More
ആധാര്‍ സുരക്ഷിതമോ?

ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ പുതിയ ഭരണഘടനാ ബെഞ്ച് മുമ്പാകെ വാദം ആരംഭിച്ചു. തിരിച്ചറിയലിനു വേണ്ടി മാത്രമാണോ ആധാര്‍ ഉപയോഗിക്കുന്നതെന്ന് വാദത്തിനിടെ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട് ചോദിച്ചു. ബില്‍ നിയമമാക്കും മുമ്പ് പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നോ എന്നും, ആധാറിനായി ശേഖരിച്ച വിവരങ്ങള്‍ സുരക്ഷിതമാണോയെന്നും കോടതി ആരാഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനും ജസ്റ്റിസുമാരായ എ.കെ സിക്രി, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സുപ്രീംകോടതിയുടെ ഭരണ നടപടികളുമായും കേസ് പരിഗണിക്കുന്ന ബെഞ്ചുകള്‍ നിശ്ചയിക്കുന്നതുമായും ബന്ധപ്പെട്ട് നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരെ പരസ്യമായി രംഗത്തെത്തിയ ശേഷം, ഇവരെ ഒഴിവാക്കി രൂപീകരിച്ച ഭരണഘടനാ ബെഞ്ചാണ് ഇന്നലെ കേസില്‍ വാദം കേട്ടത്. മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി ഭരണഘടനാ ബെഞ്ച് രൂപീകരിച്ചതുമായി ബന്ധപ്പെട്ട് നിയമ വൃത്തങ്ങളില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കെയാണ് കേസ് പുതിയ ബെഞ്ച് പരിഗണിച്ചതെന്നും ശ്രദ്ധേയമാണ്. ആധാറിന്റെ സുരക്ഷയും സാധുതയുമായി ബന്ധപ്പെട്ട് ഒരുപിടി ചോദ്യങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ മുമ്പാകെ ആദ്യ ദിനം തന്നെ കോടതി നിരത്തിയത്.
മണിബില്‍ ആയി ആധാര്‍ കൊണ്ടുവന്നതിനെ ചോദ്യം ചെയ്യാനാകുമോ എന്ന് കോടതി ചോദിച്ചു. ഉദ്ദേശിച്ച കാര്യങ്ങള്‍ക്കു മാത്രം ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ചാല്‍ ആധാര്‍ സുരക്ഷിതമാണെന്ന് പറയാനാകുമോ, ക്ഷേമ പദ്ധതികളില്‍ ചോര്‍ച്ച തടയാന്‍ ആധാര്‍ അനിവാര്യമാണെന്ന് എന്തു കൊണ്ടാണ് പറയാത്തത് തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചു.
ആധാറിന്റെ നിയമ സാധുതയെ അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള 27 ഹര്‍ജികളാണ് ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. ഇതില്‍ 2012ല്‍ സമര്‍പ്പിച്ച ഹര്‍ജികളും ഉള്‍പ്പെടും. സ്വകാര്യത പൗരന്റെ മൗലികാവകാശമാണെന്നും ഇവ സംരക്ഷിക്കല്‍ ഭരണകൂടത്തിന്റെ ബാധ്യതയാണെന്നും 2017 ആഗസ്റ്റില്‍ സുപ്രീംകോടതിയുടെ ഒന്‍പതംഗ ബെഞ്ച് വിധിച്ചിരുന്നു. ആധാറിന്റെ നിയമ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ക്ക് പിന്‍ബലം നല്‍കുന്നതായിരുന്നു ഭരണഘടനാ ബെഞ്ചിന്റെ ഈ വിധി.
