Connect with us

Video Stories

ഹിന്ദിയും ഒരു രാഷ്ട്രീയായുധം

Published

on

രാജ്യത്ത് ഹിന്ദിഭാഷ നിര്‍ബന്ധിതമാക്കാനുള്ള നീക്കം തകൃതിയായി നടക്കുന്നതായി കേന്ദ്രസര്‍ക്കാരിന്റെ അടുത്തകാലത്തുളള നടപടികള്‍ വ്യക്തമാക്കുന്നു. പാര്‍ലമെന്ററിസമിതി ആറുവര്‍ഷം മുമ്പ് ശുപാര്‍ശ ചെയ്തതുപ്രകാരം ഹിന്ദിഭാഷയെ രാജ്യത്തെ മുഴുവന്‍ ഔദ്യോഗികമേഖലകളിലും വ്യാപിപ്പിക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഔദ്യോഗികഭാഷ സംബന്ധിച്ച പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട് പൊടിതട്ടിയെടുത്ത് രാഷ്ട്രപതിക്ക് അയക്കുകയും അത് രാഷ്ട്രപതി ഒപ്പിട്ട് നല്‍കിയിരിക്കുകയുമാണ്. ശുപാര്‍ശയിലെ 117ല്‍ 111 നിര്‍ദേശങ്ങളും രാഷ്ട്രപതി അംഗീകരിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് പാഠ്യപദ്ധതിയിലും കേന്ദ്രസര്‍ക്കാരിന് കീഴിലെ പൊതുപരീക്ഷകളിലും മന്ത്രിമാരുടെ പ്രസംഗങ്ങളിലും വരെ ഹിന്ദി ഉപയോഗിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. ഇതിന്റെ ചുവടുപിടിച്ച് സി.ബി.എസ്.ഇ യും പ്രൈമറിതലം മുതല്‍ ഹയര്‍സെക്കണ്ടറി തലം വരെ ഹിന്ദി നിര്‍ബന്ധമാക്കിക്കൊണ്ട് ഉത്തരവിറക്കിക്കഴിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ജോലിക്ക് ഹിന്ദി നിര്‍ബന്ധമാക്കുക, ഹിന്ദിയില്‍ പരീക്ഷയെഴുതാന്‍ അവസരം നല്‍കുക, ഇംഗ്ലീഷിനെക്കാളും കൂടുതല്‍ കേന്ദ്രസര്‍ക്കാര്‍ പരസ്യങ്ങള്‍ ഹിന്ദിയില്‍ നല്‍കുക, റെയില്‍വെടിക്കറ്റിലും അറിയിപ്പുകളിലും ഹിന്ദി നിര്‍ബന്ധമായും ഉള്‍പെടുത്തുക തുടങ്ങിയവയാണ് നടപ്പാക്കുന്നത്. സംസ്ഥാനങ്ങള്‍ക്കെല്ലാം കേന്ദ്രം ഇതുസംബന്ധിച്ച് ഉത്തരവ് നല്‍കിക്കഴിഞ്ഞു.

