Connect with us

Culture

ഹാദിയ ഇന്ന് സുപ്രീംകോടതിയില്‍; കേരളഹൗസിനു ചുറ്റും കനത്ത സുരക്ഷ

Published

on

ന്യൂഡല്‍ഹി: ഹാദിയയെ ഇന്ന് സുപ്രീംകോടതിയില്‍ ഹാജരാക്കും. വൈക്കം സ്വദേശി ഷെഫിന്‍ ജഹാനുമായുള്ള വിവാഹം റദ്ദാക്കിയതിനെ തുടര്‍ന്ന് ഷെഫിന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹാദിയയെ നേരിട്ട് ഹാജരാക്കുന്നത്. ഉച്ചതിരിഞ്ഞ് മൂന്നിനാണ് കോടതി ഹാദിയയെ കേള്‍ക്കുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിനു മുമ്പാകെയാണ് ഹാദിയ തന്റെ ഭാഗം വിശദീകരിക്കുക.

ഹാദിയയെ ഡല്‍ഹിയില്‍ കേരളഹൗസിലാണ് താമസിപ്പിച്ചിരിക്കുന്നത്. കനത്ത പോലീസ് കാവലിലാണ് കേരളഹൗസ്. ഹാദിയ എത്തിയതോടെ കേരള ഹൗസിന്റെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി സ്തംഭിച്ചു. ശനിയാഴ്ച വൈകിട്ടു മുതല്‍ കനത്ത പൊലീസിന്റെ കനത്ത പൊലീസ് കാവലിലാണു കേരള ഹൗസ്. ഇവിടെ മുറിയെടുത്തിട്ടുള്ളവര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് ഇന്നലെ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. ഹാദിയയും മാതാപിതാക്കളുമാണ് കേരളഹൗസില്‍ തങ്ങുന്നത്. കേരളത്തില്‍ നിന്നുള്ള പത്തംഗ സംഘത്തിന് പുറമെ ഡല്‍ഹി പോലീസിലെ ഉന്നത പോലീസ് സംഘവും ഹാദിയക്കും രക്ഷിതാക്കള്‍ക്കും സുരക്ഷ ഒരുക്കാന്‍ കേരളഹൗസിലുണ്ട്.ഷെഫിന്‍ ജഹാനുവേണ്ടി ഹാജരാകുന്ന ഹാരിസ് ബീരാന്റെ കേരളഹൗസിന് മുന്നിലുള്ള ഫഌറ്റിലാണ് ഷെഫിന്‍ തങ്ങുന്നത്. പ്രദേശത്ത് ബാരിക്കേഡുവെച്ച് പോലീസ് പ്രവേശനം നിയന്ത്രിക്കുന്നുണ്ട്.

അതിനിടെ, ഹാദിയയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് അച്ഛന്‍ അശോകന്റെ അഭിഭാഷകന്‍ ആരോപിച്ചു. മാനസിക സ്ഥിരതയുള്ളതു പോലെയല്ല ഹാദിയ പെരുമാറുന്നത്. കുടുംബാങ്ങളെ അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്യുന്നുണ്ട്. ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അശോകന്‍ ആവശ്യപ്പെട്ടതിന് വിരുദ്ധമായി തുറന്ന കോടതിയിലാണ് കോടതി ഹാദിയയുടെ മൊഴിരേഖപ്പെടുത്തുക. ആരുടെയെങ്കിലും പ്രലോഭനത്തിന് വഴങ്ങിയാണോ മതം സ്വീകരിച്ചത് എന്നതാകും കോടതി പ്രധാനമായും ആരായുക. തന്നെയാരും നിര്‍ബന്ധിച്ച് മതം മാറ്റിയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്‌ലാം സ്വീകരിച്ചതെന്നും കഴിഞ്ഞ ദിവസം ഡല്‍ഹിയിലേക്ക പോകാനായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഹാദിയ പറഞ്ഞിരുന്നു. തനിക്ക് നീതി കിട്ടണമെന്നും ജീവിക്കാനാവശ്യമായ സംരക്ഷണം ലഭിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ വിവാഹം റദ്ദാക്കി പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേസിലെ സ്ഥിതിഗതികള്‍ പഠിക്കാന്‍ സുപ്രീംകോടതി എന്‍.ഐ.എ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ഹാദിയ കേസില്‍ നിലവിലെ സ്ഥിതിഗതികള്‍ വിശദീകരിച്ചുള്ള റിപ്പോര്‍ട്ട് മുദ്ര വച്ച കവറില്‍ എന്‍ഐഎ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

അഖില എന്ന ഹാദിയ മതം മാറി ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചത് അസാധുവാണ് എന്ന് ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയിലെ ഡിവിഷന്‍ ബഞ്ചാണ് മെയ് 25ന് യുവതിയെ പിതാവിനൊപ്പം വിട്ടിരുന്നത്. ഇതിനെതിരെ ഷഫിന്‍ ജഹാന്‍ സുപ്രീംകോതിയെ സമീപിക്കുകയായിരുന്നു. കേസില്‍ വാദം കേള്‍ക്കവെ പ്രായപൂര്‍ത്തിയായ രണ്ടു വ്യക്തികള്‍ തമ്മിലുള്ള വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോ എന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. എന്നാല്‍ മതം മാറ്റം ഒറ്റപ്പെട്ട സംഭവമല്ല എന്നും ഇതില്‍ അന്വേഷണം വേണമെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങിന്റെ ആവശ്യം. മതം മാറ്റവിഷയത്തില്‍ അന്വേഷണം വേണ്ടതില്ല എന്നാണ് കേരളസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുള്ളത്.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending