News
ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടെസ്റ്റ് ഇന്ന് മുതല്‍
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് ഇന്ന് നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ തുടക്കമാകും.
നാഗ്പൂര്‍: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് ഇന്ന് നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ തുടക്കമാകും. പിച്ചിലെ പച്ചപ്പ് നീക്കം ചെയ്തതോടെ സ്പിന്നിന് അനുകൂലമായ പിച്ചായിരിക്കും നാഗ്പൂരിലേതെന്ന് ഏറെക്കുറെ ഉറപ്പായതോടെ അന്തിമ ഇലവനില്‍ ആരെ കളിപ്പിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് ഇന്ത്യന്‍ ടീം. ഓപ്പണറായി കെ. എല്‍ രാഹുലിനെ നിലനിര്‍ത്തണോ മധ്യനിരയില്‍ സൂര്യകുമാര്‍ യാദവിന് അവസരം നല്‍കണോ, റിഷഭ് പന്തിന് പകരം ഇഷാന് കിഷനെ കളിപ്പിക്കണോ മൂന്ന് സ്പിന്നര്‍മാര്‍ വേണോ തുടങ്ങിയ കാര്യങ്ങള്‍ ആലോചിച്ച് തലപുകക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരിശീലകന് രാഹുല്‍ ദ്രാവിഡും. ശുഭമ്നാന്‍ ഗില്ലിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണമെന്നാണ് കോച്ച് രാഹുല്‍ ദ്രാവിഡ് താല്പര്യപ്പെടുന്നത് എന്നാണ് സൂചന. ക്യാപ്റ്റന്‍ രോഹിത് ശര്‍മയാകട്ടെ സൂര്യകുമാര്‍ യാദവിന് ടെസ്റ്റ് ക്യാപ് നല്‍കണമെന്ന നിലപാടിലാണ്. പതിവുപോലെ ഓപ്പണറായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇറങ്ങുമ്പോള്‍ മറുവശത്ത് ശുഭ്മാന്‍ ഗില്ലിന് അവസരം നല്‍കാനാണ് സാധ്യത. ഏകദിനത്തിലും ടി20യിലും മികച്ച ഫോമിലുള്ള ഗില്‍ ഓപ്പണറെന്ന നിലയില്‍ മുമ്പ് തിളങ്ങിയിട്ടുള്ള താരമാണ്.
ഗില്ലിനെ മധ്യനിരയില്‍ കളിപ്പിക്കുന്നതിനെക്കാള് ഓപ്പണറായി കളിപ്പിക്കുന്നത് റണ്‍നിരക്ക് ഉയര്‍ത്താനും ഉപകരിക്കും. രാഹുല്‍ ഓപ്പണറായി എത്തിയാല്‍ തുടക്കത്തില മെല്ലെപ്പോക്ക് ഇന്ത്യയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധ്യതയുണ്ട്. സമീപകാലത്ത് ബംഗ്ലാദേശിനെതിരെ ഓപ്പണറായി എത്തിയ രാഹുലിന് തിളങ്ങാനും കഴിഞ്ഞിരുന്നില്ല. വണ്‍ ഡൗണായി ചേതേശ്വര്‍ പൂജാരയും നാലാം നമ്പറില്‍ വിരാട് കോലിയും എത്തുമ്പോള്‍ അഞ്ചാം നമ്പറില്‍ കെ.എല്‍ രാഹുല്‍ ഇറങ്ങും. വിക്കറ്റ് കീപ്പറായി ഇഷാന് കിഷനെ കളിപ്പിക്കാനാണ് സാധ്യത. ഇടം കൈയനാണെന്നതും സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച സ്വീപ് ഷോട്ട് കളിക്കാനാകുമെന്നതും കിഷന് അനുകൂലമാണ്. എന്നാല്‍ നാഗ്പൂരില്‍ പന്ത് കുത്തിത്തിരിയുന്ന പിച്ചാണെങ്കില്‍ ശ്രീകര്‍ ഭരതിനെ കളിപ്പിക്കാനും സാധ്യതയുണ്ട്.