നാല്‍പത്തൊന്നുശതമാനം പേര്‍മാത്രം സംസാരിക്കുന്ന രാജ്യത്തെഭാഷയായ ഹിന്ദിയെ ബാക്കി 59 ശതമാനം പേരുടെമേല്‍ അടിച്ചേല്‍പിക്കാനുള്ള നീക്കമാണിതെന്ന് ശക്തമായ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങള്‍ ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. തെലുങ്കാന, ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളെല്ലാം കേന്ദ്രത്തെ പ്രതിഷേധം അറിയിച്ചിട്ടും കേരളസര്‍ക്കാര്‍ മാത്രം ഇക്കാര്യത്തില്‍ തുടരുന്ന മൗനം ദുരൂഹമാണ്. രാജ്യത്തിന്റെ തലസ്ഥാനമടക്കമുള്ള സംസ്്ഥാനങ്ങളില്‍ ഹിന്ദിയാണ് മാതൃഭാഷ എന്നതുശരിതന്നെ. ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, ബീഹാര്‍ സംസ്ഥാനങ്ങളില്‍ പൂര്‍ണമായും പഞ്ചാബ്, ഗുജറാത്ത്്, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഭാഗികമായും ഹിന്ദി ഉപയോഗിക്കപ്പെടുന്നുണ്ടെന്നതുശരിതന്നെ. എന്നാല്‍ ഭൂരിപക്ഷം പേര്‍ക്കും പരിജ്ഞാനമില്ലാത്ത ഭാഷയെ ഔദ്യോഗിക നിര്‍വഹണത്തിനായി ഉപയോഗിക്കുന്നതിനെ ഏതളവുകോലുകൊണ്ടും ന്യായീകരിക്കാന്‍ ബുദ്ധിമുട്ടാണ്.
പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ കാലത്ത് ഹിന്ദി പ്രധാനഔദ്യോഗികഭാഷയാക്കണമെന്ന നിര്‍ദേശത്തിനെതിരെ തെക്കേഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വലിയ പ്രതിഷേധമാണുയര്‍ന്നത്. തമിഴ്‌നാട്ടില്‍ ഇത് തമിഴ്ഭാഷയോടും സംസ്‌കാരത്തോടുമുള്ള വെല്ലുവിളിയായാണ് ആ ജനത കണ്ടത്. ഈ പ്രക്ഷോഭമാണ് തമിഴ്‌നാട്ടില്‍ ദ്രാവിഡ പാര്‍ട്ടികളുടെ ഉയിര്‍ത്തെഴുന്നേല്‍പിനും ദേശീയ പാര്‍ട്ടികളുടെ ശൈഥില്യത്തിനും കാരണമായത്. ശക്തമായ ഹിന്ദിവിരുദ്ധപ്രക്ഷോഭത്തെ തുടര്‍ന്ന് കേന്ദ്രം ത്രിഭാഷാപദ്ധതി പ്രഖ്യാപിക്കുകയായിരുന്നു.
ഹിന്ദിക്കുപുറമെ അതാതുസംസ്ഥാനങ്ങളിലെ മാതൃഭാഷയും ഇംഗ്ലീഷും ചേര്‍ത്ത് മാത്രമേ ഔദ്യോഗികമേഖലയില്‍ ഭാഷ ഉപയോഗിക്കാവൂ എന്ന അടിസ്ഥാനത്തിലായിരുന്നു അത്. എന്നാല്‍ 1963ലെ ഔദ്യോഗികഭാഷ സംബന്ധിച്ച ആ നിയമത്തെ മറികടന്നുകൊണ്ടുള്ള നീക്കമാണ് ബി.ജെ.പി സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിയിട്ടുള്ളത്. കേരളത്തിലടക്കം മാതൃഭാഷാപഠനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാരുകള്‍ പുറത്തിറക്കിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഹിന്ദിയെ അടിച്ചേല്‍പിക്കാന്‍ കേന്ദ്രം ശ്രമിച്ചതെന്നത് കൗതുകരമാകുന്നു. മലയാളവും ഹിന്ദിയും നിര്‍ബന്ധമാകുന്നതോടെ കുട്ടികള്‍ക്ക് പഠനം സങ്കീര്‍ണമാകും. ഹിന്ദി പരിപോഷിപ്പിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും ഇത് പാര്‍ലമെന്റിന്റെ നിയമം അനുസരിച്ചാണെന്നുമാണ് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു പറയുന്നതെങ്കിലും ഇതിന്റെ പ്രത്യാഘാതങ്ങള്‍ മന്ത്രി ഉദ്ദേശിക്കുന്നതിലും ദൂരവ്യാപകമാണ്്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ 2015 മേയില്‍ ഹിന്ദി കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗികരേഖകളില്‍ നിര്‍ബന്ധമാക്കിക്കൊണ്ട് ഉത്തരവിടുകയുണ്ടായി.
തെക്കേഇന്ത്യ മാത്രമല്ല, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഹിന്ദി അറിയാത്തവരാണ് ബഹുഭൂരിപക്ഷവും. വിദ്യാലയങ്ങളില്‍ നിന്ന് രണ്ടാംഭാഷയായി പഠിച്ച് നേടുന്ന അറിവുള്ളവര്‍ മാത്രമാണ് ഇതുമനസ്സിലാക്കാന്‍ കഴിയുന്നവര്‍. അങ്ങനെയിരിക്കെ സുതാര്യതയുടെയും മാക്‌സിമം ഗവേണന്‍സിന്റെയും ഇക്കാലത്ത് ഔദ്യോഗികഭാഷ ഹിന്ദി വേണമെന്ന് വാശിപിടിക്കുന്നതിനെ ശുദ്ധ അസംബന്ധമെന്നല്ലാതെ വിശേഷിപ്പിക്കാനാകില്ല. ഹിന്ദി പരിപോഷിപ്പിക്കപ്പെടേണ്ടതാണെന്ന വാദം അംഗീകരിക്കുമ്പോള്‍ തന്നെ, ഇംഗ്ലീഷ് പോലെ ഒരു രാഷ്ട്രാന്തരീയ ഭാഷയുടെ സാംഗത്യം നാം മറന്നുകൂടാ. പല ശാസ്ത്രവിഷയങ്ങളും ഇംഗ്ലീഷിലാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. മാതൃഭാഷയാകട്ടെ ഒരു വ്യക്തിയുടെ അമ്മിഞ്ഞപ്പാലിന് തുല്യവും. ഇതിനിടെ ഹിന്ദി കൂടി ഉപയോഗിക്കണമെന്നുവരുന്നത് അപ്രായോഗികമാണ്.
അതേസമയം ‘ഹിന്ദി’യെ ഒരു രാഷ്ട്രീയായുധമായി ഉപയോഗിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ബി.ജെ.പിയെയും സഖ്യസംഘടനകളെയും സംബന്ധിച്ചിടത്തോളം ഈ നടപടിയില്‍ അല്‍ഭുതം തോന്നുന്നില്ല. ശാസ്ത്രീയമായ വിഷയങ്ങളെ തികച്ചും പ്രാകൃതരീതിയില്‍ വ്യാഖ്യാനിക്കുന്ന മന്ത്രിമാര്‍ ബി.ജെ.പിയുടേതായി ഉള്ളപ്പോള്‍ വിശേഷിച്ചും. മതത്തിന്റെയും ഭാഷയുടെയും ദേശത്തിന്റെയും പേരില്‍ വിഭാഗീയത സൃഷ്ടിച്ച് മുതലെടുപ്പ് നടത്തുന്നത് പാര്‍ട്ടി തന്ത്രമായി ദേശീയ രാഷ്ട്രീയത്തില്‍ പതിവായിരിക്കുന്നു. അടുത്തിടെയാണ് ദക്ഷിണേന്ത്യക്കാരെ മുഴുവന്‍ കറുത്തവരെന്ന് ആക്ഷേപിക്കുന്ന പരാമര്‍ശം ഒരു ബി.ജെ.പി നേതാവില്‍ നിന്ന് കേട്ടത്. ശാസ്ത്രവും സാങ്കേതികവിദ്യയും സാര്‍വലൗകികമായി വികാസം പ്രാപിക്കുന്ന ഘട്ടത്തില്‍ ഇന്ത്യന്‍ ജനതയെ ഇരുട്ടറകളിലേക്ക് തള്ളിക്കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമായി വേണം ഹിന്ദിയോടുള്ള ഈ അമിതപ്രേമത്തെയും കാണാന്‍. വിമര്‍ശനം കടുക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് സ്വേച്ഛയനുസരിച്ച് പ്രവര്‍ത്തിക്കാമെന്നാണ് കേന്ദ്രം പറയുന്നത്. എന്നാലും കേന്ദ്രസര്‍ക്കാര്‍-വിദ്യാഭ്യാസ മേഖലകളില്‍ ഒരു പ്രത്യേക ഭാഷയെ കയ്ക്കുന്ന കഷായമായി ഇറക്കേണ്ട അവസ്ഥ രാജ്യത്തെ പൗരന്മാര്‍ക്ക് വന്നുചേര്‍ന്നുകൂടാ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്‍കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ നിന്ന് നയിച്ചത് മുസ്‌ലിം ലീഗാണെന്ന് ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് നന്ദി അറിയിക്കാന്‍ പാണക്കാടെത്തി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഷൗക്കത്തിനിനെ മധുരം നല്‍കി സ്വീകരിച്ചു.

തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ നിന്ന് നയിച്ചത് മുസ്‌ലിം ലീഗാണെന്ന് ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. കൂട്ടായ, ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് നിലമ്പൂരിലുണ്ടായതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ഈ വിജയം ആത്മവിശ്വാസം നല്‍കുന്നതാണെന്നും കേരളത്തെ വീണ്ടെടുക്കുന്നതിലേക്കുള്ള പ്രയാണമാണ് നടത്താനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് ഒരുമയോടെ കെട്ടിപ്പടുത്ത വിജയമാണ് നിലമ്പൂരിലേതെന്നും കൃത്യമായ, ജനപക്ഷ രാഷ്ട്രീയം മുന്നില്‍വെച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ജനാംഗീകാരം ലഭിച്ചെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. നിയമസഭയില്‍ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ യു.ഡി.എഫിന് പുതിയൊരംഗത്തിന്റെ അധിക കരുത്ത് കൂടി. നിലമ്പൂരിലെ വിഷയങ്ങള്‍ സഭയില്‍ ശക്തമായി ഉന്നയിക്കാനും ആ ജനതക്ക് സുരക്ഷിതത്വം ഉറപ്പ് നല്‍കാനും അവരുടെ ആകുലതകള്‍ പരിഹരിക്കാനും ഷൗക്കത്തിന് സാധിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു.

Continue Reading

kerala

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

Published

on

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയ സംഭവം ഏറെ വിവാദമായിരുന്നു.

മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.

Continue Reading

GULF

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്‌സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

Published

on

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്‌സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര്‍ ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്‍, ഉസ്മാന്‍ എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്‌ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്‌വ തുടങ്ങിയവരും പങ്കെടുത്തു.

ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,

ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്‌സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്‍കി.

Continue Reading

Trending