Connect with us

News

ഇസ്രാഈലിന്റെ ക്രൂരതയില്‍ ലെബനനില്‍ തകര്‍ന്നത് നാല് പുരാതന ഗ്രാമങ്ങള്‍

ലെബനനില്‍ നടക്കുന്ന ആക്രമണത്തിന്റെ സാറ്റലൈറ്റ് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഗ്രാമങ്ങളിലുണ്ടായ ആക്രമണം ശ്രദ്ധിക്കപ്പെട്ടത്.

Published

on

ഇസ്രാഈലിന്റെ തുടര്‍ച്ചയായ ആക്രമണത്തില്‍ ലെബനനില്‍ നാമാവശേഷമായത് നാല് പുരാതന ഗ്രാമങ്ങള്‍. യാറൂണ്‍, മൈബീബ്, മെയ്‌സ് അല്‍ജബല്‍, ബ്ലിഡ എന്നീ ഗ്രാമങ്ങളാണ് ഇസ്രാഈലി സൈന്യത്തിന്റെ ആക്രമണത്തില്‍ തകര്‍ന്നത്. ലെബനനില്‍ നടക്കുന്ന ആക്രമണത്തിന്റെ സാറ്റലൈറ്റ് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഗ്രാമങ്ങളിലുണ്ടായ ആക്രമണം ശ്രദ്ധിക്കപ്പെട്ടത്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ ലെബനനില്‍ അതിപുരാതനമായ പല കേന്ദ്രങ്ങളും ഇസ്രാഈല്‍ തകര്‍ത്തതായി കാണാം. അന്താരാഷ്ട്ര മാധ്യമമായ മിഡില്‍ ഈസ്റ്റ് ഐയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 1982നും 2000നും ഇടയിലുണ്ടായ ഇസ്രാഈലിന്റെ അധിനിവേശത്തില്‍ ബ്ലിഡയില്‍ നിന്ന് ഒരു കൂട്ടം ജനങ്ങള്‍ ജര്‍മനിയിലേക്ക് കുടിയേറിയിരുന്നു.

2,000 വര്‍ഷം പഴക്കമുള്ള മുസ്‌ലിം പള്ളിയുള്ള ലെബനനിലെ ഗ്രാമാണ് ബ്ലിഡ. ഏഴാം നൂറ്റാണ്ടിലെ മുസ്‌ലിം അധിനിവേശത്തെത്തുടര്‍ന്ന് ജബല്‍ അമേലിലെ ആദ്യത്തെ പള്ളിയായി ഇത് മാറുകയായിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. കൃഷി ഉപജീവനമാക്കിയവരാണ് ബ്ലിഡയില്‍ ഭൂരിഭാഗവും. 1920ല്‍ ലെബനനുമായുള്ള അതിര്‍ത്തി പങ്കിടലില്‍ ബ്ലിഡയുടെ ഫലഭൂയിഷ്ഠമായ മൂന്നിലൊരു ഭാഗം പ്രദേശം ഫലസ്തീന്റെ ഭാഗമായി മാറിയിരുന്നു.

മര്‍ജയൂണ്‍ ജില്ലയിലെ ഏറ്റവും വലിയ ഗ്രാമങ്ങളില്‍ ഒന്നാണ് മെയ്‌സ് അല്‍ജബല്‍. പുരാതന ഷിയ മത കേന്ദ്രങ്ങളുടെ ആസ്ഥാനമായാണ് മെയ്‌സ് അല്‍ജബലിനെ കണക്കാക്കുന്നത്. ജബലിലെ ദര്‍ബ് അല്‍ഹുറത്ത് ഗുഹകള്‍ പ്രാദേശിക ശവക്കുഴികളാണെന്ന് വിശ്വസിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച ചരിത്രം പുരാവസ്തു ഗവേഷകര്‍ പുറത്തുവിട്ടിട്ടില്ലെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

മെയ്‌സ് അല്‍ജബളില്‍ നിന്നുള്ള നിരവധി ആളുകള്‍ ആഫ്രിക്ക, യു.എസ്, ഓസ്‌ട്രേലിയ, ഗള്‍ഫ്, യൂറോപ്പ് എന്നിവിടങ്ങളില്‍ തൊഴിലെടുക്കുന്നതായും എം.ഇ.ഐ പറയുന്നു.

ഒട്ടോമന്‍ കമാന്‍ഡര്‍ അഹ്മദ് പാഷ അല്‍ജസറിന്റെ സൈന്യത്തിനെതിരെ 1781ല്‍ യുദ്ധം നടന്നത് യാറൂണിലാണെന്ന് പറയപ്പെടുന്നു. 1982 നും 2000 നും ഇടയിലായി ഇസ്രാഈല്‍ കൈവശപ്പെടുത്തിയ ഗ്രാമം കൂടിയായിരുന്നു യാറൂണ്‍. 12,000ലധികം ലെബനീസ് പൗരന്മാര്‍ ഈ ഗ്രാമത്തിലുണ്ടെന്നാണ് കണക്ക്. എന്നാല്‍ ഇതിന്റെ 80 ശതമാനവും പ്രവാസികളാണ്. ഇവര്‍ യു.എസ്, ഓസ്‌ട്രേലിയ, പനാമ എന്നീ രാജ്യങ്ങളിലും ലാറ്റിന്‍ അമേരിക്കന്‍ നാടുകളിലുമാണ് കഴിയുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ സംസ്ഥാനത്ത് പൊതു അവധി

ഡിസംബര്‍ 9 ചൊവ്വ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പൊതു അവധിയായിരിക്കും. ഡിസംബര്‍ 11 വ്യാഴം തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് നടക്കുന്ന അതത് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 9 ചൊവ്വ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പൊതു അവധിയായിരിക്കും. ഡിസംബര്‍ 11 വ്യാഴം തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. സ്വകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, തോട്ടങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി അവധിയോ മതിയായ സൗകര്യമോ നല്‍കാന്‍ തൊഴിലുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍.

Continue Reading

india

പോക്‌സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി

ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്.

Published

on

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി. ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്. കേസില്‍ യെദ്യൂരപ്പയെ കൂടാതെ അരുണ്‍ വൈ.എം, രുദ്രേഷ് മരുളസിദ്ധയ്യ, ജി. മാരിസ്വാമി എന്നിവരാണ് മറ്റ് പ്രതികള്‍.

ബംഗളൂരു സദാശിവനഗര്‍ പൊലീസാണ് അതിജീവിതയുടെ അമ്മ നല്‍കിയ പരാതിയില്‍ യെദ്യൂരപ്പയുടെ പേരില്‍ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തത്. 17 വയസുള്ള തന്റെ മകളെ യെദ്യൂരപ്പ വീട്ടില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി. അന്വേഷണം പിന്നീട് സര്‍ക്കാര്‍ സിഐഡിക്ക് കൈമാറി. കേസ് പരിഗണിക്കുന്ന ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി യെദ്യൂരപ്പയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചത് ചോദ്യം ചെയ്ത് യെദ്യൂരപ്പ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, കേസ് റദ്ദാക്കണമെന്ന യെദ്യൂരപ്പയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.

കേസില്‍ യെദ്യൂരപ്പ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. കേസിന്റെ വിചാരണയില്‍ അത്യാവശ്യമല്ലെങ്കില്‍ നേരിട്ട് ഹാജരാകാന്‍ യെദ്യൂരപ്പയെ നിര്‍ബന്ധിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എം.ഐ അരുണിന്റെ സിംഗിള്‍ ബെഞ്ചിന്റെയായിരുന്നു വിധി. ഹൈക്കോടതി വിധിക്ക് പിന്നാലെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അശോക് നായിക് അതിവേഗ കോടതിയെ സമീപിക്കുകയായിരുന്നു.

Continue Reading

kerala

വാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്‍കാന്‍ കോടതി

വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്‍കാന്‍ ആവശ്യപ്പെട്ടത്.

Published

on

വടകരയില്‍ വാഹനാപകടത്തെ തുടര്‍ന്ന് കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് ഒരുകോടി 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി നിര്‍ദേശം. വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്‍കാന്‍ ആവശ്യപ്പെട്ടത്. ഹൈക്കോടതിയുടെയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ഇടപെടലിലാണ് ദൃഷാനയുടെ കുടുംബത്തിന്റെ നിയമപോരാട്ടത്തില്‍ നിര്‍ണായകമായത്. അപകടത്തിന് കാരണക്കാരായ കാര്‍ ഇന്‍ഷുറന്‍സ് എടുത്ത കമ്പനിയാണ് ദൃഷാനയുടെ കുടുംബത്തിന് 1.15 കോടി രൂപ നഷ്ടപരിഹാരമായി നല്‍കേണ്ടതെന്നാണ് എംഎസിടി കോടതിയുടെ ഉത്തരവ്.

2024 ഫെബ്രുവരി 14നാണ് അപകടമുണ്ടായത്. അപകടത്തില്‍ കോമയിലായ ദൃഷാനയും മുത്തശ്ശി ബേബിയും വടകര ചേറോട് ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബേബി തല്‍ക്ഷണം മരിച്ചിരുന്നു. കുട്ടി അന്ന് മുതല്‍ കോമയിലേക്ക് വീഴുകയായിരുന്നു.

ഇരുവരെയും ഇടിച്ച കാര്‍ നിര്‍ത്താതെ പോയിരുന്നു. ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അപകടത്തിന് പത്ത് മാസങ്ങള്‍ക്ക് ശേഷം കാറുടമയെയും കാറിനെയും പൊലീസ് കണ്ടെത്തുന്നത്. നൂറുകണക്കിന് വര്‍ക്ക്‌ഷോപ്പുകളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്.

Continue Reading

Trending