Connect with us

Culture

കര്‍ണാടക മോഡല്‍ ഗോവയിലും ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് നീക്കം; മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്ത് എം.ജെ.പിയുമായി ചര്‍ച്ച

Published

on

പനാജി: കര്‍ണാടകയില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയ അടവു നയം ഗോവയിലും ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന്റെ ശക്തമായ നീക്കം. മനോഹര്‍ പരീക്കര്‍ സര്‍ക്കാറിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് കരുക്കള്‍ നീക്കിത്തുടങ്ങി. ഇതിന്റെ ഭാഗമായി ഗോവയിലെ ബി.ജെ.പിയുടെ സഖ്യകക്ഷിയുമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ചര്‍ച്ച നടത്തിയതായാണ് പുതിയ റിപ്പോര്‍ട്ട്. കര്‍ണാടകയിലേത് പോലെ മുഖ്യമന്ത്രി പദം സഖ്യകക്ഷികള്‍ക്ക് നല്‍കി ഏതുവിധേനയും ബി.ജെ.പിയെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തുകയെന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

40അംഗ നിയമസഭയില്‍ 16 എം.എല്‍.എമാരുള്ള കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സഖ്യത്തില്‍ നിന്ന് അഞ്ചു എം.എല്‍.എമാരെ അടര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷമാവും. കര്‍ണാടകയില്‍ ജെ.ഡി.എസിന് നല്‍കിയതുപോലെ മൂന്നു എം.എല്‍.എമാരുള്ള എം.ജെ.പിക്ക് മുഖ്യമന്ത്രി പദം നല്‍കാനാണ് തീരുമാനം. ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ എം.ജെ.പി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ മൂന്നു സ്വതന്ത്ര എം.എല്‍.എമാരുമായും കോണ്‍ഗ്രസ് നേതൃത്വം തിരക്കിട്ട ചര്‍ച്ച തുടരുകയാണ്. ഗോവയില്‍ എന്‍.സി.പിക്ക് ഒരു എം.എല്‍.എയുണ്ട് വൈകാതെ ഈ എം.എല്‍.എയുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയേക്കും.അതേസമയം മൂന്നു അംഗങ്ങളുള്ള ഗോവ ഫോര്‍വേഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

കഴിഞ്ഞ രണ്ടുമാസമായി മുഖ്യമന്ത്രി പരീക്കര്‍ ചികിത്സക്കായി അമേരിക്കയിലാണ്. പരീക്കറിന്റെ അസാന്നിധ്യത്തില്‍ സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങള്‍ നോക്കുന്നത് ധവലീക്കര്‍, സര്‍ദേശായി, ഫ്രാന്‍സിസ് ഡിസൂസ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയാണ്. പരീക്കര്‍ സംസ്ഥാനത്തില്ലാത്ത സാഹചര്യത്തില്‍ ഗോവയില്‍ മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയാണ് ആവശ്യമെന്നും ഭരണ പ്രതിസന്ധിയാണ് സംസ്ഥാനത്തുള്ളതെന്നും കോണ്‍ഗ്രസ് പ്രചാരണം തുടങ്ങിയിട്ടുണ്ട്. ഇതോടെ പരീക്കറിന് പകരം മറ്റൊരു മുഖ്യമന്ത്രിയെ നിയോഗിക്കാന്‍ ബി.ജെ.പിക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ട്. അതേസമയം ബി.ജെ.പിക്കല്ല പരീക്കറിനാണ് പിന്തുണയെന്ന് വ്യക്തമാക്കിയാണ് എം.ജെ.പിയും ജി.എഫ്.പിയും മന്ത്രിസഭ രൂപികരിക്കാന്‍ പിന്തുണ പ്രഖ്യാപിച്ചത്. പരീക്കര്‍ മാറിയാല്‍ ഇവര്‍ പിന്തുണ പിന്‍വലിക്കുമെന്ന പേടിയും ബി.ജെ.പി ക്യാമ്പിനുണ്ട്.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ പിന്നോക്കം പോയെങ്കിലും സമയോചിത ഇടപെടലിലൂടെ മന്ത്രിസഭ രൂപികരിക്കാനായതിന്റെ ഊര്‍ജവുമായാണ് കോണ്‍ഗ്രസ് ഗോവയിലും കരുത്തുകാട്ടാന്‍ ഇറങ്ങുന്നത്. അതേസമയം ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും മന്ത്രിസഭ രൂപികരിക്കാനവാതെ രാജിവെച്ചതിന്റെ ക്ഷീണം വിട്ടുമാറും മുമ്പ് ഗോവയിലും അധികാരം നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ് അമിത് ഷായും നരേന്ദ്ര മോദിയും. അങ്ങനെ സംഭവിച്ചാല്‍ അത്, അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാവുമെന്ന വ്യക്തമായ ധാരണ ഇരുവര്‍ക്കുമുണ്ട്.

news

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും…

Published

on

പാലക്കാട്: കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു. പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം.

ഇന്നലെ രാവിലെ 2 സഹപ്രവര്‍ത്തകരോടൊപ്പം മുള്ളി വനത്തില്‍ ബ്ലോക്ക് 12ലെ കടുവ കണക്കെടുപ്പിനു പോയതായിരുന്നു. സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. എന്നാല്‍ പിന്നീട് കാളിമുത്തുവിനെ കണ്ടെത്താനായില്ല. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി നടത്തിയ തിരച്ചിലില്‍ പിന്നീട് കാളിമുത്തുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Continue Reading

international

ടേക്ക് ഓഫിന് തയ്യാറെടുത്ത എയര്‍ ബസ് വിമാനത്തില്‍ അഗ്‌നിബാധ

ലഗേജ് ഹാന്‍ഡിലിംഗ് മേഖലയില്‍ നിന്നാണ് തീ പടര്‍ന്നത്..

Published

on

സാവോ പോളോ: ബ്രസീലിലെ സാവോ പോളോയിലെ വിമാനത്താവളത്തില്‍ ടെക് ഓഫിനൊരുങ്ങിയ എയര്‍ ബസ് വിമാനത്തില്‍ അഗ്‌നിബാധ. യാത്രക്കാര്‍ ബോര്‍ഡ് ചെയ്ത വിമാനത്തിലേക്ക് ലഗേജുകള്‍ വയ്ക്കുന്നതിനിടെയാണ് അഗ്‌നിബാധയുണ്ടായത്. ലതാം എയര്‍ലൈന്റെ വിമാനത്തിലാണ് തീ പടര്‍ന്നത്. 169 യാത്രക്കാരാണ് സംഭവ സമയത്ത് വിമാനത്തിനുള്ളിലുണ്ടായിരുന്നത്. എന്നാല്‍ വിമാനത്താവളത്തിലുണ്ടായിരുന്ന ജീവനക്കാരുടെ തക്ക സമയത്തെ ഇടപെടലില്‍ വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി.

ലഗേജ് ഹാന്‍ഡിലിംഗ് മേഖലയില്‍ നിന്നാണ് തീ പടര്‍ന്നത്. സാവോ പോളോയില്‍ നിന്ന് പോര്‍ട്ടോ അലെഗ്രേയിലേക്ക് പുറപ്പെട്ട എല്‍എ 3418 എന്ന വിമാനത്തിലാണ് അഗ്‌നിബാധയുണ്ടായത്. പുകയും അഗ്‌നിബാധയും ഉണ്ടാകുമ്പോഴുണ്ടാവുന്ന അലാറാം മുഴങ്ങുന്നതിനിടെ യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിയോടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. എയര്‍ബസ് എ320 വിമാനത്തിലാണ് അഗ്‌നിബാധയുണ്ടായത്. അപകടത്തെ നിയന്ത്രിക്കാന്‍ സാധിച്ചുവെന്നും വിജയകരമായി രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചുവെന്നുമാണ് വിമാന കമ്പനി സംഭവത്തില്‍ വിശദമാക്കുന്നത്.

Continue Reading

news

സ്വകാര്യ സാഹചര്യമല്ലെങ്കില്‍ സ്ത്രീയുടെ സമ്മതമില്ലാതെ ഫോട്ടോ എടുക്കുന്നത് ലൈംഗിക കുറ്റകൃത്യമല്ല; സുപ്രീംകോടതി

പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം…

Published

on

ന്യൂഡല്‍ഹി: സ്വകാര്യ സാഹചര്യത്തിലല്ലാത്ത സമയത്ത് സ്ത്രീയുടെ ഫോട്ടോയോ വീഡിയോയോ ചിത്രീകരിക്കുന്നത് ലൈംഗിക കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. ബംഗാള്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം.

ഫോട്ടോയും വീഡിയോയും ചിത്രീകരിച്ചതിലൂടെ തന്റെ സ്വകാര്യതയിലേക്ക് കടന്നുകയറിയെന്നും അന്തസിന് കളങ്കമുണ്ടാക്കിയെന്നും യുവതി പരാതിയില്‍ ആരോപിച്ചിരുന്നു. വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട കേസിലാണ് യുവതി ലൈംഗികാതിക്രമക്കുറ്റവും ഉന്നയിച്ചത്. താനും സുഹൃത്തുക്കളും ജോലിക്കാരും കൂടി കെട്ടിടത്തിലേക്ക് കയറുന്നത് ആരോപണവിധേയനായ വ്യക്തി തടഞ്ഞുവെന്നും ഇതോടൊപ്പം ഫോട്ടോയും വീഡിയോയും ചിത്രീകരിച്ചുവെന്നുമായിരുന്നു പരാതി.

എന്നാല്‍ ഇത് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354 സി വകുപ്പിന് കീഴിലുള്ള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയില്‍പ്പെടില്ലെന്ന് കോടതി നിരീക്ഷിച്ചു. സ്വകാര്യ സ്ഥലങ്ങളില്‍ നിന്ന് സ്ത്രീയുടെ നഗ്‌നമോ അര്‍ധനഗ്‌നമോ ആയ ദൃശ്യങ്ങളോ, ശൗചാലയം ഉപയോഗിക്കുന്നതോ, ലൈംഗിക പ്രവൃത്തികളോ പകര്‍ത്തുന്നതാണ് കുറ്റകരമാവുകയെന്ന് കോടതി വ്യക്തമാക്കി. അല്ലാത്ത സാഹചര്യങ്ങളില്‍, സ്ത്രീയുടെ സമ്മതമില്ലാതെയാണെങ്കിലും ഫോട്ടോയും വീഡിയോയും പകര്‍ത്തുന്നത് ലൈംഗിക കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്നും സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കി.

Continue Reading

Trending