Connect with us

Culture

ഹൈദരാബാദില്‍ ഭിക്ഷാടനം നിരോധിച്ചു; ട്രംപിന്റെ മകള്‍ വരുന്നതിന്റെ മോടികൂട്ടലെന്ന് ആരോപണം

Published

on

ഹൈദരാബാദ്: രാജ്യത്തെ പ്രമുഖ ബിസ്‌നസ് നഗരമായ ഹൈദരാബാദില്‍ ഭിക്ഷാടനം നിരോധിച്ചു പൊലീസ്. തെരുവുകളിലും മറ്റും ഭിക്ഷാടനം നടത്തുന്നവര്‍ക്കെതിരെ ഇനിമുതല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എം മഹേന്ദര്‍ റെഡ്ഡി അറിയിച്ചു. 1977 ലെ ഭിക്ഷാടന നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. നിയമം ലംഘിക്കുന്നവര്‍ക്ക് ഐ.പി.സി 188ാം വകുപ്പ് പ്രകാരം തടവ് ശിക്ഷ വരെ ലഭിക്കും.

ട്രാഫിക്ക് സിഗ്‌നലുകളിലും പാര്‍ക്കുകളിലും സിനിമാ തീയേറ്ററുകളിലും ഭിക്ഷാടകരെ കൊണ്ട് പൊതുജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് അറുതി വരുത്താനും പുതിയ നിയമം സഹായകമാവും. ജുവനൈല്‍ നിയമം പ്രകാരം കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തുന്നവര്‍ക്കെതിരെ പൊലീസ് കേസെടുക്കും.

1-kVGZ5xjZbx1ElaARRSGS4Aഅതേസമയം നഗരത്തില്‍ പൊടുന്നനെ നടപ്പാക്കിയ ഭിക്ഷാടന നിരോധനം രാഷ്ട്രീയമായി വന്‍ വിവാദങ്ങളിലേക്കാണ് നീങ്ങുന്നത്.
ഹൈദരബാദില്‍ ഈ മാസം നടക്കുന്ന ആഗോള നിക്ഷേപ സംഗമത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ് വരാനിരിക്കെ ഭിക്ഷാടനം നിരോധിച്ചതാണ് ദേശീയ മാധ്യമങ്ങളിലടക്കം വിവാദമായിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടി സംബന്ധിക്കുന്ന സംഗമത്തില്‍ ഇവാന്‍ക ട്രംപ് എത്തിന്നതിന് മുന്നോടിയാണ് നഗരത്തിന് മോടി കൂട്ടാണാണ് നിരോധനമെന്നും ആരോപണമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യവസായികളും നിക്ഷേപകരും സംരംഭകരും സംഗമത്തിനെത്തുന്നുണ്ട്. ഈ വര്‍ഷം നവമബര്‍ 28 മുതല്‍ 30 വരെയുള്ള സംഗമം ഇന്ത്യയും അമേരിക്കയും സംയുക്തമായാണ് ഒരുക്കുന്നത്. സംഗമത്തില്‍ അമേരിക്കന്‍ സംഘത്തെ നയിക്കുന്നത് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപായിരിക്കും.

എന്നാല്‍ നഗരത്തിലെ പല സ്ഥലങ്ങളിലും നിരവധി പേര്‍ വികലാംഗരായും അശ്ലീലമായ രീതിയില്‍ വേഷം ധരിച്ചും ഭിക്ഷാടനത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. ഇത്തരക്കാരുടെ മോശമായ പെരുമാറ്റവും അപകടസാദ്ധ്യതയും കണക്കിലെടുത്താണ് പുതിയ നിയമം കൊണ്ടുവന്നത് പൊലീസ് അറിയിച്ചു. ഹൈദരാബാദ് നഗരത്തില്‍ 14,000 ഭിക്ഷക്കാരുണ്ടെന്ന് ചില സംഘടനകള്‍ നടത്തിയ സര്‍വെയില്‍ വ്യക്തമായിരുന്നു. ഇതില്‍ 1500 ഓളം പേര്‍ കുട്ടികളാണെന്നാണ് റിപ്പോര്‍ട്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending