Culture
എഫ്.ആര്‍.ഡി.ഐ ബില്‍: മോദി സര്‍ക്കാറിന്റെ അടുത്ത ‘ബോംബ്’

ന്യൂഡല്‍ഹി: ബാങ്കിങ്, ഇന്‍ഷൂറന്‍സ് മേഖലയിലെ നിയമ പരിഷ്‌കരണത്തിന്റെ മറവില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഫിനാന്‍ഷ്യല്‍ റസല്യൂഷന്‍ ആന്റ് ഡപ്പോസിറ്റ് ഇന്‍ഷൂറന്‍സ് (എഫ്.ആര്‍.ഡി. ഐ) ബില്‍ 2017 ആണ് വിവാദമാകുന്നത്. ബില്ലിലെ പല വ്യവസ്ഥകളും ബാങ്കിങ്, ഇന്‍ഷൂറന്‍സ് ഉപഭോക്താക്കളുടെ താല്‍പര്യങ്ങളെ വഞ്ചിക്കുന്നതാണെന്നാണ് ആക്ഷേപം.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ പൊതുമേഖലാ, സ്വകാര്യ ബാങ്കുകള്‍ക്കും ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കും അവയിലെ നിക്ഷേപങ്ങള്‍ ഉപഭോക്താവിന്റെ അറിവോ സമ്മതമോ കൂടാതെ വകമാറ്റാമെന്ന ബില്ലിലെ നിര്‍ദേശമാണ് എതിര്‍പ്പിന് ഇടയാക്കുന്നത്. എഫ്. ആര്‍.ഡി.ഐ ബില്ലിലെ 52ാം വകുപ്പില്‍ പറയുന്ന ബെയില്‍ ഇന്‍ ഒപ്ഷന്‍ വഴിയാണ് ഇതിന് ബാങ്കുകള്‍ക്കും ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കും അധികാരം നല്‍കുന്നത്. സാധാരണ സേവിങ്‌സ് ബാങ്ക് നിക്ഷേപങ്ങളേയും ചെറിയ തുകക്കുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷാ പദ്ധതികളേയുമാണ് ഇത് കൂടുതല്‍ ബാധിക്കുക.
പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത രീതിയിലുള്ള ബാധ്യതകള്‍ ധനകാര്യ സ്ഥാപനങ്ങളുടെ നിലനില്‍പ്പിന് വെല്ലുവിളിയാകുന്ന ഘട്ടം വന്നാല്‍ പ്രത്യേക പ്രമേയം വഴി ബെയില്‍ ഇന്‍ പ്രാബല്യത്തില്‍ വരുത്താമെന്നും ഈ സമയത്ത് ഉപഭോക്താക്കളെ അറിയിക്കാതെ തന്നെ അവരുടെ നിക്ഷേപങ്ങള്‍ ഉപയോഗിച്ച് ബാങ്കിന്റെ ബാധ്യതകള്‍ തീര്‍ക്കാമെന്നുമാണ് ബില്ലില്‍ നിര്‍ദേശിക്കുന്നത്. ബില്‍ പ്രകാരം രൂപീകരിക്കുന്ന റസല്യൂഷന്‍ കോര്‍പ്പറേഷന് ആയിരിക്കും ബെയില്‍ ഇന്‍ ്പ്രഖ്യാപിക്കാനുള്ള അധികാരം. നിലവില്‍ ഇത്തരത്തില്‍ പ്രതിസന്ധികള്‍ നേരിടുന്ന ബാങ്കുകളെ സാമ്പത്തിക ഭദ്രതയുള്ള മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുകയോ രക്ഷാ പാക്കേജ് വഴി സര്‍ക്കാര്‍ ഫണ്ട് നല്‍കി ബാധ്യതകള്‍ തീര്‍ക്കാന്‍ സഹായിക്കുകയോ ആണ് ചെയ്യാറ്. ഇതിന് ബദലായാണ് നിക്ഷേപകരുടെ പണം ഉപയോഗിച്ച് ബാങ്കുകളെ രക്ഷിക്കാനുള്ള കുറുക്കുവഴി നിര്‍ദേശിക്കുന്നത്. എഫ്.ആര്‍.ഡി.ഐ നിയമത്തിലെ ഇതേ വകുപ്പ് പ്രകാരം ഒരു ലക്ഷം രൂപ വരെയുള്ള ഇന്‍ഷൂറന്‍സ് കവറേജുകള്‍ റദ്ദാക്കാനുള്ള അധികാരവും കമ്പനികള്‍ക്ക് ഉണ്ടാകും.
