Connect with us

india

ചന്ദ്രനില്‍ കാലുകുത്താന്‍ ഇനിയെത്ര കാത്തിരിക്കണം

രാത്രി നിലാവ് പൊഴിച്ച് ചിരിതൂകി നില്‍ക്കുന്ന ചന്ദ്രന്‍ എക്കാലവും മനുഷ്യന്റെ വിസ്മയമാണ്.

Published

on

ന്യൂഡല്‍ഹി: രാത്രി നിലാവ് പൊഴിച്ച് ചിരിതൂകി നില്‍ക്കുന്ന ചന്ദ്രന്‍ എക്കാലവും മനുഷ്യന്റെ വിസ്മയമാണ്. ഇക്കാലത്തും അമ്പിളി മാമനെ ലോകം വിസ്മയത്തോടെ കണ്ടുനില്‍ക്കുന്നു. 1969 ജൂലൈ 21ന് മനുഷ്യനെ ചന്ദ്രനില്‍ ഇറക്കിയെന്ന് അമേരിക്ക അവകാശപ്പെട്ടതു മുതല്‍ ശാസ്ത്രത്തിന്റെ ബഹിരാകാശ ദൗത്യങ്ങള്‍ ആ വഴിക്കായി. 12 പേര്‍ ചന്ദ്രനില്‍ ഇറങ്ങിയെന്നും അവിടെ വണ്ടിയോടിച്ചെന്നും പരീക്ഷണങ്ങള്‍ നടത്തിയെന്നുമൊക്കെ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ പറയുന്നു.

ശാസ്ത്ര സാങ്കേതിക വിദ്യ ഇത്രയൊന്നും വികസിച്ചിട്ടില്ലാത്ത ഒരു കാലത്താണ് അമേരിക്ക മനുഷ്യനെ ചന്ദ്രനില്‍ എത്തിച്ചത്. പിന്നീട് അമേരിക്ക ആ വഴിക്കുള്ള യാത്രകള്‍ അവസാനിപ്പിച്ചു. 1969ല്‍ മനുഷ്യന്‍ ചന്ദ്രനില്‍ എത്തിയിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ അവിടെ കോളനി സ്ഥാപിക്കാന്‍ സമയമായില്ലേ എന്ന ചോദ്യം പ്രസക്തമാണെങ്കിലും ശാസ്ത്രത്തില്‍ അന്ധമായി വിശ്വസിക്കുന്നതുകൊണ്ട് ലോകം അതേക്കുറിച്ച് തര്‍ക്കത്തിന് നില്‍ക്കാറില്ല. 50 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാന്‍ നോക്കുമ്പോള്‍ അപ്പോളോ ദൗത്യത്തിന് ഉപയോഗിച്ച പഴയ സാങ്കേതികവിദ്യകളെല്ലാം നാസ മറന്നതുപോലെ തോന്നുന്നു.

2022 നവംബറില്‍ ആര്‍ട്ടെമിസ് 1 ദൗത്യത്തിലൂടെ മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാനുള്ള പുതിയ പഠനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ബഹിരാകാശ യാത്രികര്‍ക്ക് ചന്ദ്രനിലേക്ക് യാത്ര ചെയ്യാനായി രൂപകല്‍പനചെയ്ത ഓറിയോണ്‍ പേടകത്തിന്റെയും സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിന്റെയും പ്രവര്‍ത്തന മികവ് പരീക്ഷിക്കുകയായിരുന്നു ആര്‍ട്ടെമിസ് 1 ദൗത്യത്തിലൂടെ അമേരിക്ക ചെയ്തത്. ചന്ദ്രനെ ചുറ്റി ഓറിയോണ്‍ പേടകം ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്പോള്‍ ഉണ്ടാകുന്ന 3000 ഡിഗ്രി സെല്‍ഷ്യസിന് അടുത്തുണ്ടാകുന്ന ചൂടിനെ അതിജീവിക്കാനുള്ള താപ കവചത്തിന്റെ ശേഷി പരിശോധിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. 2022 ഡിസംബര്‍ 11ന് പേടകം വിജയകരമായി ഭൂമിയില്‍ തിരിച്ചിറക്കിയെങ്കിലും അടുത്ത നവംബറില്‍ ഷെഡ്യൂള്‍ ചെയ്ത ആര്‍ട്ടെമിസ് 2 ദൗത്യത്തിലും മനുഷ്യനെ ഉള്‍പ്പെടുത്തുമെന്ന് നാസ അറിയിച്ചിട്ടുണ്ടെങ്കിലും ചന്ദ്രനില്‍ അവരെ ഇറക്കുമെന്ന് പറയാന്‍ ധൈര്യം വന്നിട്ടില്ല. ശാസ്ത്ര സാങ്കേതിക മേഖലയില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളൊക്കെയും ഇപ്പോള്‍ ചാന്ദ്ര ദൗത്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. അതിന്റെ ഭാഗമായുള്ള ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ലോകത്തിന് പുതിയ പ്രതീക്ഷകള്‍ പകരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സാങ്കേതിക തകരാര്‍; ഇന്ന് മാത്രം 5 എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി

അഹമ്മദാബാദിലുണ്ടായ വിമാനദുരന്തത്തിനെ തുടര്‍ന്ന് ബോയിങ് വിമാനങ്ങളില്‍ സൂക്ഷ്മ പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു.

Published

on

സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇന്ന് മാത്രം 5 എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി. കഴിഞ്ഞാഴ്ച അഹമ്മദാബാദിലുണ്ടായ വിമാനദുരന്തത്തിനെ തുടര്‍ന്ന് ബോയിങ് വിമാനങ്ങളില്‍ സൂക്ഷ്മ പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു.

എവണ്‍ 153 (ഡല്‍ഹി-വിയന്ന), എവണ്‍ 915 (ഡല്‍ഹി-ദുബായ്), എവണ്‍ 143 (ഡല്‍ഹി-പാരീസ്), എവണ്‍ 170 (ലണ്ടന്‍-അമൃത്സര്‍) എന്നിവയ്ക്ക് പുറമെ അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള എവണ്‍ 159 നമ്പര്‍ വിമാനവും ഇന്ന് റദ്ദാക്കിയിരുന്നു. അപകടത്തില്‍പ്പെട്ട എവണ്‍ 171 എന്ന നമ്പറിന് പകരമാണ് ഇതെ സര്‍വീസിന് എവണ്‍ 159 എന്ന നമ്പര്‍ നല്‍കിയത്. ഇവയെല്ലാം തന്നെ ബോയിങ് നിര്‍മിത 7878 ഡ്രീംലൈനര്‍ വിമാനങ്ങളാണ്.

എന്നാല്‍ അധിക പരിശോധനകളും വിമാനത്തിന്റെ ലഭ്യതയും എയര്‍ സ്‌പേസിലെ തിരക്കും കാരണമാണ് സര്‍വീസ് റദ്ദാക്കേണ്ടി വന്നതെന്നും, അല്ലാതെ സാങ്കേതിക തകരാര്‍ കാരണമല്ലെന്നുമാണ് എയര്‍ ഇന്ത്യ നല്കുന്ന വിശദീകരണം.

Continue Reading

india

അഹമ്മദാബാദ് വിമാനാപകടം: 125 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

അഹമ്മദാദിലെ സിവിൽ ആശുപത്രിയിൽ ഇനിയും തിരിച്ചറിയാനുള്ളത് നൂറിലേറെ മൃതദേഹങ്ങളാണ്

Published

on

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച 125 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 84 മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കൾക്ക് വിട്ടുനൽകിയത്. പൈലറ്റ് സുമീത് സബർവാളിൻ്റെ മൃതദേഹം മുംബൈയിലെത്തിച്ചു.

അഹമ്മദാദിലെ സിവിൽ ആശുപത്രിയിൽ ഇനിയും തിരിച്ചറിയാനുള്ളത് നൂറിലേറെ മൃതദേഹങ്ങളാണ്. വിമാനം തകർന്ന് 274 പേർ മരിച്ചെന്നാണ് സർക്കാർ സ്ഥിരീകരിച്ചത്. അതിൽ 241 പേർ വിമാനത്തിലുണ്ടായിരുന്നവരാണ്. പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയുടെ ഡിഎൻഎ പരിശോധന ഫലം ഇന്ന് വന്നേക്കും. ഫലം കാത്ത് സഹോദരൻ രതീഷ് അഹമ്മദാബാദിൽ തുടരുകയാണ്.

അപകടത്തിന് പിന്നാലെ സർവ്വീസ് നിർത്തിവെച്ച അഹമ്മദാബാദ് – ലണ്ടൻ എയർ ഇന്ത്യ സർവീസ് ഇന്ന് പുനരാരംഭിക്കും. ഉച്ചയ്ക്ക് 1.17 ന് എയർ ഇന്ത്യ ബോയിംഗ് വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയരും. അതേസമയം വിമാന അപകടം ഉണ്ടായ സ്ഥലത്ത് ഇന്നും പരിശോധനകളും മറ്റും തുടരും.

Continue Reading

Health

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; ആക്റ്റീവ് കേസുകളുടെ എണ്ണം 6836

കേരളത്തിലും ആക്ടിവ് കേസുകൾ കുറഞ്ഞു

Published

on

രാജ്യത്തെ കൊവിഡ് കേസുകൾ കുറയുന്നു. ആക്റ്റീവ് കേസുകളുടെ എണ്ണം 6836 ആയി കുറഞ്ഞു. ഒറ്റ ദിവസം 428 കേസുകളുടെ കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കേരളത്തിലും ആക്ടിവ് കേസുകൾ കുറഞ്ഞു. ഒറ്റ ദിവസം 261 കേസുകളുടെ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഇതുവരെ 14772 പേർ രാജ്യത്തെ കോവിഡ് രോഗമുക്തരുടെ എണ്ണം.

ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ആക്ടീവ് കേസുകളുടെ എണ്ണം കുറവാണ്. കൊവിഡ് കേസുകൾ കുറഞ്ഞുവരുന്നു എന്നത് ആശ്വാസകരമാണ്. LF.7, XFG, JN.1, അടുത്തിടെ തിരിച്ചറിഞ്ഞ NB.1.8.1 എന്നിവയുൾപ്പെടെ ഉയർന്നുവരുന്ന ഉപ വകഭേദങ്ങൾ കാരണം ഇന്ത്യയിൽ നിലവിൽ കോവിഡ്-19 കേസുകൾ വർധിച്ചത്.

Continue Reading

Trending