Connect with us

kerala

ഭക്ഷ്യ സുരക്ഷ: സര്‍ക്കാര്‍ പരാജയം; മൂന്നര കോടി ജനത്തിന് വെറും മൂന്നു പരിശോധന ലാബുകള്‍ മാത്രം

ഭക്ഷ്യവിഷബാധയേറ്റ് പൊതുജനം പിടഞ്ഞു വീഴുമ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കു കുത്തി. മൂന്നര കോടി ജനങ്ങള്‍ വസിക്കുന്ന കേരളത്തില്‍ വെറും മൂന്നു റീജണല്‍ ലാബുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.

Published

on

ഭക്ഷ്യവിഷബാധയേറ്റ് പൊതുജനം പിടഞ്ഞു വീഴുമ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കു കുത്തി. മൂന്നര കോടി ജനങ്ങള്‍ വസിക്കുന്ന കേരളത്തില്‍ വെറും മൂന്നു റീജണല്‍ ലാബുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ചീഞ്ഞളിഞ്ഞ മത്സ്യവും മാംസവും അതിര്‍ത്തി കടന്നെത്തുമ്പോള്‍ അവയുടെ പരിശോധനക്കും കാര്യമായ ഒരു സംവിധാനവുമില്ലെന്നതാണ് വസ്തുത.

മതിയായ സുരക്ഷാ സംവിധാനങ്ങളൊരുക്കുന്ന കാര്യത്തിലും ജില്ലകളില്‍ ജീവനക്കാരെ നിയമിക്കുന്ന കാര്യത്തിലുമുള്ള സര്‍ക്കാരിന്റെ പിടിപ്പുകേടിനെതിരെ പ്രതിഷേധം ശക്തമാണ്. ഒരു കോടി ജനത്തിന് ഒരു ലാബെന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. ഭക്ഷ്യ ഉല്‍പന്നങ്ങള്‍, പഴം, പച്ചക്കറി തുടങ്ങിയ സാമ്പിളുകള്‍ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് ആക്ട് 2006 അനുസരിച്ച് പരിശോധിക്കുന്നതിന് സംസ്ഥനത്ത് കാര്യമായ സംവിധാനങ്ങളില്ലെന്ന് ഇതോടെ വ്യക്തമാകും. 1955ല്‍ നിലവില്‍ വന്ന മായം ചേര്‍ക്കല്‍ നിരോധന നിയമം -1954 അനുസരിച്ച് സംസ്ഥാനത്ത് 3 ലാബുകളാണ് പ്രവര്‍ത്തിക്കുന്നതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. 1957ല്‍ തിരുവനന്തപുരത്ത് ആരംഭിച്ച ഗവ. അനലിസ്റ്റ് ലാബ്, 1975 ല്‍ എറണാകുളത്തും കോഴിക്കോടും ആരംഭിച്ച റീജണല്‍ അനലിറ്റിക്കല്‍ ലാബ് എന്നിവ മാത്രമാണ് നിലവിലുള്ളത്. പത്തനംതിട്ടയില്‍ ഒരു ജില്ലാ ഭക്ഷ്യ സുരക്ഷാ ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ശബരിമല വഴിപാട് സാധനങ്ങള്‍ മാത്രമാണ് ഇവിടെ പരിശോധിക്കുന്നത്.

അന്യസംസ്ഥാനങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ ഭക്ഷ്യ വസ്തുക്കളെത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പഴം, പച്ചക്കറി, മാംസം, മത്സ്യം തുടങ്ങിയ ഉല്‍പന്നങ്ങളാണ് ഇതില്‍ പ്രധാനം. 19 ചെക്ക് പോസ്റ്റുകള്‍ നിലവില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുന്നുണ്ട്. എന്നാല്‍ ഇവക്കെല്ലാമായി മൂന്നു മൊബൈല്‍ പരിശോധന ലാബുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഈ ലാബുകളിലൊന്നും ഉല്‍പന്നങ്ങളില്‍ കീടനാശിനികളുടെ അംശം കണ്ടെത്തുന്നതിന് സംവിധാനവുമില്ല. ഭക്ഷ്യവിഷബാധയേറ്റ് ആളുകള്‍ മരിക്കുന്ന സമയത്ത് മാത്രമാണ് കേരളത്തില്‍ ഭക്ഷ്യ സുരക്ഷ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നത്.

കഴിഞ്ഞ ദിവസം ശവര്‍മ കഴിച്ച് വിദ്യാര്‍ഥിനി മരിച്ചതിനെ തുടര്‍ന്നാണ് നിലവില്‍ പരിശോധന ശക്തമാക്കിയത്. 2012ല്‍ സമാനമായ സംഭവം തിരുവനന്തപുരത്ത് നടന്നപ്പോഴും പരിശോധന മാത്രമാണ് നടന്നിരുന്നത്. സര്‍ക്കാര്‍ സംവിധാനം ഒരുക്കുന്ന കാര്യത്തില്‍ പിറകോട്ടു പോയി. സംസ്ഥാനത്താകെ 39 സര്‍ക്കിളുകളില്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഭക്ഷണത്തിനു പോലും സുരക്ഷയില്ലാതെ ജനം വലയുമ്പോള്‍ സര്‍ക്കാര്‍ നോക്കു കുത്തിയായി തുടരുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘പിണറായി സര്‍ക്കാര്‍ കൊള്ളക്കാരുടെ സര്‍ക്കാര്‍; ശബരിമല സ്വര്‍ണ്ണ കൊളളയിലൂടെ അത് തെളിഞ്ഞു’; വി ഡി സതീശന്‍

സ്വര്‍ണ്ണം കൊള്ളയടിച്ചതിന് ജയിലില്‍ പോയവര്‍ക്കതിരെ സിപിഎം നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Published

on

പിണറായി സര്‍ക്കാര്‍ കൊള്ളക്കാരുടെ സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ശബരിമല സ്വര്‍ണ്ണ കൊളളയിലൂടെ അത് തെളിഞ്ഞുവെന്നും വി ഡി സതീശന്‍ പറഞ്ഞു. സ്വര്‍ണ്ണം കൊള്ളയടിച്ചതിന് ജയിലില്‍ പോയവര്‍ക്കതിരെ സിപിഎം നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങിയിട്ടേ ഉള്ളൂവെന്നും വിഡി സതീശന്‍ പറഞ്ഞു.

ഉണ്ണികൃഷ്ണന്‍ പോറ്റിയെ അയച്ചത് കടകംപള്ളി സുരേന്ദ്രനാണെന്നും തെളിവുകള്‍ പത്മകുമാറിന്റെയും വാസുവിന്റെയും കയ്യിലുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. സ്വര്‍ണ്ണം കട്ടത് പൊളിറ്റിക്കല്‍ തീരുമാനമാണെന്നും അദേഹം പറഞ്ഞു.

കോടതി ഇടപെട്ടിരുന്നില്ലെങ്കില്‍ ശബരിമലയിലെ തങ്കവിഗ്രഹം വരെ ഈ സംഘം അടിച്ചുമാറ്റുമെന്നും വിഡി സതീശന്‍ പറഞ്ഞു. അറസ്റ്റിലായ നേതാക്കന്മര്‍ക്കെതിരെ സിപിഎം നടപടി എടുക്കാത്തത് ഭയന്നിട്ടാണെന്നും അദേഹം കുറ്റപ്പെടുത്തി. തന്ത്രിയുടെ ബന്ധം എസ്‌ഐടി പരിശോധിക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു.

Continue Reading

kerala

ചുഴലിക്കാറ്റ്: മുന്നറിയിപ്പില്‍ മാറ്റം, ശനിയാഴ്ച വരെ ശക്തമായ മഴ

നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല. എന്നാല്‍ പുതുക്കിയ മുന്നറിയിപ്പ് അനുസരിച്ച് അടുത്ത അഞ്ചുദിവസം ഇടത്തരം മഴയ്ക്കും ശനിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപത്തുള്ള ശ്രീലങ്കന്‍ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചു. വരും മണിക്കൂറുകളില്‍ ഇത് ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വഴി വടക്കന്‍ തമിഴ്നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തേയ്ക്ക് നീങ്ങാനും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇന്ന് തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരത്ത് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

ചോറ്റാനിക്കര ക്ഷേത്രപരിസരത്ത് മാലിന്യക്കൂമ്പാരം; ഹെല്‍ത്ത് വകുപ്പ് 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

ചോറ്റാനിക്കര ക്ഷേത്രത്തിന്റെ പരിസരത്ത് മാലിന്യം അടിഞ്ഞുകൂടിയെന്ന പരാതിയെ തുടര്‍ന്ന് ഹെല്‍ത്ത് വിഭാഗം അടിയന്തര പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

Published

on

കൊച്ചി: ചോറ്റാനിക്കര ക്ഷേത്രത്തിന്റെ പരിസരത്ത് മാലിന്യം അടിഞ്ഞുകൂടിയെന്ന പരാതിയെ തുടര്‍ന്ന് ഹെല്‍ത്ത് വിഭാഗം അടിയന്തര പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പരിശോധനാഫലമുള്ള വിശദമായ റിപ്പോര്‍ട്ട് 10 ദിവസത്തിനകം സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു. പോതിയും പരിസര പ്രദേശങ്ങളും ഉള്‍പ്പെടെയുള്ള ക്ഷേത്രത്തിനുള്ളിലും പുറത്തുമുള്ള ശുചിത്വത്തിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. ക്ഷേത്ര ഉപദേശക സമിതിയുടെ ഉത്തരവാദിത്തപരമായ വീഴ്ച ഗൗരവമായി കോടതി വിലയിരുത്തി. ക്ഷേത്ര പരിസരത്തിലെ ശുചിത്വവും പവിത്രതയും ഉറപ്പാക്കേണ്ടത് സമിതിയുടെ അടിസ്ഥാനധര്‍മ്മമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉപദേശക സമിതിക്കെതിരെ കോടതി നോട്ടീസ് ജാരി ചെയ്തിട്ടുണ്ട്. മലിനീകരണം ഒഴിവാക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികളും മുന്നോട്ടുള്ള പ്രവര്‍ത്തനപദ്ധതികളും വിശദീകരിക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.

Continue Reading

Trending