നഥാന്‍ ലിയോണിന്റെ ഓഫ് സ്പിന്‍ ഇടം കൈയന്മാര്ക്ക് ഭീഷണിയാകുമെന്നതിനാലാണിത്. സ്പിന്‍ ഓള് റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയും അശ്വിനും ഇറങ്ങുമ്പോള്‍ കുല്‍ദീപ് യാദവ് മൂന്നാം സ്പിന്നറായി ടീമിലെത്തും. മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയുമാകും പേസിനെ നയിക്കുക. ഒരു പേസറെ പുറത്തിരുത്തി അക്സര്‍ പട്ടേലിനെ ഉള്‍പ്പെടുത്താനുള്ള സാധ്യതയും നിലിനില്‍ക്കുന്നുണ്ട്. ഒന്നാം നമ്പര്‍ ടെസ്റ്റ് ബാറ്റ്സ്മാനായ മാര്‍നസ് ലാബുഷാനെയും ഓപണര്‍മാരായ ഡേവിഡ് വാര്‍നറും ഉസ്മാന് ഖ്വാജയും സ്പിന്നിനെ സമര്‍ത്ഥമായി കളിക്കുമെങ്കിലും ഇന്ത്യന്‍ പിച്ചുകളില്‍ സ്റ്റീവ് സമിത്തിന്റെ പരിചയ സമ്പത്തായിരിക്കും ഇന്ത്യക്ക് വെല്ലുവിളി തീര്‍ക്കുക.
കഴിഞ്ഞ 10 വര്‍ഷമായി സ്വന്തം മണ്ണില്‍ കളിച്ച 15 സീരീസുകളും ജയിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ഇക്കാലയളവില്‍ രണ്ട് ടെസ്റ്റുകള്‍ മാത്രമാണ് ഇന്ത്യ തോറ്റത്. ഇതില്‍ ഒന്ന് ഓസീസിനെതിരെയാണ്. ആര് അശ്വിന് ഓസീസിനെതിരെ ഒരു വിക്കറ്റുകൂടി വീഴ്ത്താനായാല്‍ 450 വിക്കറ്റ് കൊയ്യുന്ന ഒമ്പതാമത്തെ കളിക്കാരനായി അദ്ദേഹം മാറും.
kerala
പാലത്തായി പോക്സോ കേസ്; പ്രതി പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
പ്രതിക്ക് കോടതി മരണം വരെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.
പാലത്തായി പോക്സോ കേസ് പ്രതിയായ അധ്യാപകനും ബിജെപി നേതാവുമായ പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പ്രതിക്ക് കോടതി മരണം വരെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
അധ്യാപകനെ പിരിച്ചുവിട്ടുകൊണ്ട് സ്കൂള്‍ മാനേജര്‍ ഉത്തരവ് പുറപ്പെടുവിച്ചു. അധ്യാപകനെ സര്‍വീസില്‍ നിന്ന് നീക്കാന്‍ സ്കൂള്‍ മാനേജര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തര നിര്‍ദേശം നല്‍കിയിരുന്നു.
kerala
പാലക്കാട് അട്ടപ്പാടിയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിക്ക് സിപിഎം നേതാവിന്റെ വധഭീഷണി
പാര്‍ട്ടിയാണ് വലുത് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കണം എന്നാവശ്യപ്പെടുന്ന ഇവര്‍ തമ്മിലെ ഫോണ്‍ സംഭാഷണം പുറത്ത് വന്നിട്ടുണ്ട്.
