kerala
ക്രൈംബ്രാഞ്ച് എസ്.പിയെ മാറ്റിയ സര്‍ക്കാര്‍ നടപടി; ലക്ഷ്യം അന്വേഷണ അട്ടിമറി
നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കവെ, ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയ സര്‍ക്കാര്‍ നീക്കം പ്രതികളെ സഹായിക്കാനാണെന്ന് ആക്ഷേപം.

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കവെ, ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയ സര്‍ക്കാര്‍ നീക്കം പ്രതികളെ സഹായിക്കാനാണെന്ന് ആക്ഷേപം. മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സക്ക് പോവുന്നതിന് തൊട്ടുമുമ്പാണ് അപ്രതീക്ഷിത നടപടി. നടിയെ പീഡിപ്പിച്ച കേസിന്റെയും, വധ ഗൂഢാലോചനാക്കേസിന്റെയും അന്വേഷണം വഴിത്തിരിവിലെത്തി നില്‍ക്കുമ്പോഴാണ് ക്രൈംബ്രാഞ്ച് മേധാവി എസ്.ശ്രീജിത്തിനെ ഗതാഗത കമ്മീഷണറാക്കി സര്‍ക്കാര്‍ മാറ്റി നിയമിച്ചത്.
കേസില്‍ ദിലീപിന്റെ അഭിഭാഷകരെയും ഭാര്യ കാവ്യാ മാധവനെയും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഒരുങ്ങുകയായിരുന്നു. കേസ് അട്ടിമറിക്കാന്‍ പ്രതിഭാഗം അഭിഭാഷകരുടെ ഓഫീസ് ശ്രമിക്കുന്നുവെന്ന് ആക്രമത്തിനിരയായ നടി മുഖ്യമന്ത്രിക്കുള്‍പ്പെടെ നല്കിയ പരാതി നിലനില്‍ക്കെയാണ് നീക്കമെന്നതും ശ്രദ്ധേയമാണ്.
നടിയുടെ പരാതി ശരിയെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു പിന്നീട് പുറത്തുവന്ന തെളിവുകള്‍. ദിലീപിന്റെ അഭിഭാഷകര്‍ കേസിലെ സാക്ഷികളെ ഉള്‍പ്പെടെ സ്വാധീനിക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. അന്വേഷണം ആ വഴിക്ക് നീങ്ങുമ്പോഴാണ് സര്‍ക്കാര്‍ അന്വേഷണത്തലവനെ മാറ്റിയത്. സ്ഥാന മാറ്റത്തോടെ കേസില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ കൂടുതല്‍ സംശയത്തിലായി. അന്വേഷണം ഇപ്പോള്‍ നിലച്ചമട്ടാണ്. കോടതി നിര്ദശ പ്രകാരം ഇനി 36 ദിവസം മാത്രമാണ് തുടരന്വേഷണത്തിന് ബാക്കിയുള്ളത്. കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി അന്ത്യശാസനം നല്‍കിയതിന് പിന്നാലെ ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയത് അന്വേഷണ സംഘത്തിലും കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
വധ ഗൂഢാലോചനാ കേസില്‍ അഡ്വ. രാമന്‍പിള്ളയുടെ ഫോണ്‍ സംഭാഷണം പുറത്തു വന്നതും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതും കേസില്‍ നിര്‍ണായകമാവുമായിരുന്നു. അന്വേഷണ സംഘത്തിന്റെ മനോവീര്യം തകര്‍ക്കുന്ന നിലപാടാണ് ഇപ്പോഴുണ്ടായതെന്നാണ് പൊതുവേയുള്ള വിമര്‍ശനം. ക്രൈംബ്രാഞ്ച് മേധാവിയുടെ സാന്നിധ്യത്തിലായിരുന്നു കാവ്യാ മാധവനെയും അഭിഭാഷകരെയും കോടതി ജീവനക്കാരെയും ചോദ്യം ചെയ്യുന്നതുള്‍പ്പെടെ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടിയിരുന്നത്. ക്രൈംബ്രാഞ്ചിന് പുതിയ മേധാവി വരുന്നതോടെ കേസ് വീണ്ടും പഠിക്കേണ്ടി വരും. ഇതിന് സമയമെടുക്കും. അതോടെ അന്വേഷണവും നീളും. ഇത് കോടിതിയില്‍ പ്രതികള്‍ക്കും സഹായകരമായേക്കും.
