kerala
ക്രൈംബ്രാഞ്ച് എസ്.പിയെ മാറ്റിയ സര്‍ക്കാര്‍ നടപടി; ലക്ഷ്യം അന്വേഷണ അട്ടിമറി
നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കവെ, ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയ സര്‍ക്കാര്‍ നീക്കം പ്രതികളെ സഹായിക്കാനാണെന്ന് ആക്ഷേപം.
നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കവെ, ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയ സര്‍ക്കാര്‍ നീക്കം പ്രതികളെ സഹായിക്കാനാണെന്ന് ആക്ഷേപം. മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സക്ക് പോവുന്നതിന് തൊട്ടുമുമ്പാണ് അപ്രതീക്ഷിത നടപടി. നടിയെ പീഡിപ്പിച്ച കേസിന്റെയും, വധ ഗൂഢാലോചനാക്കേസിന്റെയും അന്വേഷണം വഴിത്തിരിവിലെത്തി നില്‍ക്കുമ്പോഴാണ് ക്രൈംബ്രാഞ്ച് മേധാവി എസ്.ശ്രീജിത്തിനെ ഗതാഗത കമ്മീഷണറാക്കി സര്‍ക്കാര്‍ മാറ്റി നിയമിച്ചത്.
കേസില്‍ ദിലീപിന്റെ അഭിഭാഷകരെയും ഭാര്യ കാവ്യാ മാധവനെയും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഒരുങ്ങുകയായിരുന്നു. കേസ് അട്ടിമറിക്കാന്‍ പ്രതിഭാഗം അഭിഭാഷകരുടെ ഓഫീസ് ശ്രമിക്കുന്നുവെന്ന് ആക്രമത്തിനിരയായ നടി മുഖ്യമന്ത്രിക്കുള്‍പ്പെടെ നല്കിയ പരാതി നിലനില്‍ക്കെയാണ് നീക്കമെന്നതും ശ്രദ്ധേയമാണ്.
നടിയുടെ പരാതി ശരിയെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു പിന്നീട് പുറത്തുവന്ന തെളിവുകള്‍. ദിലീപിന്റെ അഭിഭാഷകര്‍ കേസിലെ സാക്ഷികളെ ഉള്‍പ്പെടെ സ്വാധീനിക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. അന്വേഷണം ആ വഴിക്ക് നീങ്ങുമ്പോഴാണ് സര്‍ക്കാര്‍ അന്വേഷണത്തലവനെ മാറ്റിയത്. സ്ഥാന മാറ്റത്തോടെ കേസില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ കൂടുതല്‍ സംശയത്തിലായി. അന്വേഷണം ഇപ്പോള്‍ നിലച്ചമട്ടാണ്. കോടതി നിര്ദശ പ്രകാരം ഇനി 36 ദിവസം മാത്രമാണ് തുടരന്വേഷണത്തിന് ബാക്കിയുള്ളത്. കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി അന്ത്യശാസനം നല്‍കിയതിന് പിന്നാലെ ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയത് അന്വേഷണ സംഘത്തിലും കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
വധ ഗൂഢാലോചനാ കേസില്‍ അഡ്വ. രാമന്‍പിള്ളയുടെ ഫോണ്‍ സംഭാഷണം പുറത്തു വന്നതും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതും കേസില്‍ നിര്‍ണായകമാവുമായിരുന്നു. അന്വേഷണ സംഘത്തിന്റെ മനോവീര്യം തകര്‍ക്കുന്ന നിലപാടാണ് ഇപ്പോഴുണ്ടായതെന്നാണ് പൊതുവേയുള്ള വിമര്‍ശനം. ക്രൈംബ്രാഞ്ച് മേധാവിയുടെ സാന്നിധ്യത്തിലായിരുന്നു കാവ്യാ മാധവനെയും അഭിഭാഷകരെയും കോടതി ജീവനക്കാരെയും ചോദ്യം ചെയ്യുന്നതുള്‍പ്പെടെ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടിയിരുന്നത്. ക്രൈംബ്രാഞ്ചിന് പുതിയ മേധാവി വരുന്നതോടെ കേസ് വീണ്ടും പഠിക്കേണ്ടി വരും. ഇതിന് സമയമെടുക്കും. അതോടെ അന്വേഷണവും നീളും. ഇത് കോടിതിയില്‍ പ്രതികള്‍ക്കും സഹായകരമായേക്കും.
നടിയെ പീഡിപ്പിച്ച കേസിലും, അന്വേഷണ ഉേദ്യാഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലും പ്രതിയായ നടന് ദിലീപിനു വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന് ബി.രാമന്‍പിള്ളക്കെതിരെ അന്വേഷണ സംഘം ശക്തമായ നിലപാടെടുത്തിരുന്നു. ഇതിനെതിരെ അഭിഭാഷക സംഘടനകള്‍ പരസ്യ പ്രതിഷേധവുമായി എത്തി. ഇവര്‍ക്ക് വഴങ്ങിയാണ് സര്‍ക്കാര്‍ ആക്രമിക്കപ്പെട്ട നടിക്ക് പ്രതികൂലമാവുന്ന നിലപാട് സ്വീകരിച്ചതെന്നാണ് ആരോപണം. കേസിലെ എട്ടാം പ്രതിയായ നടന് ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്, ദിലീപിന്റെ അഭിഭാഷകര്‍, ദിലീപിന്റെ ബന്ധുക്കള്‍ എന്നിവരെയെല്ലാമാണ് ഇനി ചോദ്യം ചെയ്യേണ്ടത്. ഇതുകൂടാതെ ദിലീപ് ഫോണില്‍ നിന്ന് നീക്കിയ വാട്സ്ആപ് ചാറ്റുകളുള്ളവരേയും ചോദ്യം ചെയ്യണം. ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നീക്കിയതുമായി ബന്ധപ്പെട്ട ചിലകാര്യങ്ങളില്‍ ഹാക്കര്‍ സായി ശങ്കറില്‍ നിന്ന് വ്യക്തത വരുത്താനുമുണ്ട്.
പ്രതീക്ഷകള്‍ തകര്‍ന്നെന്ന്
ഡബ്ല്യൂസിസി
കൊച്ചി: നടിയെ പീഡിപ്പിച്ച കേസ് അന്വേഷണത്തിലെ എല്ലാ പ്രതീക്ഷകളെയും അട്ടിമറിക്കുന്നതാണ് ക്രൈംബ്രാഞ്ച് മേധാവിയുടെ സ്ഥാന ചലനമെന്ന് ഡബ്ല്യൂസിസി. പ്രതിഭാഗം അഭിഭാഷകരുടെ ആവശ്യം അനുസരിച്ചാണ് അന്വേഷണ തലവനെ മാറ്റിയതെന്നും ഡബ്ല്യൂസിസി ആരോപിച്ചു. ഞങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം അവസാന ഘട്ടത്തില്‍ എത്തി നില്ക്കുന്ന ഈ അവസരത്തില്‍, എല്ലാവിധ പ്രതീക്ഷകളെയും അട്ടിമറിക്കും വിധമാണ് ഇപ്പോള്‍ പൊലീസ് തലപ്പത്ത് നടന്ന അഴിച്ചു പണി.
kerala
തദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
ഹിയറിങ് പൂര്‍ത്തിയായതിന് പിന്നാലെ ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിറക്കി.
തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട വാര്‍ഡിലെ സ്ഥാനാര്‍ഥി വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി. വൈഷ്ണയ്ക്ക് ഇനി മത്സരിക്കാം. ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെയാണ് കമ്മീഷന്റെ തീരുമാനം. ഹിയറിങ് പൂര്‍ത്തിയായതിന് പിന്നാലെ ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിറക്കി.
വൈഷ്ണയെ സപ്ലിമെന്റെറി വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തും. വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ നിന്നും വെട്ടിയ സംഭവത്തില്‍ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന് ഹിയറിങ് നടത്തിയിരുന്നു. വൈകിട്ട് മൂന്നിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസില്‍ നടന്ന ഹിയറിങ്ങില്‍ വൈഷ്ണയ്ക്കൊപ്പം പരാതിക്കാരന് ധനേഷ് കുമാറും ഹാജരായിരുന്നു.
വൈഷ്ണയുടെ ഹരജിയില്‍ ഹൈക്കോടതി നല്കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തുടര്‍ന്നാണ് കമ്മീഷന് ഹിയറിങ്ങിന് വിളിച്ചതും തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതും. മുട്ടട വാര്‍ഡില്‍ വ്യാജ മേല്‍വിലാസം ഉപയോഗിച്ച് വൈഷ്ണയും കുടുംബാംഗങ്ങളും വോട്ട് ചേര്‍ത്തു എന്നായിരുന്നു പരാതി. മുട്ടടയിലെ സ്ഥിരതാമസക്കാരിയായ വൈഷ്ണയെ സ്ഥിരതാമസക്കാരിയല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വോട്ടര്‍പട്ടികയില്‍ നിന്ന് കമ്മീഷന് ഒഴിവാക്കിയത്.
എന്നാല്‍, വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് അനീതിയാണെന്നും രാഷ്ട്രീയകാരണങ്ങളാല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണം. മത്സരിക്കാന്‍ ഇറങ്ങിയ ഒരാളെ രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കുകയല്ല വേണ്ടത്. 24 വയസുള്ള പെണ്‍കുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പ് മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുതെന്നും കോടതി പറഞ്ഞിരുന്നു.
kerala
മലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
മുന്നണി മര്യാദകള്‍ പാലിക്കാതെ സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചെന്ന് ആരോപിച്ചാണ് സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്.
മലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത. പറപ്പൂര് പഞ്ചായത്തില്‍ സിപിഎമ്മിനെതിരെ മത്സരിക്കാന്‍ സിപിഐ രംഗത്ത്. മുന്നണി മര്യാദകള്‍ പാലിക്കാതെ സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചെന്ന് ആരോപിച്ചാണ് സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. സിപിഎം നിശ്ചയിച്ച സ്ഥാനാര്‍ഥി എ.എം ദിവ്യക്കെതിരെ സിപിഐ സ്ഥാനാര്‍ഥിയായി മുനീറ റിഷ്ഫാനയാണ് മത്സരിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷമാണ് പറപ്പൂരില്‍ സിപിഐ കമ്മിറ്റി രൂപീകരിക്കുന്നതും പ്രവര്‍ത്തമാരംഭിക്കുകയും ചെയ്യുന്നത്. അതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തങ്ങള്‍ക്ക് സീറ്റ് വേണമെന്ന ആവശ്യവുമായി സിപിഐ രംഗത്ത് വരികയായിരുന്നു. എട്ടാം വാര്‍ഡ് സിപിഐക്ക് നല്‍കാമെന്ന് തീരുമാനമായെങ്കിലും അവസാനനിമിഷം സിപിഎം സ്ഥാനാര്‍ഥിയെ നിശ്ചയിക്കുകയായിരുന്നു.
ഇതോടെ, സ്വാഭാവികമായും സിപിഐ മാറിക്കൊടുക്കുകയും ഏഴാം വാര്‍ഡിന് വേണ്ടി ആവശ്യമുന്നയിക്കുകയും ചെയ്തു. എന്നാല്‍, സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം ഏഴാം വാര്‍ഡിലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഭിന്നത രൂക്ഷമായത്. തുടര്‍ന്ന് സിപിഐ തങ്ങളുടെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുകയായിരുന്നു.
kerala
മദ്യലഹരിയില്‍ സുഹൃത്തിനെ കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍
ദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അന്വേഷണം വ്യക്തമാക്കുന്നു.
കൊച്ചി: എറണാകുളം കോതമംഗലം വാരപ്പെട്ടിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സുഹൃത്ത് ഫ്രാന്‍സിസിനെ പൊലീസ് അറസ്റ്റ് ചെയ്തു. അരഞ്ഞാണി സ്വദേശിയായ സിജോയാണ് തലയ്ക്ക് അടിയേറ്റ് മരിച്ചത്. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അന്വേഷണം വ്യക്തമാക്കുന്നു. ഫ്രാന്‍സിസ് പിക്കാസ് ഉപയോഗിച്ച് സിജോയുടെ തലയില്‍ അടിച്ചതായാണ് പൊലീസ് കണ്ടെത്തല്‍. സംഭവത്തിനു പിന്നാലെ ‘വീട്ടില്‍ വലിയൊരു സംഭവം സംഭവിച്ചുണ്ട്’എന്ന് പറഞ്ഞ് നാട്ടുകാരെ വിളിച്ചുവരുത്തിയും ഫ്രാന്‍സിസ് തന്നെ സംഭവം പുറത്തുകൊണ്ടുവന്നിരുന്നു. നാട്ടുകാര്‍ എത്തിയപ്പോള്‍ തുണികൊണ്ട് മൂടിയ നിലയില്‍ സിജോയുടെ രക്തത്തില്‍ കുളിച്ച മൃതദേഹമാണ് കണ്ടത്. സംഭവസമയത്ത് മദ്യലഹരിയില്‍ തളര്‍ന്ന നിലയിലായിരുന്നു ഫ്രാന്‍സിസ്. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് ഇത് കൊലപാതകമാണെന്ന് പൊലീസ് ഉറപ്പ് നല്‍കിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF3 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india24 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala22 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports20 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ
-
kerala3 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

