Connect with us

Culture

വീട്ടുതടങ്കലിലെ ദുരിത ജീവിതം തുറന്നു പറഞ്ഞ് ഹാദിയ

Published

on

ന്യൂഡല്‍ഹി: വീട്ടുതടങ്കലിലായിരുന്നപ്പോള്‍ വേറെ വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദമുണ്ടായതായി ഹാദിയ. പൊലീസുകാരും ഈ നിലപാടിനോട് യോജിച്ചപ്പോള്‍ ഭയം തോന്നിയെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അവര്‍ വെളിപ്പെടുത്തി. പ്രസക്ത ഭാഗങ്ങള്‍ ചുവടെ:

വീട്ടുതടങ്കലില്‍ കൊടിയ പീഡനം

ഇസ്‌ലാം മതം ഉപേക്ഷിക്കണമെന്ന് ഉപദേശിക്കാന്‍ വന്ന കൗണ്‍സിലര്‍മാര്‍ മാനസികമായി പീഡിപ്പിക്കുകയും ദേഹോപദ്രവം എല്‍പ്പിക്കുകയും ചെയ്തു. പൊലീസ് ഇതിന് ഒത്താശ നല്‍കി. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വീട്ടിലെത്തിയതിന്റെ രണ്ടാം ദിനം മുതല്‍ പലരും തന്നെ സന്ദര്‍ശിച്ചു. ഇസ്‌ലാം ഉപേക്ഷിക്കാന്‍ ഇവര്‍ നിര്‍ബന്ധിച്ചു.
ശിവശക്തി യോഗ സെന്ററിലുള്ളവരായിരുന്നു കൗണ്‍സിലര്‍മാര്‍. സന്ദര്‍ശകരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു. തലയില്‍ ചുറ്റിയിരുന്ന ഷാള്‍ നീക്കം ചെയ്യാന്‍ ബന്ധുക്കള്‍ ശ്രമിച്ചു. ഭര്‍ത്താവ് നിരവധി വിവാഹം കഴിച്ചയാളാണെന്നും പ്രായം കൂടിയയാളാണെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തി.

ഇസ്‌ലാമിനെതിരെ കുപ്രചരണം

ഇസ്‌ലാം ചീത്ത മതമാണെന്ന് വിശ്വസിപ്പിക്കാന്‍ കൗണ്‍സിലര്‍മാര്‍ ശ്രമിച്ചു. എന്നാല്‍ അതില്‍ അവര്‍ വിജയിച്ചില്ല. ഇസ്‌ലാം മതത്തെയും അടുപ്പമുള്ളവരെ യും അകറ്റാനുള്ള ശ്രമം വിഫലമായതോടെ കൈയും കാലും കെട്ടിയിട്ട ശേഷം അനുമതി ഇല്ലാതെ വിവാഹം നടത്തുമെന്ന് ഭീഷണിപ്പെടുത്തി. ഒരിക്കല്‍ പോലും മുറിയില്‍ നിന്ന് പുറത്ത് വരാന്‍ അനുവദിച്ചില്ല. എന്നാല്‍ കൗണ്‍സിലര്‍മാരെ എല്ലാവിധത്തിലുള്ള പീഡനങ്ങള്‍ക്കും പൊലീസ് അനുവദിച്ചു.

കോടതി ഉത്തരവിനെ തുടര്‍ന്ന് വീട്ടില്‍ എത്തിയ ആദ്യ ദിവസങ്ങളില്‍ അച്ഛനില്‍ നിന്നും സമാനമായ അക്രമം നേരിട്ടു. സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം മതം സ്വീകരിച്ചതിനും, ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചതിനുമായിരുന്നു ഈ അക്രമവും പീഡനവുമെല്ലാം. രണ്ട് വനിത പൊലീസ് ഉദ്യോഗസ്ഥര്‍ തന്റെ കിടപ്പ് മുറിയിലും, എട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ മുറിക്ക് പുറത്തുമുണ്ടായിരുന്നു. എന്നാല്‍ എന്റെ വിശ്വാസത്തിന് അനുസരിച്ച് ജീവിക്കാന്‍ പ്രയാസമായിരുന്നു.

പ്രാര്‍ത്ഥന തടസ്സപ്പെടുത്തി

മറ്റുള്ളവരുടെ സാന്നിധ്യത്തില്‍ പ്രാര്‍ത്ഥന (നമസ്‌കാരം) നടത്തുന്നത് നിര്‍ത്തി. ഹലാല്‍ അല്ലാത്ത രീതിയില്‍ തരുന്ന മാംസം കഴിക്കാന്‍ തുടങ്ങി. സാഹചര്യങ്ങളും സമ്മര്‍ദ്ദങ്ങളും കാരണം ഇസ്‌ലാം മതം പിന്തുടരുന്നില്ലെന്ന് മാതാപിതാക്കളുടെയും പൊലീസിന്റെയും മറ്റുള്ളവരുടെയും മുന്നില്‍ അഭിനയിക്കേണ്ടി വന്നു. അതുകൊണ്ട് രാത്രിയില്‍ മാത്രമായി പ്രാര്‍ത്ഥന. ചിലപ്പോള്‍ മനസിലും ഒതുങ്ങി. എന്റെ സുരക്ഷയും ചുറ്റുമുള്ളവരെ പ്രീതിപ്പെടുത്തുന്നതിനുമായി കൗണ്‍സിലര്‍മാര്‍ വരുമ്പോള്‍ എതിര്‍ത്തിരുന്നില്ല. എന്നാല്‍ അവരുടെ തീരുമാനം അംഗീകരിച്ചിരുന്നില്ല.
ഒരു പേനയോ പേപ്പറോ പോലും ലഭിച്ചിരുന്നില്ല. മഹറായി ലഭിച്ചത് ഉള്‍പ്പടെയുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ അച്ഛന്‍ ഊരി വാങ്ങി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ആഭരണങ്ങള്‍ ഊരി വാങ്ങുന്നത് എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ അങ്ങനെ ഒരു ഉത്തരവ് പുറപ്പടിവിച്ചിട്ടില്ലെന്ന് മനസിലായി.

സംഘ്പരിവാരത്തിന്റെ ഭീഷണി

ബി.ജെപി പ്രസിഡന്റ് കുമ്മനം രാജശേഖരനും രാഹുല്‍ ഈശ്വറും പല ദിവസങ്ങളില്‍ വീട്ടില്‍ എത്തി. മറ്റ് നേതാക്കളും വീട്ടില്‍ എത്തി. ഇസ്‌ലാം മതം ഉപേക്ഷിക്കണമെന്ന് പലരും ഭീഷണിപ്പെടുത്തി. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, വനിതാ പ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരെ കാണുന്നതില്‍ നിന്ന് വിലക്കി. അവരുടെ ശ്രദ്ധയാകര്‍ഷിക്കുന്നതിനായി ബഹളം വെച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ ഭീഷണി പെടുത്തുകയും വലിച്ചിഴക്കുകയും ചെയ്തു. വീട്ടില്‍ എത്തി കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വായിക്കാന്‍ പുസ്തകവും പത്രവും നല്‍കണം എന്ന് പൊലീസിനോടും മാതാപിതാക്കളോടും ആവശ്യപ്പെട്ടു. എന്നാല്‍ ആ ആവശ്യം നിരാകരിച്ചു. വായിക്കുന്നത് മാത്രമല്ല, അക്ഷരങ്ങള്‍ കാണുന്നത് പോലും വിലക്കി. എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം വായനയാണെന്ന് കുറ്റപ്പെടുത്തി.

ഹോസ്റ്റലിലും ദുരിതം

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് താമസിച്ചിരുന്ന ഹോസ്റ്റല്‍ ഭയാനകമായിരുന്നു. ഹോസ്റ്റലിലെ മറ്റ് അന്തേവാസികളോട് ഭീകരവാദി എന്നാണ് പരിചയപ്പെടുത്തിയത്. ഐഎസുമായി ബന്ധം ഉണ്ടെന്ന് ആരോപിച്ച് മറ്റുള്ളവരോട് സംസാരിക്കുന്നതില്‍ നിന്ന് വിലക്കി. കക്കൂസും കുളിമുറിയും ഉപയോഗിക്കുമ്പോള്‍ കതക് അടയ്ക്കുന്നതിന് വിലക്ക് ഉണ്ടായിരുന്നു. ഖുര്‍ആനോ, പ്രാര്‍ത്ഥനക്കുള്ള വസ്ത്രമോ തരാന്‍ തയ്യാറായില്ല. ഹോസ്റ്റലില്‍ താമസിച്ച 156 ദിവസവും ഭയാനകമായിരുന്നു.

തീവ്രവാദിയാക്കാന്‍ എന്‍.ഐ.എയും പൊലീസും

2016ന് മുമ്പ് ആര്‍ക്കെങ്കിലും ഇസ്്‌ലാമിക വീഡിയോ അയച്ചിരുന്നോ എന്ന് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ചോദിച്ചു. അറിയില്ലെന്ന് പറഞ്ഞപ്പോള്‍ കള്ളം പറയുകയാണെന്ന് കുറ്റപ്പെടുത്തി. പിടികിട്ടാപുള്ളികളോട് സ്വീകരിക്കുന്ന സമീപനമായിരുന്നു വൈക്കം ഡി.വൈ.എസ്.പിയുടേത്. സുപ്രിം കോടതിയില്‍ ഹാജരാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ തന്നെ സന്ദര്‍ശിക്കുകയും സംസാരിക്കുകയും ചെയ്തു. താന്‍ പറയാത്ത കാര്യങ്ങളാണ് കമ്മീഷന്‍ അധ്യക്ഷ മാധ്യമങ്ങളോട് പറഞ്ഞത്.

ഭക്ഷണത്തില്‍ മയക്കുമരുന്ന്

വീട്ടു തടങ്കലിലായിരുന്ന സമയത്ത് ഭക്ഷണത്തില്‍ മയക്കു മരുന്നു കലര്‍ത്തി നല്‍കി. ഇത് തിരിച്ചറിഞ്ഞതോടെ കോട്ടയം ജില്ലാ പൊലീസ് മേധാവിയെ കാണണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ച്ചയായി മൂന്ന് ദിവസം ഭക്ഷണം ഉപേക്ഷിച്ചു. പച്ചവെള്ളം പോലും കുടിച്ചില്ല.

രാഹുല്‍ ഈശ്വറിന്റെ കരുനീക്കങ്ങള്‍

രാഹുല്‍ ഈശ്വര്‍ മൂന്ന് തവണ കാണാന്‍ വന്നു. ഇസ്്‌ലാം മതം ഉപേക്ഷിക്കണമെന്ന് നിര്‍ബന്ധിച്ചു. എന്നാല്‍ തന്റെ നിശ്ചയദാര്‍ഢ്യം രാഹുലിന് ബോധ്യമായി. ഏതു സമയവും താന്‍ കൊല്ലപ്പെട്ടേക്കാം എന്ന് ഒരിക്കല്‍ രാഹുലിനോട് പറഞ്ഞു. മരിച്ചാല്‍ മാതാപിതാക്കള്‍ തന്റെ ശിരോ വസ്ത്രം നീക്കി, ഹിന്ദു മതത്തിലേക്ക് തിരികെ മതം മാറിയതായി അവകാശപ്പെടുമെന്ന് അറിയിച്ചു.

ഇസ്്‌ലാമിക ആചാര പ്രകാരമാണ് സംസ്‌കാരം നടത്തേണ്ടതെന്നും ഇക്കാര്യം പുറം ലോകത്തെ അറിയിക്കണമെന്നും രാഹുല്‍ ഈശ്വറിനോട് അഭ്യര്‍ഥിച്ചു. തന്റെ അനുമതി ഇല്ലാതെ രാഹുല്‍ ഈശ്വര്‍ ഫോട്ടോയും വീഡിയോ ദൃശ്യങ്ങളും മൊബൈ ല്‍ ഫോണില്‍ പകര്‍ത്തുമ്പോ ള്‍ അച്ഛനും പൊലീസുകാ രും വെറും കാഴ്ചക്കാരായി നോക്കി നിന്നു.

Film

കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

Published

on

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.

പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.

Continue Reading

Film

വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

Published

on

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.

കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.

Continue Reading

Film

സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ ; ‘ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള’യ്ക്ക് മികച്ച പ്രതികരണം

ഒരു സ്ത്രീയുടെ നിലക്കാത്ത പോരാട്ട വീര്യമാണ് കഥയിലുടനീളം കാണിക്കുന്നത്. കേരള സര്‍ക്കാറിനെതിരെയുള്ള കേസ് എന്ന നിലയില്‍ വ്യത്യസ്തമായൊരു കാഴ്ചപ്പാട്‌ കൂടി സംവിധായകൻ സിനിമയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

Published

on

പ്രവീൺ നാരായണൻ സംവിധാനം ചെയ്തു സുരേഷ് ഗോപി നായകനായ “ജെ എസ് കെ – ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള”ക്ക് മികച്ച അഭിപ്രായം. ലൈംഗീക അതിക്രമത്തിനിരയായതിന് ശേഷം നീതിക്കായി പോരാട്ടം നടത്തുന്ന ജാനകി എന്ന പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രം  ഇന്നാണ് തീയേറ്ററുകളിലെത്തിയത്. ഒരു സ്ത്രീയുടെ നിലക്കാത്ത പോരാട്ട വീര്യമാണ് കഥയിലുടനീളം കാണിക്കുന്നത്. കേരള സര്‍ക്കാറിനെതിരെയുള്ള കേസ് എന്ന നിലയില്‍ വ്യത്യസ്തമായൊരു കാഴ്ചപ്പാട്‌ കൂടി സംവിധായകൻ സിനിമയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

അഡ്വ. ഡേവിഡ് ആബേല്‍ എന്ന അഭിഭാഷകനായാണ് ചിത്രത്തിൽ സുരേഷ് ഗോപി എത്തിയിരിക്കുന്നത്. സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.  ഒരു ലീഗൽ/കോർട്ട് റൂം ത്രില്ലറായി ഒരുക്കിയ ചിത്രം പ്രേക്ഷകരെ ആദ്യവസാനം പിടിച്ചിരുത്തുന്ന തരത്തിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഒപ്പം ആക്ഷൻ, ത്രിൽ, വൈകാരിക മുഹൂർത്തങ്ങൾ, നിയമ പോരാട്ടം എന്നിവക്കെല്ലാം പ്രാധാന്യവും കൊടുത്തിട്ടുണ്ട്. ജാനകിയായ അനുപമ പരമേശ്വരന്റെ പ്രകടന മികവാണ് ചിത്രത്തിന്റെ മൊത്തം ഘടനയിൽ നിർണ്ണായകമായി മാറിയിരിക്കുന്നത്.

ഇവരെ കൂടാതെ ദിവ്യ പിള്ളൈ, ശ്രുതി രാമചന്ദ്രൻ എന്നിവരുടെ കഥാപാത്രങ്ങളും പ്രകടന മികവ് കൊണ്ട് ശ്രദ്ധ നേടുന്നുണ്ട്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി. പ്രവീൺ നാരായണന്റെ തന്നെ ശക്തമായ തിരക്കഥയും, കാൻവാസിന് പറ്റിയ അന്തരീക്ഷം  ഒരുക്കിയ റെനഡിവേയുടെ ചായഗ്രഹണവും, അതിനെ ഒഴുക്കോടെ പ്രേക്ഷകരിൽ എത്തിക്കാൻ സംജിത് മുഹമ്മദ്  നിർവ്വഹിച്ച എഡിറ്റിങ്ങും എല്ലാം സിനിമയെ കൂടുതൽ മികച്ചതാക്കി.

Continue Reading

Trending