Connect with us

Video Stories

തീവ്ര വലത് ചിന്താഗതിയെ തള്ളി യൂറോപ്പ്

Published

on

കെ. മൊയ്തീന്‍കോയ

തീവ്ര വലത്പക്ഷ വാദികള്‍ക്കെതിരായ ജനവിധിയാണ് നെതര്‍ലാന്റിന് ശേഷം ഫ്രഞ്ച് ജനതയും രേഖപ്പെടുത്തിയിരിക്കുന്നത്. യൂറോപ്യന്‍ ഐക്യവും മതേതരത്വവും ഉറപ്പ് വരുത്തുമെന്ന ആഹ്വാനം ജനവിധിയില്‍ പ്രകടം. ഒന്നാം റൗണ്ട് തെരഞ്ഞെടുപ്പില്‍ വിജയം പ്രതീക്ഷിച്ച് എത്തിയ തീവ്ര വലതുപക്ഷ സ്ഥാനാര്‍ത്ഥി മാരിന്‍ ലെ പെനിന് കേവലം 21.4 ശതമാനം വോട്ട് മാത്രമെ കരസ്ഥമാക്കാന്‍ കഴിഞ്ഞുള്ളൂ. അഭിപ്രായ സര്‍വേയില്‍ ഒന്നാം സ്ഥാനത്ത് നിന്ന് ലെ പെന്‍ ഒന്നാം റൗണ്ടില്‍ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു. എല്‍മാര്‍ഷ് പ്രസ്ഥാനത്തിന്റെ നേതാവ് എമ്മാനുവേല്‍ മാക്രോണിന് 23.9 ശതമാനം വോട്ട് നേടി ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞു. മെയ് ഏഴിന് രണ്ടാം റൗണ്ടില്‍ വലത്പക്ഷ വിരുദ്ധ വോട്ടുകള്‍ മാക്രോണിന് അനുകൂലമായി ഏകീകരിക്കപ്പെടുമെന്നാണ് സൂചന. ഒന്നാം റൗണ്ടില്‍ മധ്യ വലത്പക്ഷ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഫ്രാന്‍സ്വ ഹിലണ്‍ (19.9), ഇടത്പക്ഷ മുന്നണിയുടെ ഴാങ്‌ലൂന്‍ മെലന്‍ ഷോണ്‍ (19.6) എന്നിങ്ങനെ തൊട്ട് പിറകിലുണ്ട്. മത്സരരംഗത്തുണ്ടായിരുന്ന 11 സ്ഥാനാര്‍ത്ഥികളില്‍ ആര്‍ക്കും അമ്പത് ശതമാനത്തിലേറെ ലഭിക്കാതെ വന്നതാണ് രണ്ടാം റൗണ്ട് ആവശ്യമായത്. ഫ്രാന്‍സിന് മാത്രമല്ല യൂറോപ്പിനാകെ നിര്‍ണായകമാണ് തെരഞ്ഞെടുപ്പ്. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും മുഖ്യധാര പാര്‍ട്ടികള്‍ അപ്രസക്തമായി. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡണ്ടായതോടെ യൂറോപ്പിലാകെ വലത് തീവ്ര ചിന്താഗതിക്ക് വേരോട്ടം ലഭിക്കുന്നു എന്ന പ്രചാരണത്തിന്റെ മുനയൊടിച്ചിരിക്കുകയാണ് ഫ്രഞ്ച് ജനത. മാക്രോണിന്റെ അപ്രതീക്ഷിത മുന്നേറ്റം തീവ്ര വലത് ഫ്രഞ്ച് ജനതക്ക് സ്വീകാര്യമല്ലെന്നതിന് തെളിവാണ്.
മെയ് ഒന്നിന് ടെലിവിഷന്‍ സംവാദത്തില്‍ രണ്ട് പേരും നിലപാട് വ്യക്തമാക്കും. പ്രചാരണം മെയ് 5 ന് അവസാനിക്കും. ഫ്രാന്‍സിന്റെ ടോണിബ്ലയര്‍ എന്നറിയപ്പെടുന്ന മാക്രോണ്‍ മുന്‍ ബാങ്കറും നിലവിലെ പ്രസിഡണ്ട് ഫ്രാന്‍സ്വ ഓലന്ദിന്റെ സാമ്പത്തിക ഉപദേഷ്ടാവും മന്ത്രിയുമായിരുന്നുവെങ്കിലും ഇപ്പോള്‍ സ്വതന്ത്രനായാണ് രംഗത്തുള്ളത്. ഭരണപക്ഷ സോഷ്യലിസ്റ്റുകളുടെ പിന്തുണ മാക്രോണിനായിരിക്കുമെന്നാണ് പ്രതീക്ഷ. കടുത്ത കുടിയേറ്റവിരുദ്ധ നിലപാട് സ്വീകരിക്കുന്ന ലെ പെന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഫ്രാന്‍സ് വിട്ട് പോകണമെന്ന നിലപാടുകാരിയാണ്. മുസ്‌ലിം വിരുദ്ധ സമീപനത്തിലും കുപ്രസിദ്ധ. ഒന്നാം റൗണ്ട് തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് മുസ്‌ലിം വനിതകളുടെ ഹിജാബിന് എതിരായ നിലപാട് പരസ്യമായി പ്രകടിപ്പിച്ചത്, ജനസംഖ്യയില്‍ പത്ത് ശതമാനം വരുന്ന മുസ്‌ലിംകളെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് വരെ അവര്‍ വാദിക്കുന്നു! ഫാസിസ്റ്റ് സംഘടനയായ നാഷണല്‍ ഫ്രണ്ടിന്റെ സ്ഥാനാര്‍ത്ഥിയാണ് ഫ്രഞ്ച് ട്രംപ് എന്നറിയപ്പെടുന്ന ലെ പെന്‍. രാജ്യ സുരക്ഷയായിരുന്നു തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണായുധം. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് ഐ.എസ് ഭീകരാക്രമണം നടന്നതാണ് അവസാനത്തെ വിഷയം. 2015-ലെ പാരീസ് ഭീകരാക്രമണത്തിന് ശേഷം പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഇപ്പോഴും തുടരുന്നുണ്ട്. മൂന്ന് വര്‍ഷത്തിനിടെ നിരവധി ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. ഐ.എസ് ഭീകരതയുടെ മറവില്‍ തീവ്ര വലത് സ്ഥാനാര്‍ത്ഥി ലെ പെന്‍ പ്രചാരണം കൊഴുപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും മതേതര വിശ്വാസികള്‍ എന്ന നിലയില്‍ ഫ്രഞ്ച് ജനത സ്വീകരിച്ചില്ല. ജനസംഖ്യയില്‍ പത്ത് ശതമാനം വരുന്ന മുസ്‌ലിംകള്‍ അടുത്ത കാലം വരെ വളരെ സൗഹൃദത്തില്‍ കഴിയുന്ന നാടാണ് ഫ്രാന്‍സ്. ഈ സൗഹൃദം തകര്‍ക്കാന്‍ ഐ.എസ് ഭീകരര്‍ നടത്തുന്ന നീക്കം ഒരിക്കലും മുസ്‌ലിംകള്‍ക്ക് വേണ്ടിയല്ല. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ കുഴപ്പം സൃഷ്ടിക്കുന്ന ഐ.എസ് ഭീകരര്‍ക്ക് പിന്നിലുള്ള ശക്തി മുസ്‌ലിം പക്ഷത്തുള്ളവരല്ല. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നെതര്‍ലാന്റില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചതും ഐ.എസ് തന്നെ. മുസ്‌ലിം രാജ്യങ്ങളില്‍ ഭീകരത സൃഷ്ടിക്കുന്നതും ഐ.എസ് പേരിലാണല്ലോ. ഫലസ്തീനികളെ നിഷ്ഠൂരമായി ദ്രോഹിക്കുന്ന ഇസ്രാഈലുമായി ഏറ്റുമുട്ടിയ ചരിത്രം ഐ.എസിന് ഇല്ല! 24ന് ജര്‍മ്മനിയിലും തുടര്‍ന്ന് ബ്രിട്ടനിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. യൂറോപ്പിലാകെ ഭീതിപരത്താനും അത് വഴി തീവ്ര വലത്പക്ഷങ്ങള്‍ക്ക് ശക്തിപകരാനും ശ്രമിക്കുന്ന ഐ.എസ് ഭീകരര്‍ക്ക് പിന്നില്‍ ഇസ്രാഈല്‍ ചാരവിഭാഗവും അവരുടെ രക്ഷാധികാരുമാണെന്നുള്ള സംശയത്തെ ഇതൊക്കെ ബലപ്പെടുത്തുന്നുണ്ട്.
ലോക രാഷ്ട്രീയത്തില്‍ അമേരിക്കയോടൊപ്പം വലത്പക്ഷ സമീപനമാണ് ഫ്രാന്‍സ് നാളിതുവരെ സ്വീകരിച്ച് വരുന്നതെങ്കിലും അതിര്‍വരമ്പ് ലംഘിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്നു. ഇറാഖ്, അഫ്ഗാന്‍ അധിനിവേശം എന്നീ യുദ്ധങ്ങളില്‍ ബ്രിട്ടനെ പോലെ കടുത്ത അമേരിക്കന്‍ അനുകൂല നിലപാട് അവര്‍ക്കുണ്ടായിരുന്നില്ല. അധിനിവേശവും ആക്രമണവും യുദ്ധവുമെല്ലാം ഒഴിവാക്കാനും ശ്രമിച്ചു. കുടിയേറ്റ പ്രശ്‌നത്തില്‍ ജര്‍മ്മനിയെപോലെ കുറേക്കൂടി ഉദാര സമീപനവും ഫ്രാന്‍സിനുണ്ട്.
ഡൊണാള്‍ഡ് ട്രംപിന്റെ വരവിന് ശേഷം ലോക സമൂഹം ഉല്‍കണ്ഠാകുലരായി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ഫ്രാന്‍സില്‍ മറ്റൊരു ‘ട്രംപ്’ ഉയര്‍ന്നുവരുന്നത് അപകടകരമായ സ്ഥിതിയുള വാക്കും. യൂറോപ്പുമായുള്ള 44 വര്‍ഷത്തെ ബന്ധം കൊത്തിമുറിച്ച് ബ്രിട്ടന്‍ യൂണിയന്‍ വിട്ടതിന്റെ പ്രത്യാഘാതം ഇനിയും അവസാനിച്ചിട്ടില്ല. ബ്രിട്ടനില്‍ പ്രതിസന്ധി ഒന്നിന് പിറകെ ഒന്നായി വരുന്നുണ്ട്. സ്‌കോട്ട്‌ലാന്റ് സ്വാതന്ത്ര്യത്തിന് മുറവിളി കൂട്ടുനിന്നത് പ്രശ്‌നം സങ്കീര്‍ണമാക്കി. ത്രീവ വലത്പക്ഷ സ്ഥാനാര്‍ത്ഥിയുടെ മുഖ്യ അജണ്ട ഫ്രാന്‍സ് യൂറോപ്യന്‍ യൂണിയന്‍ വിടണമെന്നാണ്. ന്യൂനതകള്‍ എമ്പാടും ഉണ്ടെങ്കിലും യൂറോപ്യന്‍ യൂണിയന്റെ തകര്‍ച്ച ലോക സമാധാനത്തിന് ഭീഷണിയാവും. രണ്ടാം റൗണ്ടില്‍ ഇടത്പക്ഷത്തിന്റെ വോട്ടും (19.6) ഭരണപക്ഷത്തെ 6.4 ശതമാനം വോട്ടും മാക്രോണിന് ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. രണ്ടാം റൗണ്ടിനുള്ള പ്രചാരണം ഗംഭീരമായി. തീവ്ര വലത് വാദം ഉയര്‍ത്തി 48 കാരിയായ ലെ പെന്‍ സജീവമാകുന്നുണ്ടെങ്കിലും പ്രസിഡണ്ടിന്റെ എലിസി കൊട്ടാരത്തിന്റെ അവകാശിയായ മാക്രോണ്‍ എത്തണമെന്നാണ് ഫ്രഞ്ച് ജനത ആഗ്രഹിക്കുന്നത്. ഫ്രാന്‍സിന്റെ മതേതര, യൂറോപ്യന്‍ പാരമ്പര്യം ഉയര്‍ത്തിപിടിക്കാന്‍ കഴിയുക, 39കാരന്‍ മാക്രോണിനാവുമെന്നാണ് ഏറ്റവും ഒടുവിലത്തെ അഭിപ്രായ സര്‍വേയും നല്‍കുന്ന സൂചന.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

നവകേരള യാത്ര; പ്രതിഷേധം ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഡിവൈഎഫ്‌ഐ മര്‍ദനം

ദി ഫോര്‍ത്ത് ടിവി കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറ മാന്‍ മാഹിന്‍ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദിച്ചത്.

Published

on

എറണാകുളത്ത് നവകേരള യാത്രയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. ദി ഫോര്‍ത്ത് ടിവി കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറ മാന്‍ മാഹിന്‍ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദിച്ചത്.

ബൈക്കില്‍ പോയ ചെറുപ്പക്കാരനെ തടഞ്ഞു നിര്‍ത്തി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത് ഷൂട്ട് ചെയ്തതിനായിരുന്നു ആക്രമണം. മാധ്യമപ്രവര്‍ത്തകരുടെ ക്യാമറയും മൊബൈലും പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു .

ഇത് നല്‍കാതെ വന്നതോടെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. തലയ്ക്കും നെഞ്ചിലും പുറത്തും തുടര്‍ച്ചയായി ഇടിച്ചു. ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്താല്‍ കൊന്നുകളയുമെന്ന് ഭീഷണത്തിപ്പെടുത്തിയെന്നും മര്‍ദ്ദനമേറ്റവര്‍ പറയുന്നു.

പൊലീസ് നോക്കി നില്‍ക്കുമ്പോഴാണ് ഡി.വൈ.എഫ്ഐ. പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. ആലുവ പറവൂര്‍ കവലയില്‍ വെച്ചാണ് സംഭവം ഉണ്ടായത്.

 

 

Continue Reading

kerala

നവകേരള സദസ്സ്: ബസ് എത്തിക്കാന്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി

വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്.

Published

on

വൈക്കത്ത് നവകേരള സദസിന്റെ വേദിയിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് എത്തിക്കാനായി സര്‍ക്കാര്‍ അതിഥിമന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി. വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് ജെ.സി.ബി. ഉപയോഗിച്ച് മതില്‍ പൊളിച്ചുനീക്കാനാരംഭിച്ചത്. മതിലിലോടു ചേര്‍ന്നുള്ള വൃക്ഷത്തിന്റെ ശിഖരവും പൊളിച്ചു നീക്കി. നിലവില്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മുന്നിലൂടെ കായലോര ബീച്ചിലേയ്ക്കുള്ള വഴിയില്‍ കെ.ടി.ഡി.സിയുടെ മോട്ടലിനു മുന്നിലെ ഭാഗത്തുകൂടി ബസ് കടന്നുപോകാത്തതു മൂലമാണ് സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ തീരുമാനിച്ചത്.

പിന്നീട് മതില്‍ പുനഃനിര്‍മ്മിക്കുമ്പോള്‍ ഈ ഭാഗത്ത് ഒരു കവാടം സ്ഥാപിച്ചാല്‍ ഭാവിയില്‍ ബീച്ചില്‍ നടക്കുന്ന വലിയ സമ്മേളനങ്ങളില്‍ വി.ഐ.പികള്‍ വരുമ്പോള്‍ ഗേറ്റുതുറന്ന് വാഹനങ്ങള്‍ കടത്തിവിടാനുമാകും.

നവകേരള സദസ്സിനായി ആദ്യം തീരുമാനിച്ചത് ആശ്രമം സ്‌കൂളായിരുന്നു. ജനങ്ങള്‍ കൂടുതലായി എത്തുന്നതും സുരക്ഷാ കാര്യങ്ങളും മുന്‍നിര്‍ത്തി ജില്ലാ ഭരണകൂടവും പോലീസും അനുമതി നല്‍കാതിരുന്നതോടെ കായലോര ബീച്ചില്‍ നവകേരള സദസ്സിനു വേദിയൊരുക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഡിസംബര്‍ 14-ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് വൈക്കം നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ്.

 

Continue Reading

Health

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന; 430 ആക്ടീവ് കേസുകള്‍

ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്.

Published

on

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന. നാലാം തീയതി മാത്രം കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത് 104 പേര്‍ക്കാണ്. സംസ്ഥാനത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 430 ആയി. ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്. കൊവിഡ് ബാധിച്ച് ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.

ശ്വാസതടസം ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് ഒരു ഇടവേളക്കുശേഷം കൊവിഡ് കേസുകള്‍ കൂടുതലായി ഉണ്ടാവുന്നത്. ആര്‍ടിപിസി ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.

ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ മൂന്നക്ക സംഖ്യയിലേക്ക് എത്തിയത്. വാക്‌സിന്‍ അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

 

Continue Reading

Trending