Connect with us

News

വിജയയാത്ര തുടരാന്‍ ഇന്ത്യ; ഇന്ന് ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടി-20

രാത്രി എട്ടിനാണ് കളി ആരംഭിക്കുന്നത്.

Published

on

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വിന്‍ഡീസിനെതിരായ ആദ്യ ടി-20 യില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. പക്ഷേ പ്രശ്‌നങ്ങള്‍ പലവിധമുണ്ടായിരുന്നു. ബാറ്റിംഗില്‍ തുടക്കത്തില്‍ തന്നെ ടീം തളര്‍ന്നിരുന്നു. അഞ്ച് വിക്കറ്റുകള്‍ വേഗം നഷ്ടമായപ്പോള്‍ ദിനേശ് കാര്‍ത്തിക്കിന്റെ വെടിക്കെട്ടും നായകന്‍ രോഹിത് ശര്‍മയുടെ ചെറുത്തുനില്‍പ്പിലുമാണ് ഇന്ത്യ 190 ലെത്തിയത്. ഇന്ന് രണ്ടാം മല്‍സരം.

പുതിയ മൈതാനം. സാഹചര്യം. ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യ നടത്തുന്ന പ്ലാനിംഗ് പ്രകാരം കാര്യങ്ങള്‍ നീങ്ങുമോ എന്നത് കണ്ടറിയണം. മാറിയ ഇന്ത്യന്‍ സമീപനം ആക്രമണമാണ്. ഫീല്‍ഡിംഗ് നിയന്ത്രണമുള്ള ആദ്യ ആറ് ഓവറില്‍ മാത്രമായിരിക്കരുത് ആക്രമണം. പവര്‍ പ്ലേ ഘട്ടം കഴിഞ്ഞാലും ആക്രമിക്കണം. അവസാനത്തിലും ആക്രമിക്കണം. ഇത്തരത്തില്‍ ആക്രമിക്കാന്‍ വിക്കറ്റുകള്‍ കൈവശം വേണം. ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ ഇന്ത്യന്‍ പ്ലാന്‍ ആദ്യ മല്‍സരത്തില്‍ പ്രാവര്‍ത്തികമായില്ല എന്ന് രോഹിത് ശര്‍മ സമ്മതിച്ചു. എന്നാല്‍ ഇന്നത്തെ മല്‍സരത്തിലും പ്ലാന്‍ പ്രകാരം തന്നെ നീങ്ങണം. വലിയ സ്‌ക്കോര്‍ തന്നെ സമ്പാദിക്കണമെന്നും നായകന്‍ പറഞ്ഞു. രാത്രി എട്ടിനാണ് കളി ആരംഭിക്കുന്നത്. നിക്കോളാസ് പുരാന്‍ നയിക്കുന്ന വിന്‍ഡീസ് വലിയ സമ്മര്‍ദ്ദത്തിലാണ് ഇന്നിറങ്ങുന്നത്.

india

കോടതിയില്‍ നിന്ന് ലഭിച്ചത് വലിയ ആശ്വാസം: മുസ്‌ലിം ലീഗ്

മുസ്‌ലിംലീഗിന്റെ ഹർജിയാണ് ലീഡ് ഹർജി

Published

on

സി.എ.എ വിജ്ഞാപനത്തിനെതിരെ മുസ്‌ലിംലീഗ് നൽകിയ ഹർജിയിലുള്ള സുപ്രിംകോടതി ഇടപെടൽ വലിയ ആശ്വാസമാണെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നാഴ്ചയാണ് മറുപടി നൽകാൻ കേന്ദ്രത്തിന് സമയം അനുവദിച്ചത്. മറുപടിക്ക് സമയം നൽകിയ മൂന്നാഴ്ചക്കിടയിൽ ആർക്കും പൗരത്വം നൽകാനാവില്ലെന്ന് അഡ്വ. ഹാരിസ് ബീരാൻ വിശദീകരിച്ചു. സി.എ.എ ചട്ടങ്ങൾ സ്‌റ്റേ ചെയ്യണമെന്നാണ് മുസ്ലിംലീഗ് ആവശ്യപ്പെട്ടത്. റൂൾസ് വരാത്തത് കൊണ്ടാണ് നേരത്തെ സ്റ്റേ ലഭിക്കാതിരുന്നത്. അതുകൊണ്ടാണ് റൂൾസ് വന്നപ്പോഴേ മുസ്ലിംലീഗ് സുപ്രിംകോടതിയെ സമീപിച്ചത്. മുസ്‌ലിംലീഗിന്റെ ഹർജിയാണ് ലീഡ് ഹർജി.

റൂൾസ് അനുസരിച്ച് പല കമ്മിറ്റികളും നിലവിൽ വരാനുള്ളത് കൊണ്ട് മൂന്നാഴ്ചക്കകം ആർക്കും പൗരത്വം നൽകാനാവില്ലെന്ന് കോടതി തന്നെ വ്യക്തമാക്കി. പൗരത്വം കൊടുക്കുന്ന സാഹചര്യമുണ്ടായാൽ മുസ്ലിംലീഗിന് കോടതിയെ സമീപിക്കാമെന്നും സുപ്രിംകോടതി പറഞ്ഞു.

Continue Reading

india

സി.എ.എ: മുസ്‌ലിം ലീഗിന്റെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ച സമയം; എപ്രില്‍ 9ന് ഹര്‍ജി വീണ്ടും പരിഗണിക്കും

മുസ്ലിംലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രിംകോടതിയിൽ വാദിക്കുന്നത്

Published

on

സി.എ.എ വിജ്ഞാപനത്തിനെതിരെ മുസ്‌ലിംലീഗിന്റെ ഹർജിയിൽ മറുപടി നൽകാൻ സുപ്രിംകോടതി കേന്ദ്രത്തിന് മൂന്നാഴ്ച സമയം അനുവദിച്ചു. ഏപ്രിൽ ഒമ്പതിന് ഹർജി വീണ്ടും പരിഗണിക്കും.

മുസ്ലിംലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രിംകോടതിയിൽ വാദിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മുസ്‌ലിംലീഗിന്റെ ആവശ്യം കേന്ദ്രം എതിർത്തു.

ചട്ടങ്ങൾ നിലവിൽ വന്നതായും ഉപഹർജികളിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. നാല് വർഷത്തിനും നാല് മാസത്തിനും ശേഷം ചട്ടങ്ങൾ പ്രസിദ്ധീകരിച്ചത് നല്ല ഉദ്ദേശ്യത്തിലല്ലെന്ന് മുസ്‌ലിംലീഗ് സുപ്രിംകോടതിയിൽ വ്യക്തമാക്കി. മറുപടി നൽകാൻ നാലാഴ്ച സമയമാണ് കേന്ദ്രം ആവശ്യപ്പെട്ടത്.

Continue Reading

india

രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നു; മോദിയുടെ ഗ്യാരണ്ടി പാഴാകുമെന്ന് മല്ലികാർജുന ഖാർഗെ

Published

on

രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ. നരേന്ദ്രമോദിയുടെ മോദിയുടെ ഗ്യാരണ്ടി മുദ്രാവാക്യം പാഴാകുമെന്നും എഐസിസി പ്രവർത്തക സമിതി യോഗത്തിൽ ഖാർഗെ പറഞ്ഞു.

പ്രകടനപത്രിക അടക്കമുള്ള തീരുമാനങ്ങളെടുക്കുന്നതിനായാണ് പ്രവർത്തക സമിതി യോഗം ചേർന്നത്. പ്രകടനപത്രികയുടെ കരട് പ്രവർത്തക സമിതിക്ക് കൈമാറിയിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും.

 

Continue Reading

Trending