നടിയെ പീഡിപ്പിച്ച കേസിലും, അന്വേഷണ ഉേദ്യാഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലും പ്രതിയായ നടന് ദിലീപിനു വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന് ബി.രാമന്‍പിള്ളക്കെതിരെ അന്വേഷണ സംഘം ശക്തമായ നിലപാടെടുത്തിരുന്നു. ഇതിനെതിരെ അഭിഭാഷക സംഘടനകള്‍ പരസ്യ പ്രതിഷേധവുമായി എത്തി. ഇവര്‍ക്ക് വഴങ്ങിയാണ് സര്‍ക്കാര്‍ ആക്രമിക്കപ്പെട്ട നടിക്ക് പ്രതികൂലമാവുന്ന നിലപാട് സ്വീകരിച്ചതെന്നാണ് ആരോപണം. കേസിലെ എട്ടാം പ്രതിയായ നടന് ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്, ദിലീപിന്റെ അഭിഭാഷകര്‍, ദിലീപിന്റെ ബന്ധുക്കള്‍ എന്നിവരെയെല്ലാമാണ് ഇനി ചോദ്യം ചെയ്യേണ്ടത്. ഇതുകൂടാതെ ദിലീപ് ഫോണില്‍ നിന്ന് നീക്കിയ വാട്സ്ആപ് ചാറ്റുകളുള്ളവരേയും ചോദ്യം ചെയ്യണം. ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നീക്കിയതുമായി ബന്ധപ്പെട്ട ചിലകാര്യങ്ങളില്‍ ഹാക്കര്‍ സായി ശങ്കറില്‍ നിന്ന് വ്യക്തത വരുത്താനുമുണ്ട്.
പ്രതീക്ഷകള്‍ തകര്‍ന്നെന്ന്
ഡബ്ല്യൂസിസി
കൊച്ചി: നടിയെ പീഡിപ്പിച്ച കേസ് അന്വേഷണത്തിലെ എല്ലാ പ്രതീക്ഷകളെയും അട്ടിമറിക്കുന്നതാണ് ക്രൈംബ്രാഞ്ച് മേധാവിയുടെ സ്ഥാന ചലനമെന്ന് ഡബ്ല്യൂസിസി. പ്രതിഭാഗം അഭിഭാഷകരുടെ ആവശ്യം അനുസരിച്ചാണ് അന്വേഷണ തലവനെ മാറ്റിയതെന്നും ഡബ്ല്യൂസിസി ആരോപിച്ചു. ഞങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം അവസാന ഘട്ടത്തില്‍ എത്തി നില്ക്കുന്ന ഈ അവസരത്തില്‍, എല്ലാവിധ പ്രതീക്ഷകളെയും അട്ടിമറിക്കും വിധമാണ് ഇപ്പോള്‍ പൊലീസ് തലപ്പത്ത് നടന്ന അഴിച്ചു പണി.
kerala
കൃഷ്ണകുമാറിന്റെയും മകള്‍ ദിയയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും
കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ കേസിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ പോലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

കൃഷ്ണകുമാറിന്റെയും മകള്‍ ദിയയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. സാമ്പത്തിക തട്ടിപ്പ് കേസില്‍ ആരോപണ വിധേയരായ ജീവനക്കാര്‍ നല്കിയ പരാതിയില്‍ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ കേസിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ പോലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.