പാലക്കാട് അട്ടപ്പാടിയില്‍ സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ സിപിഎം ഏരിയ സെക്രട്ടറിക്ക് സിപിഎം നേതാവിന്റെ വധഭീഷണി. ലോക്കല്‍ സെക്രട്ടറിയായ ജംഷീറാണ് അഗളി പഞ്ചായത്ത് ഒമ്മല വാര്‍ഡിലെ സ്വത്രന്ത സ്ഥാനാര്‍ഥിയായ വിആര്‍ രാമകൃഷ്ണനെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. പാര്‍ട്ടിയാണ് വലുത് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കണം എന്നാവശ്യപ്പെടുന്ന ഇവര്‍ തമ്മിലെ ഫോണ്‍ സംഭാഷണം പുറത്ത് വന്നിട്ടുണ്ട്.
അഗളി പഞ്ചായത്ത് ഒമ്മല വാര്‍ഡിലെ സ്വതന്ത്രസ്ഥാനാര്‍ഥിയായ രാമകൃഷ്ണനോട് മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് ജംഷീര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തനിക്ക് പാര്‍ട്ടിമായി ബന്ധമില്ലെന്നും മത്സരവുമായി മുന്നോട്ട് പോകുമെന്നും രാമകൃഷ്ണന് അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് എന്തുചെയ്യുമെന്ന് ചോദിച്ച രാമകൃഷ്ണനോട് തട്ടിക്കളയുമെന്ന് ലോക്കല്‍ സെക്രട്ടറി ജംഷീര്‍ വധഭീഷണി മുഴക്കിയത്. പാര്‍ട്ടിക്കെതിരെ നിന്നാല്‍ തട്ടിക്കളയുമെന്ന് പുറത്തുവന്ന ഓഡിയോയില്‍ സിപിഎം നേതാവ് പറയുന്നു.
ആറ് വര്‍ഷം സിപിഎമ്മിന്റെ ഏരിയ സെക്രട്ടറി ആയിരുന്നയാളാണ് വി.ആര് രാമകൃഷ്ണന്. പാര്‍ട്ടിയുമായി അകന്ന രാമകൃഷ്ണന് അടുത്ത കാലത്താണ് പാര്‍ട്ടി കമ്മിറ്റികളില്‍ നിന്ന് പുറത്തുപോവുന്നത്. ഇത്തവണ സ്വാതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ കൂടെ തീരുമാനിച്ചതോടെ സിപിഎം പാര്‍ട്ടി പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിലാണ് പിന്മാറണം എന്നാവശ്യപ്പെട്ടു കൊണ്ട് പാര്‍ട്ടി തന്നെ രംഗത്ത് വരുന്നത്. എന്നാല്‍ പിന്മാറില്ല എന്നറിയതോടെയാണ് വധഭീഷണി മുഴക്കിയത്.
kerala
കേരളത്തില്‍ ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ബംഗാള്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ചയോടെ വീണ്ടും ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും അത് യുഎഇ നിര്‍ദേശിച്ച ‘സെന്യാര്’ എന്ന പേരില്‍ അറിയപ്പെടുമെന്നും വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം: തെക്കന്‍, മധ്യ കേരളങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്കി. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ചയോടെ വീണ്ടും ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും അത് യുഎഇ നിര്‍ദേശിച്ച ‘സെന്യാര്’ എന്ന പേരില്‍ അറിയപ്പെടുമെന്നും വകുപ്പ് അറിയിച്ചു. കേരളലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിനോദയാത്രക്കാര്‍ക്കും കര്‍ശന നിയന്ത്രണമാണുള്ളത്.
അടുത്ത അഞ്ച് ദിവസവും കേരളത്തില്‍ മഴ ശക്തമായി തുടരുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രാബല്യത്തില്‍. നാളെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന മഴയാണ് ശക്തമായ മഴയായ് പരിഗണിക്കുക. ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകാനുള്ള സാധ്യത ഉയര്‍ന്നിരിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ പരമാവധി ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
കന്യാകുമാരിക്ക് മുകളിലുള്ള ചക്രവാതചുഴ സംസ്ഥാനത്ത് മഴ ശക്തമാകുന്നതിന് പ്രധാന കാരണമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
world15 hours agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala2 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

