Video Stories
വീണിടത്തുരുണ്ട് സര്‍ക്കാര്‍; മണിയെ താങ്ങി പിണറായി

ഇയാസ് മുഹമ്മദ്
വീഴ്ചകളും പരാജയങ്ങളും ഒന്നിനു പിറകെ ഒന്നായി പിന്തുടരുകയാണ് ഇടതുസര്‍ക്കാറിനെ. അതിനാല്‍ എഴുന്നേല്ക്കാന് ശ്രമിക്കുന്നതിന് പകരം സര്‍ക്കാര്‍ വീണിടത്തു കിടന്നുരുളുകയാണ്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എം.എം മണിയും ചെയ്തതും ഇതുതന്നെ. വീണിടത്ത് കിടന്നുരുണ്ട് സ്വയം ചെളിയഭിഷേകം നടത്തുകയായിരുന്നു മുഖ്യമന്ത്രി. സ്വന്തം ഗോള്‍പോസ്റ്റിലേക്ക് ഗോള്‍ പായിച്ച്, പരിക്ഷീണനായി നില്ക്കുന്ന മന്ത്രി മണിയെ ന്യായീകരിക്കാന്‍ മുഖ്യമന്ത്രി കാട്ടിയ അസാമാന്യ ധൈര്യം കണ്ട് ഭരണപക്ഷ ബഞ്ചിലുള്ളവര്‍ പോലും അന്തംവിട്ടു. എങ്ങനെ അന്തം വിടാതിരിക്കും. ഗീബല്‍സ് പോലും തോറ്റുപോകുന്ന ന്യായീകരണമാണ് മുഖ്യമന്ത്രി നടത്തിയത്.
മന്ത്രി എം.എം മണി രാജിവെക്കണമെന്ന ആവശ്യം കാര്യകാരണ സഹിതമാണ് പ്രതിപക്ഷം ഇന്നലെ സഭയില്‍ ഉന്നയിച്ചത്. മുമ്പ് രണ്ട് മന്ത്രിമാര്‍ രാജിവെച്ചതിനേക്കാള്‍ തീവ്രവും, അസാധാരണവുമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് വളരെ വ്യക്തമായി അടിയന്തര പ്രമേയം അവതരിപ്പിച്ച തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നാല്‍ സര്‍ക്കാറിനെ സംബന്ധിച്ച് പെട്ടെന്ന് ഒരു മന്ത്രിയുടെ രാജി കൂടി അസഹ്യമാണ്. എട്ട് മാസത്തിനിടെ രണ്ട് മന്ത്രിമാര്‍ രാജിവെച്ചൊഴിയേണ്ടി വന്നതിലെ ക്ഷീണം സര്‍ക്കാറിന് ഇനിയും തീര്‍ന്നിട്ടില്ല. മണിക്ക് മണി കെട്ടാന്‍ ഒരുങ്ങി പുറപ്പെട്ടാണ് ഇന്നലെ പ്രതിപക്ഷം സഭയില്‍ എത്തിയത്. പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ എം.എം മണി നടത്തിയ മോശം പരാമര്‍ശം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തിര പ്രമേയം അവതരിപ്പിച്ചത്. സ്ത്രീകളെ അധിക്ഷേപിച്ച് മന്ത്രി മണി പ്രസംഗിക്കുന്നത് ഇത് ആദ്യതവണയല്ലെന്ന് തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി. പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ പരാമര്‍ശം മാത്രമല്ല, ജിഷ്ണു പ്രണോയിയുടെ അമ്മമഹിജക്കെതിരെ മോശം പരാമര്‍ശം നടത്തിയിട്ടുള്ളയാളാണ് മണി. മകന് നഷ്ടപ്പെട്ട അമ്മയെപ്പോലും മോശമായി പറയുന്ന മണി പ്രാകൃതനാണ്.മണിയുടേത് നാടന്‍ ശൈലിയാണെന്ന് പറഞ്ഞ് ഇടുക്കിക്കാരെ മുഴൂവന്‍ അപമാനിക്കരുത്. മാത്രമല്ല, ആരെ ഊളമ്പാറയിലേക്ക് അയച്ചാലും മണിയെ അയക്കരുതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.തൊടുന്യായമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സഭക്ക് പുറത്ത് മണിയെ തള്ളിയ പിണറായി സഭയില്‍ പക്ഷേ മലക്കംമറിഞ്ഞു. മണിയുടെ സംസാരം ഗ്രാമീണ ശൈലിയെന്ന പതിവ് പ്രതിരോധമാണ് മുഖ്യമന്ത്രി നടത്തിയത്. ഇടുക്കിയിലെ എല്ലാ കാര്യങ്ങളും അറിയാവുന്ന ആളാണ് മണി. ആ നാടിന്റെ ശൈലി അദ്ദേഹത്തിന്റെ സംസാരത്തില്‍ കടന്നുവരാറുണ്ട്. ചില മാധ്യമങ്ങള്‍ മണിയുടെ പ്രസംഗം വളച്ചൊടിക്കുകയായിരുന്നുവെന്ന് മണിയെ മുഖ്യമന്ത്രി ന്യായീകരിച്ചു. മണി പറഞ്ഞതെല്ലാം ശരിയെന്ന് മുഖ്യമന്ത്രി സമ്മതിക്കുകയായിരുന്നു മറുപടിയിലൂടെ.
മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ മണിക്ക് വിശദീകരണത്തിന് അവസരം നല്കാന് സ്പീക്കര്‍ മുതിര്‍ന്നത് പ്രതിപക്ഷം എതിര്‍ത്തു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ ഇ.എം.എസിന്റെ പാര്‍ട്ടിയല്ല, മറിച്ച് എം.എം മണിയുടെ പാര്‍ട്ടിയായി മാറിയെന്ന് തുടര്‍ന്നു സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇ.പി ജയരാജന്റെയും ശശീന്ദ്രന്റെയും വിഷയത്തിലുണ്ടായ ഗൗരവം മണിയുടെ കാര്യത്തില്‍ മുഖ്യമന്ത്രിക്ക് ഇല്ല. എം.എം മണിക്ക് എന്തുവേണേലും പറയാം. പക്ഷേ ഒരു മന്ത്രി പറയരുത്. മണി സ്ത്രീത്വത്തെ അപമാനിച്ചതു എല്ലാവര്ക്കും ബോധ്യമായിട്ടും മുഖ്യമന്ത്രിക്ക് ബോധ്യമായിട്ടില്ല. ബോധ്യമാകാത്തത് മുഖ്യമന്ത്രിക്ക് മാത്രമാണ്. മണിയുടെ പ്രസ്താവനയെ സഭ ഒറ്റക്കെട്ടായി അപലപിക്കണം. അദ്ദേഹം രാജിവെച്ചില്ലെങ്കില്‍ പുറത്താക്കണം- ചെന്നിത്തല പറഞ്ഞു.
മണിയുടെ വിശദീകരണം ഇങ്ങനെയായിരുന്നു: ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് എന്നോട് വിരോധമുണ്ട്. സ്ത്രീയെന്ന വാക്കോ, ഏതെങ്കിലും സ്ത്രീകളുടെ പേരോ പ്രസംഗത്തില്‍ പറഞ്ഞിട്ടില്ല. പെമ്പിളൈ ഒരുമൈ സംഘടനക്കാരല്ല ഇപ്പോള്‍ മൂന്നാറില്‍ സമരം നടത്തുന്നത്. പ്രൊഫസര്‍മാരുടെ ഭാഷയില്‍ എനിക്ക് സംസാരിക്കാനാകില്ല. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ ചുവടു പിടിച്ചായിരുന്നു മണിയുടെ വിശദീകരണം. ഈ വിഷയത്തില്‍ നടപടിയെടുക്കാതെ സഭാപ്രവര്‍ത്തനങ്ങളുമായി സഹകരിക്കില്ലെന്നാണ് പ്രതിപക്ഷ തീരുമാനം. സര്‍ക്കാര്‍ വെട്ടിലാകുന്ന നിരവധി വിഷയങ്ങളാണ് മുന്നില്‍. മൂന്നാര്‍ കയ്യേറ്റവും മന്ത്രി മണിയുടെ അസഭ്യചുവയുള്ള പ്രസംഗവും ഒരു വിഷയം മാത്രമാണ്. സെന്‍കുമാര്‍ വിഷയത്തില്‍ സര്‍ക്കാരിനേറ്റ പരാജയം സര്‍ക്കാറിനെ അലട്ടുന്നുണ്ട്. സര്‍ക്കാറും പ്രതിപക്ഷവും കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ഇന്നലത്തെ നാവു പിഴകള്‍. പാപ്പാത്തി ചോലയെ മുഖ്യമന്ത്രി പിണറായി വിജയന് ചപ്പാത്തി ചോലയാക്കിയപ്പോള്‍ തിരുവഞ്ചൂരിനെ പെമ്പിളൈ ഒരുമൈ എന്ന സംഘടന വല്ലാതെ ബുദ്ധിമുട്ടിച്ചു. രാജി എന്ന വാക്ക് നിരവധി തവണ കേട്ടതു കൊണ്ടാകാം സഭയില്‍ നിന്ന് കെ.എം മാണിയും അദ്ദേഹത്തിന്റെ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയും രാജിവെച്ചത്. കുറച്ചുനേരം സഭക്ക് തന്നെ ഒന്നും മനസ്സിലായില്ല. ഒടുവില്‍ സ്പീക്കര്‍ രാജിവെക്കുകയാണോയെന്ന് മാണിയോട് ചോദിച്ചിരുന്നില്ലെങ്കില്‍ ഒരുപക്ഷേ അത് നിയമപ്രശ്നമായേനെ. നിരവധി തവണ നിയമവകുപ്പ് കൈകാര്യം ചെയ്ത പരിചയം ഉണ്ടെങ്കിലും പൊല്ലാപ്പ് വന്നാല്‍ വഴിയില്‍ തങ്ങില്ല. നാക്ക് പിഴ കൊണ്ട് സമ്പന്നമായ ദിനത്തില്‍ കളിയും കാര്യവും വല്ലാതെ ഇഴചേര്‍ന്നാണ് സഭയെ നയിച്ചത്.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന് രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
-
india2 days ago
ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 13 ആയി
-
india3 days ago
1400 ഓളം മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ
-
india3 days ago
ഭാര്യയുടെ അവിഹിതം സംശയിച്ച് കുട്ടിയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പാടില്ലെന്ന് ബോംബെ ഹൈക്കോടതി
-
kerala3 days ago
പീച്ചി ഡാമില്‍ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി
-
kerala3 days ago
മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു
-
india3 days ago
തിരുപ്പൂരില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം; 42 വീടുകള്‍ കത്തി നശിച്ചു
-
Football2 days ago
ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ ചെല്‍സി പിഎസ്ജിയെ നേരിടും
-
kerala2 days ago
വളര്‍ത്തു പൂച്ച മാന്തിയതിനു പിന്നാലെ വാക്സിനെടുത്ത് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു