Connect with us

Video Stories

ജിസിസി രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം അവസാനിപ്പിച്ചത് പ്രവാസികളെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

Published

on

സഊദി അറേബ്യ, യു.ഇ.എ, ബഹ്റൈന്‍ എന്നീ ജിസിസി രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം അവസാനിപ്പിച്ചത് പ്രവാസികളെ സാരമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഖത്തറിലെ 27 ലക്ഷത്തോളം വരുന്ന ജനസംഖ്യയില്‍ ആറരലക്ഷത്തിലധികം ഇന്ത്യാക്കാരാണ്. ഇതില്‍ തന്നെ നല്ലൊരുപങ്കും മലയാളികളാണ. ഖത്തറില്‍ വ്യവസായ വാണിജ്യമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ മലയാളികള്‍ക്ക് ശക്തമായ പങ്കുണ്ട്. സഊദിയുമായുള്ള കരമാര്‍ഗമുള്ള ഗതാഗതം അടയുന്നത് വ്യവസായ വാണിജ്യമേഖലയെ സാരമായി ബാധിക്കും. സഊദിയില്‍ നിന്നാണ് ഖത്തര്‍ വിപണിയിലേക്ക് ഏറ്റവും കൂടുതല്‍ ഉത്പന്നങ്ങള്‍ എത്തുന്നത്. ഭക്ഷ്യ ഭക്ഷ്യേതര വിപണികള്‍ക്കു പുറമെ ഗതാഗതം, ഓഹരി, നിര്‍മാണം, വാഹന, ടൂറിസം വിപണിയിലും പ്രതിഫലനമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുത്തുന്നത്. ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ ഖത്തര്‍ സ്വയംപര്യാപ്തമല്ല. സഊദിയെയാണ് ഇക്കാര്യത്തില്‍ കൂടുതലായി ആശ്രയിക്കുന്നത്. കടല്‍മാര്‍ഗം ഖത്തറിലേക്കുള്ള ചരക്കുകള്‍ എത്തിക്കുന്നതില്‍ യുഎഇയിലെ ജബല്‍ അലി തുറമുഖത്തിന് വലിയ പങ്കുണ്ട്. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നും ഈ തുറമുഖങ്ങള്‍ മുഖേനയാണ് ഉത്പന്നങ്ങളെത്തുന്നത്. യുഎഇയില്‍നിന്നുള്ള ചരക്കുനീക്കം നിലയ്ക്കുന്നത് പ്രതികൂലമായി ബാധിക്കും. യു.എ.ഇയില്‍ നിന്നാണ് രാജ്യത്തേക്ക് കൂടുതല്‍ വാഹനങ്ങളും വാഹന യന്ത്ര സാമഗ്രികളും എത്തുന്നത്. 2022 ഫിഫ ലോകകപ്പിനായുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളെയും നയതന്ത്രതര്‍ക്കം സാരമായി ബാധിക്കുമെന്നാണ് കരുതുന്നത്. ഈ രാജ്യങ്ങളില്‍നിന്നും കെട്ടിട നിര്‍മാണവസ്തുക്കളുടെ ഇറക്കുമതി നിലയ്ക്കും. സഊദിയില്‍ നിന്നുള്ള വ്യോമ, കര, നാവിക ഗതാഗതം നിര്‍ത്തലാക്കിയതോടെ ഖത്തറില്‍ നടക്കുന്ന അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളെ താല്‍ക്കാലികമായി പ്രതിസന്ധിയിലാക്കും. ഗള്‍ഫ് എയര്‍ലൈനുകള്‍ ഖത്തറിലേക്കും തിരിച്ചുമുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിയതും ഇന്ത്യന്‍ പ്രവാസികളെ ഉള്‍പ്പടെ സാരമായി ബാധിക്കും. വിമാനടിക്കറ്റ് നിരക്കില്‍ വലിയ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലയാളികളുള്‍പ്പെടെ യുഎഇയിലെയും സഊദി അറേബ്യയിലെയും ബഹ്റൈനിലെയും ഒട്ടേറെ ഇന്ത്യക്കാര്‍ ഖത്തറിലും വ്യവസായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരാണ്. പല പ്രമുഖ കമ്പനികള്‍ക്കും ഖത്തറില്‍ നിരവധി ബ്രാഞ്ചുകളുണ്ട്. വ്യവസായാവശ്യാര്‍ഥം ഖത്തറിലേക്കും തിരിച്ചും നിരന്തരം യാത്ര ചെയ്യേണ്ടേത് അനിവാര്യമാണ്. പുതിയസാഹചര്യത്തില്‍ ഇതെല്ലാം താളംതെറ്റും. വിമാന സര്‍വീസ് നിര്‍ത്തലാക്കുന്നതോടെ വ്യാപാരമേഖലയില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഉറപ്പാണ്. വിനോദ സഞ്ചാരമേഖലയെയും പ്രതികൂലമായി ബാധിക്കും. ഖത്തറിലേക്കു ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും ഏറ്റവുമധികം സന്ദര്‍ശകരെത്തുന്നത് സഊദി അറേബ്യയില്‍നിന്നാണ്. അവിടെനനിന്നുള്ള വരവ് നിലയ്ക്കുന്നതോടെ ടൂറിസം മേഖലയെ സാരമായി ബാധിക്കും. ഖത്തറിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലുമായി കഴിയുന്ന ഒട്ടേറെ കുടുംബങ്ങളുമുണ്ട്. ഇത്തരം കുടുംബങ്ങള്‍ മാസത്തിലൊരിക്കല്‍ രണ്ടു സ്ഥലത്തേയ്ക്കുമായി യാത്ര ചെയ്യുന്നവരാണ്. ഇവരുടെയാത്രകളെയും ബാധിക്കും. വ്യോമ മാര്‍ഗം കൂടാതെ, കര- ജല ഗതാഗതവും യുഎഇ നിര്‍ത്തലാക്കിയിട്ടുണ്ട്. ഇതോടെ ഇരു രാജ്യങ്ങളുമായുള്ള ചരക്കു നീക്കവും നിലച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

