Connect with us

Culture

രമ്യ ഹരിദാസ് എം.പിക്ക് ആ കാര്‍ വാങ്ങാന്‍ നിയമം സമ്മതിക്കുമോ? ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ വിശദീകരിക്കുന്നു

Published

on

ആരെങ്കിലും സ്‌നേഹത്തോടെ ഒരു സമ്മാനം തന്നാല്‍ വാങ്ങിക്കാന്‍ പാടില്ലാത്ത ഒരു കൂട്ടരുണ്ടായിരുന്നു ഇന്ത്യയില്‍. അത് ഇവിടുള്ള പൊതുസേവകരാണ്. പൊതുസേവനം നടത്തുന്നവര്‍ ആരും തന്നെ നിയമപരമായി കിട്ടുന്ന വരുമാനത്തിന് പുറമേ ഏതെങ്കിലും തരത്തിലുള്ള എന്തെങ്കിലും ഗുണം പറ്റുന്നത് 1988 ലെ അഴിമതി നിരോധന നിയമപ്രകാരം ക്രിമിനല്‍ കുറ്റമായിരുന്നു. ആരൊക്കെ ഇതിന്റെ പരിധിയില്‍ വരുമെന്ന് വകുപ്പ് 2(ര) പറയുന്നുണ്ട്. എം.പിമാരും എം.എല്‍.എമാരും ഒക്കെ പെടും.

എന്റെ നാട്ടിലെ എം.പിയോ എം.എല്‍.എയോ മന്ത്രിയോ കളക്ടറോ നന്നായി ജോലി ചെയ്തതിനോ ചെയ്യുന്നതിനോ എനിക്ക് ഇഷ്ടംതോന്നി 50 രൂപയില്‍ കൂടിയ ഒരു സമ്മാനം വാങ്ങി കൊടുക്കാമെന്നു വെച്ചാല്‍, അവര്‍ക്ക് അത് സ്വീകരിക്കാന്‍ പാടില്ല എന്നായിരുന്നു നിയമം. സ്വീകരിച്ചാല്‍ 7ആം വകുപ്പ് അനുസരിച്ച് അവര്‍ക്കെതിരെ ക്രിമിനല്‍ കേസ് വരുമായിരുന്നു. അവര്‍ക്ക് വേണ്ടി മാത്രമല്ല, മറ്റൊരാള്‍ക്ക് വേണ്ടി അവര്‍ വാങ്ങിച്ചാലും, വാങ്ങിക്കാന്‍ ശ്രമിച്ചാലും, വാങ്ങിക്കാമെന്നു സമ്മതിച്ചാലും ഇതേ നിയമപ്രകാരം കുറ്റകരമായിരുന്നു !!

എന്നാല്‍, 2018 ജൂലൈ 26 ന്റെ ഭേദഗതിയോടെ അത് മാറി. ജോലിയില്‍ വീഴ്ച വരുത്താന്‍ വാങ്ങുന്ന സമ്മാനമേ കുറ്റമാകൂ. ജോലി സത്യസന്ധമായി ചെയ്യുന്നതിന് ഏത് സമ്മാനവും ഇനി വാങ്ങാം.

ആലത്തൂര്‍ എം.പി ശ്രീ.രമ്യയ്ക്ക് തന്റെ ഒൗദ്യോഗിക കൃത്യം നന്നായി ചെയ്യാനായി സ്വന്തം പാര്‍ട്ടിക്കാര്‍ പിരിവിട്ട് ഒരു കാര്‍ വാങ്ങിക്കൊടുക്കാം എന്നു തീരുമാനിച്ചാല്‍, 2 ലക്ഷം രൂപയോളം ശമ്പളം കിട്ടുന്ന എം.പി ആണ് എന്നത് കൊണ്ട് അതില്‍ നിയമപരമായ തെറ്റൊന്നും ഞാന്‍ കാണുന്നില്ല. ധര്‍മ്മികമായും ഇല്ല. ക്രിമിനല്‍ കേസ് നടത്താന്‍ കാശ് പിരിക്കുന്നതാകാം ചിലരുടെ പ്രയോറിറ്റി. അതും കൊടുക്കാന്‍ ഈ നാട്ടില്‍ ആളുണ്ട് എന്നതുപോലെ ഇതിനും കുറേയാളുണ്ട്. ആവശ്യവും അനവശ്യവുമൊക്കെ കൊടുക്കുന്നവരുടെ കാര്യമാണ്. കാര്‍ വാങ്ങാന്‍ സാമ്പത്തികശേഷിയുള്ള ജോലിയുള്ള ഒരാള്‍ക്ക് ഞാനാണെങ്കില്‍ കൊടുക്കില്ല എന്നതിനപ്പുറം പറയാന്‍ മൂന്നാം കക്ഷിക്ക് അവകാശമില്ല. കൊടുക്കുന്നവര്‍ക്കും പിരിക്കുന്നവര്‍ക്കും പരാതിയില്ലെങ്കില്‍ പിരിവിട്ട് കാര്‍ വാങ്ങുന്നതില്‍ ഒരു തെറ്റുമില്ല. പിണറായി വിജയനോ നരേന്ദ്രമോദിയ്‌ക്കോ ഒക്കെ ഓരോ കാര്‍ വാങ്ങിക്കൊടുക്കാമെന്നു കരുതുന്ന എത്രയോ പണക്കാര്‍ നാട്ടിലുണ്ടാകും. അത് ദുരൂപയോഗിക്കപ്പെടുമോ ഇല്ലയോ എന്നത് കാലം തെളിയിക്കട്ടെ.

off: അംബാനിക്ക് ശമ്പളവര്‍ധനവില്ലാതെ കഷ്ടപ്പെടുകയാണെന്നു മാതൃഭൂമി വാര്‍ത്ത. അങ്ങേരെപ്പറ്റി പാര്‍ലമെന്റില്‍ മിണ്ടരുതെന്നു ബി.ജെ.പിയുടെ താക്കീതും. എന്നാല്‍ അങ്ങേര്‍ക്ക് വേണ്ടി ഒരു പിരിവ്കുറ്റി അടിക്കുന്നതിനെപ്പറ്റി ആലോചിച്ചാലോ?

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Film

വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

Published

on

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.

കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.

ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.

കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.

ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.

 

Continue Reading

Trending