500 രൂപ നല്‍കി വെബ്‌സൈറ്റില്‍ നിന്നും ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താമെന്ന് ഇംഗ്ലീഷ് ദിനപത്രമായ ദി ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തത് ഏറെ വിവാദങ്ങള്‍ക്കിടം നല്‍കിയിരുന്നു. ഇത് മുന്‍നിര്‍ത്തി ആധാര്‍ വിവരങ്ങളുടെ സുരക്ഷിതത്വവും ഹര്‍ജിക്കാര്‍ കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്. ആധാര്‍ സ്വകാര്യതയുടെ ലംഘനമാണെന്ന് ഹര്‍ജിക്കാരുടെ വാദം കൂടുതല്‍ ശക്തമാണ്. രാജ്യ സുരക്ഷയ്ക്കായുള്ള ആധാര്‍ മൗലിക അവകാശലംഘനമാവില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. ആധാറിന് സുരക്ഷിതത്വമുണ്ടെന്ന വാദവും കേന്ദ്രം ഉന്നയിക്കും. എന്നാല്‍ ദി ട്രിബ്യൂണിന്റെ റിപ്പോര്‍ട്ട് കേന്ദ്രത്തിന്റെ വാദങ്ങളെ തള്ളിക്കളയാനിടയുണ്ടെന്നാണ് നിയമവിദഗ്ദരുടെ അഭിപ്രായം. വിവിധ സേവനങ്ങളുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിക്കൊണ്ട് സുപ്രിം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഭീമന്‍ ഇലക്ട്രോണിക്
കെണിയെന്ന് ഹര്‍ജിക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് നടപ്പാക്കുന്ന ആധാര്‍ സംവിധാനം ഭീമന്‍ ഇലക്ട്രോണിക് കെണിയാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ഈ സംവിധാനം രാജ്യത്തെ നിരീക്ഷണ രാഷ്ട്രമാക്കി മാറ്റും. സ്വകാര്യതക്കുള്ള ഭരണാഘടനാപരമായ മൗലികാവകാശത്തെ ഹനിക്കുന്നതാണ് ആധാര്‍ എന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ശ്യാം ദിവാനാണ് ഹര്‍ജിക്കാര്‍ക്കായി കോടതിയില്‍ ഹാജരായത്. ആധാറിന് നിയമ പ്രാബല്യം ലഭിക്കുന്നതോടെ ജനങ്ങളുടെ ഭരണഘടന രാഷ്ട്രത്തിന്റെ ഭരണഘടനയായി മാറുമെന്ന് ശ്യാം ദിവാന്‍ ചൂണ്ടിക്കാട്ടി. ആധാര്‍ സുരക്ഷിതമല്ല, പല രാജ്യങ്ങളും സുരക്ഷിതമല്ലെന്ന് കണ്ട് ഉപേക്ഷിച്ച സംവിധാനമാണ് ആധാറിലൂടെ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ആധാര്‍ രാജ്യത്തിന് ഒരു സ്വിച്ച് നല്‍കുകയാണ്. അത് ഒരു പൗരന്റെ എല്ലാ അവകാശങ്ങളും നഷ്ടമാകാന്‍ കാരണമാകുമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
സാമൂഹിക സുരക്ഷാ പദ്ധതികള്‍ അര്‍ഹരായവരില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ആധാര്‍ എടുക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെടാന്‍ സര്‍ക്കാറിന് അവകാശമില്ലേ എന്നു കോടതി ഹര്‍ജിക്കാരോട് ചോദിച്ചു. കേസില്‍ വിശദമായ വാദം നടക്കുന്ന സമയത്ത് വിവരങ്ങള്‍ നല്‍കാമെന്നാണ് ഹര്‍ജിക്കാര്‍ മറുപടി നല്‍കിയത്.
സുപ്രീംകോടതി പ്രതിസന്ധി: ജഡ്ജിമാരുമായി
ചീഫ് ജസ്റ്റിസ് ഇന്നു വീണ്ടും ചര്‍ച്ച നടത്തും
ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസും മുതിര്‍ന്ന നാല് ജഡ്ജിമാരും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഇതിന്റെ ഭാഗമായി ഇന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇടഞ്ഞു നില്‍ക്കുന്ന നാലു ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തും. ഇന്നലെ ഇതിനായുള്ള ശ്രമം നടന്നിരുന്നെങ്കിലും ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍ ആരോഗ്യ കാരണങ്ങളാല്‍ കോടതിയിലെത്തിയിരുന്നില്ല. പ്രശ്‌നങ്ങളെ കുറിച്ച് ചീഫ് ജസ്റ്റിസിന് അറിയാമെന്നാണ് നാലു ജഡ്്ജിമാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. ചൊവ്വാഴ്ച നാലു ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് 15 മിനിറ്റ് കൂടിക്കാഴ്ച നടത്തിയിരുന്നു. സുപ്രധാന കേസുകള്‍ ജൂനിയര്‍ ജഡ്ജിമാര്‍ക്കു നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായാണ് വിവരം. ചര്‍ച്ചകള്‍ക്ക് തയാറാണെന്നും ചീഫ് ജസ്റ്റിസ് തന്നെ പരിഹാരം നിര്‍ദേശിക്കട്ടെ എന്ന നിലപാടാണ് ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയി, കുര്യന്‍ ജോസഫ്, മദന്‍ ബി ലോകൂര്‍ എന്നിവര്‍ക്കുള്ളത്. വിവാദത്തിന് പിന്നാലെ ആധാര്‍ ഉള്‍പ്പെടെ എട്ടു സുപ്രധാന കേസുകള്‍ കൈകാര്യം ചെയ്യുന്ന ഭരണഘടനാ ബെഞ്ചില്‍ നിന്ന് നാലു മുതിര്‍ന്ന ജഡ്ജിമാരേയും ചീഫ് ജസ്റ്റിസ് ഒഴിവാക്കിയിരുന്നു.
GULF
അബൂബക്കർ ബാഫഖി തങ്ങൾ, കെഎംസിസിക്കാരുടെ പ്രിയപ്പെട്ട നേതാവ്

ഇന്ത്യൻ മുസ്ലിം സമൂഹത്തിന്റെ രാഷ്ട്രീയ, മത, സാമൂഹിക, മേഖലകളിൽ അമൂല്യ സംഭാവനകൾ നൽകിയ സയ്യിദ് അബ്ദുൽറഹ്മാൻ ബാഫഖി തങ്ങളുടെ പ്രിയ പുത്രനായ ഈയിടെ മരണപ്പെട്ട സയ്യിദ് അബൂബക്കർ ബാഫഖി തങ്ങൾ, ജിദ്ദ കെഎംസിസിയുടെയും സൗദി നാഷണൽ കെഎംസിസിയുടെയും തുടക്കം മുതൽ നേതൃരംഗത്തു നിറഞ്ഞുനിന്ന സ്മരണീയ വ്യക്തിത്വമായിരുന്നുവെന്നും അദ്ദേഹത്തിന്റെ സാരോപദേശങ്ങൾ കെഎംസിസി പ്രവർത്തകർക്ക് എന്നും പ്രചോദനം നൽകിയിരുന്നതായും ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി നടത്തിയ അബൂബക്കർ ബാഫക്കി തങ്ങൾ അനുസ്‌മരണ യോഗത്തിൽ കെഎംസിസി നേതാക്കൾ അഭിപ്രായപ്പെട്ടു.
അബൂബക്കർ അരിമ്പ്രയുടെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം
സൗദി നാഷണൽ കെഎംസിസി പ്രസിഡണ്ട് കുഞ്ഞിമോൻ കാക്കിയ ഉത്ഘാടനം ചെയ്തു.
കെഎംസിസി ക്കാരോടൊത്തുള്ള തങ്ങളുടെ ജീവിതം ജിദ്ദയിലെ കെഎംസിസി നേതാക്കൾ ഓർത്തെടുത്തു. അത്യന്തം സൗമ്യതയോടെ ശാന്തനും വിനീതനുമായ തങ്ങളുടെ സംസാരശൈലി, അറിവും അനുഭവവുമുള്ള ഉപദേശങ്ങൾ കെഎംസിസി നേതൃത്വം എന്നും ബഹുമാനത്തോടെ സ്വീകരിച്ചു. ജിദ്ദയിലെ അനാക്കിഷ് കെഎംസിസി പ്രസിഡണ്ടായി തുടക്കം കുറിച്ച് സൗദി നാഷണൽ കെഎംസിസി യുടെ പ്രഥമ പ്രസിഡണ്ടായും തങ്ങൾ കെഎംസിസി ക്ക് നേതൃത്വം നൽകി. വാരാന്ത്യങ്ങളിൽ അദ്ദേഹം കെഎംസിസി പ്രോഗ്രാമുകളിൽ എത്തി രാഷ്ട്രീയ, മത-സാമൂഹിക ചർച്ചകളിൽ പങ്കുചേർന്നു, പിതാവിന്റെ പാത പിന്തുടർന്ന തങ്ങൾ, സംഘടനാ രംഗത്ത് ചെറുപ്പകാലത്ത് നേടിയ അനുഭവങ്ങളും മുഹൂർത്തങ്ങളും കെഎംസിസി പ്രവർത്തകരുമായി നിറസ്മിതത്തോടെ പങ്കുവെക്കുമായിരുന്നുവെന്നു നേതാക്കൾ അനുസ്മരിച്ചു.
