india
ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ ചരിത്രഭൂമിയില്‍- പുതുനഗരത്ത് നാളെ 75 ഹരിത പതാക ഉയരും
അവസാനകൗണ്‍സില്‍ യോഗം പാക്കിസ്താനിലുള്ള കറാച്ചിയില്‍ ചേരുന്നത്. ഇന്ത്യയില്‍ മുസ്‌ലിംലീഗ് രൂപീകരിക്കാനായി കണ്‍വീനറായി ഇസ്മാഈല്‍സാഹിബിനെ തെരഞ്ഞെടുത്ത ശേഷമാണ് അദ്ദേഹം പാലക്കാട്ടെത്തുന്നത്.

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ ചരിത്രഭൂമിയില്‍ പാര്‍ട്ടിയുടെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നാളെ 75 ഹരിത പതാകകള്‍ ഉയരും. ചെന്നൈയില്‍ നടക്കുന്ന വജ്രജൂബിലി സമ്മേളനത്തിന്റെ ഭാഗമായാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം പുതുനഗരം പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊശക്കടയില്‍ നിന്നും ചരിത്ര പ്രദേശമായ പള്ളി മൈതാനിയിലേക്ക് വിളംബര ജാഥ നടത്തും തുടര്‍ന്ന് പള്ളി മൈതാനിയില്‍ പതാക ഉയര്‍ത്തും. ജില്ലാ മുസ്ലീം ലീഗ് പ്രസിഡന്റ് മരയ്ക്കാര്‍ മൗലവി മാരായമംഗലം ഉദ്ഘാടനം നിര്‍വഹിക്കും. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ടി.എ നൂര്‍ മുഹമ്മദ് അദ്ധ്യക്ഷത വഹിക്കും. എം എം ഹമീദ്, മണ്ഡലം ലീഗ് പ്രസിഡന്റ് എ.വി ജലീല്‍ , സെക്രട്ടറി എ.കെ. ഹുസൈന്‍ ഇഖ്ബാല്‍ പുതുനഗരം, എന്‍ ഉമ്മര്‍ ഫാരൂഖ് എ സത്താര്‍, ഐ ഇസ്മായില്‍ , എം എച്ച് മുഹമ്മദ് ഹുസൈന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ബാന്‍ഡ് സെറ്റ് , കോല്‍ക്കളി, സ്‌കേറ്റിംങ്ങ് തുടങ്ങിയവയുടെ അകമ്പടിയും ഉണ്ടാകും.
1947 ഡിസംബര്‍ 14,15 തീയതികളില്‍ ചേര്‍ന്ന സര്‍വേന്ത്യാ മുസ് ലിംലീഗ് ദേശീയകൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് ഇസ്മാഈല്‍ സാഹിബ് പാലക്കാട്ടെത്തുന്നത്. പാക്കിസ്താന്‍ രൂപീകരിച്ചെന്നും മുസ് ലിംലീഗ് ഇനി ആവശ്യമില്ലെന്നും കാട്ടി നവംബര്‍ 13,14 തീയതികളില്‍ സുഹൃവര്‍ദിവിളിച്ച യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. യോഗത്തില്‍ പങ്കെടുത്ത ഖാഇദേമില്ലത്തും കേരളത്തില്‍നിന്നുള്ള കെ.എം സീതിസാഹിബും ഈ തീരുമാനത്തോട് യോജിച്ചില്ല. തുടര്‍ന്നാണ് അവസാനകൗണ്‍സില്‍ യോഗം പാക്കിസ്താനിലുള്ള കറാച്ചിയില്‍ ചേരുന്നത്. ഇന്ത്യയില്‍ മുസ്‌ലിംലീഗ് രൂപീകരിക്കാനായി കണ്‍വീനറായി ഇസ്മാഈല്‍സാഹിബിനെ തെരഞ്ഞെടുത്ത ശേഷമാണ് അദ്ദേഹം പാലക്കാട്ടെത്തുന്നത്.
