Connect with us

Health

അമിത ശബ്ദം മൂലം സൃഷ്ടിക്കപ്പെടുന്ന കേള്‍വിത്തകരാറുകള്‍

യുവാക്കളിലും കൂടുതലായി അമിത ശബ്ദം മൂലമുള്ള ശ്രവണശേഷിക്കുറവ് സമീപകാലത്തായി കാണപ്പെടുന്നുണ്ട്. ഇയര്‍ഫോണ്‍, മൊബൈല്‍ ഫോണ്‍ മുതലായവയുടെ അമിതമായ ഉപയോഗമാണ് ഇതിനുള്ള പ്രധാന കാരണം.

Published

on

ഡോ. അബ്ദുള്‍ അസീസ്
സീനിയര്‍ കണ്‍സല്‍ട്ടന്റ് സര്‍ജന്‍
ആസ്റ്റര്‍ മിംസ് കോട്ടക്കല്‍

എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലെ മൂന്നാം തിയ്യതി ലോക കേള്‍വി ദിനമായി ആചരിക്കുന്നു. ഓരോ വര്‍ഷവും ലോകാരോഗ്യ സംഘടന ഓരോ ആശയം ഇതിന്റെ ഭാഗമായി പുറത്തിറക്കാറുണ്ട്. ഈ വര്‍ഷത്തെ സന്ദേശം ‘ജീവിതകാലം മുഴുവന്‍ കേള്‍ക്കാന്‍, സൂക്ഷ്മതയോടെ കേള്‍ക്കുക’ എന്നതാണ്. വലിയ ശബ്ദം തുടര്‍ച്ചയായി ശ്രവിക്കുന്നത് മൂലമുള്ള കേള്‍വി നഷ്ടത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്താനാണ് ഈ സന്ദേശം പ്രധാനമായും സ്വീകരിച്ചിരിക്കുന്നത്.

വലിയ യന്ത്രങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍, ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്നവര്‍ (ഉദാഹരണം ലോറി, ബസ്സ്, ഓട്ടോറിക്ഷ മുതലായവയുടെ ഡ്രൈവര്‍മാര്‍) തുടങ്ങിയവര്‍ക്കാണ് ഇത്തരത്തില്‍ വലിയ ശബ്ദവുമായി ഇടപെടുന്നത് മൂലം കേള്‍വിത്തകരാര്‍ സംഭവിക്കാന്‍ സാധ്യതയുള്ളത്.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു ലോക കേള്‍വി ദിനത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് വേണ്ടിയും കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാര്‍ക്ക് വേണ്ടിയും ഞങ്ങള്‍ ഒരു ക്യാമ്പ് നടത്തിയിരുന്നു. ഇതില്‍ പങ്കെടുത്തവരില്‍ 40 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ മൂന്നില്‍ രണ്ട് പേര്‍ക്കും കേള്‍വി സംബന്ധമായ തകരാറുകള്‍ തിരിച്ചറിയാന്‍ സാധിച്ചു. സ്ഥിരമായി ഇടപഴകുന്ന മേഖലയായതിനാല്‍ അവരില്‍ ഭൂരിഭാഗം പേരും ഈ അവസ്ഥയുമായി പൊരുത്തപ്പെട്ട് കഴിഞ്ഞവരും, കേള്‍വി സംബന്ധമായ തകരാറിന്റെ തുടക്കം തിരിച്ചറിയാന്‍ സാധിക്കാത്തവരുമായിരുന്നു.

യുവാക്കളിലും കൂടുതലായി അമിത ശബ്ദം മൂലമുള്ള ശ്രവണശേഷിക്കുറവ് സമീപകാലത്തായി കാണപ്പെടുന്നുണ്ട്. ഇയര്‍ഫോണ്‍, മൊബൈല്‍ ഫോണ്‍ മുതലായവയുടെ അമിതമായ ഉപയോഗമാണ് ഇതിനുള്ള പ്രധാന കാരണം. അമിത ശബ്ദത്തില്‍ ഇയര്‍ഫോണ്‍ ദീര്‍ഘകാലം തുടര്‍ച്ചയായി ഉപയോഗിക്കുന്നവരിലാണ് ഇത് പ്രധാനമായും കാണപ്പെടുന്നത്. ഇത് പെട്ടെന്നുള്ള തകരാറായല്ല പ്രത്യക്ഷപ്പെടുക മറിച്ച് വര്‍ഷങ്ങളോളം സമയമെടുത്താണ് ഇത്തരം അവസ്ഥകളിലേക്ക് എത്തിച്ചേരുക. ഡി ജെ പാര്‍ട്ടികളിലെയും മറ്റും ഉയര്‍ന്ന രീതിയിലുള്ള ശബ്ദം തുടര്‍ച്ചയായി കേള്‍ക്കുന്നത് ദോഷകരമാണ്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങളിലൂടെ ഇത്തരം അവസ്ഥകളെ തിരിച്ചറിയുക എന്നത് വലിയ ബുദ്ധിമുട്ടാണ്. കേള്‍ക്കുന്നതില്‍ വ്യക്തതക്കുറവ് അനുഭവപ്പെടുക എന്നതാണ് പ്രധാന ലക്ഷണമായി തുടക്കത്തില്‍ കാണപ്പെടുന്നത്. ചിലരില്‍ ചെവിയില്‍ മൂളല്‍ കേള്‍ക്കുന്ന അനുഭവവും കാണപ്പെടാറുണ്ട്. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നിര്‍ബന്ധമായും ഇ എന്‍ ടി ഡോക്ടറെ സന്ദര്‍ശിച്ച് പരിശോധനകള്‍ നടത്തണം.
പ്രതിവിധി

ശബ്ദം മൂലമുണ്ടാകുന്ന കേള്‍വിത്തകരാറിനെ പ്രതിരോധിക്കാനുള്ള ഏക പ്രതിവിധി എന്നത് ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കാതിരിക്കുകയോ, അമിത ശബ്ദമുള്ള അന്തരീക്ഷങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയോ ചെയ്യുക എന്നതാണ്. എന്നാല്‍ എല്ലാവര്‍ക്കും ഇതിന് സാധിച്ചു എന്ന് വരില്ല. തൊഴില്‍ പരമായ സാഹചര്യങ്ങളില്‍ അമിത ശബ്ദം കേള്‍ക്കുന്നവര്‍ ഇടയ്ക്ക് ശബ്ദമില്ലാത്ത അന്തരീക്ഷത്തിലേക്ക് മാറി നില്‍ക്കുന്നത് നല്ലതാണ്. കൃത്യമായ ഇടവേളകളില്‍ ഇ എന്‍ ടി ഡോക്ടറെ സന്ദര്‍ശിച്ച് ചെക്കപ്പ് നടത്തിയാല്‍ അസുഖം പ്രാരംഭ ദശയിലേ തിരിച്ചറിഞ്ഞ് ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കും. അതുകൊണ്ട് തന്നെ കൃത്യമായ ഇടവേളകളിലെ പരിശോധനകളും, ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സന്ദര്‍ശിച്ച് പരിശോധനയും നിര്‍ബന്ധമായും നിര്‍വ്വഹിക്കുക. മൊബൈല്‍ ഫോണ്‍, ഇയര്‍ഫോണ്‍, ഡി ജെ മുതലായവയുമായുള്ള തുടര്‍ച്ചയായ സമ്പര്‍ക്കം നിര്‍ബന്ധമായും ഒഴിവാക്കുക എന്നതും പ്രധാനമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ചൈനയില്‍ വീണ്ടും പകര്‍ച്ചവ്യാധി വ്യാപിക്കുന്നുവോ?, ആശുപത്രികള്‍ രോഗികളാല്‍ തിങ്ങിനിറയുന്നു, ആശങ്കയോടെ ലോകം

രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു

Published

on

കോവിഡ് മഹാമാരി സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിനിടെ ചൈനയില്‍ വീണ്ടും ആശങ്ക പരത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, ഇന്‍ഫ്‌ലുവന്‍സ എ, കോവിഡ്19 വൈറസുകള്‍ എന്നിങ്ങനെ ഒന്നിലധികം വൈറസ് ബാധകള്‍ ചൈനയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

പുതിയ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് മരണസംഖ്യ വര്‍ധിച്ചിരിക്കുകയാണ്. അതേസമയം പുതിയ മഹാമാരി സ്ഥിരീകരിക്കുകയോ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയോ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയൊ ചൈനീസ് ആരോഗ്യ അധികാരികളും ലോകാരോഗ്യ സംഘടനയും ചെയ്തിട്ടില്ല. ചൈനയിലേതാണെന്ന അടിക്കുറിപ്പോടെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ ഒരു ആശുപത്രിയില്‍ മാസ്‌ക് ധരിച്ച രോഗികള്‍ തിങ്ങിനിറഞ്ഞിരിക്കുന്നത് കാണാം. ചിലര്‍ ചുമയ്ക്കുന്നുമുണ്ട്. എന്നാല്‍ ചിത്രീകരണത്തിന്റെ ഉറവിടമൊ തിയതിയോ വ്യക്തമല്ല. മറ്റൊരു വീഡിയോയില്‍ ആശുപത്രിയിലെ ഇടനാഴി മുഴുവന്‍ മുതിര്‍ന്ന ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. 12 മില്യണ്‍ പേരാണ് ഈ വീഡിയേ കണ്ടിരിക്കുന്നത്. ”ഇന്‍ഫ്‌ലുവന്‍സ എ, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് എന്നീ വൈറസുകളുടെ വ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നു. മൂന്ന് വര്‍ഷം മുന്‍പത്തെ ചൈനയിലെ കോവിഡ് കാലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്” എന്ന് പോസ്റ്റില്‍ പറയുന്നു.

ഉറവിടം വ്യക്തമല്ലാത്ത ന്യുമോണിയ കേസുകള്‍ നിരീക്ഷിച്ചു വരിയാണെന്നാണ് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി. നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അഡ്മിനിസ്ട്രേഷന്‍ ലബോറട്ടറികള്‍ക്ക് കേസുകള്‍ പരിശോധിക്കാനും സ്ഥിരീകരിക്കാനുമുള്ള ചട്ടവും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിര്‍ദേശം നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.

അക്യൂട്ട് റെസ്പിറേറ്ററി രോഗങ്ങളുടെ ഡാറ്റ ഡിസംബര്‍ 16 മുതല്‍ 22 വരെയുള്ള വാരത്തില്‍ അണുബാധകളുടെ വര്‍ധനവ് കാണിക്കുന്നതായി വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ നല്‍കിയിട്ടുണ്ട്. ശൈത്യകാലത്തും വസന്തകാലത്തും ചൈനയെ വിവിധ ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികള്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥനായ കന്‍ ബിയാവോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്തിടെ കണ്ടെത്തിയ കേസുകളില്‍ റിനോവൈറസ്, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് തുടങ്ങിയ രോഗാണുക്കളും ഉള്‍പ്പെടുന്നു. പ്രത്യേകിച്ച് വടക്കന്‍ പ്രവിശ്യകളില്‍ 14 വയസിന് താഴെയുള്ളവരില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് ബാധിച്ചവര്‍ക്ക് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കുന്നതിനെതിരെ ഷാങ്ഹായ് ആശുപത്രിയിലെ ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (HMPV) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചെറിയ കുട്ടികള്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങളിലൂടെ പടരുന്നതിനാല്‍ പെട്ടെന്ന് രോഗം പകരാനുള്ള സാധ്യത കൂടും. രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കം മൂലവും രോഗം പകരാം. ചുമ, പനി, ശ്വാസം മുട്ടല്‍ തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. എച്ച്എംപിവിക്കെതിരെ വാക്‌സിന്‍ ലഭ്യമല്ല. നിലവില്‍ രോഗലക്ഷണങ്ങള്‍ കുറയ്ക്കാനുള്ള ചികില്‍സയാണ് നല്‍കി വരുന്നത്.

Continue Reading

Health

‘പനിക്ക് സ്വയം ചികിത്സ തേടരുത്’: ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം

Published

on

തിരുവനന്തപുരം: ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് മന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം. പ്രാരംഭ ഘട്ടത്തില്‍ ചികിത്സിക്കാത്തത് കൊണ്ടാണ് എലിപ്പനി മരണങ്ങള്‍ പലപ്പോഴും ഉണ്ടാകുന്നത്.

എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ചുള്ള ചികിത്സ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഉറപ്പാക്കണം. മലിന ജലത്തിലിറങ്ങിയവരില്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കാത്തവരില്‍ മരണനിരക്ക് കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ മലിന ജലത്തിലിറങ്ങിയവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം.

കൈകാലുകളില്‍ മുറിവുകളുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണം. കൊതുകിന്റെ ഉറവിട നശീകരണം പ്രത്യേകം ശ്രദ്ധിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

Continue Reading

Health

ഇരുപതുകാരനില്‍ ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം

ഒരാഴ്ചയോളം തുടര്‍ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Published

on

ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം കണ്ടെത്തിയതായി കോലഞ്ചേരി മെഡിക്കല്‍ കോളജ്. ചികിത്സയ്ക്കുവെണ്ടി എത്തിയ ഇരുപത് വയസ്സുകാരനിലാണ് വകഭേദം കണ്ടെത്തിയത്.

ഒരാഴ്ചയോളം തുടര്‍ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാധാരണ ഒരാഴ്ചയ്ക്കപ്പുറം ഡെങ്കിപ്പനി നീണ്ടുനില്‍ക്കാറില്ല. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ശക്തമായ പനി തുടര്‍ന്നതിനാല്‍ രോഗിയെ മറ്റു പരിശോധനകള്‍ക്ക് വിധേയമാക്കി. പല അവയവങ്ങളെയും ഒരേസമയം ബാധിക്കുന്ന നീര്‍ക്കെട്ട് രോഗിക്കുള്ളതായി പരിശോധനയിലൂടെ കണ്ടെത്തി.

തുടര്‍ന്നുള്ള പരിശോധനകളില്‍ രോഗിക്ക് ഡെങ്കിപ്പനിയുടെ അപൂര്‍വ്വ രോഗാവസ്ഥയായ എച്ച്എല്‍എച്ച് സിന്‍ഡ്രോം(ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ്) ഉണ്ടെന്ന് സ്ഥിരീകരിച്ചു. ചികിത്സ പൂര്‍ത്തിയാക്കി രോഗി ആശുപത്രി വിട്ടതായും കോലഞ്ചേരി മെഡിക്കല്‍ കോളജ് പറഞ്ഞു. എച്ച്എല്‍എച്ച് സിന്‍ഡ്രോം ഡെങ്കിപ്പനിയില്‍ വളരെ അപൂര്‍വ്വമായേ കാണാറുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

 

Continue Reading

Trending