Connect with us

kerala

പെട്ടിയില്‍ ‘ഞെട്ടി’ ഹാജിമാര്‍

ഏഴുവര്‍ഷം മുമ്പ് പരീക്ഷിച്ച് പരാജയപ്പെട്ട ഹാജിമാര്‍ക്കുള്ള പെട്ടി വിതരണം വീണ്ടും പൊടി തട്ടിയെടുത്ത് കേന്ദ്ര ഹജ്ജ് കമ്മിറ്റി.

Published

on

മലപ്പുറം: ഏഴുവര്‍ഷം മുമ്പ് പരീക്ഷിച്ച് പരാജയപ്പെട്ട ഹാജിമാര്‍ക്കുള്ള പെട്ടി വിതരണം വീണ്ടും പൊടി തട്ടിയെടുത്ത് കേന്ദ്ര ഹജ്ജ് കമ്മിറ്റി. 2015ല്‍ നടപ്പിലാക്കി പരാജയപ്പെട്ട പദ്ധതിയാണ് ഹജ്ജ് കമ്മിറ്റി ഇത്തവണ പരീക്ഷിക്കുന്നത്.

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ നിര്‍ബന്ധമായും രണ്ട് പെട്ടി വാങ്ങണമെന്നാണ് നിര്‍ദേശം. ഇതനുസരിച്ച് ഹാജിമാരുടെ പക്കല്‍ നിന്നും രണ്ട് പെട്ടിക്കുള്ള പണം ഹജ്ജ് കമ്മിറ്റി വാങ്ങുന്നുണ്ട്. വലിയ പെട്ടിക്ക് 18,500 രൂപയും ചെറിയ പെട്ടിക്ക് 8,250 രൂപയുമാണ് പെട്ടിയില്‍ രേഖപ്പെടുത്തിയിരിക്കുന്നഎം.ആര്‍.പി റേറ്റ്. നേരത്തെ ഹജ്ജിന് പോകുന്ന ഹാജിമാര്‍ സ്വന്തമായിട്ടാണ് ബാഗ് എടുത്തിരുന്നത്.

ബാഗില്‍ ഒട്ടിക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി തയാറാക്കിയ പ്രത്യേക സ്റ്റിക്കര്‍ നല്‍കുകയായിരുന്നു പതിവ്. ഇത് മലയാളി ഹാജിമാരുടെ ലഗേജുകള്‍ കണ്ടുപിടിക്കാന്‍ ഏറെ സഹായകരമായിരുന്നു. മൂവായിരം രൂപ മുതല്‍ വില വരുന്ന പെട്ടിയാണ് ഹജ്ജ് കമ്മിറ്റി വഴി വാങ്ങുമ്പോള്‍ ഉയര്‍ന്ന തുകയ്ക്ക് വാങ്ങേണ്ടി വരുന്നതെന്നാണ് ആക്ഷേപം. ഇന്ത്യയില്‍ നിന്നുള്ള ഹാജിമാര്‍ക്ക് ഒരേ രൂപത്തിലുള്ള പെട്ടിതന്നെ വേണമെന്നാണ് ഹജ്ജ് കമ്മിറ്റി പറയുന്നത്. നല്ല ആശയമാണെന്ന് അധികൃതര്‍ അടിവരയിടുമ്പോഴും രണ്ടു പെട്ടി വാങ്ങണമെന്ന് നിര്‍ബന്ധിക്കുകയും 26,750 രൂപ നല്‍കേണ്ടി വരികയും ചെയ്യുകയാണെങ്കില്‍ അത് വലിയ ബാധ്യതയാണ് ഹാജിമാര്‍ക്കുണ്ടാക്കുക.

രണ്ടു പെട്ടിയില്‍ സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഇല്ലാത്തവര്‍ക്ക് രണ്ട് പെട്ടി എന്നത് ബാധ്യതയാണ്. ബാഗാണെങ്കില്‍ യാത്രികര്‍ക്ക് ആവശ്യാനുസരണം ക്രമീകരിക്കാന്‍ സാധിക്കും. ആവശ്യമില്ലെങ്കില്‍ ചുരുട്ടി സൂക്ഷിക്കുവാനും സാധിക്കും. എന്നാല്‍ സാധനം ഉണ്ടെങ്കിലും ഇല്ലെങ്കിലും രണ്ടു പെട്ടി കരുതേണ്ട അവസ്ഥയാണ് നിലവില്‍ യാത്രക്കാര്‍ക്കുള്ളത്. മടക്കയാത്രയില്‍ സാധനങ്ങള്‍ ഉണ്ടാവുമെന്നതാണ് രണ്ടു പെട്ടി കരുതാന്‍ കാരണം. 2015ല്‍ കാലിപ്പെട്ടികള്‍ വിമാനത്തില്‍ കയറ്റുമ്പോള്‍ പൊട്ടിയ സാഹചര്യമുണ്ടായിരുന്നു. പല പെട്ടികളും കേടുവന്നു ഉപയോഗശൂന്യമാവുകയും ചെയ്തു. ഇതേ രീതി ഇത്തവണയും പരീക്ഷിക്കുന്നത് ബാഗ് കമ്പനികളെ സഹായിക്കാനാണെന്ന ആക്ഷേപവും ശക്തമാണ്.