കറാച്ചിയില്‍ ഏതാനുംദിവസങ്ങള്‍ (രണ്ടാഴ്ചയാണെന്ന് ചിലരേഖകള്‍) താമസിച്ച് ഭാവിപരിപാടികള്‍ ആസൂത്രണംചെയ്തശേഷം നാട്ടിലേക്ക് മടങ്ങിവരവെ പാലക്കാട് മുസ്‌ലിംലീഗ് സമ്മേളനത്തിലേക്ക് ക്ഷണിച്ചുകൊണ്ട് ഇ.എസ്.എം ഹനീഫഹാജിയുടെ കമ്പിസന്ദേശം ലഭിക്കുന്നു. നേരെ ചെന്നൈയില്‍ ഇറങ്ങാതെ പാലക്കാട്ടേക്കായി യാത്ര. പാലക്കാട് എത്തിയപ്പോള്‍ യോഗംനിരോധിച്ചതായി പൊലീസ് അറിയിപ്പ് വന്നു.
ഇതോടെയാണ് പുതുനഗരത്തേക്ക് പരിപാടി മാറ്റാന്‍ തീരുമാനിക്കുന്നത്. ഡിസംബറിലാണെങ്കിലും കൃത്യമായ യോഗതീയതി ലഭ്യമല്ല. പുതുനഗരത്തെ ഹനഫിപളളിയുടെ മുന്നിലെ ചെറിയ മൈതാനത്ത് വേദി കെട്ടി. അവിടെ പ്രധാനറോഡരികിലായി മുസ്ലിംലീഗിന്റെ പതാകയും ഖാഇദേമില്ലത്ത് ഉയര്‍ത്തി. അന്ന് അധ്യക്ഷത വഹിച്ചത് ഇ.എസ്.എം ഹനീഫഹാജിയും സ്വാഗതംപറഞ്ഞത് അടുത്തിടെ അന്തരിച്ച റിട്ട. ജില്ലാ ജഡ്ജി പി.എ ഖാദര്‍മീരാനുമായിരുന്നു. പിന്നീട് 2 മാസത്തിന് ശേഷമാണ് 1948 മാര്‍ച്ച് പത്തിന് ചെന്നൈ രാജാജി ഹാളില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ് ലിംലീഗ് രൂപീകരിക്കപ്പെടുന്നത്. പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിറങ്ങിയ ഇസ്മാഈല്‍ സാഹിബ് നേരെ ചെന്നത് പുതുനഗരത്തേക്കായിരുന്നു. അവിടെ കൂടിയ പ്രവര്‍ത്തകരോട് അദ്ദേഹം തമിഴില്‍ സംസാരിച്ചു. തമിഴ് നാട്ടില്‍നിന്ന് കുടിയേറിയ മുസ്‌ലിംകളുടെ പിന്മുറക്കാരായതിനാല്‍ ഭൂരിപക്ഷവും തമിഴ്ഭാഷ വശമുള്ളവരായിരുന്നു അവര്‍. ഇപ്പോഴത്തെ പാലക്കാട് ജില്ലയിലെ കിഴക്കന്‍ മേഖലയായ ഇവിടെ പഞ്ചായത്ത് രൂപീകരണകാലം മുതല്‍ മുസ് ലിംലീഗ് തന്നെയാണ് ഗ്രാമപഞ്ചായത്ത് ഭരിക്കുന്നതും. ഇന്ന് അവശനാണെങ്കിലും യു.എ ബദറുദ്ദീന്‍ സാഹിബും യോഗത്തില്‍ പങ്കെടുത്ത കാര്യം ഓര്‍ക്കുന്നു. 95 കാരനായ പള്ളിത്തെരുവ് അബ്ദുസ്സലാമും യോഗത്തില്‍ പങ്കെടുത്തവരിലൊരാളാണ്.
ക്യാപ്ഷന്‍
ഖാഇദേമില്ലത്ത് സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി മുസ്‌ലിംലീഗ് പതാക ഉയര്‍ത്തിയ പുതുനഗരം പള്ളിമൈതാനം
india
മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്ദീന് തമിഴ്‌നാട് സര്‍ക്കാരിന്റെ ഉന്നത ബഹുമതി
10 ലക്ഷം രൂപയും സ്വർണ മെഡലും പ്രശസ്തി പത്രവുമടങ്ങിയ തകൈശാൽ തമിഴർ പുരസ്‌കാരം സ്വാതന്ത്ര്യ ദിനത്തിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സമ്മാനിക്കും

ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീന് തമിഴ്‌നാട് സർക്കാറിന്റെ ഉന്നത ബഹുമതി. 10 ലക്ഷം രൂപയും സ്വർണ മെഡലും പ്രശസ്തി പത്രവുമടങ്ങിയ തകൈശാൽ തമിഴർ പുരസ്‌കാരം സ്വാതന്ത്ര്യ ദിനത്തിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സമ്മാനിക്കും.
തമിഴ്‌നാടിനും തമിഴ് ജനതയുടെ പുരോഗതിക്കും സുപ്രധാന സംഭാവനകൾ നൽകിയവരെ ആദരിക്കുന്നതിനായി 2006 മുതൽ തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയതാണ് ‘തകൈശാൽ തമിഴർ പുരസ്‌കാരം’. കെ.എം. ഖാദർ മൊയ്തീൻ സാഹിബിന്റെ ത്യാഗോജ്ജ്വലമായ രാഷ്ട്രീയ ജീവിതത്തിനും സമാധാന ദൗത്യങ്ങൾക്കും ലഭിച്ച അംഗീകാരമാണിത്. തമിഴ് പൈതൃകം സമ്പന്നമാക്കുന്ന, വിവിധ മേഖലകളിൽ തമിഴ് സമൂഹത്തിന് മികച്ച സേവനം നൽകിയ വ്യക്തിത്വങ്ങളെയാണ് ‘തകൈശാൽ തമിഴർ പുരസ്‌കാരം’ നൽകി ആദരിക്കുന്നത്.
തമിഴ് കവി അബ്ദുറഹ്‌മാൻ, എഴുത്തുകാരൻ പൊന്നീലൻ, ഐ.എ.എസ് ഉദ്യോഗസ്ഥനും തമിഴ് എഴുത്തുകാരനുമായ വി. ഇരൈ അൻപ്, അമർ സേവാ സംഘം സ്ഥാപകൻ എസ്. രാമകൃഷ്ണൻ തുടങ്ങിയവരാണ് ഇതിന് മുമ്പ് ഈ അവാർഡ് സ്വീകരിച്ചത്. ഈ പുരസ്‌കാരം എല്ലാ പ്രവർത്തകർക്കും ലഭിച്ച അംഗീകാരമായിട്ടാണ് കാണുന്നതെന്ന് ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി നവാസ് കനി എം.പി പറഞ്ഞു.
india
ബിജെപിയുടെ ക്ഷണം തള്ളി; ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു
ടിവികെ നേതൃയോഗത്തിലായിരുന്നു പ്രഖ്യാപനം.

ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു. ടിവികെ നേതൃയോഗത്തിലായിരുന്നു പ്രഖ്യാപനം. വിജയ്‌യുടെ നേതൃത്വം അംഗീകരിക്കുന്നവരുമായി മാത്രം സഖ്യം ഉണ്ടാക്കാനാണ് തീരുമാനം. ഓഗസ്റ്റില്‍ ടിവികെ സംസ്ഥാന സമ്മേളനം നടക്കും.
അതേസമയം ബിജെപിയുടെ ക്ഷണവും തള്ളി വിജയ്. ബിജെപി തങ്ങളുടെ രാഷ്ട്രീയ എതിരാളികളാണെനന്നും ബിജെപി മതപരമായി ജനങ്ങളെ വിഭജിക്കുന്ന പാര്‍ട്ടിയാണെന്നും വിജയ് പറഞ്ഞു.
പരന്തൂര്‍ വിനത്താവളം, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ പ്രദേശവാസികളെയും കൂട്ടി മുഖ്യമന്ത്രിക്ക് മുന്നില്‍ വന്ന് സമരം ചെയ്യുമെന്ന് വിജയ് പറഞ്ഞു.
india
യാത്രയ്ക്കിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ വിന്‍ഡോ ഫ്രെയിം ഇളകിയാടി; അപകടമില്ലെന്ന് എയര്‍ലൈന്‍
ചൊവ്വാഴ്ച ഗോവയില്‍ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന എസ്ജി 1080 ഫ്ളൈറ്റ് ജനല്‍ ഫ്രെയിം വായുവില്‍ ഇളകിയാടി യാത്രക്കാരെ പരിഭ്രാന്തിയിലാക്കി.

ഗോവ-പുണെ സ്പൈസ്ജെറ്റ് വിമാനത്തിന്റെ വിന്‍ഡോ ഫ്രെയിം യാത്രയ്ക്കിടെ ഇളകിയാടി. എന്നാല്‍ ക്യാബിന്‍ മര്‍ദ്ദം സാധാരണ നിലയിലായി, യാത്രക്കാരുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്ന് എയര്‍ലൈന്‍ ബുധനാഴ്ച അറിയിച്ചു.
ചൊവ്വാഴ്ച ഗോവയില്‍ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന എസ്ജി 1080 ഫ്ളൈറ്റ് ജനല്‍ ഫ്രെയിം വായുവില്‍ ഇളകിയാടി യാത്രക്കാരെ പരിഭ്രാന്തിയിലാക്കി.
പൂനെ വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറക്കിയതിന് ശേഷം ഫ്രെയിം ശരിയാക്കിയെന്ന് എയര്‍ലൈന്‍ അറിയിച്ചു.
ജാലകത്തിന്റെ ഭാഗം ‘നിഴല്‍ ആവശ്യത്തിനായി വിന്‍ഡോയില്‍ ഘടിപ്പിച്ച ഘടനാപരമായ ട്രിം ഘടകമാണ്’ എന്ന് എയര്‍ലൈന്‍ പറഞ്ഞു.
എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന ഒരാള്‍ – ബൊംബാര്‍ഡിയര്‍ ക്യു 400 – പറഞ്ഞത് ഈ സംഭവം യാത്രക്കാരില്‍ ആശങ്കയുണ്ടാക്കി. ‘വിന്‍ഡോ പാനലിന്റെ രണ്ടോ മൂന്നോ പാളികള്‍ അഴിഞ്ഞുവീണു,’ യാത്രക്കാരനായ ആതിഷ് മിശ്ര പറഞ്ഞു. ‘വിഷാദവല്‍ക്കരണം ഉണ്ടായില്ല, പക്ഷേ ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു.,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു: ‘സ്‌പൈസ് ജെറ്റിന്റെ പ്രധാനപ്പെട്ട ഒരു ജാലക ചട്ടക്കൂട് തകര്‍ന്നുകിടക്കുകയായിരുന്നു. ഇത് ഘടനാപരമായ ട്രിം ഘടകമാണ്, തണലിനുവേണ്ടി ജനലില്‍ ഘടിപ്പിച്ചിരിക്കുന്നു, വിമാനത്തിന്റെ സുരക്ഷയോ സമഗ്രതയോ യാതൊരു വിധത്തിലും വിട്ടുവീഴ്ച ചെയ്തില്ല, വിമാനത്തിലുടനീളം ക്യാബിന്‍ സമ്മര്‍ദ്ദം സാധാരണ നിലയിലായി, യാത്രക്കാരുടെ സുരക്ഷയെ ബാധിച്ചില്ല. ക്യു 400 ന് ഏകദേശം 80 യാത്രക്കാര്‍ക്ക് ഇരിക്കാനാകും. സ്റ്റാന്‍ഡേര്‍ഡ് മെയിന്റനന്‍സ് നടപടിക്രമങ്ങള്‍ക്കനുസൃതമായി ലാന്‍ഡിംഗിന് ശേഷം ഫ്രെയിം ഉറപ്പിച്ചതായി സ്‌പൈസ് ജെറ്റ് വക്താവ് പറഞ്ഞു.
-
kerala3 days ago
ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ചു, ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു
-
kerala3 days ago
‘അമ്മ’യിൽ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 15 ന്
-
kerala3 days ago
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസും മീന്‍ലോറിയും കൂട്ടിയിടിച്ച് അപകടം; 12 പേര്‍ക്ക് പരുക്ക്
-
kerala3 days ago
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
kerala3 days ago
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം
-
kerala3 days ago
ഓമനപ്പുഴ കൊലപാതകം: ജോസ്മോന് മകളെ കൊന്നത് വീട്ടില്‍ വൈകി വന്നതിന്
-
india2 days ago
യാത്രയ്ക്കിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ വിന്‍ഡോ ഫ്രെയിം ഇളകിയാടി; അപകടമില്ലെന്ന് എയര്‍ലൈന്‍
-
kerala2 days ago
സൂംബയെ വിമര്‍ശിച്ച അധ്യാപകനെതിരെ പ്രതികാര നടപടി; വിസ്ഡം ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫിനെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു