Connect with us

india

റിയാസ് അലിയുടെ ഒരു പോസ്റ്റിന് 25 ലക്ഷം, അരിഷ്ഫ ഖാന് 17 ലക്ഷം… ടിക് ടോകില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന രണ്ട് ഇന്ത്യയ്ക്കാരുടെ കഥ

ഇന്ത്യയ്ക്ക് പുറത്തുള്ള ഒരുപാട് പേര്‍ക്ക് രാജ്യത്ത് ടിക് ടോക് നിരോധിച്ചിട്ടുണ്ട് എന്ന കാര്യം അറിയില്ലെന്ന് ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിങ് ഹബ് സ്ഥാപകന്‍ വെര്‍ണര്‍ ഗെയ്‌സര്‍ പറയുന്നു.

Published

on

മുംബൈ: 2020ല്‍ ടിക് ടോകില്‍ നിന്ന് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയ 15 പേരുടെ പട്ടികയില്‍ നാല് ഇന്ത്യയ്ക്കാര്‍. ഇന്‍ഫളുവന്‍സര്‍ മാര്‍ക്കറ്റിങ് ഹബ് തയ്യാറാക്കിയ പട്ടികയില്‍ യുഎസില്‍ നിന്നുള്ള അഡിസണ്‍ റയെ ഈസ്റ്റര്‍ലിങ്, ചാര്‍ലി ഡി അമേലിയോ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനത്ത്.

റിയാസ് അലി, അരിഷ്ഫ ഖാന്‍, അവെസ് ദര്‍ബാര്‍, നി, ഗുറഗൈന്‍ എന്നീ നാലു പേരാണ് ഇന്ത്യയില്‍ നിന്നുള്ളവര്‍. ഒമ്പതാമനാണ് റിസായ് അലി. ഖാന്‍ 12-ാമനും അവെസ് 14-ാമതും. 15-ാമത് നിഷ. ദശലക്ഷക്കണക്കിന് പേരാണ് ഇവരെ ടിക് ടോകില്‍ പിന്തുടരുന്നത്. സുരക്ഷാ കാരണങ്ങളാല്‍ കഴിഞ്ഞ ജൂലൈയില്‍ ടിക് ടോക് ഇന്ത്യയില്‍ നിരോധിക്കപ്പെട്ടിരുന്നു.

റിയാസ് അലി

റിപ്പോര്‍ട്ട് പ്രകാരം ഒരു ബ്രാന്‍ഡഡ് ടിക് ടോക് പോസ്റ്റിന് ഏകദേശം 35000 ഡോളറാണ് അലി സമ്പാദിക്കുന്നത്. നിഷയ്ക്ക് ലഭിക്കുന്നത് 23,500 ഡോളര്‍. അലിയെ 43 ദശലക്ഷം പേരും നിഷയെ 28 ദശലക്ഷം പേരും ടിക് ടോകില്‍ പിന്തുടരുന്നുണ്ട്. സ്‌പോണ്‍സേഡ് കണ്ടന്റുകള്‍ക്കാണ് ടിക് ടോക് പണം നല്‍കുന്നത്.  എന്ന് വാര്‍ത്ത പ്രസിദ്ധീകരിച്ച എകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

റിയാസ് അലിയും കാമുകി അവ്നീത് കൗറും

ഇന്ത്യയ്ക്ക് പുറത്തുള്ള ഒരുപാട് പേര്‍ക്ക് രാജ്യത്ത് ടിക് ടോക് നിരോധിച്ചിട്ടുണ്ട് എന്ന കാര്യം അറിയില്ലെന്ന് ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിങ് ഹബ് സ്ഥാപകന്‍ വെര്‍ണര്‍ ഗെയ്‌സര്‍ പറയുന്നു. ഇന്ത്യന്‍ ക്രിയേറ്റേഴ്‌സിന്റെ പോസ്റ്റുകള്‍ ഇപ്പോഴും ധാരാളമായി കാണപ്പെടുന്നുണ്ട്. നിരോധനത്തിന് ശേഷം അലിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം വര്‍ധിക്കുകയാണ് ഉണ്ടായത്. ഓഗസ്റ്റില്‍ മാത്രം റിയാസ് അലി ടിക് ടോക് എന്ന കീ വേഡ് 43.2 ദശലക്ഷം തവണയാണ് ഗൂഗഌല്‍ സെര്‍ച്ച് ചെയ്യപ്പെട്ടത്.

ഇന്ത്യയിലെ ഏറ്റവും വലിയ ടിക് ടോക്കറായ റിയാസ് അലിയെ ഇന്‍സ്റ്റഗ്രാമില്‍ എഴുപത് ലക്ഷത്തോളം പേര്‍ പിന്തുടരുന്നുണ്ട്. ഇവന്റ്, ഷോ എന്നിവയ്ക്ക് 20 മുതല്‍ എണ്‍പത് ലക്ഷം വരെയാണ് ഈ പതിനെട്ടുകാരന്‍ ഈടാക്കുന്നത്. ടെലിവിഷന്‍ നടി അവ്‌നീത് കൗറുമായി റിയാസ് പ്രണയത്തിലാണ് എന്നും റിപ്പോര്‍ട്ടുണ്ട്.

അരിഷ്ഫ ഖാന്‍

ലഖ്‌നൗവിലെ ഷാജഹാന്‍പൂര്‍ സ്വദേശിനിയാണ് അരിഷ്ഫ ഖാന്‍. ഹിന്ദി ടെലിവിഷന്‍ നടി കൂടിയാണ്. ഹിന്ദി ഫാഷന്‍ ലോകത്തെ അറിയപ്പെടുന്ന പേരു കൂടിയാണ് ഇവര്‍. ഇന്‍സ്റ്റഗ്രാമില്‍ ഇവരെ 12 ദശലക്ഷം പേരാണ് പിന്തുടരുന്നത്. ഇവര്‍ യൂട്യൂബിലും സജീവമാണ്.

india

പോക്‌സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി

ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്.

Published

on

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി. ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്. കേസില്‍ യെദ്യൂരപ്പയെ കൂടാതെ അരുണ്‍ വൈ.എം, രുദ്രേഷ് മരുളസിദ്ധയ്യ, ജി. മാരിസ്വാമി എന്നിവരാണ് മറ്റ് പ്രതികള്‍.

ബംഗളൂരു സദാശിവനഗര്‍ പൊലീസാണ് അതിജീവിതയുടെ അമ്മ നല്‍കിയ പരാതിയില്‍ യെദ്യൂരപ്പയുടെ പേരില്‍ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തത്. 17 വയസുള്ള തന്റെ മകളെ യെദ്യൂരപ്പ വീട്ടില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി. അന്വേഷണം പിന്നീട് സര്‍ക്കാര്‍ സിഐഡിക്ക് കൈമാറി. കേസ് പരിഗണിക്കുന്ന ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി യെദ്യൂരപ്പയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചത് ചോദ്യം ചെയ്ത് യെദ്യൂരപ്പ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, കേസ് റദ്ദാക്കണമെന്ന യെദ്യൂരപ്പയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.

കേസില്‍ യെദ്യൂരപ്പ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. കേസിന്റെ വിചാരണയില്‍ അത്യാവശ്യമല്ലെങ്കില്‍ നേരിട്ട് ഹാജരാകാന്‍ യെദ്യൂരപ്പയെ നിര്‍ബന്ധിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എം.ഐ അരുണിന്റെ സിംഗിള്‍ ബെഞ്ചിന്റെയായിരുന്നു വിധി. ഹൈക്കോടതി വിധിക്ക് പിന്നാലെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അശോക് നായിക് അതിവേഗ കോടതിയെ സമീപിക്കുകയായിരുന്നു.

Continue Reading

india

പഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍

വാഹനങ്ങളുടെ പ്രായം 10-15 വര്‍ഷം, 15-20 വര്‍ഷം, 20 വര്‍ഷത്തിലധികം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റിനുള്ള ഫീസ് വന്‍തോതില്‍ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് നിയമങ്ങളില്‍ ഭേദഗതി വരുത്തി. നിലവിലെ നിരക്കിനെക്കാള്‍ 10 ഇരട്ടി വരെ കൂടുതല്‍ ഫീസാണ് പുതിയ നിയമപ്രകാരം ഈടാക്കുക. ഇതോടൊപ്പം, ഫിറ്റ്‌നസ് ടെസ്റ്റ് നിര്‍ബന്ധമാകുന്ന പ്രായപരിധിയും 15 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി കുറച്ചു. വാഹനങ്ങളുടെ പ്രായം 10-15 വര്‍ഷം, 15-20 വര്‍ഷം, 20 വര്‍ഷത്തിലധികം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. വാഹനം പഴക്കമാകുന്നതനുസരിച്ച് ഉയര്‍ന്ന നിരക്കാണ് ഇനി ബാധകമാകുന്നത്.

20 വര്‍ഷത്തിലധികം പഴക്കമുള്ള ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കാണ് ഏറ്റവും വലിയ വര്‍ധനവ്. ഇതുവരെ 2,500 രൂപയായിരുന്ന ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് ഇനി 25,000 രൂപ ആകും. ഇതേ പ്രായത്തിലുള്ള മിഡിയം കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ 1,800 രൂപയ്ക്ക് പകരം 20,000 രൂപ നല്‍കണം. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 15,000 രൂപയും മൂന്ന് ചക്രവാഹനങ്ങള്‍ക്ക് 7,000 രൂപയും ഈടാക്കും. 20 വര്‍ഷം പഴക്കമുള്ള ടു വീലറുകളുടെ ഫീസ് 600 രൂപയില്‍ നിന്ന് 2,000 രൂപ ആയി ഉയര്‍ന്നു. പുതുക്കിയ റൂള്‍ 81 പ്രകാരം 15 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള വാഹനങ്ങള്‍ക്കും ഫീസ് വര്‍ധിച്ചിട്ടുണ്ട്. മോട്ടോര്‍സൈക്കിളുകള്‍ക്കായി 400 രൂപ, LMV-കള്‍ക്കായി 600 രൂപ, മിഡിയം-ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കായി 1,000 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. റോഡുകളില്‍ നിന്ന് പഴയതും സുരക്ഷിതമല്ലാത്തതുമായ വാഹനങ്ങള്‍ നീക്കം ചെയ്യാനും വാഹന സ്‌ക്രാപ്പേജ് നയത്തെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ ഫീസ് വര്‍ധനയെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഉയര്‍ന്ന നിരക്ക് പഴക്കം ചെന്ന വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ചെലവേറിയതാക്കിയതിനാല്‍, അവ മാറ്റി പുതിയ മോഡലുകള്‍ വാങ്ങാന്‍ ഉടമകള്‍ നിര്‍ബന്ധിതരാകുമെന്നും വിലയിരുത്തപ്പെടുന്നു.പുതിയ ഫീസ് രാജ്യത്തുടനീളം ഉടന്‍ പ്രാബല്യത്തില്‍ വന്നു.

Continue Reading

india

ആംബുലന്‍സിന് തീ പിടിച്ചു; പിഞ്ചുകുഞ്ഞും ഡോക്ടറും നേഴ്‌സുമടക്കം 4 മരണം

പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Published

on

ഗുജറാത്തിലെ മൊദാസയില്‍ ചികിത്സയ്ക്കായി യാത്ര ചെയ്യുകയായിരുന്ന സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സിന് തീപിടിച്ച് നവജാത ശിശുവും ഡോക്ടറും നഴ്‌സും ഉള്‍പ്പെടെ നാല് പേര്‍ ദാരുണമായി മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഭവം പുലര്‍ച്ചെ 12:45ഓടെ മൊദാസ പട്ടണത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറിയിടത്താണ് നടന്നത്. മഹിസാഗറിലെ ലുനാവാഡയില്‍ നിന്നെത്തിയ കുടുംബം ആദ്യമായി മൊദാസയിലേക്കാണ് കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുവന്നത്. കുഞ്ഞിന്റെ നില വഷളായതിനെ തുടര്‍ന്ന് അഹമ്മദാബാദിലേക്ക് മാറ്റാന്‍ തീരുമാനിച്ചപ്പോള്‍, യാത്രാമധ്യേ ആംബുലന്‍സില്‍ തീപിടിത്തമുണ്ടായി. രോഗബാധിതനായ കുഞ്ഞിനെയും കുടുംബത്തെയും മാറ്റിക്കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടമെന്ന് ആരവല്ലി ജില്ലാ പൊലീസ് സൂപ്രണ്ട് മനോഹര്‍സിങ് ജഡേജ അറിയിച്ചു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകൂവെന്ന് എസ്.പി കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Continue Reading

Trending