ഹാജിമാര്‍ക്കുള്ള പെട്ടി വിതരണം ഇന്നലെ മലപ്പുറം ജില്ലയില്‍ ആരംഭിച്ചുവെങ്കിലും തുടക്കത്തില്‍ തന്നെ കല്ലുകടിയുണ്ടായി. ഇതര സംസ്ഥാനത്തുനിന്നും പെട്ടിയെത്തിച്ചവര്‍ വിതരണത്തിന്റെ നേതൃത്വം ഏറ്റെടുത്തതോടെ വിതരണം ഏറെനേരം വൈകി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരളത്തിന്റെ പകുതിയും പോളിങ് ബൂത്തിലെത്തി

0 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്.

Published

on

കേരളത്തിന്റെ പൊളിങ് ശതമാനം 50ല്‍. സംസ്ഥാനത്തെ പകുതി വോട്ടര്‍മാരും പോളിങ് ബൂത്തിലെത്തി. 50 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. വെയിലിനെ വകവെക്കാതെയാണ് പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ എത്തിയത്. അതേസമയം വോട്ടെടുപ്പിനിടെ ആറു മരണവും സംഭവിച്ചിട്ടുണ്ട്.

പോളിങ് ശതമാനം മണ്ഡലം തിരിച്ച്

1. തിരുവനന്തപുരം-48.56

2. ആറ്റിങ്ങല്‍-51.35

3. കൊല്ലം-48.79

4. പത്തനംതിട്ട-48.40

5. മാവേലിക്കര-48.82

6. ആലപ്പുഴ-52.41

7. കോട്ടയം-49.85

8. ഇടുക്കി-49.06

9. എറണാകുളം-49.20

10. ചാലക്കുടി-51.95

11. തൃശൂര്‍-50.96

12. പാലക്കാട്-51.87

13. ആലത്തൂര്‍-50.69

14. പൊന്നാനി-45.29

15. മലപ്പുറം-48.27

16. കോഴിക്കോട്-49.91

17. വയനാട്-51.62

18. വടകര-49.75

19. കണ്ണൂര്‍-52.51

20. കാസര്‍ഗോഡ്-51.42

 

 

Continue Reading

kerala

പോളിംഗ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും

Published

on

പരപ്പനങ്ങാടി: ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70)നാണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 12.30 ഓടെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടക്കലിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു.

ഇന്ന് പകല്‍ 9.30 മണിയോടെ പോളിംഗ് ബൂത്തായ ബിഇഎം എല്‍പി സ്‌കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ലോറി ആംബുലന്‍സിന് സൈഡ്‌കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ലോറി ഇദ്ധേഹത്തിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു . വോട്ട് ചെയ്യാൻ വരുന്നതിനിടെയാണ് സംഭവം.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഭാര്യ: റസിയ മക്കൾ : ബാബു മോൻ, അർഷാദ്, ഷെഫിനീത്, അബ്ദുൽഗഫൂർ, ഹസീന, ഷെറീന, മരുമക്കൾ: ഹാജറ, സെലീന, ജാസ്മിൻ, മുർഷിദ.

Continue Reading

kerala

സഖ്യത്തിൽ ചില ബി.ജെ.പി നേതാക്കൾ സഹകരിക്കുന്നില്ലെന്ന് ദേവഗൗഡ

ഒരു വിഭാഗം ബി.ജെ.പി നേതാക്കൾ സഖ്യത്തിൽ സഹകരിക്കുന്നില്ലെന്നും അവരിൽനിന്ന് പ്രചാരണത്തിന് പിന്തുണ ലഭിക്കുന്നില്ലെന്നും ദേവഗൗഡ പറഞ്ഞു.

Published

on

കർണാടകയിൽ ജെ.ഡി-എസ്- ബി.ജെ.പി സഖ്യത്തിലെ അനൈക്യം വെളിപ്പെടുത്തി ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ. ഒരു വിഭാഗം ബി.ജെ.പി നേതാക്കൾ സഖ്യത്തിൽ സഹകരിക്കുന്നില്ലെന്നും അവരിൽനിന്ന് പ്രചാരണത്തിന് പിന്തുണ ലഭിക്കുന്നില്ലെന്നും ദേവഗൗഡ പറഞ്ഞു. വ്യാഴാഴ്ച ഹാസനിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുന്ന 14 മണ്ഡലങ്ങളിൽ കോലാർ, മാണ്ഡ്യ, ഹാസൻ എന്നിവിടങ്ങളിലാണ് ജെ.ഡി-എസ് മത്സരിക്കുന്നത്. മണ്ഡ്യയിൽ സിറ്റിങ് എം.പി സുമലതയുടെ നിസ്സഹകരണത്തെ കുറിച്ച് ദേവഗൗഡ പേരെടുത്ത് പറഞ്ഞു.

ഹാസനിൽ ബി.ജെ.പിയുടെ സംസ്ഥാന സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ പ്രീതംഗൗഡ ജെ.ഡി-എസ് സ്ഥാനാർഥി പ്രജ്വൽ രേവണ്ണക്കുവേണ്ടി രംഗത്തിറങ്ങിയിട്ടില്ല. കോലാറിൽ ബി.ജെ.പി, ജെ.ഡി-എസ് നേതാക്കൾ പൊതുവേദിയിൽ തമ്മിലടിച്ചിരുന്നു. എന്നാൽ, ദേവഗൗഡയുടേത് വെറും ഊഹം മാത്രമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ബി.വൈ. വിജയേന്ദ്ര പ്രതികരിച്ചു.

Continue Reading

Trending