Connect with us

Culture

ഹുവായിക്ക് ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് വിലക്ക്; കമ്പനിക്ക് പൂര്‍ണ്ണ പിന്തുണയുമായി ചൈനീസ് ഭരണകൂടം

Published

on

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തിന്റെ ഭാഗമായി ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ ഹുവായിയ്ക്ക് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തി ഗൂഗിള്‍. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മാതാക്കളായ ഈ ചൈനീസ് കമ്പനിയെ അമേരിക്കന്‍ ഭരണകൂടം കരിമ്പട്ടികയില്‍ പെടുത്തിയതോടെയാണ് ഗൂഗിളിന്റെ നടപടി. ഹുവായി സ്മാര്‍ട്‌ഫോണുകള്‍ ചൈന രഹസ്യ നിരീക്ഷണത്തിനും ചാരപ്രവര്‍ത്തനത്തിനും ഉപയോഗിക്കുന്നതായി ആരോപിച്ചാണ് അമേരിക്കയുടെ നടപടി. ഭരണകൂടത്തിന്റെ അനുമതിയില്ലാതെ അമേരിക്കന്‍ കമ്പനികളില്‍നിന്ന് സാങ്കേതികവിദ്യ സഹായം സ്വീകരിക്കുന്നതില്‍നിന്ന് ഹുവായിയെ തടഞ്ഞുകൊണ്ട് കഴിഞ്ഞ ബുധനാഴ്ചാണ് ട്രംപ് ഭരണകൂടം നിരോധനം കൊണ്ടുവന്നത്.

ഇതുപ്രകാരം ഹുവായിയുടെ ആന്‍ഡ്രോയ്ഡ് ലൈസന്‍സ് ഗൂഗിള്‍ റദ്ദാക്കി. നിയന്ത്രണങ്ങള്‍ വരുന്നതോടെ ഹുവായിക്ക് ഹാര്‍ഡ് വെയര്‍-സ്‌ഫോറ്റ് വെയര്‍ പിന്തുണ നല്‍കേണ്ടതില്ലെന്നാണ് ഗൂഗിളിന്റെ തീരുമാനം. നിലവില്‍ ആന്‍ഡ്രോയ്ഡ് ഒ.എസ് ഉപയോഗിക്കുന്ന വാവെയ് ഫോണുകളില്‍ സെക്യൂരിറ്റി ഫീച്ചര്‍ ഉള്‍പ്പെടെ ഒരു അപ്‌ഡേറ്റും ലഭിക്കില്ല. പ്ലേ സ്റ്റോര്‍, മാപ്പ്, യൂട്യൂബ് തുടങ്ങിയ ഗൂഗിള്‍ പ്ലേ സര്‍വീസുകളും അധികം വൈകാതെ വാവെയ്-ഹോണര്‍ ഫോണുകളില്‍ ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ ഹുവായി ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ നിയന്ത്രണം പ്രശ്‌നമുണ്ടാക്കില്ലെന്നാണ് വിവരം. പ്ലേ സ്റ്റോറിന് ഉപയോഗിക്കുന്നതിന് തടസം നേരിട്ടേക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ആന്‍ഡ്രോയ്ഡ് ഓപ്പണ്‍ സോഴ്‌സ് പ്രോജക്ടിലൂടെ ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കുമെന്നത് താല്‍ക്കാലികമായി ആശ്വാസകരമാണ്. പരിമിതമായ സേവനങ്ങള്‍ മാത്രമേ അതിലൂടെ ലഭിക്കൂ എന്നതാണ് പ്രധാന പ്രശ്‌നം. ഈ വര്‍ഷം ഗൂഗിള്‍ ഇറക്കുന്ന ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പ് ഹുവായിക്ക് ലഭിക്കില്ല.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ ഉപരോധങ്ങള്‍ അംഗീകരിക്കുകയല്ലാതെ ഗൂഗിളിന് മറ്റു വഴികളില്ല. യു.എസ് ഭരണകൂടത്തിന്റെ ലൈസന്‍സില്ലാതെ ഒരു കമ്പനിക്കും വ്യാപാരം നടത്താന്‍ സാധിക്കില്ലെന്നതാണ് ഗൂഗിളിനെ കടുത്ത നീക്കത്തിന് പ്രേരിപ്പിച്ചത്.
അതേസമയം ഗൂഗിളിന്റെ നിയന്ത്രണത്തില്‍ ഹുവായി കമ്പനി തളരാന്‍ സാധ്യതയില്ല. സ്വന്തമായി സോഫ്റ്റ് വെയറും അനുബന്ധ സാങ്കേതികവിദ്യകളും കണ്ടെത്തി പ്രശ്‌നം പരിഹരിക്കാന്‍ കമ്പനിക്ക് സാധിക്കും. അതിനുള്ള നീക്കങ്ങളും തുടങ്ങുകയും ചെയ്തിട്ടുണ്ട്. സുരക്ഷിതവും ശാശ്വതവുമായ സോഫ്റ്റ്‌വെയറുകള്‍ രൂപീകരിച്ച് ഗൂഗിളിന്റെ നിയന്ത്രണത്തെ നേരിടുമെന്ന് വാവെയ് പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനിക്ക് നിയമപരമായ എല്ലാ പിന്തുണയും നല്‍കുമെന്ന് ചൈനീസ് ഭരണകൂടവും അറിയിച്ചു.

തളരുന്നവരല്ല അടുത്തിടെ പുറത്തിറക്കിയ രണ്ട് സ്മര്‍ട്‌ഫോണുകള്‍ ഏറെ മികച്ചവയാണ്. പി30 പ്രോ, പി30 എന്നിവയാണ് ആ മോഡലുകള്‍. അവ രണ്ടും ഏറ്റവും മികച്ച ക്യാമറ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്നവയാണ്. വാവെയ്ക്കെതിരെ പാശ്ചാത്യ ലോകത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ അപവാദ പ്രചാരങ്ങള്‍ ശക്തമാണ്. കമ്പനി ഇത് നിഷേധിച്ചിട്ടുണ്ട്. തങ്ങളുടെ ഉല്‍പന്നങ്ങള്‍ ആര്‍ക്കും ഭീഷണിയല്ലെന്നും ചൈനീസ് ഭരണകൂടത്തില്‍നിന്ന് സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നതെന്നും വാവെയ് വ്യക്തമാക്കിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending