Connect with us

Cricket

ഡല്‍ഹിയെ വീഴ്ത്തി സണ്‍റൈസേഴ്‌സ്

15 റണ്‍സിനാണ് സണ്‍റൈസേഴ്‌സിന്റെ വിജയം

Published

on

അബുദാബി: ഡല്‍ഹി ക്യാപിറ്റല്‍സിനെ വീഴ്ത്തി സണ്‍റൈസേഴ്‌സ് സീസണിലെ ആദ്യ ജയം കുറിച്ചു. ആവേശത്തിന് അല്‍പം വിശ്രമം അനുവദിച്ച മത്സരത്തില്‍ 15 റണ്‍സിനാണ് സണ്‍റൈസേഴ്‌സിന്റെ വിജയം. ആദ്യ രണ്ടു മത്സരങ്ങളില്‍ പുറത്തിരുന്ന കെയ്ന്‍ വില്യംസന്റെ വരവും സ്പിന്നര്‍ റാഷിദ് ഖാന്‍ ഫോമിലേക്ക് തിരിച്ചെത്തിയതുമാണ് സണ്‍റൈസേഴ്‌സിനു മുന്നില്‍ വിജയവഴി തെളിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സണ്‍റൈസേഴ്‌സ് നിശ്ചിത 20 ഓവറില്‍ നേടിയത് നാലു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ്. ഡല്‍ഹിയുടെ മറുപടി നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സില്‍ അവസാനിച്ചു.

നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് പിഴുത റാഷിദ് ഖാന്റെ പ്രകടനമാണ് ഡല്‍ഹിയുടെ നടുവൊടിച്ചത്.പഹൈദരാബാദിനായി റാഷിദ് ഖാനു പുറമെ ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി രണ്ടും ഖലീല്‍ അഹമ്മദ്, ടി. നടരാജന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

163 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹിയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ പൃഥ്വി ഷാ പുറത്തായി. രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് ശിഖര്‍ ധവാന്‍ 40 റണ്‍സ് കൂട്ടുകെട്ട് തീര്‍ത്തു. റാഷിദ് ഖാന്‍ ബോള്‍ ചെയ്യാനെത്തിയതോടെ മത്സരം സണ്‍റൈസേഴ്‌സിന്റെ നിയന്ത്രണത്തിലായി. എട്ടാം ഓവറില്‍ ശ്രേയസ് അയ്യരെയും12ാം ഓവറില്‍ ശിഖര്‍ ധവാനെയും റാഷിദ് ഖാന്‍ പുറത്താക്കി.

റണ്‍നിരക്കുയര്‍ത്താനുള്ള ശ്രമത്തില്‍ ഖലീല്‍ അഹമ്മദിനെതിരെ തുടര്‍ച്ചയായി രണ്ടു പന്തുകളില്‍ സിക്‌സര്‍ പറത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയറിനും അധികം ആയുസ്സുണ്ടായില്ല. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ ഭുവനേശ്വര്‍ കുമാര്‍ ഹെറ്റ്‌മെയറിനെ പുറത്താക്കി. 12 പന്തില്‍ ഇരട്ടസിക്‌സുകള്‍ സഹിതം 21 റണ്‍സുമായി ഹെറ്റ്‌മെയര്‍ മടങ്ങി.

റാഷിദ് ഖാന്റെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച ഋഷഭ് പന്തിന്റെ വിക്കറ്റ് കൂടി നഷ്ടപ്പെട്ടതോടെ ഡല്‍ഹി പരാജയത്തിലേക്ക് കൂടുതല്‍ അടത്തു. 18ാം ഓവറിന്റെ അവസാന പന്തില്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസും പുറത്തായതോടെ ഡല്‍ഹിയുടെ പ്രതീക്ഷയറ്റു. അക്‌സര്‍ പട്ടേലിനെ അവസാന ഓവറില്‍ ഖലീല്‍ അഹമ്മദും മടക്കിയതോടെ ഡല്‍ഹിയുടെ തകര്‍ച്ച പൂര്‍ണമായി.

അതേസമയം, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. ജോണി ബെയര്‍സ്‌റ്റോ (53), ഡേവിഡ് വാര്‍ണര്‍ (45), കെയ്ന്‍ വില്യംസണ്‍ (41) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഹൈദരാബാദിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.

പതിഞ്ഞ തുടക്കമായിരുന്നു ഹൈദരാബാദിന്റേത്. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്‌റ്റോയും ചേര്‍ന്ന ഓപ്പണിങ് സഖ്യം 9.3 ഓവറില്‍ 77 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്.പിന്നീട് വില്യംസണുമായി ചേര്‍ന്ന് ബെയര്‍സ്‌റ്റോ സ്‌കോര്‍ 144 വരെയെത്തിച്ചു. 48 പന്തില്‍ ഒരു സിക്‌സും രണ്ടു ഫോറും മാത്രമടങ്ങിയ ഇന്നിങ്‌സായിരുന്നു ബെയര്‍സ്‌റ്റോയുടേത്. 53 റണ്‍സെടുത്താണ് താരം മടങ്ങിയത്. പിന്നീട് 24 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത വില്യംസനാണ് ഡല്‍ഹി സ്‌കോര്‍ 150 കടത്തിയത്.

Cricket

ഐപിഎൽ രണ്ടാം ഘട്ടം മത്സരക്രമമായി; ഫൈനൽ മേയ് 26ന് ചെന്നൈയിൽ

2011, 2012 വർഷങ്ങളിലാണ് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം ഇതിനു മുൻപ് ഐപിഎൽ ഫൈനലുകൾക്ക് ആതിഥ്യം വഹിച്ചിട്ടുള്ളത്

Published

on

പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം ഐപിഎൽ ഫൈനലിന് ചെന്നൈ വേദിയാകുമെന്ന് ഉറപ്പായി. മേയ് 26നായിരിക്കും ഫൈനൽ മത്സരം. 2011, 2012 വർഷങ്ങളിലാണ് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം ഇതിനു മുൻപ് ഐപിഎൽ ഫൈനലുകൾക്ക് ആതിഥ്യം വഹിച്ചിട്ടുള്ളത്.

ഇത്തവണ ഫൈനൽ കൂടാതെ മേയ് 24ന് നടക്കുന്ന രണ്ടാം ക്വാളിഫയറും ചെന്നൈയിൽ തന്നെയായിരിക്കും. മേയ് 21ന് ആദ്യ ക്വാളിഫയറും മേയ് 22ന് എലിമിനേറ്റർ മത്സരവും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും നടത്തും.

ഏപ്രിൽ എട്ട് മുതലുള്ള ഐപിഎൽ മത്സരക്രമത്തിലെ രണ്ടാം ഘട്ടത്തിൽ 52 മത്സരങ്ങളാണ് ഉൾപ്പെടുന്നത്. ചെന്നൈയിൽ സിഎസ്‌കെയും കെകെആറും തമ്മിലാണ് രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരം.

ആകെയുള്ള പത്ത് ടീമുകളെ അഞ്ച് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് തിരിച്ചിട്ടുള്ളത്. സ്വന്തം ഗ്രൂപ്പിലുള്ള എല്ലാ ടീമുകളുമായും രണ്ടു മത്സരങ്ങൾ വീതവും എതിർ ഗ്രൂപ്പിലെ നാലു ടീമുകളുമായി ഓരോ മത്സരവും പ്രാഥമിക റൗണ്ടിലുണ്ടാകും. ഇതുകൂടാതെ, എതിർ ഗ്രൂപ്പിൽ നിന്നു നറുക്കെടുത്ത് തീരുമാനിക്കുന്ന ഒരു ടീമുമായി രണ്ടാമതൊരു മത്സരം കൂടിയുണ്ടാകും.

നേരത്തെ, മാർച്ച് 22 മുതൽ ഏപ്രിൽ 7 വരെ നടത്താനുള്ള 21 മത്സരങ്ങളുടെ ക്രമം മാത്രമാണ് ആദ്യ ഘട്ടത്തിൽ പുറത്തുവിട്ടിരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം രണ്ടാം ഘട്ടം തീരുമാനിക്കുമെന്നാണ് അന്നു പറഞ്ഞിരുന്നത്.

Continue Reading

Cricket

ഐപില്‍: പഞ്ചാബ് കിങ്‌സിന് ഡല്‍ഹിക്കെതിരെ നാലു വിക്കറ്റ് ജയം

ഇംഗ്ലീഷ് ഔൾ റൗണ്ടർ സാം കരൺ 63 റൺസുമായി തിളങ്ങി

Published

on

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപിറ്റല്‍സിന് തോല്‍വി. പഞ്ചാബ് കിംഗ്‌സിനെതിരൊയ മത്സരത്തില്‍ നാല് വിക്കറ്റുകള്‍ക്കാണ് ക്യാപിറ്റല്‍സ് അടിയറവ് പറഞ്ഞത്. 175 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കാന്‍ പഞ്ചാബ് കിംഗ്‌സിന് സാധിച്ചു.

ഇംഗ്ലീഷ് ഔൾ റൗണ്ടർ സാം കരൺ 63 റൺസുമായി തിളങ്ങി. 47 പന്തിൽ ആറു ബൗണ്ടറിയും ഒരുസിക്‌സറും സഹിതമാണ് ഐപിഎൽ 17ാം പതിപ്പിലെ ആദ്യ അർധ സെഞ്ച്വറി നേടിയത്. അവസാന ഓവറുകളിൽ ഇംഗ്ലീഷ് താരം ലിയാം ലിവിങ്‌സ്റ്റൺ കത്തികയറിയതോടെ പഞ്ചാബ് വിജയമുറപ്പിച്ചു. 21 പന്തിൽ 38 റൺസാണ് താരം നേടിയത്. സിക്‌സർ പറത്തിയാണ് വിജയറൺ നേടിയത്. ഡൽഹി നിരയിൽ ഖലീൽ അഹമ്മദ് രണ്ട് വിക്കറ്റ് നേടി.

Continue Reading

Cricket

‘അടിച്ച് കയറി ഡല്‍ഹി’; പഞ്ചാബിന് 175 റണ്‍സ് വിജയലക്ഷ്യം

25 പന്തിൽ 33 റൺസെടുത്ത ഷായ് ഹോപ്പാണ് ഡൽഹിയുടെ ടോപ് സ്കോറർ

Published

on

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ 175 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ക്യാപിറ്റല്‍സിന് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് എടുത്തു.

https://twitter.com/DelhiCapitals/status/1771507252215558557

പത്ത് പന്തുകൾ മാത്രം നേരിട്ട അഭിഷേക് പൊറൽ 32 റണ്‍സെടുത്തു പുറത്താകാതെനിന്നു. 25 പന്തിൽ 33 റൺസെടുത്ത ഷായ് ഹോപ്പാണ് ഡൽഹിയുടെ ടോപ് സ്കോറർ. കളി കൈവിട്ടെന്നു തോന്നിച്ച ഘട്ടത്തിൽ അവസാന ഓവറിൽ അഭിഷേക് പൊറൽ അടിച്ചെടുത്തത് 25 റൺസ്. ഡേവിഡ് വാർണര്‍ (21 പന്തിൽ 29), മിച്ചൽ മാർഷ് (12 പന്തിൽ 20), ഷായ് ഹോപ് (25 പന്തിൽ 33), ക്യാപ്റ്റൻ ഋഷഭ് പന്ത് (13 പന്തിൽ 18), അക്ഷര്‍ പട്ടേൽ (13 പന്തിൽ 21) എന്നവരാണു ഡൽഹിയുടെ മറ്റു പ്രധാന സ്കോറർമാർ.

Continue Reading

Trending