kerala

കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍; ദുരൂഹതയുണ്ടെന്ന് പിതാവ്

കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്.

Published

on

കൊച്ചി: കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പിതാവ് പറയുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥിനിയുടേത് ആത്മഹത്യ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന്റെ ഹോസ്റ്റലിലാണ് മുനിപാറഭാഗം സ്വദേശിനി നന്ദന ഹരി(19)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ബിബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു നന്ദന. സ്റ്റഡി ലീവ് ആയതിനാല്‍ കൂടെയുള്ള കുട്ടികള്‍ വീട്ടില്‍ പോയിരുന്നു.

Continue Reading

kerala

കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പിതാവ്; അമ്മയും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റില്‍

കുഞ്ഞിന്റേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും കുട്ടിയുടെ പിതാവ് ആരോപിച്ച് ദിവസങ്ങള്‍ക്ക് ശേഷം തമിഴ്നാട്ടില്‍ കുട്ടിയുടെ അമ്മയും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റില്‍.

Published

on

കുഞ്ഞിന്റേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും കുട്ടിയുടെ പിതാവ് ആരോപിച്ച് ദിവസങ്ങള്‍ക്ക് ശേഷം തമിഴ്നാട്ടില്‍ കുട്ടിയുടെ അമ്മയും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റില്‍. പാല് കൊടുക്കുന്നതിനിടെ് കുട്ടി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. അന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു, പോലീസ് പോസ്റ്റ്മോര്‍ട്ടം നടത്തിയില്ല. കുട്ടിയെ പിന്നീട് കുടുംബത്തിന്റെ കൃഷിഭൂമിയില്‍ മറവ് ചെയ്തു.

ദിവസങ്ങള്‍ക്ക് ശേഷം, കുട്ടിയുടെ അമ്മയും മറ്റൊരു സ്ത്രീയും തമ്മിലുള്ള ബന്ധത്തിന്റെ സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും കണ്ടെത്തിയെന്ന് അവകാശപ്പെട്ട് കുട്ടിയുടെ പിതാവ് അധികൃതരെ സമീപിച്ചു.

ഇതേത്തുടര്‍ന്ന്, പോസ്റ്റ്മോര്‍ട്ടത്തിനായി ഉദ്യോഗസ്ഥര്‍ ഈ ആഴ്ച ആദ്യം മൃതദേഹം പുറത്തെടുത്തു. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

ചോദ്യം ചെയ്യലില്‍ തനിക്ക് ഭര്‍ത്താവിന്റെ കുട്ടിയെ ആവശ്യമില്ലെന്ന് യുവതി പോലീസിനോട് പറഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭര്‍ത്താവ് തന്നെ ശ്രദ്ധിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

Continue Reading

Trending