കൂടാതെ സേവിങ്‌സ് നിക്ഷേപങ്ങളും ചെറിയ തുകയുടെ സ്ഥിര നിക്ഷേപങ്ങളും അനിശ്ചിതകാലത്തേക്ക് ഉപഭോക്താവിന് തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം മരവിപ്പിച്ചു നിര്‍ത്താനുള്ള അധികാരവും ബില്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. മാത്രമല്ല 1961ലെ ഡപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്റ് ക്രഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ നിയമം അനുസരിച്ച് ബാങ്കുകളോ ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളോ നിക്ഷേപം സ്വീകരിക്കുമ്പോള്‍ തത്തുല്യ തുകക്കുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കിയിരിക്കണം. ധനകാര്യ സ്ഥാപനങ്ങള്‍ തകര്‍ന്നാലും ഉപഭോക്താവിന് നിക്ഷേപം തിരികെ ലഭിക്കാന്‍ സഹായിക്കുന്നതാണ് ഈ വ്യവസ്ഥ. കൂടാതെ റിസര്‍വ് ബാങ്കിന്റെ ഗ്യാരണ്ടിയും ഉപഭോക്താക്കള്‍ക്കുണ്ടാവും. എന്നാ ല്‍ പുതിയ ബില്‍ നിയമമായാല്‍ ഇത്തരം സംരക്ഷണങ്ങള്‍ ഒന്നും ഉണ്ടാവില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
ബാങ്കുകളില്‍ നിക്ഷേപിക്കുന്ന പണം സുരക്ഷിതമാണെന്ന ബോധം ഇതോടെ ഇല്ലാതാകുമെന്ന വിമര്‍ശനമാണ് ഉയരുന്നത്. സാധാരണക്കാരും ദരിദ്രരും കഠിനാധ്വാനത്തിലൂടെ മിച്ചംവെച്ച് ബാങ്കുകളില്‍ നിക്ഷേപിക്കുന്ന പണം ബാങ്കുകള്‍ക്ക് അവരുടെ ഇഷ്ടപ്രകാരം വിനിയോഗിക്കാനുള്ള അധികാരമാണ് ബില്ലിലൂടെ നല്‍കുന്നത്. സേവിങ്‌സ് നിക്ഷേപങ്ങളിലും ചെറിയ ഇന്‍ഷൂറന്‍സ് പരിരക്ഷാ പദ്ധതികളിലും അംഗമാകുന്നവരില്‍ ഭൂരിഭാഗവും സാധാരണക്കാരോ ദരിദ്രരോ ആയിരിക്കും എന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും സാധാരണക്കാരെ ആയിരിക്കും. മാത്രമല്ല, വന്‍കിട കോര്‍പ്പറേറ്റുകള്‍ വായ്പയെടുത്ത് തിരിച്ചടക്കാതെ ബാങ്കുകള്‍ പ്രതിസന്ധിയില്‍ അകപ്പെട്ടാല്‍ ഇതിന്റെ ഭാരം പേറേണ്ടി വരുന്നതും സാധാരണ ഉപഭോക്താക്കള്‍ ആയിരിക്കും.
കഴിഞ്ഞ ഓഗസ്റ്റിലാണ് ബില്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് പാര്‍ലമെന്ററി കമ്മിറ്റിയുടെ പരിഗണനക്കായി വിടുകയായിരുന്നു. ലോക രാഷ്ട്രങ്ങളില്‍ തന്നെ അപൂര്‍വമായാണ് ഇത്തരമൊരു നിയമ നിര്‍മാണത്തിന് ഭരണകൂടം ഒരുങ്ങുന്നത്. നിക്ഷേപത്തിന് ഇന്‍ഷൂറന്‍സ് പരിരക്ഷ ഒരുക്കാത്തതിനെതുടര്‍ന്ന് 2013ല്‍ ബാങ്ക് ഓഫ് സൈപ്രസില്‍ ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഇത്തരത്തില്‍ നിക്ഷേപത്തുക നഷ്ടമായിരുന്നു.
Film
മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലെ കഥ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്.

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “നൈറ്റ് റൈഡേഴ്സ്” ൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. പ്രശസ്ത ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്. വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാണത്തിനു ശേഷം എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന സിനിമ കൂടിയാണിത്. വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിംഗ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം.
യുവതാരം മാത്യു തോമസ് ആണ് ചിത്രത്തിലെ നായകൻ. മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ്, ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Film
ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.
ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ സുരാജ് വെഞ്ഞാറമൂട്, ഡിഐജി കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.
ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
-
india3 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
india3 days ago
അഹമ്മദാബാദില്‍ യാത്രാവിമാനം തകര്‍ന്നുവീണു
-
india3 days ago
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു, വിമാനത്തില്‍ 242 യാത്രക്കാര്‍
-
kerala2 days ago
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്
-
kerala3 days ago
എംഎസ്സി കപ്പല്‍ വിഴിഞ്ഞം തീരം വിടാന്‍ അനുവദിക്കരുത്; ഹൈക്കോടതി
-
india3 days ago
അഹമ്മദാബാദിലെ വിമാനദുരന്തം; ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
-
kerala2 days ago
വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ അവഹേളിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്പെന്ഷന്
-
kerala2 days ago
കോഴിക്കോട് വടകരയില്‍ കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു