Culture
ഐ.എസ്.എല്ലില്‍ ഇന്ന് കലാശം ബംഗളൂരുവും ഗോവയും
മുംബൈ:നാല് മാസത്തോളം ദീര്‍ഘിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന് ഇന്ന് കലാശം. മുംബൈ ഫുട്‌ബോള്‍ അറീനിയില്‍ സീസണിലെ രണ്ട് മികച്ച ടീമുകള്‍ മുഖാമുഖം. ഗോള്‍ വേട്ടക്കാരുടെ എഫ്.സി ഗോവയും സന്തുലിത ഫുട്‌ബോളിന്റെ വക്താക്കളായ ബംഗളൂരു എഫ്.സിയും. ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കം മുതല്‍ തന്നെ കരുത്ത് പ്രകടിപ്പിച്ചവരാണ് രണ്ട് ടീമുകളും. അതിനാല്‍ തന്നെ ഇന്ന് ആര്‍ക്കും കാര്യമായ മുന്‍ത്തൂക്കമില്ല. നോര്‍ത്ത്് ഈസ്റ്റുകാരോട് ആദ്യ പാദ സെമിയില്‍ തോറ്റിട്ടും രണ്ടാം പാദത്തില്‍ കരുത്തരായി തിരിച്ചെത്തിയവരാണ് സുനില്‍ ഛേത്രി നയിക്കുന്ന ബംഗളൂരു. മുംബൈ സിറ്റി എഫ്.സിക്കെതിരെ ആദ്യ പാദത്തില്‍ ഒരു ഗോള്‍ വഴങ്ങിയതിന് ശേഷം തുടര്‍ച്ചയായി അഞ്ച് ഗോളുകളടിച്ച് ആ മല്‍സരം വഴി തന്നെ ഫൈനല്‍ ഉറപ്പിച്ചവരാണ് ഗോവക്കാര്‍.
ചേത്രി-മിക്കു മുന്‍നിര മികവിലായിരുന്നു ഇത് വരെ ബംഗളൂരുവിന്റെ കുതിപ്പ്. രണ്ട് പേരും തമ്മിലുള്ള കെമിസ്ട്രി അപാരമാണ്. മധ്യനിരയില്‍ ഉദാത്തസിംഗും. ഇത് വരെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കപ്പില്‍ മുത്തമിടാന്‍ കഴിയാത്തവര്‍ എന്ന അപഖ്യാതിക്ക് അന്ത്യമിടാനാണ് ബംഗളൂരു ശ്രമം. കഴിഞ്ഞ സീസണില്‍ ഫൈനല്‍ കളിച്ചെങ്കിലും ചെന്നൈയിന്‍ എഫ്.സിയോട് തകരുകയായിരുന്നു. അന്നത്തെ തോല്‍വിക്ക് പകരം ഇന്ന് ജയിച്ച് കിരീട നേട്ടക്കാരുടെ പട്ടികയില്‍ ഇടം നേടാനാണ് ബംഗളൂരു കൊതിക്കുന്നത്. ലീഗിലെ ആദ്യ പതിനൊന്ന് മല്‍സരങ്ങളില്‍ പരാജയപ്പെട്ടിരുന്നില്ല ഛേത്രിയുടെ സംഘം. പക്ഷേ രണ്ടാംഘട്ടത്തില്‍ ചില തോല്‍വികള്‍ പിണഞ്ഞു. ആ തോല്‍വികളാണ് ഇന്ന് ഗോവക്കാരുടെ പ്രതീക്ഷ. ഗോള്‍വേട്ടക്കാരുടെ സംഘമുണ്ട് ഗോവന്‍ നിരയില്‍. 41 ഗോളുകളാണ് ഇതിനകം അവര്‍ ഈ സീസണില്‍ സ്‌ക്കോര്‍ ചെയ്തിരിക്കുന്നത്. പക്ഷേ ഈ സീസണില്‍ ബംഗളൂരുവുമായി രണ്ട് തവണ കണ്ട് മുട്ടിയപ്പോഴും ഗോവക്കാര്‍ക്ക് മുട്ട് വിറച്ചിരുന്നു. രണ്ട് തവണയും വലിയ തോല്‍വി പിണഞ്ഞു. ഈ വിജയം നല്‍കുന്ന മാനസിക മുന്‍ത്തൂക്കമാണ് ഛേത്രിയും സംഘവും ആയുധമാക്കുന്നത്. ആത്മവിശ്വാസത്തോടെയാണ് ബംഗളൂരു പരിശീലകന്‍ കുവാഡ്രാട്ട് സംസാരിക്കുന്നത്. കിരീടം മാത്രമാണ് ഞങ്ങളുടെ ലക്ഷ്യത്തിലുള്ളത്. ഗോളുകളടിക്കാനും നിര്‍ണായക മല്‍സരങ്ങളെ സ്വന്തമാക്കാനുമുളള കരുത്ത് ടീമിനുണ്ട്. എത്രയും വേഗം കിരീടം നേടുക എന്നതാണ് അവരുടെ ലക്ഷ്യം. എന്നാല്‍ ശാന്തമായി മല്‍സരത്തെ കാണാനാണ് എല്ലാവരോടും ഉപദേശിക്കുന്നത്. ഫൈനല്‍ എന്ന് പറഞ്ഞാല്‍ അത് മാനസിക സമ്മര്‍ദ്ദമാണ്. നിങ്ങള്‍ക്ക്് മുന്നിലുള്ളത് വലിയ കിരീടമാണ്. ആ കിരീടത്തിലേക്ക് നോട്ടമിടുമ്പോള്‍ സ്വാഭാവികമായും പ്രകടമാവുന്ന സമ്മര്‍ദ്ദങ്ങളെ അകറ്റാന്‍ കഴിയണമെന്ന് കോച്ച് പറഞ്ഞു. ഏത് സാഹചര്യങ്ങളിലും ശോഭിക്കുന്നവരാണ് ഛേത്രിയും ഗുര്‍പ്രീതും ഉദാത്തയുമെല്ലാം. പക്ഷേ ഇവരോളം മികവുളള നിരവധി താരങ്ങള്‍ ഗോവന്‍ നിരയിലുള്ളത് മറക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗോവന്‍ കരുത്ത്് അവരുടെ മുന്‍നിരക്കാരന്‍ ഫെറാന്‍ കോറോമിനസാണ്. 19 മല്‍സരങ്ങളില്‍ നിന്നായി പതിനാറ് ഗോളുകള്‍ ഇതിനകം അദ്ദേഹം സ്‌ക്കോര്‍ ചെയ്തിരിക്കുന്നു. ഹ്യൂഗോ ബോമസ്, എദു ബേദിയ എന്നിവരും അപകടകാരികള്‍ തന്നെ. ഗോവയെ രണ്ട് തവണ ഈ സീസണില്‍ ബംഗളുരു തോല്‍പ്പിച്ചുവെങ്കിലും ഫൈനല്‍ മല്‍സരം അവര്‍ക്ക്് ആഘാതമാവുമെന്നാണ് ഗോവന്‍ കോച്ച് സെര്‍ജിയോ ലേബോര പറയുന്നത്. മല്‍സരം ഇന്ന് രാത്രി 7-30 മുതല്‍.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
Film
വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.
കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.
ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.
കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.
ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india13 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala12 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
india2 days agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

