Culture
ജയലളിതയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണോ? – കോടതി

ചെന്നൈ: ജയലളിതയുടെ മരണത്തിലെ ദുരൂഹതകളില്‍ ഗൗരവമുള്ള സംശയമുന്നയിച്ച് മദ്രാസ് ഹൈക്കോടതിയും. ജയയുടെ മരണം സംബന്ധിച്ച് ഉന്നയിക്കപ്പെടുന്ന സംശയങ്ങള്‍ ഇപ്പോള്‍ കോടതിക്കുമുണ്ടെന്ന് ജസ്റ്റിസ് എസ് വൈദ്യനാഥന്‍, ജസ്റ്റിസ് പാര്‍ത്ഥിബന്‍ എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ച് നിരീക്ഷിച്ചു. ജയലളിതയുടെ മൃതദേഹം കല്ലറയില്‍ നിന്ന് പുറത്തെടുക്കാന്‍ ഉത്തരവിടാതിരിക്കുന്നതെങ്ങനെ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാറിനും തമിഴ്‌നാടിന് സര്‍ക്കാറിനുമയച്ച നോട്ടീസില്‍ ഹൈക്കോടതി ചോദിച്ചു.
‘മുഖ്യമന്ത്രി സുഖം പ്രാപിച്ചു വരികയാണെന്നും ഭക്ഷണം കഴിച്ചു തുടങ്ങിയെന്നും രേഖകളില്‍ ഒപ്പുവെക്കുന്നുവെന്നും യോഗം വിളിക്കുന്നുവെന്നുമുള്ള വാര്‍ത്തകള്‍ നാം പത്രങ്ങളില്‍ വായിച്ചിരുന്നു. എന്നാല്‍ പെട്ടെന്ന് അവര്‍ മരിച്ചു. ഒരു റവന്യൂ ഡിവിഷന്‍ ഓഫീസറും (ആര്‍.ഡി.ഒ) അവരുടെ മൃതദേഹം കണ്ടില്ല. ഒരു മെഡിക്കല്‍ റെക്കോര്‍ഡുകളും ഇല്ല. മരണത്തിനു ശേഷമെങ്കിലും തെളുവുകള്‍ ഇല്ലാത്തത് എന്തുകൊണ്ടാണ്’ – കോടതി ചോദിച്ചു.
അണ്ണാ ഡി.എം.കെ പ്രവര്‍ത്തകനായ പി.എ ജോസഫ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ജയലളിതക്ക് അവസാന സമയത്ത് ലഭിച്ച ചികിത്സയെപ്പറ്റി അന്വേഷിക്കാന്‍ മൂന്ന് റിട്ട. ജഡ്ജിമാരടങ്ങുന്ന സംഘത്തെ ചുമതലപ്പെടുത്തണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. സംശയം ദൂരികരിക്കാന്‍ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കേണ്ടി വരുമോ എന്നും കോടതി ആരാഞ്ഞു. ഇക്കാര്യത്തില്‍ അഭിപ്രായം തേടിയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നോട്ടീസയച്ചിരിക്കുന്നത്.
1980-ല്‍ എം.ജി.ആറിന്റെ മരണ സമയത്തും സമാന ദുരൂഹത ഉണ്ടായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ചെന്നൈയിലും അമേരിക്കയിലും ചികിത്സ തേടിയതിനു ശേഷമാണ് എം.ജി.ആര്‍ മരിച്ചത്. ചികിത്സക്കിടെ അദ്ദേഹത്തിന്റെ ഒരു വീഡിയോ സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. മരണം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ദുരൂഹതയുയര്‍ന്നു.
ഹൈക്കോടതി ഫസ്റ്റ് ബെഞ്ചും സുപ്രീം കോടതിയും സമാനമായ പരാതികളില്‍ വാദം കേള്‍ക്കുന്നതിനാല്‍ കേസ് നീട്ടിവെക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാറിനു വേണ്ടി ഹാജരായ അഡ്വ. ജനറല്‍ ആര്‍. മുത്തു കുമാരസ്വാമി അഭ്യര്‍ത്ഥിച്ചു. സുപ്രീം കോടതി വെള്ളിയാഴ്ചയും ഹൈക്കോടതി ഫസ്റ്റ് ബെഞ്ച് ജനുവരി നാലിനുമാണ് വാദം കേള്‍ക്കുന്നത്. ജോസഫിന്റെ പരാതിയില്‍ ജനുവരി ഒമ്പതിന് തുടര്‍ന്ന് വാദം കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.
Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF2 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
Video Stories3 days ago
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു
-
GULF3 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Article3 days ago
കപ്പല്‍ ദുരന്തത്തില്‍ കരുതല്‍ വേണം
-
kerala3 days ago
കുമളിയില്‍ ലോറിക്ക് മുകളില്‍ മരം വീണു; യുവാവിന് ദാരുണാന്ത്യം
-
kerala3 days ago
കനത്ത മഴ; ഭൂതത്താന്‍കെട്ട് ഡാമിന്റ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തി