫീഖ് വി ബിയുമാണ്. ഈ ത്രില്ലര്‍ ഡ്രാമയുടെ സംഗീതം ജേക്സ് ബിജോയ് ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത്.
news
കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ അപകടം; യുവാവ് മുങ്ങി മരിച്ചു
കൊച്ചി ഷിപ്യാര്ഡില് നാവികസേനാ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ മുങ്ങല്‍വിദഗ്ധനായ യുവാവ് മുങ്ങിമരിച്ചു
കൊച്ചി: കൊച്ചി ഷിപ്യാര്ഡില് നാവികസേനാ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ മുങ്ങല്‍വിദഗ്ധനായ യുവാവ് മുങ്ങിമരിച്ചു. മലപ്പുറം പുതുക്കോട് പെരിങ്ങാവ് രാരപ്പന്‍തൊടി വീട്ടില്‍ അബൂബക്കറിന്റെ മകന് അന്‍വര്‍ സാദത്ത് (25) ആണ് മരിച്ചത്. കരാര്‍ തൊഴിലാളിയായ ഡൈവറാണ് സാദത്ത്. ഇന്നലെ ഉച്ച കഴിഞ്ഞായിരുന്നു സംഭവം.
എറണാകുളം ചുള്ളിക്കല്‍ ആസ്ഥാനമായ ഡൈവിങ് അക്കാദമിയിലെ മുങ്ങല്‍ വിദഗ്ധനായിരുന്നു അന്‍വര്‍ സാദത്ത്. കപ്പലിന്റെ അറ്റകുറ്റപ്പണിക്കായി മുങ്ങല്‍ വിദഗ്ധരെ കരാര്‍ അടിസ്ഥാനത്തില്‍ നല്കുന്ന കമ്പനിയാണിത്. ഈ മേഖലയില്‍ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളയാളാണ് അന്‍വര്‍ സാദത്ത്. ഇന്നലെ രാവിലെ മുതല്‍ കപ്പലിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട ജോലികള്‍ നടന്നു വരികയായിരുന്നു. ഉച്ചകഴിഞ്ഞാണ് അന്‍വര്‍ അടിത്തട്ടിലേക്കു മുങ്ങിയത്. ഒരു വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ഡൈവറാണ് മുകളില്‍നിന്ന് സുരക്ഷാ കാര്യങ്ങള്‍ നോക്കിയിരുന്നത്. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ അന്‍വറുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു.
വൈകിട്ട് നാലു മണിയോടെയാണ് തങ്ങളെ വിവരം അറിയിക്കുന്നതെന്ന് എറണാകുളം സൗത്ത് പൊലീസ് വ്യക്തമാക്കി. അന്‍വറിനെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്നെങ്കിലും അഞ്ചു മണിയോടെ മരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ഇന്നു തന്നെ നാട്ടിലേക്ക് അയയ്ക്കാനാണ് ശ്രമിക്കുന്നതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണവും നടത്തുന്നുണ്ട്. ഇളയ രണ്ടു സഹോദരങ്ങളാണ് അന്‍വര്‍ സാദത്തിനുള്ളത്.
-
kerala2 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala23 hours agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india1 day agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india2 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala22 hours agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
kerala22 hours agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍

