Connect with us

More

ആധാര്‍ സുരക്ഷിതമോ?

Published

on

 

ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ പുതിയ ഭരണഘടനാ ബെഞ്ച് മുമ്പാകെ വാദം ആരംഭിച്ചു. തിരിച്ചറിയലിനു വേണ്ടി മാത്രമാണോ ആധാര്‍ ഉപയോഗിക്കുന്നതെന്ന് വാദത്തിനിടെ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട് ചോദിച്ചു. ബില്‍ നിയമമാക്കും മുമ്പ് പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നോ എന്നും, ആധാറിനായി ശേഖരിച്ച വിവരങ്ങള്‍ സുരക്ഷിതമാണോയെന്നും കോടതി ആരാഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനും ജസ്റ്റിസുമാരായ എ.കെ സിക്രി, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സുപ്രീംകോടതിയുടെ ഭരണ നടപടികളുമായും കേസ് പരിഗണിക്കുന്ന ബെഞ്ചുകള്‍ നിശ്ചയിക്കുന്നതുമായും ബന്ധപ്പെട്ട് നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരെ പരസ്യമായി രംഗത്തെത്തിയ ശേഷം, ഇവരെ ഒഴിവാക്കി രൂപീകരിച്ച ഭരണഘടനാ ബെഞ്ചാണ് ഇന്നലെ കേസില്‍ വാദം കേട്ടത്. മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി ഭരണഘടനാ ബെഞ്ച് രൂപീകരിച്ചതുമായി ബന്ധപ്പെട്ട് നിയമ വൃത്തങ്ങളില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കെയാണ് കേസ് പുതിയ ബെഞ്ച് പരിഗണിച്ചതെന്നും ശ്രദ്ധേയമാണ്. ആധാറിന്റെ സുരക്ഷയും സാധുതയുമായി ബന്ധപ്പെട്ട് ഒരുപിടി ചോദ്യങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ മുമ്പാകെ ആദ്യ ദിനം തന്നെ കോടതി നിരത്തിയത്.
മണിബില്‍ ആയി ആധാര്‍ കൊണ്ടുവന്നതിനെ ചോദ്യം ചെയ്യാനാകുമോ എന്ന് കോടതി ചോദിച്ചു. ഉദ്ദേശിച്ച കാര്യങ്ങള്‍ക്കു മാത്രം ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ചാല്‍ ആധാര്‍ സുരക്ഷിതമാണെന്ന് പറയാനാകുമോ, ക്ഷേമ പദ്ധതികളില്‍ ചോര്‍ച്ച തടയാന്‍ ആധാര്‍ അനിവാര്യമാണെന്ന് എന്തു കൊണ്ടാണ് പറയാത്തത് തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചു.
ആധാറിന്റെ നിയമ സാധുതയെ അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള 27 ഹര്‍ജികളാണ് ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. ഇതില്‍ 2012ല്‍ സമര്‍പ്പിച്ച ഹര്‍ജികളും ഉള്‍പ്പെടും. സ്വകാര്യത പൗരന്റെ മൗലികാവകാശമാണെന്നും ഇവ സംരക്ഷിക്കല്‍ ഭരണകൂടത്തിന്റെ ബാധ്യതയാണെന്നും 2017 ആഗസ്റ്റില്‍ സുപ്രീംകോടതിയുടെ ഒന്‍പതംഗ ബെഞ്ച് വിധിച്ചിരുന്നു. ആധാറിന്റെ നിയമ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ക്ക് പിന്‍ബലം നല്‍കുന്നതായിരുന്നു ഭരണഘടനാ ബെഞ്ചിന്റെ ഈ വിധി.
500 രൂപ നല്‍കി വെബ്‌സൈറ്റില്‍ നിന്നും ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താമെന്ന് ഇംഗ്ലീഷ് ദിനപത്രമായ ദി ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തത് ഏറെ വിവാദങ്ങള്‍ക്കിടം നല്‍കിയിരുന്നു. ഇത് മുന്‍നിര്‍ത്തി ആധാര്‍ വിവരങ്ങളുടെ സുരക്ഷിതത്വവും ഹര്‍ജിക്കാര്‍ കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്. ആധാര്‍ സ്വകാര്യതയുടെ ലംഘനമാണെന്ന് ഹര്‍ജിക്കാരുടെ വാദം കൂടുതല്‍ ശക്തമാണ്. രാജ്യ സുരക്ഷയ്ക്കായുള്ള ആധാര്‍ മൗലിക അവകാശലംഘനമാവില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. ആധാറിന് സുരക്ഷിതത്വമുണ്ടെന്ന വാദവും കേന്ദ്രം ഉന്നയിക്കും. എന്നാല്‍ ദി ട്രിബ്യൂണിന്റെ റിപ്പോര്‍ട്ട് കേന്ദ്രത്തിന്റെ വാദങ്ങളെ തള്ളിക്കളയാനിടയുണ്ടെന്നാണ് നിയമവിദഗ്ദരുടെ അഭിപ്രായം. വിവിധ സേവനങ്ങളുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിക്കൊണ്ട് സുപ്രിം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഭീമന്‍ ഇലക്ട്രോണിക്
കെണിയെന്ന് ഹര്‍ജിക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് നടപ്പാക്കുന്ന ആധാര്‍ സംവിധാനം ഭീമന്‍ ഇലക്ട്രോണിക് കെണിയാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ഈ സംവിധാനം രാജ്യത്തെ നിരീക്ഷണ രാഷ്ട്രമാക്കി മാറ്റും. സ്വകാര്യതക്കുള്ള ഭരണാഘടനാപരമായ മൗലികാവകാശത്തെ ഹനിക്കുന്നതാണ് ആധാര്‍ എന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ശ്യാം ദിവാനാണ് ഹര്‍ജിക്കാര്‍ക്കായി കോടതിയില്‍ ഹാജരായത്. ആധാറിന് നിയമ പ്രാബല്യം ലഭിക്കുന്നതോടെ ജനങ്ങളുടെ ഭരണഘടന രാഷ്ട്രത്തിന്റെ ഭരണഘടനയായി മാറുമെന്ന് ശ്യാം ദിവാന്‍ ചൂണ്ടിക്കാട്ടി. ആധാര്‍ സുരക്ഷിതമല്ല, പല രാജ്യങ്ങളും സുരക്ഷിതമല്ലെന്ന് കണ്ട് ഉപേക്ഷിച്ച സംവിധാനമാണ് ആധാറിലൂടെ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ആധാര്‍ രാജ്യത്തിന് ഒരു സ്വിച്ച് നല്‍കുകയാണ്. അത് ഒരു പൗരന്റെ എല്ലാ അവകാശങ്ങളും നഷ്ടമാകാന്‍ കാരണമാകുമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
സാമൂഹിക സുരക്ഷാ പദ്ധതികള്‍ അര്‍ഹരായവരില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ആധാര്‍ എടുക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെടാന്‍ സര്‍ക്കാറിന് അവകാശമില്ലേ എന്നു കോടതി ഹര്‍ജിക്കാരോട് ചോദിച്ചു. കേസില്‍ വിശദമായ വാദം നടക്കുന്ന സമയത്ത് വിവരങ്ങള്‍ നല്‍കാമെന്നാണ് ഹര്‍ജിക്കാര്‍ മറുപടി നല്‍കിയത്.

സുപ്രീംകോടതി പ്രതിസന്ധി: ജഡ്ജിമാരുമായി
ചീഫ് ജസ്റ്റിസ് ഇന്നു വീണ്ടും ചര്‍ച്ച നടത്തും

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസും മുതിര്‍ന്ന നാല് ജഡ്ജിമാരും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഇതിന്റെ ഭാഗമായി ഇന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇടഞ്ഞു നില്‍ക്കുന്ന നാലു ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തും. ഇന്നലെ ഇതിനായുള്ള ശ്രമം നടന്നിരുന്നെങ്കിലും ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍ ആരോഗ്യ കാരണങ്ങളാല്‍ കോടതിയിലെത്തിയിരുന്നില്ല. പ്രശ്‌നങ്ങളെ കുറിച്ച് ചീഫ് ജസ്റ്റിസിന് അറിയാമെന്നാണ് നാലു ജഡ്്ജിമാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. ചൊവ്വാഴ്ച നാലു ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് 15 മിനിറ്റ് കൂടിക്കാഴ്ച നടത്തിയിരുന്നു. സുപ്രധാന കേസുകള്‍ ജൂനിയര്‍ ജഡ്ജിമാര്‍ക്കു നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായാണ് വിവരം. ചര്‍ച്ചകള്‍ക്ക് തയാറാണെന്നും ചീഫ് ജസ്റ്റിസ് തന്നെ പരിഹാരം നിര്‍ദേശിക്കട്ടെ എന്ന നിലപാടാണ് ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയി, കുര്യന്‍ ജോസഫ്, മദന്‍ ബി ലോകൂര്‍ എന്നിവര്‍ക്കുള്ളത്. വിവാദത്തിന് പിന്നാലെ ആധാര്‍ ഉള്‍പ്പെടെ എട്ടു സുപ്രധാന കേസുകള്‍ കൈകാര്യം ചെയ്യുന്ന ഭരണഘടനാ ബെഞ്ചില്‍ നിന്ന് നാലു മുതിര്‍ന്ന ജഡ്ജിമാരേയും ചീഫ് ജസ്റ്റിസ് ഒഴിവാക്കിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വോട്ടിങ് മെഷിന്‍ പണിമുടക്കി; വോട്ടിങ് തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി

മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു

Published

on

വടകര: മിത്തലങ്ങാടി ബൂത്തില്‍ വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങിയത്് രണ്ടര മണിക്കുര്‍ വൈകിയെന്ന് പരാതി. മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു.8:35 ഓടുകൂടി പുതിയ വോട്ടിങ് മെഷീന്‍ എത്തുകയും മോക്ക് പോള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നീണ്ട നിരയാണ് യന്ത്ര തകരാറുമൂലം ബുദ്ധിമുട്ടിലായത.്

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

Trending