Views
ഭീതിയുടെ കനലൊടുങ്ങാതെ വാഗിപര ഗ്രാമം
അഹമ്മദാബാദ്: ഗുജറാത്തിലെ പത്താന്‍ ജില്ലയിലുള്ള വാഗിപര ഗ്രാമവാസികളുടെ മുഖത്ത് ഭീതിയുടെ നിഴല്‍പ്പാടുകള്‍ ഇനിയും മാഞ്ഞിട്ടില്ല. അപ്രതീക്ഷിതമായുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ നാടു മുഴുവന്‍ കലാപഭൂമിയായി മാറിയപ്പോള്‍ നിസ്സഹായരായി നോക്കിനില്‍ക്കാനും നിലവിളിക്കാനും മാത്രമേ പലര്‍ക്കും കഴിഞ്ഞുള്ളൂ. കൊലവിളികളുമായി അക്രമികള്‍ സംഹാര താണ്ഡവമാടിയപ്പോള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിലും സുരക്ഷ ഒരുക്കുന്നതിലും പൊലീസ് പോലും പരാജയപ്പെട്ടു.
വാഗിപര സ്വദേശിയായ അംസാദ് ബെലിം ശനിയാഴ്ച പണിയിടത്തില്‍നിന്നും ഉച്ചയൂണിന് വീട്ടിലെത്തുമ്പോള്‍ അസ്വസ്ഥതയുടെ ചെറിയ സൂചനകളുണ്ടായിരുന്നു. എങ്കിലും വലിയൊരു സംഘര്‍ഷത്തിലേക്ക് അത് വഴിമാറുമെന്ന് നിനച്ചില്ല. തൊട്ടു മുമ്പത്തെ ദിവസം സമീപ പ്രദേശങ്ങളായ വാഗിപരയിലേയും സന്‍സാറിലേയും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സ്‌കൂളില്‍ ചെറിയ സംഘര്‍ഷമുണ്ടായിരുന്നു. വാക്കുതര്‍ക്കത്തിനിടെ താക്കൂര്‍ സമുദായത്തില്‍പെട്ട പെണ്‍കുട്ടിയെ മറ്റൊരു വിദ്യാര്‍ത്ഥി പിടിച്ചു തള്ളിയതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നാണ് താക്കൂര്‍ വിഭാഗക്കാര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
ക്യാമ്പസില്‍ മാത്രം ഒതുങ്ങുമായിരുന്നെങ്കിലും വിദ്യാര്‍ത്ഥികള്‍ തന്നെ രണ്ടു ചേരിയായി തിരിഞ്ഞ് സംഘര്‍ഷത്തിലേക്ക് നീങ്ങി. സ്‌കൂള്‍ വിട്ട് എല്ലാവരും വീട്ടിലേക്ക് പോയതോടെ പ്രശ്‌നങ്ങള്‍ അവസാനിച്ചെങ്കിലും അടുത്ത ദിവസം ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന വാഗിപര ഗ്രാമത്തിലെത്തി താക്കൂര്‍ വിഭാഗത്തില്‍പെട്ട യുവാക്കള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
സഹോദരന്‍ ഇമ്രാനൊപ്പം ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തുമ്പോള്‍ സമീപ ഗ്രാമമായ സന്‍സാറില്‍നിന്നുള്ള ചെറിയൊരു സംഘം വാഗിപര ലക്ഷ്യം വെച്ച് നീങ്ങുന്നത് കണ്ടതായി അംസാദ് പറഞ്ഞു. ”എല്ലാ മുസ്്‌ലിംകളേയും കൊന്നൊടുക്കുമെന്ന ഭീഷണിയുമായിട്ടായിരുന്നു മാര്‍ച്ച്. എന്നാല്‍ വാഗിപരയിലെ പ്രായംചെന്ന ആളുകള്‍ അവരെ സമാധാനിപ്പിച്ച് തിരിച്ചയച്ചു. വടന്‍വാലിക്കു സമീപം 1500ലധികം മുസ്്‌ലിം കുടുംബങ്ങള്‍ തിങ്ങിത്താമസിക്കുന്ന കോളനിയാണ് വാഗിപര. തിരിച്ചുപോയ സംഘം അര മണിക്കൂറിനകം വീണ്ടും വാഗിപരയിലെത്തി. കൈയില്‍ വടിയും മൂര്‍ച്ചയേറിയ ആയുധങ്ങളുമായിട്ടായിരുന്നു വരവ്. 10-15 പേരടങ്ങുന്ന സംഘമാണ് ആദ്യം വന്നത്. ഇവര്‍ക്കു പിന്നാലെ നൂറിലധികം പേര്‍ വേറെയും എത്തി.
തന്റെ പിതാവ് ഉള്‍പ്പെടെയുള്ളവര്‍ ഇവരെ തിരിച്ചയക്കാന്‍ വീണ്ടും ശ്രമിച്ചെങ്കിലും സംഘം ആക്രമണം അഴിച്ചുവിട്ടു. മധ്യസ്ഥതക്കു ശ്രമിച്ച പലര്‍ക്കും ഗുരുതരമായി പരിക്കേറ്റു- അംസാദ് പറഞ്ഞു.
”അഞ്ചോ-ആറോ പേരടങ്ങുന്ന പൊലീസ് സംഘം എത്തിയതോടെ അക്രമികള്‍ പിന്തിരിഞ്ഞോടി. ഇതോടെ പൊലീസും സ്ഥലം വിട്ടു. എന്നാല്‍ അര മണിക്കൂറിനകം മൂന്നാം തവണയും അക്രമികള്‍ വാഗിപരയിലെത്തി. സന്‍സാറില്‍നിന്നുള്ള 5000ത്തോളം വരുന്ന സംഘമായിരുന്നു ഇത്തവണ വന്നത്. സംഘര്‍ഷം മുന്നില്‍ കണ്ട ഗ്രാമവാസികള്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ സമീപത്തെ പള്ളിയിലേക്ക് മാറ്റി. പത്തോ പതിനഞ്ചോ പുരുഷന്മാര്‍ മാത്രം വീടുകള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും കാവലൊരുക്കാന്‍ കോളനിയില്‍ തങ്ങി. വാഗിപരയിലെത്തിയ അക്രമികള്‍ വാഹനങ്ങളും വീടുകളും തീയിട്ടും കണ്ണില്‍ കണ്ടവരെയെല്ലാം ആക്രമിച്ചും കലാപം സൃഷ്ടിച്ചു.
അക്രമികള്‍ എത്തുമ്പോള്‍ താനും ഇമ്രാനും പിതാവിനൊപ്പം അദ്ദേഹത്തിന്റെ സഹോദരന്റെ വീട്ടിലായിരുന്നു. അടുത്ത ബന്ധുവും വീട്ടിലുണ്ടായിരുന്നു. ഏതാനും നേരത്തെ സംഘര്‍ഷത്തിനു ശേഷം അക്രമികള്‍ പോയെന്നു തോന്നിയപ്പോള്‍ പിതാവ് വാതില്‍ തുറന്നു പുറത്തിറങ്ങി. തൊട്ടു പിന്നാലെ വെടിയൊച്ച മുഴങ്ങി. കൂട്ട നിലവിളികളും. പുറത്തെത്തിയപ്പോള്‍ പിതാവ് വെടിയേറ്റു കിടക്കുന്നതാണ് കണ്ടത്.
ഗുരുതരമായി പരിക്കേറ്റ പിതാവ് ഇബ്രാഹിംഖാന്‍ ലാല്‍ക്കന്‍ ബെലിം (45) സംഭവ സ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. അക്രമികളെ കണ്ടതോടെ വീണ്ടും വീടിനകത്ത് കയറി കതക് പൂട്ടി. ബലം പ്രയോഗിച്ച് കതക് പൊളിക്കാന്‍ അക്രമികള്‍ ശ്രമിച്ചെങ്കിലും പൊലീസ് എത്തിയതോടെ ഇവര്‍ പിന്തിരിഞ്ഞോടി. ഇല്ലെങ്കില്‍ തങ്ങളേയും അവര്‍ കൊല്ലുമായിരുന്നു”- അംസാദ് പറഞ്ഞു.
25ലധികം വാഹനങ്ങളാണ് അക്രമികള്‍ അഗ്നിക്കിരയാക്കിയത്. നിരവധി വീടുകള്‍ക്കും തീവെച്ചു. വിലപിടിപ്പുള്ള സാധനങ്ങളും കാലികളേയും ഭക്ഷ്യധാന്യവും വരെ കലാപകാരികള്‍ കൊള്ളയടിച്ചതായും പ്രദേശവാസികള്‍ പറയുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരേയും ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
ഇരു വിഭാഗവും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.
local
വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.
Health
എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം
രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.
ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
local3 days ago
കളമശ്ശേരി ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിന് ജുബൈൽ കെഎംസിസി ധനസഹായം നൽകി
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
News1 day ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india2 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
india2 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്
-
kerala3 days ago
‘കേരളത്തില്‍ ഷവര്‍മ കഴിച്ചു മരിച്ചവരില്‍ ഒരു മുഹമ്മദ് ഇല്ല പക്ഷെ വര്‍മ്മയുണ്ട്: വിദ്വേഷ പ്രസംഗവുമായി ആര്‍എസ്എസ് നേതാവ്
-
kerala2 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
kerala3 days ago
മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ മീറ്റ്; മെയ് 15ന് ചെന്നൈയില്‍