അതേസമയം ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയെടുത്ത കേസിലെ ആരോപണ വിധേയരായ മൂന്ന് വനിതാ ജീവനക്കാര്‍ ഒളിവില്‍ തുടരുകയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി വന്നശേഷം തുടര്‍ നീക്കങ്ങളിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം .
kerala
ബാലരാമപുരത്തെ രണ്ടര വയസുകാരിയുടെ കൊലപാതകം; കുട്ടിയെ കിണറ്റില്‍ എറിഞ്ഞത് മാതാവെന്ന് മൊഴി
റൂറല്‍ എസ്.പി ജയില്‍ സന്ദര്‍ശിക്കുന്നതിനിടെ പ്രതി ഉറക്കെ വിളിച്ചു പറയുകയായിരുന്നു.

ബാലരാമപുരത്ത് രണ്ടര വയസുകാരിയുടെ കൊലപാതകത്തില്‍ പ്രതിയുടെ വെളിപ്പെടുത്തല്‍ പുറത്ത്. ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞ് കൊന്നത് മാതാവ് ശ്രീതുവാണെന്ന് പ്രതി റൂറല്‍ എസ്.പിക്ക്മൊഴി നല്കി. റൂറല്‍ എസ്.പി ജയില്‍ സന്ദര്‍ശിക്കുന്നതിനിടെ പ്രതി ഉറക്കെ വിളിച്ചു പറയുകയായിരുന്നു. പ്രതി നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ദേവേന്ദുവിന്റെ അമ്മ ശ്രീതുവിനെയും അമ്മാവന് ഹരികുമാറിനെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഹരികുമാര്‍ ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.
എന്നാല്‍ ശ്രീതു ഈ ആരോപണം ശക്തമായി നിഷേധിച്ചു. നേരത്തെ അമ്മ ശ്രീതുവിന് കൃത്യത്തില്‍ പങ്കുണ്ടെന്നും പ്രതി ചേര്‍ക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദു(2) ആണ് മരിച്ചത്. ആദ്യം കുട്ടിയെ കാണാനില്ലെന്ന പരാതി ഉയര്‍ന്നത്. തുടര്‍ന്ന്, നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെത്തുന്നത്. അഗ്നിരക്ഷാസേനയും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.
kerala
അഹമ്മദാബാദ് വിമാന അപകടം; രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞില്ല
ദുരന്തത്തില്‍ മരിച്ച 177 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച മലയാളി നേഴ്സ് രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞില്ല. സഹോദരന് രതീഷ് ഡിഎന്‍എ ഫലത്തിനായി അഹമ്മദാബാദില്‍ തുടരുകയാണ്.
അതേസമയം, ദുരന്തത്തില്‍ മരിച്ച 177 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിമാന അപകടം ഉണ്ടായ സ്ഥലത്ത് ഇന്നും പരിശോധകള്‍ തുടരും.
-
News2 days ago
ഇസ്രാഈലിനെതിരെ ഇറാന്റെ മിസൈല്‍ ആക്രമണം; നെതന്യാഹുവിന്റെ കുടുംബ വീട് തകര്‍ന്നു
-
kerala3 days ago
കഴുത്തിൽ കുരുക്കിട്ടു, അനസ്തേഷ്യ നൽകിയതിന് പിന്നാലെ പൂച്ച ചത്തു; നാദിർഷയുടെ പരാതിയിൽ പെറ്റ് ഹോസ്പിറ്റലിനെതിരെ കേസ്
-
kerala3 days ago
തിരുവനന്തപുരത്ത് ബ്രിട്ടന്റെ യുദ്ധവിമാനത്തിന് അടിയന്തര ലാന്‍ഡിങ്ങ്
-
kerala3 days ago
സംസ്ഥാനത്ത് മഴ ശക്തമാകുന്നു: 5 ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്
-
kerala3 days ago
കനത്ത മഴ; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
gulf19 hours ago
ഒമാൻ കടലിൽ അമേരിക്കൻ കപ്പൽ തീപിടിച്ചു കത്തി
-
crime3 days ago
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 22കാരന് അറസ്റ്റില്‍
-
india3 days ago
‘നിരുത്തരവാദിത്തപരമായ ആക്രമണം’: ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ വിമര്‍ശിച്ച് എം.കെ സ്റ്റാലിന്