Connect with us

Sports

ആവേശ പോരില്‍ ഗണ്ണേഴ്‌സ്; യുണൈറ്റഡിനെ രണ്ട് ഗോളിന് തകര്‍ത്തു

ലിവര്‍പൂളിനെ സമനിലയില്‍ തളച്ച് ന്യൂകാസില്‍ യുണൈറ്റഡ്

Published

on

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് വിജയക്കുതിപ്പില്‍ ആഴ്‌സണല്‍. എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ അരങ്ങേറിയ ആവേശപ്പോരില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഗണ്ണേഴ്‌സ് വിജയം സ്വന്തമാക്കി. ജൂറിന്‍ ടിംബറും വില്യം സാലിബയുമാണ് പീരങ്കിപ്പടക്കായി കച്ചമുറുക്കിയത്.

കളിയിലെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയിലാണ് കളിയിലെ രണ്ട് ഗോളുകളും പിറന്നത്. 54-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണറില്‍ മത്സരത്തില്‍ ഗണ്ണേഴ്‌സിനെ ടിംബര്‍ മുന്നിലെത്തിച്ചു. 73-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്ക് സാലിബയുടെ ദേഹത്ത് തട്ടി വലയിലേക്ക് കുതിച്ചു.

അതേ സമയം ടേബിള്‍ ടോപ്പേഴ്സായ ലിവര്‍പൂളിനെ സമനിലയില്‍ തളച്ച് ന്യൂകാസില്‍ യുണൈറ്റഡ് . കളിയില്‍ ഇരുടീമുകളും മൂന്ന് ഗോള്‍ വീതമടിച്ച് പിരിയുകയായിരുന്നു. ലിവര്‍പൂളിനായി മുഹമ്മദ് സലാഹ് ഇരട്ട ഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ കര്‍ട്ടിസ് ജോണ്‍സും ഗോള്‍ നേടി. അലക്‌സാണ്ടര്‍ ഇസാഖ്, ഫാബിയാന്‍ ഷാര്‍, ആന്റണി ജോര്‍ഡന്‍ എന്നിവരാണ് ന്യൂകാസില്‍ സ്‌കോറര്‍മാര്‍. 90-ാം മിനിറ്റില്‍ ഫാബിയാന്‍ ഷാര്‍ നേടിയ ഗോളാണ് ലിവര്‍പൂളിന്റെ കയ്യില്‍ നിന്ന് വിജയം തട്ടിയകറ്റിയത്.

മറ്റു മത്സരങ്ങളില്‍ ചെല്‍സി സതാംപ്ടണെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തപ്പോള്‍ നോട്ടിങ്ഹാം ഫോറസ്റ്റിനെ മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്ത്തി. അകല്‍ ഡിസാസി, ക്രിസ്റ്റഫര്‍ എന്‍കുന്‍കു, നോനി മദുവേക കോള്‍ പാമര്‍, ജേഡന്‍ സാഞ്ചോ എന്നിവരാണ് നീലപ്പടക്കായി കച്ചമുറുക്കിയത്. ബെര്‍ണാഡോ സില്‍വ, കെവിന്‍ ഡിബ്രൂയിനെ, ജെറമി ഡോക്കു എന്നിവരാണ് സിറ്റിയുടെ സ്‌കോറര്‍മാര്‍.

Football

സെവന്‍സ് ഫുട്‌ബോളിനെ രക്ഷിക്കണം

അച്ചടക്ക ലംഘനം നിരന്തരം നടത്തുന്ന താരങ്ങള്‍ക്ക്‌വരെ സംരക്ഷണം ലഭിക്കുന്നു. ഇതാണിപ്പോള്‍ സെവന്‍സ്.

Published

on

ഷഹബാസ് വെളളില

ദേശീയ കുപ്പായത്തില്‍വരെ എത്തിയ ഒട്ടനവധി ഫുട്‌ബോള്‍ താരങ്ങള്‍ പിച്ചവെച്ച സെവന്‍സ് ഫുട്‌ബോള്‍ മൈതാനങ്ങളില്‍ നിന്ന് ഇന്ന് നല്ല വാര്‍ത്തകളല്ല പുറത്തുവരുന്നത്. അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ‘ഫൗള്‍ പ്ലേകള്‍’ കര്‍ശനമായി നിയന്ത്രിച്ചില്ലെങ്കില്‍ സെവന്‍സ് എന്ന ആവേശത്തിന് അധികനാള്‍ ആയുസ്സുണ്ടാവില്ല. മത്സരം നിയന്ത്രിക്കുന്ന റഫറിയെ കയ്യേറ്റം ചെയ്യുന്നു. കാണികള്‍ താരങ്ങളെ മര്‍ദിക്കുന്നു. കളിക്കളത്തില്‍ താരങ്ങള്‍ പരസ്പരം മാരകമായ ഫൗളുകളും തുടര്‍ന്ന് കയ്യാങ്കളിയും പതിവാകുന്നു.

നിയന്ത്രിക്കാന്‍ കഴിയാതെ സംഘാടകരും പൊലീസും വിയര്‍ക്കുന്നു. അച്ചടക്ക ലംഘനം നിരന്തരം നടത്തുന്ന താരങ്ങള്‍ക്ക്‌വരെ സംരക്ഷണം ലഭിക്കുന്നു. ഇതാണിപ്പോള്‍ സെവന്‍സ്. വലിയ ലക്ഷ്യങ്ങളോടെ ആരംഭിക്കുന്ന ഓരോ ടൂര്‍ണമെന്റുകളും കളങ്കപ്പെട്ടാണ് ഫ്‌ളഡ്‌ലൈറ്റ് അഴിക്കുന്നത്. കേസും പ്രശ്‌നങ്ങളുമായി സംഘാടകരും വട്ടംകറങ്ങുന്നു. ഓരോ മൈതാനങ്ങളില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതത്തിന്റെ ഭൂരിഭാഗവും ചെന്നെത്തുന്നത് പാവങ്ങളുടെ കുടിലിലേക്കോ ആശുപത്രി കട്ടിലുകളിലേക്കോ ആണ്. ഓരോ സെവന്‍സ് ടൂര്‍ണമെന്റുകളും വലിയ ജീവകാരുണ്യ പ്രവര്‍ത്തനം കൂടിയാണ്. അതിന്റെ വലിയൊരു വിഭാഗം ഗുണഭോക്താക്കള്‍ പാവപ്പെട്ടവരും രോഗികളും മറ്റുമാണ്. സെവന്‍സും ആരവങ്ങളും അതിന്റെ പവിത്രതയോടെ നിലനില്‍ക്കണം. അതില്‍ സംഘാടകര്‍ക്കും ഫുട്‌ബോള്‍ പ്രേമികള്‍ക്കും നിയമപാലകര്‍ക്കുമെല്ലാം ഒരുപോലെ ഉത്തരവാദിത്തമുണ്ട്.

റഫറിയെ മര്‍ദിച്ച താരത്തിന് വിലക്ക് വന്നേക്കും

കാദറലി ആള്‍ ഇന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ മത്സരത്തിനിടെ റഫറിയെ മര്‍ദിച്ച എഫ്.സി കുപ്പൂത്തിന്റെ റിന്‍ഷാദിനെ സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ സസ്‌പെന്റ് ചെയ്‌തെങ്കിലും കൂടുതല്‍ വലിയ ശിക്ഷാ നടപടികള്‍ വേണമെന്ന ആവശ്യവും ശക്തമാണ്. 27ന് നടക്കുന്ന യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. അതേസമയം അസോസിയേഷന്‍ ശക്തമായ നടപടി സ്വീകരിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കരുത്താകുന്നതെന്ന വാദവും ഉയരുന്നുണ്ട്. സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ പ്രത്യകിച്ചും അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ ഇടക്കിടെയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ അസോസിയേഷനും തലവേദനയായിരിക്കുകയാണ്. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാണിച്ച് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ക്ക് വിലക്ക്‌വരെ വന്നേക്കാവുന്ന സാഹചര്യവും തള്ളിക്കളയാനാകില്ല.

വില്ലന്‍ ദുര്‍ബലമായ നിയമങ്ങളോ

സെവന്‍സില്‍ ചുവപ്പ് കാര്‍ഡ് കിട്ടുന്ന താരത്തിന് പകരം ടീമിന് മറ്റൊരാളെ ഇറക്കാം. അതുകൊണ്ടു തന്നെ ഒരാള്‍ പോയാല്‍ മറ്റൊരാള്‍ വരും. ചുവപ്പ് കാര്‍ഡ് ടീമിനെ ബാധിക്കില്ലെന്ന് സാരം. ചുവപ്പ് കാര്‍ഡിന് പുറമെ മറ്റ് നടപടികളൊന്നും തന്നെ താരത്തിനെതിരെ ഉണ്ടാകുന്നില്ലെന്നതും സൗകര്യമാണ്. റഫറിയെ മര്‍ദിച്ചാല്‍ കൂടുതല്‍ മത്സരങ്ങളില്‍ നിന്നും താരത്തെ വിലക്കുമെന്ന നിയമങ്ങളിലും വെള്ളം ചേര്‍ത്തു. ടീമിന്റെയും മാനേജര്‍മാരുടെയും സമ്മര്‍ദവും ഇതിന് കാരണമായിട്ടുണ്ട്. മാരകമായി ഫൗള്‍ ചെയ്യുന്ന കളിക്കാരെയും റഫറിയോടും കാണികളോടും മോശമായി പെരുമാറുന്ന താരങ്ങളെ സീസണ്‍ മുഴുവന്‍ വിലക്കുന്ന ശക്തമായ നിയമങ്ങളാണ് വേണ്ടത്. അനാവശ്യമായി ഗ്രൗണ്ടിലേക്കിറങ്ങുന്ന കാണികളെ നിയന്ത്രിക്കാന്‍ സംഘാടകര്‍ക്കും കൂടെ പൊലീസിനും കഴിയണം. ഇത്തരക്കാര്‍ക്കെതിരെ പലപ്പോഴും പരാതികള്‍ ഇല്ലാത്തത് കാരണം പൊലീസും നടപടി സ്വീകരിക്കാറില്ല. അനാവശ്യമായി ഗ്രൗണ്ടിലിറങ്ങുന്ന കാണികള്‍ക്കെതിരെ പൊലീസിന്റെ ഭാഗത്തുനിന്നും ശക്തമായ നടപടി വേണം.

പകിട്ടേറിയ അഖിലേന്ത്യാ ഫെയിം എന്ന മേല്‍വിലാസം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിച്ച താരങ്ങള്‍ക്ക് കിട്ടാത്ത ഫാന്‍സ് സപ്പോര്‍ട്ടും പിന്തുണയും പല സെവന്‍സ് താരങ്ങള്‍ക്കും കിട്ടുന്നു. സാമ്പത്തികമായും മികച്ച നേട്ടം. ബെഞ്ചില്‍ ഇരിക്കുന്ന താരങ്ങള്‍ക്ക് വരെ 3000 കുറയാതെ പ്രതിഫലം ലഭിക്കുന്നു. ഒരു മത്സരത്തിന് മാത്രം പത്തായിരം വാങ്ങുന്ന താരവുമുണ്ട്്. അഖിലേന്ത്യാ ഫെയിം ആയി കഴിഞ്ഞാല്‍ ലോക്കല്‍ സെവന്‍സുകളില്‍ മികച്ച മാര്‍ക്കറ്റാണ്. വലിയ പ്രതിഫലവും ശ്രദ്ധയും ലഭിക്കും. സെവന്‍സിലെ മികച്ച താരങ്ങളുടെ പലരുടെയും ഇന്‍സ്റ്റഗ്രാം ഫോളോവേഴ്്‌സിന്റെ എണ്ണം ദേശീയ താരങ്ങളേക്കാള്‍ ഏറെ ഉയരത്തിലാണ്. നിറഞ്ഞ ഗ്യാലറിക്ക് മുന്നില്‍ പന്തുതട്ടാനും താരങ്ങള്‍ക്ക് പറ്റുന്നു. കേരളത്തില്‍ നിന്ന് ദേശീയ തലത്തിലേക്ക് വളര്‍ന്ന താരങ്ങളില്‍ ഏറെയും സെവന്‍സ് മൈതാനങ്ങളിലൂടെ കളിച്ചു വളര്‍ന്നവരാണ്. നിയമങ്ങള്‍ കര്‍ശനമായി എല്ലാവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന തരത്തില്‍ സെവന്‍സ് പഴയ ആരവങ്ങളോടെ തന്നെ നിലനില്‍ക്കണം എന്നതാണ് ഏവരുടെയും ആഗ്രഹം.

Continue Reading

Football

പ്രീതം കോട്ടൽ ബ്ലാസ്റ്റേഴ്സ് വിട്ടു, പകരം ചെന്നൈയിൻ എഫ്.സിയുടെ യുവതാരം ടീമിൽ

പ്രീതം ചെന്നൈൻ എഫ്.സിയുമായി കരാറിലെത്തി

Published

on

കേരള ബ്ലാസ്റ്റേഴ്‌സിൽ വൻ അഴിച്ചു പണി. ഡിഫന്റർ പ്രീതം കോട്ടാൽ മ്യൂച്ചൽ എഗ്രിമെന്റിലൂടെ ടീം വിട്ടപ്പോൾ യുവതാരം ബികാശ് യുംനം ടീമിനൊപ്പം ചേർന്നു. പ്രീതം ചെന്നൈൻ എഫ്.സിയുമായി കരാറിലെത്തി. 21 കാരനായ ഡിഫന്‍റര്‍ ബികാശ് ചെന്നൈ നിരയില്‍ നിന്നാണ് ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരുന്നത്. 2029 വരെയുള്ള കരാറിലാണ് മണിപ്പൂരുകാരന്‍ ഒപ്പുവച്ചത്.

2029 വരെയുള്ള കരാറിലാണ് മണിപ്പൂരുകാരനായ ബികാശ് കരാറൊപ്പിട്ടത്. ഏറെ പരിചയ സമ്പത്തുള്ള ഇന്ത്യൻ ഡിഫൻഡറായ കോട്ടൽ കഴിഞ്ഞ ദിവസം നടന്ന നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് സ്ക്വാഡിലുണ്ടായിരുന്നില്ല.

നേരത്തേ അലക്സാന്‍ഡ്രേ കോയെഫ് ടീം വിട്ടിരുന്നു. തൊട്ടു പിറകെ മോണ്ടിനെഗ്രിയന്‍ താരം ദുസാന്‍ ലെഗാറ്റോര്‍ ടീമിനൊപ്പം ചേര്‍ന്നു. ഇന്നലെ കൊച്ചിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ ലഗാറ്റോര്‍ കളത്തിലിറങ്ങിയിരുന്നു.

 

Continue Reading

Sports

പത്തുപേരായി ചുരുങ്ങിയിട്ടും പതറിയില്ല; യുനൈറ്റഡിനെ സമനിലയില്‍ തളച്ച് ബ്ലാസ്റ്റേഴ്‌സ്

മത്സരത്തില്‍ ഒരുമണിക്കൂറോളം പൊരുതിയത് പത്തുപേരുമായാണ്

Published

on

കൊച്ചി: പത്തുപേരുമായി ചുരുങ്ങിയിട്ടും ഈസ്റ്റ് യുനൈറ്റഡിനെ സമനിലയില്‍ തളച്ച് ബ്ലാസ്റ്റേഴ്‌സ്. മോശം പെരുമാറ്റത്തില്‍ മത്സരത്തിന്റെ 30ാം മിനുറ്റില്‍ പ്രതിരോധ താരം അയ്ബന്‍ ദോലിങ് ചുവപ്പുകാര്‍ഡ് ലഭിച്ച് പുറത്തായത് ബ്ലാസ്റ്റേസിന് തിരിച്ചടിയായെങ്കിലും മത്സരത്തില്‍ ഒരുമണിക്കൂറോളം പൊരുതിയത് പത്തുപേരുമായാണ്. ഒരാളെ നഷ്ടമായിട്ടും 45 ശതമാനം ബോള്‍ പൊസിഷനുമായാണ് നോര്‍ത്ത്ഈസ്റ്റിനെ ഗോളടിക്കാതെ പൊരുതിയ തടുത്തുനിര്‍ത്തിയത്.

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ആവേശത്തില്‍ മുന്നേറിയ വാശിയേറിയ പോരാട്ടത്തിനിടയിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശരാക്കി അയ്ബന്‍ ചുവപ്പ് കാര്‍ഡ് നേടിയത്. നോര്‍ത്ത് ഈസ്റ്റ് മുന്നേറ്റ നിര താരം അലാദീന്‍ അജാരയുമായുള്ള വാഗ്വാദത്തിനിടെ തലകൊണ്ട് ഇടിച്ചതിനാണ് അയ്ബന് റഫറി ചുവപ്പ് കാര്‍ഡ് വിധിച്ചത്.

അവസരം മുതലെടുത്ത് ജയം പിടിച്ചെടുക്കന്‍ ഗോള്‍മുഖത്തേക്ക് നോര്‍ത്ത് ഈസ്റ്റ് ആക്രമണങ്ങള്‍ നടത്തിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് പൊരുതിനിന്നു. ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിന്റെ മികച്ച സേവുകളും ബ്ലാസ്റ്റേഴ്‌സിന് തുണയായി. നിലവില്‍ 18 മത്സരങ്ങളില്‍ നിന്നും 21 പോയന്റുള്ള ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്താണ്. ജനുവരി 24ന് ഈസ്റ്റ് ബംഗാളിനെതിരെയാണ് അടുത്ത മത്സരം.

Continue Reading

Trending