Culture
സാമ്പത്തിക മാന്ദ്യം; മോദി സര്‍ക്കാറിനെതിരെ തുറന്നടിച്ച് മന്‍മോഹന്‍
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ നോട്ടുനിരോധനത്തിനെതിനെതിരെ വീണ്ടും വിമര്‍ശനവുമായി സാമ്പത്തിക ശാസ്ത്രജ്ഞനും മുന്‍ പ്രധാനമന്ത്രിയുമായ ഡോ. മന്‍മോഹന്‍ സിങ്. നിരോധനം അനാവശ്യ സാഹസമായിരുന്നുവെന്നും സാങ്കേതികമായും സാമ്പത്തികമായും അത് വേണ്ടിയില്ലായിരുന്നുവെന്നും മന്‍മോഹന്‍ പറഞ്ഞു. ഏതാനും ചില ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളില്‍ ഒഴിച്ച് ഒരു വികസിത രാഷ്ട്രത്തിലും നോട്ടുനിരോധനം വിജയിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൊഹാലിയിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു ആഗോളവല്‍ക്കരണത്തിനു ശേഷമുള്ള ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥിതിയുടെ ശില്‍പ്പി കൂടിയായ മന്‍മോഹന്‍.
2016 നവംബര്‍ എട്ടിനാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അപ്രതീക്ഷിതമായി പ്രധാനമന്ത്രി നരേന്ദ്രമോദി അസാധുവാക്കിയത്. 86 ശതമാനം വരുന്ന കറന്‍സികള്‍ ഒറ്റയടിക്ക് വിനിമയത്തില്‍ നിന്ന് ഇല്ലാതാക്കിയതിന്റെ ആഘാതം ഇപ്പോള്‍ നാം കണ്ടു കൊണ്ടിരിക്കുകയാണെന്നും മുന്‍ പ്രധാനമന്ത്രി പറഞ്ഞു.
‘നോട്ടുനിരോധനത്തിന്റെ ഫലമായി, കുറച്ചു മാസം മുമ്പ് ഞാന്‍ പ്രവചിച്ചതു പോലെ സാമ്പത്തിക മേഖല താഴേക്കു പോയിക്കൊണ്ടിരിക്കുകയാണ്. നോട്ടുനിരോധനത്തിനൊപ്പം ചരക്കുസേവന നികുതി (ജി.എസ്.ടി) പ്രാബല്യത്തില്‍ വന്നതു കൂടി വളര്‍ച്ചയെ ബാധിച്ചു. ജി.എസ്.ടി ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്ലതാണ്. എന്നാല്‍ ചെറിയ കാലയളവില്‍ അതുണ്ടാക്കുന്ന പരിക്കുകള്‍ പരിഹരിക്കപ്പെടേണ്ടതുണ്ട്’ – മന്‍മോഹന്‍ നിരീക്ഷിച്ചു.
2016-17ലെ അവസാന പാദത്തില്‍ ജി.ഡി.പി വളര്‍ച്ച മികച്ച നിലയിലായിരുന്നു. 6.1 ശതമാനമായിരുന്നു അന്നത്തെ വളര്‍ച്ച. എന്നാല്‍ 2017-18ലെ ആദ്യ പാദത്തില്‍ അത് 5.7 ആയി കുറഞ്ഞു. യു.പി.എ അധികാരത്തിലിരുന്നപ്പോള്‍ സാമ്പത്തിക മേഖലയിലെ നിക്ഷേപ നിരക്ക് 35-37 ശതമാനമായിരുന്നു. അതിപ്പോള്‍ 30 ശതമാനത്തിന് താഴേക്കു വന്നു. പൊതുമേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ആവശ്യമാണ്. എന്നാല്‍ വികസന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഇപ്പോള്‍ പൊതുമേഖലയെ രാജ്യം ആശ്രയിക്കുന്നില്ല. അതോടൊപ്പം തന്നെ വിദേശ വിനിമയ-നിക്ഷേപ സാഹചര്യങ്ങളും മെച്ചപ്പെടുത്തേണ്ടതുണ്ട്. വികസന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെങ്കില്‍ രാജ്യം ഏഴു മുതല്‍ എട്ടു ശതമാനം വരെ വളര്‍ച്ച കൈവരിക്കണം- അദ്ദേഹം വ്യക്തമാക്കി. സംരംഭകര്‍ക്ക് പണം നല്‍കാനുള്ള ഉത്തരവാദിത്വങ്ങള്‍ ബാങ്കുകള്‍ നിര്‍വഹിക്കുന്നില്ലെങ്കില്‍ സാമ്പത്തിക വളര്‍ച്ച ഉയര്‍ന്ന നിലയില്‍ സൂക്ഷിക്കാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആരോഗ്യ മേഖലയെ കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് വേണ്ടത്ര രീതിയില്‍ രാജ്യം പണം ചെലവഴിക്കാത്ത മേഖലയാണ് ഇതെന്നായിരുന്നു മുന്‍ പ്രധാനമന്ത്രിയുടെ മറുപടി. ജി.ഡി.പിയുടെ 30 ശതമാനം മാത്രമാണ് പൊതുമേഖലയില്‍ രാജ്യം ചെലവഴിക്കുന്നത്. മറ്റു രാഷ്ട്രങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇത് വലുതല്ല. അടിസ്ഥാന സൗകര്യം, കൃഷി എന്നിവയിലെ നിക്ഷേപം കൂടി സര്‍ക്കാര്‍ പ്രാധാന്യപൂര്‍വം പരിഗണിക്കേണ്ടതുണ്ട്.
ആഗോളവല്‍ക്കരണത്തെ കുറിച്ചുള്ള ചോദ്യത്തിന്, അത് അത്യന്താപേക്ഷിതമായ ആഗോള സാഹചര്യമാണെന്നും 25 വര്‍ഷം മുമ്പ് ഇതു മുന്നില്‍ കണ്ടെടുത്ത തീരുമാനങ്ങള്‍ ഇപ്പോള്‍ ശരിയായെന്നും സിങ് പറഞ്ഞു. എല്ലാവര്‍ക്കുമറിയുന്ന പോലെ 1991ലാണ് നമ്മള്‍ സാമ്പത്തിക മേഖലയിലെ ഉദാരവല്‍ക്കരണം പ്രഖ്യാപിച്ചത്. പുതിയ സാമ്പത്തിക നയത്തെ കുറിച്ച് പലര്‍ക്കും സംശയങ്ങളുണ്ടായിരുന്നു. അതെല്ലാം തെറ്റാണെന്ന് ഇപ്പോള്‍ തെളിഞ്ഞു. ആഗോളവല്‍ക്കരണം ഇനിയും നിലനില്‍ക്കും. ചൈനയാണ് ആഗോളീകരണത്തിന്റെ യഥാര്‍ത്ഥ ചാമ്പ്യന്‍- രണ്ട് ദശാബ്ദം ഇന്ത്യയുടെ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍ നിരീക്ഷിച്ചു. ആദ്യം അമേരിക്ക എന്ന യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നയത്തിന് ഒരു വര്‍ഷത്തില്‍ക്കൂടുതല്‍ നിലനില്‍പ്പില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നേരത്തെ നോട്ടുനിരോധനത്തിനെതിരെ മന്‍മോഹന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം ആഗോള ശ്രദ്ധ നേടിയിരുന്നു. ചരിത്രപരമായ പിഴവെന്നും സംഘടിത കൊള്ളയെന്നും സര്‍ക്കാര്‍ തീരുമാനത്തെ വിശേഷിപ്പിച്ച മന്‍മോഹന്‍ ജി.ഡി.പിയില്‍ രണ്ട് ശതമാനത്തിന്റെ ഇടിവു സംഭവിക്കുമെന്നും പ്രവചിച്ചിരുന്നു.
സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഏപ്രില്‍-ജൂണ്‍ മാസത്തെ സാമ്പത്തിക വളര്‍ച്ച 5.7 ശതമാനമാണ്. ഒരു വര്‍ഷം മുമ്പ് ഇതേസമയം, 7.9 ആയിരുന്നു വളര്‍ച്ച.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
Film
വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.
കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.
ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.
കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.
ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india16 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala15 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports13 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ

