Video Stories
തീവ്ര വലത് ചിന്താഗതിയെ തള്ളി യൂറോപ്പ്

കെ. മൊയ്തീന്‍കോയ
തീവ്ര വലത്പക്ഷ വാദികള്‍ക്കെതിരായ ജനവിധിയാണ് നെതര്‍ലാന്റിന് ശേഷം ഫ്രഞ്ച് ജനതയും രേഖപ്പെടുത്തിയിരിക്കുന്നത്. യൂറോപ്യന്‍ ഐക്യവും മതേതരത്വവും ഉറപ്പ് വരുത്തുമെന്ന ആഹ്വാനം ജനവിധിയില്‍ പ്രകടം. ഒന്നാം റൗണ്ട് തെരഞ്ഞെടുപ്പില്‍ വിജയം പ്രതീക്ഷിച്ച് എത്തിയ തീവ്ര വലതുപക്ഷ സ്ഥാനാര്‍ത്ഥി മാരിന് ലെ പെനിന് കേവലം 21.4 ശതമാനം വോട്ട് മാത്രമെ കരസ്ഥമാക്കാന്‍ കഴിഞ്ഞുള്ളൂ. അഭിപ്രായ സര്‍വേയില്‍ ഒന്നാം സ്ഥാനത്ത് നിന്ന് ലെ പെന്‍ ഒന്നാം റൗണ്ടില്‍ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു. എല്‍മാര്‍ഷ് പ്രസ്ഥാനത്തിന്റെ നേതാവ് എമ്മാനുവേല്‍ മാക്രോണിന് 23.9 ശതമാനം വോട്ട് നേടി ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞു. മെയ് ഏഴിന് രണ്ടാം റൗണ്ടില്‍ വലത്പക്ഷ വിരുദ്ധ വോട്ടുകള്‍ മാക്രോണിന് അനുകൂലമായി ഏകീകരിക്കപ്പെടുമെന്നാണ് സൂചന. ഒന്നാം റൗണ്ടില്‍ മധ്യ വലത്പക്ഷ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഫ്രാന്‍സ്വ ഹിലണ്‍ (19.9), ഇടത്പക്ഷ മുന്നണിയുടെ ഴാങ്ലൂന്‍ മെലന് ഷോണ്‍ (19.6) എന്നിങ്ങനെ തൊട്ട് പിറകിലുണ്ട്. മത്സരരംഗത്തുണ്ടായിരുന്ന 11 സ്ഥാനാര്‍ത്ഥികളില്‍ ആര്‍ക്കും അമ്പത് ശതമാനത്തിലേറെ ലഭിക്കാതെ വന്നതാണ് രണ്ടാം റൗണ്ട് ആവശ്യമായത്. ഫ്രാന്‍സിന് മാത്രമല്ല യൂറോപ്പിനാകെ നിര്‍ണായകമാണ് തെരഞ്ഞെടുപ്പ്. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും മുഖ്യധാര പാര്‍ട്ടികള്‍ അപ്രസക്തമായി. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡണ്ടായതോടെ യൂറോപ്പിലാകെ വലത് തീവ്ര ചിന്താഗതിക്ക് വേരോട്ടം ലഭിക്കുന്നു എന്ന പ്രചാരണത്തിന്റെ മുനയൊടിച്ചിരിക്കുകയാണ് ഫ്രഞ്ച് ജനത. മാക്രോണിന്റെ അപ്രതീക്ഷിത മുന്നേറ്റം തീവ്ര വലത് ഫ്രഞ്ച് ജനതക്ക് സ്വീകാര്യമല്ലെന്നതിന് തെളിവാണ്.
മെയ് ഒന്നിന് ടെലിവിഷന്‍ സംവാദത്തില്‍ രണ്ട് പേരും നിലപാട് വ്യക്തമാക്കും. പ്രചാരണം മെയ് 5 ന് അവസാനിക്കും. ഫ്രാന്‍സിന്റെ ടോണിബ്ലയര്‍ എന്നറിയപ്പെടുന്ന മാക്രോണ്‍ മുന്‍ ബാങ്കറും നിലവിലെ പ്രസിഡണ്ട് ഫ്രാന്‍സ്വ ഓലന്ദിന്റെ സാമ്പത്തിക ഉപദേഷ്ടാവും മന്ത്രിയുമായിരുന്നുവെങ്കിലും ഇപ്പോള്‍ സ്വതന്ത്രനായാണ് രംഗത്തുള്ളത്. ഭരണപക്ഷ സോഷ്യലിസ്റ്റുകളുടെ പിന്തുണ മാക്രോണിനായിരിക്കുമെന്നാണ് പ്രതീക്ഷ. കടുത്ത കുടിയേറ്റവിരുദ്ധ നിലപാട് സ്വീകരിക്കുന്ന ലെ പെന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഫ്രാന്‍സ് വിട്ട് പോകണമെന്ന നിലപാടുകാരിയാണ്. മുസ്ലിം വിരുദ്ധ സമീപനത്തിലും കുപ്രസിദ്ധ. ഒന്നാം റൗണ്ട് തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് മുസ്ലിം വനിതകളുടെ ഹിജാബിന് എതിരായ നിലപാട് പരസ്യമായി പ്രകടിപ്പിച്ചത്, ജനസംഖ്യയില്‍ പത്ത് ശതമാനം വരുന്ന മുസ്ലിംകളെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് വരെ അവര്‍ വാദിക്കുന്നു! ഫാസിസ്റ്റ് സംഘടനയായ നാഷണല്‍ ഫ്രണ്ടിന്റെ സ്ഥാനാര്‍ത്ഥിയാണ് ഫ്രഞ്ച് ട്രംപ് എന്നറിയപ്പെടുന്ന ലെ പെന്‍. രാജ്യ സുരക്ഷയായിരുന്നു തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണായുധം. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് ഐ.എസ് ഭീകരാക്രമണം നടന്നതാണ് അവസാനത്തെ വിഷയം. 2015-ലെ പാരീസ് ഭീകരാക്രമണത്തിന് ശേഷം പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഇപ്പോഴും തുടരുന്നുണ്ട്. മൂന്ന് വര്‍ഷത്തിനിടെ നിരവധി ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. ഐ.എസ് ഭീകരതയുടെ മറവില്‍ തീവ്ര വലത് സ്ഥാനാര്‍ത്ഥി ലെ പെന്‍ പ്രചാരണം കൊഴുപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും മതേതര വിശ്വാസികള്‍ എന്ന നിലയില്‍ ഫ്രഞ്ച് ജനത സ്വീകരിച്ചില്ല. ജനസംഖ്യയില്‍ പത്ത് ശതമാനം വരുന്ന മുസ്ലിംകള് അടുത്ത കാലം വരെ വളരെ സൗഹൃദത്തില്‍ കഴിയുന്ന നാടാണ് ഫ്രാന്‍സ്. ഈ സൗഹൃദം തകര്‍ക്കാന്‍ ഐ.എസ് ഭീകരര്‍ നടത്തുന്ന നീക്കം ഒരിക്കലും മുസ്ലിംകള്ക്ക് വേണ്ടിയല്ല. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ കുഴപ്പം സൃഷ്ടിക്കുന്ന ഐ.എസ് ഭീകരര്‍ക്ക് പിന്നിലുള്ള ശക്തി മുസ്ലിം പക്ഷത്തുള്ളവരല്ല. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നെതര്‍ലാന്റില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചതും ഐ.എസ് തന്നെ. മുസ്ലിം രാജ്യങ്ങളില്‍ ഭീകരത സൃഷ്ടിക്കുന്നതും ഐ.എസ് പേരിലാണല്ലോ. ഫലസ്തീനികളെ നിഷ്ഠൂരമായി ദ്രോഹിക്കുന്ന ഇസ്രാഈലുമായി ഏറ്റുമുട്ടിയ ചരിത്രം ഐ.എസിന് ഇല്ല! 24ന് ജര്‍മ്മനിയിലും തുടര്‍ന്ന് ബ്രിട്ടനിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. യൂറോപ്പിലാകെ ഭീതിപരത്താനും അത് വഴി തീവ്ര വലത്പക്ഷങ്ങള്‍ക്ക് ശക്തിപകരാനും ശ്രമിക്കുന്ന ഐ.എസ് ഭീകരര്‍ക്ക് പിന്നില്‍ ഇസ്രാഈല്‍ ചാരവിഭാഗവും അവരുടെ രക്ഷാധികാരുമാണെന്നുള്ള സംശയത്തെ ഇതൊക്കെ ബലപ്പെടുത്തുന്നുണ്ട്.
ലോക രാഷ്ട്രീയത്തില്‍ അമേരിക്കയോടൊപ്പം വലത്പക്ഷ സമീപനമാണ് ഫ്രാന്‍സ് നാളിതുവരെ സ്വീകരിച്ച് വരുന്നതെങ്കിലും അതിര്‍വരമ്പ് ലംഘിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്നു. ഇറാഖ്, അഫ്ഗാന് അധിനിവേശം എന്നീ യുദ്ധങ്ങളില്‍ ബ്രിട്ടനെ പോലെ കടുത്ത അമേരിക്കന്‍ അനുകൂല നിലപാട് അവര്‍ക്കുണ്ടായിരുന്നില്ല. അധിനിവേശവും ആക്രമണവും യുദ്ധവുമെല്ലാം ഒഴിവാക്കാനും ശ്രമിച്ചു. കുടിയേറ്റ പ്രശ്നത്തില്‍ ജര്‍മ്മനിയെപോലെ കുറേക്കൂടി ഉദാര സമീപനവും ഫ്രാന്‍സിനുണ്ട്.
ഡൊണാള്‍ഡ് ട്രംപിന്റെ വരവിന് ശേഷം ലോക സമൂഹം ഉല്‍കണ്ഠാകുലരായി പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ഫ്രാന്‍സില്‍ മറ്റൊരു ‘ട്രംപ്’ ഉയര്‍ന്നുവരുന്നത് അപകടകരമായ സ്ഥിതിയുള വാക്കും. യൂറോപ്പുമായുള്ള 44 വര്‍ഷത്തെ ബന്ധം കൊത്തിമുറിച്ച് ബ്രിട്ടന് യൂണിയന് വിട്ടതിന്റെ പ്രത്യാഘാതം ഇനിയും അവസാനിച്ചിട്ടില്ല. ബ്രിട്ടനില്‍ പ്രതിസന്ധി ഒന്നിന് പിറകെ ഒന്നായി വരുന്നുണ്ട്. സ്കോട്ട്ലാന്റ് സ്വാതന്ത്ര്യത്തിന് മുറവിളി കൂട്ടുനിന്നത് പ്രശ്നം സങ്കീര്‍ണമാക്കി. ത്രീവ വലത്പക്ഷ സ്ഥാനാര്‍ത്ഥിയുടെ മുഖ്യ അജണ്ട ഫ്രാന്‍സ് യൂറോപ്യന്‍ യൂണിയന് വിടണമെന്നാണ്. ന്യൂനതകള്‍ എമ്പാടും ഉണ്ടെങ്കിലും യൂറോപ്യന്‍ യൂണിയന്റെ തകര്‍ച്ച ലോക സമാധാനത്തിന് ഭീഷണിയാവും. രണ്ടാം റൗണ്ടില്‍ ഇടത്പക്ഷത്തിന്റെ വോട്ടും (19.6) ഭരണപക്ഷത്തെ 6.4 ശതമാനം വോട്ടും മാക്രോണിന് ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. രണ്ടാം റൗണ്ടിനുള്ള പ്രചാരണം ഗംഭീരമായി. തീവ്ര വലത് വാദം ഉയര്‍ത്തി 48 കാരിയായ ലെ പെന്‍ സജീവമാകുന്നുണ്ടെങ്കിലും പ്രസിഡണ്ടിന്റെ എലിസി കൊട്ടാരത്തിന്റെ അവകാശിയായ മാക്രോണ്‍ എത്തണമെന്നാണ് ഫ്രഞ്ച് ജനത ആഗ്രഹിക്കുന്നത്. ഫ്രാന്‍സിന്റെ മതേതര, യൂറോപ്യന്‍ പാരമ്പര്യം ഉയര്‍ത്തിപിടിക്കാന്‍ കഴിയുക, 39കാരന് മാക്രോണിനാവുമെന്നാണ് ഏറ്റവും ഒടുവിലത്തെ അഭിപ്രായ സര്‍വേയും നല്കുന്ന സൂചന.
GULF
ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര് ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്, ഉസ്മാന് എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്വ തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,
ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്കി.
News
ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കി
മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു.

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്കോ പറഞ്ഞു.
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.
ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര് വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.
‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
Video Stories
അനിവാര്യ ഘട്ടങ്ങളില്‍ ആര്.എസ്.എസ്സിനൊപ്പം ചേര്‍ന്നിട്ടുണ്ട്; വെളിപ്പെടുത്തി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്
അടിയന്തരാവസ്ഥക്കാലത്ത് ആര്.എസ്.എസ്സുമായി ചേര്‍ന്നു. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു എന്നും അദ്ദേഹം പറഞ്ഞു.

അനിവാര്യ ഘട്ടങ്ങളില്‍ ആര്.എസ്.എസ്സിനൊപ്പം ചേര്‍ന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്. വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് ആര്.എസ്.എസ്സുമായി ചേര്‍ന്നു. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു എന്നും അദ്ദേഹം പറഞ്ഞു. താന്‍ പറഞ്ഞത് സത്യസന്ധമായ കാര്യങ്ങളാണെന്നും വിവാദമാകില്ലെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
-
india3 days ago
മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങളെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്തു; ബംഗളൂരുവില്‍ സന്യാസിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു
-
gulf2 days ago
ഒമാൻ കടലിൽ അമേരിക്കൻ കപ്പൽ തീപിടിച്ചു കത്തി
-
GULF3 days ago
വേനലവധിക്കാലം ആഘോഷമാക്കാൻ ‘സമ്മർ വിത്ത് ലുലു’ ക്യാമ്പെയിന് യുഎഇയിൽ തുടക്കമായി
-
india3 days ago
യുപിയില്‍ കനത്ത മഴ; രണ്ട് ദിവസങ്ങളിലായി ഇടിമിന്നലേറ്റ് 25 പേര് മരിച്ചു
-
kerala3 days ago
തിരുവനന്തപുരത്ത് 10 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
-
india3 days ago
അഹമ്മദാബാദ് വിമാന ദുരന്തം; 119 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സ്റ്റേറ്റ് ടിവിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു
-
News2 days ago
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷം; ടെല്‍ അവീവിലും ഹൈഫയിലും ഇറാന്റെ തിരിച്ചടി