Connect with us

News

മെസിക്കുവേണ്ടി സിറ്റി ജീസസിനെ വില്‍ക്കും

ഗബ്രിയേല്‍ ജീസസിന് പുറമെ പ്രതിരോധ നിരക്കാരനായ എറിക്ക് ഗാര്‍സിയ, ആഞ്ചലിനോ എന്നിവരെയും വില്‍ക്കും

Published

on

ലണ്ടന്‍: മെസിയെ ടീമിലെത്തിക്കാന്‍ ബ്രസീല്‍ സ്‌ട്രെക്കര്‍ ഗബ്രിയേല്‍ ജീസസിനെ വില്‍ക്കാനൊരുങ്ങി മാഞ്ചസ്റ്റര്‍ സിറ്റി. ഗബ്രിയേല്‍ ജീസസിന് പുറമെ പ്രതിരോധ നിരക്കാരനായ എറിക്ക് ഗാര്‍സിയ, ആഞ്ചലിനോ എന്നിവരെയും വില്‍ക്കുമെന്നാണ് സൂചന. മെസിയെ ടീമിലെത്തിക്കാന്‍ പണം കണ്ടത്തേണ്ടതിന്റെ ഭാഗമായാണ് ഈ താരങ്ങളെ വില്‍ക്കാനൊരുങ്ങുന്നത്.

ബാര്‍സയില്‍ നിന്ന് സുവാരസ് പോകുന്നതിന് പകരമായി ഗബ്രിയേല്‍ ജീസസ് ടീമിലെത്തുമെന്ന് മുന്‍പ് തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സിറ്റിക്ക് പിന്നാലെ മെസിയെ ടീമിലെത്തിക്കാന്‍ ഇന്റര്‍മിലാനും പിഎസ്ജിയും തയ്യാറെടുക്കുന്നുണ്ട്. അതേസമയം, മെസിയുടെ ട്രാന്‍സ്ഫര്‍ പ്രതീക്ഷിച്ചതിലും വലിയ ട്രാന്‍സ്ഫര്‍ ആയി മാറാനാണ് സാധ്യത. പെപ് ഗോര്‍ഡിയോളയുമായി ചര്‍ച്ച നടത്തിയതിന് ശേഷം മെസി തന്റെ മുന്‍ സഹതാരമായ നെയ്മറിനെ ഫോണില്‍ ബന്ധപ്പെട്ടുവെന്നാണ് ഇ എസ് പി എന്‍ ബ്രസീല്‍ കമെന്റേറ്റര്‍ ജോര്‍ജ് നികോള വെളിപ്പെടുത്തിയത്.

നെയ്മറിനോട് പിഎസ്ജി വിട്ട് തനിക്കൊപ്പം മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ചേരുന്നതിനെ കുറിച്ച് മെസി ചര്‍ച്ച നടത്തിയെന്നാണ് സൂചന. നേരത്തെ, നെയ്മറിനെ ബാഴ്‌സയിലേക്ക് തിരിച്ചു കൊണ്ടു വരുന്നതിനെ ചൊല്ലി മെസി ക്ലബ്ബ് മാനേജ്‌മെന്റുമായി ഉടക്കിയിരുന്നു. ബാഴ്‌സ പ്രസിഡന്റ് ജോസഫ് ബര്‍ടോമ്യു നെയ്മറിനെ തിരിച്ചു കൊണ്ടുവരില്ലെന്ന് ശക്തമായ നിലപാടെടുത്തതോടെയാണ് മെസി ക്ലബ്ബുമായി മാനസികമായി അകന്നത്.

നമുക്കൊരുമിച്ചാലേ ചാമ്പ്യന്‍സ് ലീഗ് നേടാന്‍ സാധിക്കൂ എന്ന് മെസി നെയ്മറിന് വാട്‌സപ് സന്ദേശം അയച്ചത് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ചര്‍ച്ചയായിരുന്നു. നെയ്മറിന് പി എസ് ജിയില്‍ രണ്ട് വര്‍ഷത്തെ കരാര്‍ ബാക്കിയുണ്ട്. നെയ്മര്‍ മെസിയുടെ താത്പര്യത്തിനനുസരിച്ച് നീങ്ങിയാല്‍ മാഞ്ചസ്റ്റര്‍ സിറ്റി പ്ലെയിംഗ് ഇലവനിലെ നാല് പ്രധാന താരങ്ങളെയെങ്കിലും വില്‍ക്കുമെന്നാണ് വിവരം. ആ പണം ഉപയോഗിച്ച് മെസിനെയ്മര്‍ സഖ്യത്തിനുള്ള സാധ്യതയൊരുക്കും.

kerala

യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി

Published

on

വേങ്ങര ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖംമറച്ച ഒരു സ്ത്രീയുടെ ചിത്രവുമായി സി.പി.എമ്മുകാരുടെയും ബി.ജെ.പിക്കാരുടെയും വര്‍ഗ്ഗീയ പ്രചാരണം. രണ്ട് തവണ വേങ്ങര ഗ്രാമപഞ്ചായത്ത് അംഗമായി ഭരണനൈപുണ്യം തെളിയിച്ച എന്‍.ടി മൈമൂനയാണ് ഈ വാര്‍ഡിലെ സ്ഥാനാര്‍ത്ഥി. എന്നാല്‍ എസ്.പി ഫാത്തിമ നസീര്‍ എന്ന പേരിലാണ് പോസ്റ്റര്‍. ഈ പോസ്റ്റര്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് വേങ്ങര പഞ്ചായത്ത് വരണാധികാരിക്കും പോലീസിനും സ്ഥാനാര്‍ത്ഥി പരാതി നല്‍കി.

Continue Reading

kerala

കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ നീട്ടി; എന്യുമറേഷന്‍ ഫോം ഈ മാസം 18 വരെ നല്‍കാം

അന്തിമ പട്ടിക ഡിസംബര്‍ 21നും കരട് വോട്ടര്‍ പട്ടിക 23നും പ്രസിദ്ധീകരിക്കും.

Published

on

തിരുവനന്തപുരം: കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍. എന്യുമറേഷന്‍ ഫോം തിരികെ നല്‍കാനുള്ള തീയതി ഡിസംബര്‍ 18 വരെ നീട്ടിയതായി കമ്മീഷന്‍ അറിയിച്ചു. അന്തിമ പട്ടിക ഡിസംബര്‍ 21നും കരട് വോട്ടര്‍ പട്ടിക 23നും പ്രസിദ്ധീകരിക്കും. സുപ്രീം കോടതി നിര്‍ദ്ദേശമനുസരിച്ച് ചീഫ് സെക്രട്ടറിയും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

കേരളത്തിലെ എസ്‌ഐആര്‍ തടയാതെയാണ് നേരത്തെ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എന്യുമറേഷന്‍ ഫോം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടുന്നത് അനുഭാവപൂര്‍വം പരിഗണിക്കണമെന്നു പരമോന്നത കോടതി തെരഞ്ഞെടുപ്പ് കമ്മീഷനു നിര്‍ദ്ദേശം നല്‍കിയിരുന്നു. എസ്‌ഐആര്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് കൂടുതല്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ ഉപയോഗിക്കരുതെന്നും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

Continue Reading

india

ഗസ്സ; 6000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യുഎസ് വിസ റദ്ദാക്കിയ നടപടി; വിദേശകാര്യ മന്ത്രിയോട് ചോദ്യമുയര്‍ത്തി അഡ്വ. ഹാരിസ് ബീരാന്‍

ഗസ്സക്ക് അനുകൂലമായി പ്രതികരിച്ചതിന്റെ പേരില്‍ 6000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യു എസ് – എഫ് വണ്‍ വിസ റദ്ദാക്കി യു എസ് സര്‍ക്കാരിന്റെ തീരുമാനത്തോട് ഇന്ത്യയുടെ പ്രതികരണം എന്താണെന്ന് വ്യക്തമാക്കണമെന്ന് അഡ്വ. ഹാരിസ് ബീരാന്‍ എം പി.

Published

on

ഗസ്സക്ക് അനുകൂലമായി പ്രതികരിച്ചതിന്റെ പേരില്‍ ആറായിരത്തോളം വരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യു എസ് – എഫ് വണ്‍ വിസ റദ്ദാക്കി യു എസ് സര്‍ക്കാരിന്റെ തീരുമാനത്തോട് ഇന്ത്യയുടെ പ്രതികരണം എന്താണെന്ന് വ്യക്തമാക്കണമെന്ന് അഡ്വ. ഹാരിസ് ബീരാന്‍ എം പി. രാജ്യസഭയില്‍ ചോദ്യോത്തര വേളയില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനോടാണ് എം പി ചോദ്യമുന്നയിച്ചത്. കഴിഞ്ഞ ഏപ്രില്‍ 25 മുതലാണ് ചെറിയ കുറ്റങ്ങള്‍ക്ക് പോലും വിദ്യാര്‍ത്ഥികളുടേതുള്‍പ്പടെയുള്ള വിസ റദ്ദാക്കുന്നതടക്കം കടുത്ത നടപടികളിലേക്ക് യു എസ് സര്‍ക്കാര്‍ നീങ്ങിയത് എന്നും, ചില കേസുകളില്‍ നടപടികളുടെ ഭാഗമായി അവരോട് സ്വയം വിസ റദ്ദാക്കി അമേരിക്കയില്‍ നിന്നും മടങ്ങാന്‍ യു എസ് സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടെന്നും ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോഴെല്ലാം കോണ്‍സുലേറ്റുകളും, എംബസിയും വഴി ഇടപെട്ടിട്ടുണ്ടെന്നും തീവ്രത കുറഞ്ഞ കുറ്റകൃത്യങ്ങളില്‍ അകപ്പെടുന്നവരുടെ വിസ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ സ്വീകരിക്കരുതെന്ന് യു എസ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി ഡോ. എസ് ജയശങ്കര്‍ രാജ്യസഭയില്‍ മറുപടി പറഞ്ഞു.

എന്നാല്‍ അത് അമേരിക്കന്‍ സര്‍ക്കാരിന്റെ സ്വന്തം അധികാരമാണെന്നും അവരുടെ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇങ്ങനെയുള്ള തീരുമാനങ്ങള്‍ എന്ന് യു എസ് അറിയിച്ചതായും അതോടൊപ്പം വിദ്യാര്‍ത്ഥികളുള്‍പ്പടെ അമേരിക്കയില്‍ തങ്ങുന്ന മുഴുവന്‍ ആളുകളും തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം പബ്ലിക് ആക്കണമെന്ന് യു എസ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനമെടുത്തതായി അറിയാന്‍ കഴിഞ്ഞെന്നും ജയശങ്കര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നും നിയമപരമായി അമേരിക്കന്‍ വിസ സ്വയത്തമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് നീതി ലഭിക്കുന്നതോടൊപ്പം അനധികൃത കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നിയമവിരുദ്ധ ഏജന്‍സികളെ കണ്ടെത്തുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും അഡ്വ. ഹാരിസ് ബീരാന്‍ എം.പി മാധ്യമങ്ങളോട് അഭിപ്രായം പങ്കുവച്ചു.

Continue Reading

Trending