പ്രവാസം നിർത്തി ഇടയ്ക്ക് പരിശുദ്ധ ഉംറക്ക് എത്തുമ്പോഴെല്ലാം ജന്നത്തുൽ മുഹല്ലയിൽ പ്രിയ പിതാവിനെ കാണാൻ പോവുന്ന പോലെ ജിദ്ദയിലെ കെഎംസിസി ആസ്ഥാനത്ത് എത്തി പ്രവര്‍ത്തകരെ സ്നേഹപൂർവ്വം സന്ദർശിച്ച് അവരോടൊപ്പം ചിലവഴിച്ച ശേഷം മാത്രമാണ് നാട്ടിലേക്ക് മടങ്ങാറുണ്ടായിരുന്നത്. അവസാന ദിവസങ്ങളിൽ നാട്ടിൽ അസുഖ ബാധിതനായി ആശുപത്രിയിലായിരിക്കുമ്പോഴും ജിദ്ദ കെഎംസിസിയുടെയും സൗദി നാഷണൽ കെഎംസിസി യുടെയും നേതാക്കൾ സ്ഥിരമായി സന്ദർശിച്ച് അദ്ദേഹത്തിന്റെ സുഖവിവരങ്ങൾ അന്വേഷിച്ചിരുന്നു.
പിതാവിന്റെ ആദർശങ്ങൾ പിന്തുടർന്ന് നാടിനും സമുദായത്തിനും ആത്മാർഥമായി സേവനമനുഷ്ഠിച്ച തങ്ങളുടെ നിര്യാണം കെ എം സി സിക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് നേതാക്കൾ അനുസ്മരിച്ചു.
അനുസ്മരണ യോഗത്തിൽ നാസർ വെളിയംങ്കോട്, ഉബൈദുള്ള തങ്ങൾ മേലാറ്റൂർ, നാഫിഹ് തങ്ങൾ, ഇസ്മായിൽ മുണ്ടക്കുളം, ഇബ്രാഹിം കൊല്ലി എന്നിവർ സംസാരിച്ചു വി പി മുസ്തഫ സ്വാഗതവും അബ്ദുൽറഹിമാൻ വെള്ളിമാടക്കുന്ന് നന്ദിയും പറഞ്ഞു.
india
മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകും: സിദ്ധരാമയ്യ
RCBക്ക് സ്വീകരണം ഒരുക്കിയത് ക്രിക്കറ്റ് അസോസിയേഷൻ, സർക്കാരിന് പങ്കില്ല

RCB വിക്ടറി പരേഡിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക. മുഖ്യമന്ത്രി സിദ്ധരാമയ്യ ആണ് ഇക്കാര്യം അറിയിച്ചത്. പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് പൂർണമായും സംസ്ഥാനസർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് സ്വീകരണം ഒരുക്കിയത് ക്രിക്കറ്റ് അസോസിയേഷൻ. സർക്കാരിന് ഒരുതരത്തിലുമുള്ള പങ്കുമില്ലെന്ന് അദ്ദേഹം അറിയിച്ചു. നടക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. സർക്കാർ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. ജയത്തിന്‍റെ സന്തോഷം പോലും ഈ ദുരന്തം ഇല്ലാതാക്കി. മൂന്ന് ലക്ഷത്തോളം ആളുകൾ തടിച്ച് കൂടിയെന്നാണ് കണക്ക് കൂട്ടുന്നത്. വിധാൻസൗധയുടെ മുന്നിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായിരുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു.
11 പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. 47 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 35,000 പേർക്ക് ഇരിക്കാൻ കഴിയുന്ന സ്റ്റേഡിയമാണ് ചിന്നസ്വാമി. അവിടെ മൂന്ന് ലക്ഷത്തോളം ജനങ്ങളാണ് തടിച്ച് കൂടിയത്. അവിടെ ഇത്ര അധികം ആളുകൾ വന്ന് കൂടുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിക്ടറി പരേഡിന് അനുമതി നൽകിയിരുന്നില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ഇത്തരത്തിൽ ദുരന്തമുണ്ടാകുമെന്ന് മുൻകൂട്ടി കണ്ടാണ് വിക്ടറി പരേഡിന് അനുമതി നൽകാതിരുന്നത്. സ്റ്റേഡിയത്തിന് സമീപത്താണ് ഇത്ര വലിയ ദുരന്തമുണ്ടായത്. ടീമിനോടുള്ള സ്നേഹത്തിനൊപ്പം സ്വന്തം സുരക്ഷയും നോക്കണമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
kerala
റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിങ് നിരക്ക് കൂട്ടി; പ്രതിസന്ധിയിലായി യാത്രക്കാർ
പ്രതിമാസം 200 രൂപ ഇരുചക്ര വാഹനത്തിന് നൽകിയിരുന്ന സീസൺ നിരക്കിൽനിന്ന് 600 രൂപയിലേയ്ക്കാണ് വർധിപ്പിച്ചത്

തിരുവനന്തപുരം∙ ജൂൺ ഒന്നുമുതൽ റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിങ്ങിന് ഈടാക്കുന്ന ഫീസ് കുത്തനെ വർധിപ്പിച്ചതായി പരാതി. പ്രതിമാസം 200 രൂപ ഇരുചക്ര വാഹനത്തിന് നൽകിയിരുന്ന സീസൺ നിരക്കിൽനിന്ന് 600 രൂപയിലേയ്ക്കാണ് വർധിപ്പിച്ചത്. സാധാരണക്കാരന് താങ്ങാൻ കഴിയാത്ത വർധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും പകൽ കൊള്ളയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും ഫ്രണ്ട്‌സ് ഓൺ റെയിൽസ് ജനറൽ സെക്രട്ടറി ജെ.ലിയോൺസ് പറഞ്ഞു.
ഇരുചക്ര വാഹനം പാർക്ക് ചെയ്യാൻ മതിയായ റൂഫ് സൗകര്യം പോലും മിക്ക സ്റ്റേഷനിലുമില്ലെന്ന് ലിയോൺസ് പറഞ്ഞു. വാഹനത്തിന് യാതൊരു വിധ സുരക്ഷയും കരാർ ജീവനക്കാർ ഉറപ്പ് നൽകുന്നില്ല. സ്വന്തം റിസ്കിലാണ് പലയിടത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. സിസിടിവി സൗകര്യം പോലുമില്ലാതെ ചെളിക്കുണ്ടിൽ പാർക്ക് ചെയ്യുന്ന സ്ഥലങ്ങളുമുണ്ട്. വാഹനത്തിന് കേടു പാടുകൾ വരുന്നതും പെട്രോൾ മോഷണം മുതൽ വാഹനങ്ങൾ വരെ മോഷണം പോകുന്നതും നിത്യസംഭവങ്ങളാണ്.
-
kerala2 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india2 days ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india2 days ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
kerala16 hours ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
india3 days ago
അണ്ണാ സര്‍വകലാശാല ലൈംഗികാതിക്രമക്കേസ്: പ്രതിയ്ക്ക് ജീവപര്യന്തം
-
india3 days ago
പ്രതിഷേധം ഫലം: അടിമാലി സര്‍ക്കാര്‍ സ്കൂളിലെ ഇംഗ്ലീഷ് മീഡിയം തുടരാന്‍ തീരുമാനം
-
india3 days ago
സിക്കിമില്‍ മണ്ണിടിച്ചില്‍; മൂന്ന് മരണം; കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു
-
kerala3 days ago
തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍നിന്ന് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി