Connect with us

Culture

വരവറിയിച്ച് രാഹുല്‍, പിടി വിടാതെ മോദി

Published

on

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി എന്ന രാഷ്ട്രീയ നേതാവിനെ ഉരച്ചുനോക്കുന്ന പോര്‍ക്കളമായിരുന്നു ഗുജറാത്തിലെ തെരഞ്ഞെടുപ്പ്. ഉരയ്ക്കുന്തോറും തിളങ്ങുന്ന വജ്രമാണ് താനെന്നു തെളിയിക്കാന്‍ രാഹുലിന് ആയിരിക്കുന്നു. ഗുജറാത്തില്‍ രാഷ്ട്രീയ വിജയം കൊയ്തത് മോദിയാണെങ്കില്‍ ‘യഥാര്‍ത്ഥ’ വിജയം നേടിയത് രാഹുലാണ്. ബി.ജെ.പിക്ക് ഈസി വാക്കോവര്‍ ലഭിക്കുമെന്ന് കരുതപ്പെട്ടിരുന്ന പോരാട്ടത്തില്‍ നിന്ന് ഇഞ്ചോടിഞ്ച് യുദ്ധത്തിലേക്ക് തെരഞ്ഞെടുപ്പിനെ എത്തിച്ചു എന്നതാണ് രാഹുലിന്റ വിജയം. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വെല്ലുവിളി നിറഞ്ഞ യാഥാര്‍ത്ഥ്യമായി രാഹുല്‍ അവതരിച്ചു എന്നത് ബി.ജെ.പിക്ക് കാണാതിരിക്കാനാവില്ല. പാര്‍ട്ടിയുടെ അധ്യക്ഷ പദം ഏറ്റെടുത്ത വേളയില്‍ക്കൂടിയാണ് വിജയത്തിനു സമാനമായ പരാജയം രാഹുലിനെ തേടിയെത്തിയത്. ഇത് കോണ്‍ഗ്രസിന് നവോന്മേഷം പകരുമെന്നത് തീര്‍ച്ചയാണ്.

പ്രധാനമന്ത്രി മോദിയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ആഗ്രഹിച്ച വിജയമല്ല ഗുജറാത്തിലേത്. 150 സീറ്റാണ് അമിത് ഷാ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ അമ്പത് സീറ്റിലേറെ താഴ്ന്നാണ് പാര്‍ട്ടിയുടെ സീറ്റുനില. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടും മുമ്പാണ് രാഹുല്‍ഗാന്ധി നവ്‌സര്‍ജന്‍ ഗുജറാത്ത് പേരില്‍ സംസ്ഥാനത്തെ ഇളക്കിമറിച്ച് യാത്ര നടത്തിയത്. സെപ്തംബറില്‍ ആരംഭിച്ച നാലു ഘട്ട യാത്രയില്‍ കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, വ്യാപാരികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളുമായാണ് രാഹുല്‍ സംവദിച്ചത്. വലിയ റാലികള്‍ക്കൊപ്പം ചെറിയ പ്രചാരണ സംവാദങ്ങള്‍ സംഘടിപ്പിക്കുന്നതിനും രാഹുല്‍ ശ്രദ്ധ കാണിച്ചു.
പതിവില്‍ നിന്നു ഭിന്നമായി ഗുജറാത്തില്‍ അസാമാന്യമായ നേതൃശേഷിയാണ് രാഹുല്‍ പുറത്തെടുത്തത് എന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഉയര്‍ത്തിക്കാട്ടാന്‍ ഒരു നേതാവു പോലുമില്ലാതെയാണ് ഈ മത്സരം കാഴ്ചവെക്കാനായത് എന്നതും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിന് മാറ്റു കൂട്ടുന്നു.

അതേ പോലെ തിളക്കം കുറഞ്ഞെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ ജീവിതത്തിലെ മറ്റൊരു വിജയമാണ് ഗുജറാത്തിലേത്. പ്രതികൂലമായ നിരവധി സാഹചര്യങ്ങള്‍ക്കിടയിലും സംസ്ഥാന രാഷ്ട്രീയത്തില്‍ തന്റെ സ്വാധീനം കൊണ്ട് അവയെ എല്ലാം മറികടക്കാന്‍ മോദിക്കായി. 22 വര്‍ഷമായി അധികാരത്തിലിരിക്കുന്ന ഒരു രാഷ്ട്രീയപ്പാര്‍ട്ടിയോട് ജനങ്ങള്‍ക്കിടയിലുണ്ടാകുന്ന ഭരണ വിരുദ്ധ വികാരം പ്രതിഫലിപ്പിക്കുന്നതാണ് ഗുജറാത്തിലെ ഫലം. എന്നാല്‍ വികാരത്തെ പ്രചാരണത്തില്‍ അതിജീവിക്കാന്‍ പോന്ന ഒരു സംസ്ഥാന നേതാവും ബി.ജെ.പിക്കുണ്ടായിരുന്നില്ല. അതു കൊണ്ട് തന്നെ പ്രധാനമന്ത്രിക്ക് കച്ച കെട്ടി ഗുജറാത്തില്‍ തലങ്ങും വിലങ്ങും ഓടേണ്ടി വന്നു. പ്രചാരണത്തിന്റെ ചെറിയ കാലയളവില്‍ മാത്രം 30 റാലികളിലാണ് മോദി സംസാരിച്ചത്. തോറ്റാല്‍ അത് തന്റെ രാഷ്ട്രീയ ഭാവിക്കു മേല്‍ ഉയര്‍ത്തുന്ന അപകട സൂചനകളെ കുറിച്ച് മോദിക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നു.

നോട്ടുനിരോധനം, ജി.എസ്.ടി തുടങ്ങിയ സാമ്പത്തിക പരിഷ്‌കരണത്തില്‍ നട്ടെല്ലൊടിഞ്ഞ വ്യാപാരി സമൂഹം, ഹര്‍ദിക് പട്ടേല്‍, ജിഗ്നേഷ് മേവാനി, അല്‍പേഷ് താക്കോര്‍ തുടങ്ങിയ സാമുദായിക നേതാക്കളുമായി കോണ്‍ഗ്രസ് ഉണ്ടാക്കിയ രാഷ്ട്രീയ സഖ്യങ്ങള്‍, രാഹുല്‍ഗാന്ധി സംസ്ഥാന രാഷ്ട്രീയത്തിലുണ്ടാക്കിയ ചലനങ്ങള്‍ തുടങ്ങിയവയെയും മറികടക്കാന്‍ മോദിക്കായി. രാഹുല്‍ ഗാന്ധി എതിരാളിയായി വളര്‍ന്നു കഴിഞ്ഞു എന്ന യാഥാര്‍ത്ഥ്യം ബി.ജെ. പിയും മോദിയും മനസ്സിലാക്കി എന്നതാണ് എടുത്തു പറയേണ്ടത്. രാഹുലിനെ പരിഹസിച്ചു തള്ളുന്ന പതിവു ഏര്‍പ്പാടിനെ കുറിച്ച് ബി.ജെ.പി പുനരാലോചന നടത്തേണ്ടി വരും.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending