Connect with us

gulf

ഇന്ത്യൻ കരസേനാ മേധാവി മടങ്ങി സഊദിയുമായി സൈനിക സഹകരണം ശക്തമാക്കും

സഊദി ഇന്ത്യ നയതന്ത്ര ബന്ധത്തിൽ പുത്തൻ അധ്യായത്തിന്ന് തുടക്കം കുറിച്ച് കൊണ്ട് ഇന്ത്യൻ കര സേന മേധാവി ജനറൽ മുകുന്ദ് നരവനെയുടെ ദ്വിദിന സന്ദർശനത്തിന് സമാപനം

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : സഊദി ഇന്ത്യ നയതന്ത്ര ബന്ധത്തിൽ പുത്തൻ അധ്യായത്തിന്ന് തുടക്കം കുറിച്ച് കൊണ്ട് ഇന്ത്യൻ കര സേന മേധാവി ജനറൽ മുകുന്ദ് നരവനെയുടെ ദ്വിദിന സന്ദർശനത്തിന് സമാപനം. ഇതാദ്യമായാണ് ഒരു ഇന്ത്യൻ സാനിയാ മേധാവി സഊദിയിലെത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം ശക്തമാക്കാനുള്ള കരാറുകളിൽ ഇരു രാജ്യങ്ങളുടെയും സൈനിക മേധാവികൾ ഒപ്പിട്ടു. റിയാദിലെ സൈനിക ആസ്ഥാനത്ത് സഊദി റോയൽ ഫോഴ്‌സ് കമാണ്ടർ ജനറൽ ഫഹദ് ബിൻ അബ്ദുല്ല അൽമുതൈരി സ്വീകരിച്ചു. ശേഷം റോയൽ ഫോഴ്‌സ് ഗാർഡ് ഓഫ് ഓണർ നൽകി. പ്രതിരോധ മേഖലയിൽ ഇരു രാജ്യങ്ങളും സ്വീകരിക്കേണ്ട നയപരമായ ഇടപെടലുകളെ കുറിച്ച് നടത്തി. സഊദി സംയുക്ത സേന മേധാവി ജനറൽ ഫയദ് അൽ റുവൈലിയുമായും നരവനെ ചർച്ച നടത്തി. പ്രതിരോധ രംഗത്ത് കരസേനകൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനുള്ള നടപടികൾക്ക് സഊദിയുടെ ശക്തമായ പിന്തുണ നരവനെ ആവശ്യപ്പെട്ടു.

ചർച്ചകൾ ഏറെ ഫലപ്രദമായിരുന്നെന്ന് ഇന്ത്യൻ എംബസ്സി വാർത്താകുറിപ്പിൽ അറിയിച്ചു. ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സയീദ് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ജോയിന്റ് ഫോഴ്‌സ് കമാൻഡിങ് ആസ്ഥാനവും കിംഗ് അബ്ദുൽ അസീസ് മിലിട്ടറി അക്കാദമിയും സഊദി നാഷണൽ ഡിഫൻസ് യൂണിവേഴ്‌സിറ്റിയും സന്ദർശിച്ച ശേഷമാണ് ജനറൽ മുകുന്ദ് നരവനെ ഇന്നലെ രാത്രി ഡൽഹയിലേക്ക് മടങ്ങിയത്.

FOREIGN

ഒമാനിൽ ശക്തമായ മഴ തുടരുന്നു; നാളെ സ്കൂളുകൾക്ക് അവധി

ദോഫാർ, അൽ വുസ്ത ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലെയും സ്കുളുകൾക്ക്​ ബുധനാഴ്ച ​അവധിയായിരിക്കുമെന്നാണ്​ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്. 

Published

on

ഒമാനിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാളെയും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. രാജ്യത്തെ പൊതു-സ്വകാര്യ സ്കൂളുകൾക്ക് അവധി ബാധകമായിരിക്കും. ദോഫാർ, അൽ വുസ്ത ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലെയും സ്കുളുകൾക്ക്​ ബുധനാഴ്ച ​അവധിയായിരിക്കുമെന്നാണ്​ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്.

നടത്താവുന്നതാണെന്നും അധികൃതർ വ്യക്ത മാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഇ​തേ ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ, വിദേശ സ്‌കൂളുകൾക്ക്​​ അവധി നൽകിയിരുന്നു. കഴിഞ്ഞ ദിവസം മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 18ആയി ഉയർന്നിരുന്നു.

ഒരു വിദ്യാർത്ഥി ഉൾപ്പടെ നാല് പേരുടെ മൃതദേഹങ്ങളായിരുന്നു ഇന്നലെ കണ്ടെത്തിയത്. മൃതദേഹങ്ങൾ നോർത്ത് അൽ ഷർഖിയ ഗവർണറേറ്റിൽ നിന്നാണ് കണ്ടെത്തിയത്. ഇവിടെ രക്ഷാപ്രവർത്തനത്തിന് കനത്ത മഴയും കൊടുങ്കാറ്റും കാര്യമായ തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു.

സമദ് അൽ ഷാൻ മേഖലയിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) സ്ഥിരീകരിച്ചിരുന്നു. ഇതോടെ കാലാവസ്ഥയിൽ മരിച്ച കുട്ടികളുടെ എണ്ണം പത്തായി. ശക്തമായ ഇടിമിന്നൽ, കാറ്റ്, ആലിപ്പഴ മഴ എന്നിങ്ങനെ പ്രതികൂല കാലാവസ്ഥ ഒമാൻ്റെ വിവിധ ഭാഗങ്ങളെ തുടരുമെന്നാണ് വിവരം.

സിവിൽ ഏവിയേഷൻ അതോറിറ്റി പല ഗവർണറേറ്റുകൾക്കും മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. വീണ്ടും ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. താഴ്‌വരകൾക്ക് സമീപം യാത്ര ചെയ്യുമ്പോഴും ഇടിമിന്നലുള്ള സമയങ്ങളിലും ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

Continue Reading

gulf

ദാവൂദ് ഹാജിയുടെ മയ്യിത്ത് കബറടക്കി

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡണ്ട്, കെഎംസിസി നാഷണല്‍ കമ്മിറ്റി ഉപദേശക സമിതിയംഗം, തൃശൂര്‍ മാലിക്ക് ദീനാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് പ്രസിഡണ്ട് തുടങ്ങി വിവിധ സംഘടനകളില്‍ നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്.

Published

on

വാടാനപ്പള്ളി: കഴിഞ്ഞദിവസം മരണപ്പെട്ട പ്രമുഖ പ്രവാസിയും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സ്ഥാപകാംഗവും കെഎംസിസി നേതാവുമായ വാടാനപ്പള്ളി മുക്രിയകത്ത് എംഎം ദാവൂദ് ഹാജിയുടെ മയ്യിത്ത് വാടാനപ്പള്ളി തെക്കെ ജുമുഅത്ത് പള്ളിയില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.

ആറുപതിറ്റാണ്ടോളം അബുദാബിയില്‍ പ്രവാസ ജീവിതം നയിച്ച ദാവൂദ്ഹാജി മത-സാമുഹിക- സാംസ്‌കാരിക-വിദ്യാഭ്യാസ മേഖലകളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. അരനൂറ്റാണ്ടിലേറെ അദ്ദേഹം അബുദാബി രാജകുടുംബത്തിലെ വിശ്വസ്ഥനായ ഉദ്യോഗസ്ഥനായി സേവനം ചെയ്ത ദാവൂദ്ഹാജി സാധാരണക്കാരന്റെ പ്രയാസങ്ങളില്‍ എന്നും കൂടെനില്‍ക്കുകയും പരമാവധി സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തു.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡണ്ട്, കെഎംസിസി നാഷണല്‍ കമ്മിറ്റി ഉപദേശക സമിതിയംഗം, തൃശൂര്‍ മാലിക്ക് ദീനാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് പ്രസിഡണ്ട് തുടങ്ങി വിവിധ സംഘടനകളില്‍ നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്.

അബുദാബിയില്‍ നടന്ന ജനാസ നമസ്‌കാരത്തില്‍ നിരവധിപേര്‍ പങ്കെടുത്തു. തുടര്‍ന്നുനടന്ന പ്രാര്‍ത്ഥനക്ക് കെഎംസിസി നേതാവും പണ്ഡിതനുമായ യു അബ്ദുല്ല ഫാറൂഖി നേതൃത്വം നല്‍കി. മത-സാമൂഹിക-സാംസ്‌കാരിക മേഖലകളിലെ നിരവധി പ്രമുഖര്‍ സന്നിഹിതരായിരുന്നു.

Continue Reading

FOREIGN

ദാവൂദ് ഹാജിയുടെ വിയോഗം വന്‍നഷ്ടം: സാദിഖലി തങ്ങള്‍

യുഎഇയിലും കേരളത്തിലും അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തിലൂടെ നിരവധി കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. മത-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിലും അദ്ദേഹം കാണിച്ച താല്‍പര്യം സ്മരണീയമാണെന്ന് തങ്ങള്‍ വ്യക്തമാക്കി.

Published

on

അബുദാബി: പ്രമുഖ പ്രവാസിയും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, കെഎംസിസി സംഘടനകളുടെ സ്ഥാപക നേതാവുമായിരുന്ന എംഎം ദാവൂദ് ഹാജിയുടെ വിയോഗം വന്‍നഷ്ടമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
യുഎഇയിലും കേരളത്തിലും അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തിലൂടെ നിരവധി കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. മത-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിലും അദ്ദേഹം കാണിച്ച താല്‍പര്യം സ്മരണീയമാണെന്ന് തങ്ങള്‍ വ്യക്തമാക്കി.

സേവനരംഗത്ത് ദാവൂദ് ഹാജിയുടെ സാന്നിധ്യവും നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനവും പ്രവാസിസമൂഹത്തിന് ഒട്ടേറെ സഹായകമായിരുന്നുവെന്ന് മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ദാവൂദ് ഹാജിയുമായുള്ള ആത്മബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
പ്രവര്‍ത്തനരംഗത്ത് അദ്ദേഹം കാണിച്ച ആത്മാര്‍ത്ഥതയും ആത്മീയരംഗത്തെ ചെതന്യവും മഹത്തരമായിരുന്നുവെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ദാവൂദ് ഹാജിയുടെ വിയോഗം വന്‍നഷ്ടമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.
എംഎം ദാവൂദ് ഹാജി പ്രവാസ ലോകത്തെ നിസ്വാര്‍ത്ഥതയുടെ മുഖമായിരുന്നുവെന്ന് എംപി അബ്ദുസ്സമദ് സമദാനി എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ചരിത്രത്തിലൂടെ നടന്നുനീങ്ങിയ ദാവൂദ് ഹാജിയുടെ വിയോഗത്തിലുടെ മതസാമൂഹിക രംഗത്തെ ഒരു കാരണവരെയാണ് നഷ്ടമായതെന്ന് പ്രമുഖ വ്യവസായിയും ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ യൂസുഫലി എംഎ അഭിപ്രായപ്പെട്ടു.

മുസ്ലിംലീഗ് സംസ്ഥാന വൈസ്പ്രസിഡണ്ട് സിഎച്ച് റഷീദ്, സെക്രട്ടറി സാദിഖലി നാട്ടിക, കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് പുത്തൂര്‍ റഹ്‌മാന്‍, ജനറല്‍ സെക്രട്ടറി പികെ അന്‍വര്‍ നഹ, ട്രഷറര്‍ നിസാര്‍ തളങ്കര, അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡണ്ട് പി ബാവ ഹാജി, ജനറല്‍ സെക്രട്ടറി അഡ്വ.കെവി മുഹമ്മദ്കുഞ്ഞി, ട്രഷറര്‍ ഹിദായത്തുല്ല, കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ശുക്കൂറലി കല്ലുങ്ങല്‍, ജനറല്‍ സെക്രട്ടറി സിഎച്ച് യൂസുഫ്, യു.അബ്ദുല്ല ഫാറൂഖി, എംപിഎം റഷീദ്, വിപികെ അബ്ദുല്ല, എഞ്ചിനീയര്‍ അബ്ദുല്‍റഹ്‌മാന്‍, തൃശൂര്‍ ജില്ലാ മുസ്ലിംലീഗ് പ്രസിഡണ്ട് സിഎ മുഹമ്മദ് റഷീദ്, ജനറല്‍ സെക്രട്ടറി പിഎം അമീര്‍, യൂത്ത്ലീഗ് ജില്ലാ പ്രസിഡണ്ട് സനൗഫല്‍, തൃശൂര്‍ ജില്ലാ പ്രസിഡണ്ട് അന്‍വര്‍ കയ്പമംഗലം, ജനറല്‍ സെക്രട്ടറി ജലാല്‍, ട്രഷറര്‍ ഹൈദരലി പുന്നയൂര്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

Continue Reading

Trending